ഇംഗ്ലീഷ് അറിയാത്തവർക്കും 12 ലക്ഷം കൊടുത്താൽ ഐഇഎൽടിഎസ് പാസാകാം! ബ്രിട്ടീഷ് കൗൺസിൽ ഉദ്യോഗസ്ഥരുമായി ചേർന്ന് മലയാളി ഏജന്റുമാരുടെ ഒത്തുകളി: നാളത്തെ പരീക്ഷ എഴുതാൻ മലയാളി നഴ്സുമാർ പറന്നെത്തുന്നത് ഇംഗ്ലണ്ടിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നും വരെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അമേരിക്കയിലും ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ഒക്കെ നഴ്സ് ആകണമെങ്കിൽ അക്കാദമിക് മൊഡ്യൂളുകളിൽ ഏഴ് ബാൻഡ് ഐഇഎൽടിഎസ് പാസാകണമെന്നാണ് നിയമം. ഐഇഎൽടിഎസ് കടമ്പ കടക്കാനാവാതെ അനേകം മലയാളികളാണ് ഈ രാജ്യങ്ങളിൽ നിന്നും മടങ്ങുന്നത്. സ്റ്റുഡന്റ് വിസയിലോ കെയറർ വിസയിലോ ഈ രാജ്യങ്ങളിൽ ചെന്ന ശേഷം ജോലി ശരിയാക്കാം എന്നു കരുതി അവിടെ എത്തിയവരാണ് ഐഇഎൽടിഎസ് കടമ്പയിൽ കുടുങ്ങിയത്.
ഇത്തരക്കാർക്ക് 12 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ കൊടുത്താൽ ഐഇഎൽടിഎസ് നൽകുന്ന ഏജൻസികളാണ് ഇപ്പോൾ മറനീക്കി പുറത്തുവരുന്നത്. ചില വായനക്കാർ നൽകിയ സൂചനകളുടെ പുറത്ത് നടത്തിയ അന്വേഷണത്തിൽ ചില ഏജന്റുമാർ വൻ തുക വാങ്ങി ഐഇഎൽടിഎസ് സർട്ടിഫിക്കറ്റ് നൽകുന്നു എന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. ഇത്തരം ഏജന്റുമാരുടെ കൈയിൽ പണം കൊടുത്ത് ഐഇഎൽടിഎസ് സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി മലയാളികൾ ഈ ദിനങ്ങളിൽ ഓസ്ട്രേലിയയിൽ നിന്നും ഇംഗ്ലണ്ടിൽ നിന്നും അയർലണ്ടിൽ നിന്നുമൊക്കെ കേരളത്തിൽ എത്തിയിട്ടുണ്ട്. നാളെ കൊച്ചിയിൽ നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാൻ ആണ് ഇവരിൽ പലരും വന്നിറങ്ങുന്നത്. 12 മുതൽ 20 ലക്ഷം രൂപ വരെ നൽകിയാൽ ഐഇഎൽടിസ് പാസാക്കി നൽകാം എന്ന് ചില ഏജന്റുമാർ നൽകിയ ഉറപ്പിനെ കുറിച്ചും ഞങ്ങൾക്ക് സൂചന ലഭിച്ചിട്ടുണ്ട്.
ഇംഗ്ലീഷിൽ പരിപൂർണ്ണമായ വിധത്തിൽ അറിവുള്ളവർക്ക് മാത്രമാണ് ഐഇഎൽടിഎസ് നൽകി വരാറ്. പത്ത് തവണ പരീക്ഷ എഴുതിയിട്ടും ലഭിക്കാത്തവർ പോലുമുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ബ്രീട്ടിഷ് കൗൺസിലുമായി ഒത്തുകളിച്ച് പണം കൊടുത്ത് ഐഇഎൽടിഎസ് നൽകാനായി ഏജന്റുമാർ സജീവമായി രംഗത്തിറങ്ങിയിരിക്കുന്നത്. നഴ്സിങ് മേഖലയിൽ ജോലി ലഭിക്കുന്നതിനാണ് ഐഇഎൽടിഎസ് തീർത്തും നിർബന്ധമായിരിക്കുന്നത്. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലുമൊക്കെ നഴ്സിങ് ജോലിക്ക് ഐഇഎൽടിഎസ് 7 നിർബന്ധമാണ്. ഇത് പാസാകാത്തവരാണ് ഇപ്പോൾ പണം കൊടുത്ത് സർട്ടിഫിക്കറ്റ് വാങ്ങാൻ രംഗത്തെത്തിയിരിക്കുന്നത്. നാളെ കൊച്ചിയിൽ നടക്കുന്ന ഐഇഎൽടിഎസ് പരീക്ഷയിലാണ് ഇത്തരം ക്രമക്കേട് നടക്കുന്നതായുള്ള വിവരം ലഭിച്ചിരിക്കുന്നത്. പണം കൊടുത്താൻ പരീക്ഷ എഴുതാൻ പ്രത്യേകം ആളുകളെ ഉപയോഗിച്ചും മറ്റുമാണ് തട്ടിപ്പ് നടക്കുന്നത് എന്നാണ് ഞങ്ങൾക്ക് അന്വേഷണത്തിൽ ലഭിച്ച വിവരം.
ഇങ്ങനെയുള്ള പരീക്ഷയ്ക്ക് ഒത്താശ ചെയ്യുന്നത് ചില മലയാളി ഏജന്റുമാർ തന്നെയാണ്. ഇത്തരത്തിൽ പരീക്ഷയിലെ തട്ടിപ്പ് വഴി ഐഇഎൽടിഎസ് നേടിയവർ ഓസ്ട്രേലിയയിലും സ്വിറ്റ്സർലണ്ടിലും മറ്റുമായി ജോലി ചെയ്യുന്നതായുള്ള വിവരവും ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തി ഐഇഎൽടിഎസ് സർട്ടിഫിക്കറ്റുകൾ നേടാൻ ആവശ്യമുള്ളവർ ചെയ്യേണ്ടതുകൊച്ചിയിൽ നേരിട്ട് എത്തുക എന്നത് മാത്രമാണ്. കൊച്ചിയിലെ പരീക്ഷ സെന്ററിൽ എത്തിയാൽ മാത്രം മതി. ഐഇഎൽടിഎസ് എക്സാമിനർമാരുടെ സഹായത്തോടെ ഏതു വിധേനനയും സർട്ടിഫിക്കറ്റ് സമ്പാദിച്ച് മടങ്ങുകയും ചെയ്യാം. ഇത്തരത്തിൽ അധികം പരിശ്രമങ്ങളൊന്നുമില്ലാതെ ചിലർ ഐഇഎൽടിഎസ് പരീക്ഷ പാസാകുമ്പോൾ തടയാൻ യാതൊരു നടപടികളും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ആൾമാറാട്ടവും കോപ്പിയടിയുമാണ് ഇതിനുള്ള മാർഗ്ഗങ്ങൾ. പരീക്ഷാ ഹാളിൽ ഏജന്റിന്റെ പ്രതിനിധികളാകും പരിശോധനയ്ക്ക് നിൽക്കുക. ചോദ്യ പേപ്പർ കിട്ടിയാൽ എന്ത് കള്ളക്കളിയും നടത്താം. കോപ്പിയടി. പോരെങ്കിൽ മറ്റൊരാളെ വച്ച് പരീക്ഷ എഴുതിയും നൽകും. ഇതിന് അനുസരിച്ച് കൊടുക്കേണ്ട തുക കൂടും.
ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ ഐഇഎൽടിഎസ് നേടാൻവേണ്ടി ഉറക്കമിളച്ചിരുന്ന് പഠിച്ചു മറ്റും പരിശ്രമം നടത്തുമ്പോഴാണ് പണത്തിന്റെ മിടുക്കിൽ പലരും ഇത്തരത്തിൽ ചുളുവിൽ സർട്ടിഫിക്കറ്റുകൾ സമ്പാദിക്കുന്നത്. ഐഇഎൽടിഎസ് കിട്ടിയാൽ പിന്നെ ഇഷ്ടമുള്ള രാജ്യത്ത് ജോലി സമ്പാദിച്ച് അവിടെ കഴിയാനും ഇവർക്ക് സാധിക്കുന്നു. കൊച്ചി കേന്ദ്രീകരിച്ചത് ഇതിനായി വൻ മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന. നാളെ കൊച്ചിയിൽ നടക്കുന്ന ഐഇഎൽടിഎസ് പരീക്ഷയിലും സമാനമായ കാര്യങ്ങൾ തന്നെയാകും സംഭവിക്കുക. ഐഇഎൽടിഎസ് സ്കോറായ 'ഏഴ് എന്ന കടമ്പ എല്ലാ മൊഡ്യുളുകൾക്കും നേടുക എന്നത് എല്ലാവർക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇത് മനസ്സിലാക്കിയാണ് തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നത്. സിബിഐ അന്വേഷണം നേരിടുന്ന പല അന്താരാഷ്ട്ര റിക്രൂട്ട്മെന്റ് തട്ടിപ്പ് കമ്പനികൾക്കും ഇതുമായി ബന്ധമുണ്ട്. എന്നാൽ ഐഇഎൽടിഎസ് തട്ടിപ്പിലെ കള്ളക്കളിൾ ഒരിടവും പരാതിയായി എത്താറുമില്ല. പണം കൊടുത്ത് എങ്ങനേയും സർട്ടിഫിക്കറ്റ് സ്വന്തമാക്കാനാകും ശ്രമിക്കുക.
നഴ്സുമാർക്കുള്ള ഐഇഎൽടിഎസ് സ്കോർ 7 ആക്കിയതിനു ശേഷം ബ്രിട്ടനിലേയ്ക്കും മറ്റും മലയാളി നഴ്സുമാർക്ക് കുടിയേറാൻ കഴിയാത്ത സാഹചര്യമുണ്ട്. ഐഎൽടിഎസ് സ്കോർ ഏഴ് എന്നത് ഇംഗ്ളീഷ് സംസാരഭാഷയല്ലാത്ത രാജ്യങ്ങളിലുള്ളവർക്ക് നേടുക എളുപ്പമല്ല. ഭാഷയുടെ കാര്യത്തിലുള്ള വിവേചനംമൂലം നഴ്സിങ് രംഗത്ത് മികച്ച രീതിയിൽ സേവനം ചെയ്യുന്ന ഇന്ത്യൻ നഴ്സുമാർക്കു അവസരങ്ങൾ കുറഞ്ഞു. നേരത്തേയുണ്ടായിരുന്നതുപോലെ നഴ്സാകുന്നതിനുള്ള ഐഎൽടിഎസ് സ്കോർനിബന്ധന ആറ് ആയി കുറയുക്കണമെന്ന് ബ്രിട്ടീഷ് സർക്കാരന് മുന്നിൽ നിവേദനങ്ങളും എത്തി. ഐഎൽടിഎസിനു പകരം അമേരിക്കേയിലേതുപോലെ നഴ്സുമാരുടെ മികവ് പരിശോധിക്കുന്നതിനുള്ള ടെസ്റ് ഏർപ്പെടുത്തണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഇതൊന്നും അംഗീകരിക്കപ്പെട്ടല്ല. ഇതോടെയാണ് ഐഇഎൽടിഎസ് സ്കോർ 7ന് വേണ്ടിയുള്ള തട്ടിപ്പുകാർ സജീവമായത്.
ഉയർന്ന വിദ്യാഭ്യാസത്തിനും ഗ്ലോബൽ മൈഗ്രേഷനും സംബന്ധമായ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ സിസ്റ്റമാണ് ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ്ങ് സിസ്റ്റം(ഐഇഎൽടിഎസ്). യുകെ വിസ അപേക്ഷകരുടെ ഇംഗ്ലീഷ് പരിജ്ഞാനം പരിശോധിക്കുന്നതിനുള്ള തെളിവാണ് ഈ ടെസ്റ്റ്. യുകെയിലേക്കുള്ള കുടിയേറ്റത്തിന് പ്രധാ പങ്കുവഹിക്കുന്ന ഭാഷാ ടെസ്റ്റാണ് ഐഇഎൽടിഎസ്. കാനഡ,ന്യൂസിലാന്റ് എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റത്തിനും ഈ ടെസ്റ്റാണ് പരിഗണിക്കുന്നത്. 25 വർഷമായി ഇമിഗ്രേഷനുവേണ്ടി ലാംഗ്വേജ് ടെസ്റ്റിൽ മികച്ച സേവനമാണ് ഐഇഎൽടിഎസ് നടത്തുന്നത്. ഇതിനെയാണ് കൊച്ചി കേന്ദ്രീകരിച്ച് അട്ടിമറിക്കുന്ന തട്ടിപ്പ് സംഘങ്ങളുള്ളത്. ഇതിലൂടെ ടെസ്റ്റിന്റെ വിശ്വാസ്യത പോലും കുറയും.
യൂണിവേവ്സിറ്റികൾ,വിവിധ രാജ്യങ്ങളിലെ തൊഴിലുടമകൾ,പ്രൊഫഷണൽ ബോഡീസ്,ഇമിഗ്രേഷൻ അഥോറിറ്റികൾ,മറ്റ് സർക്കാർ ഏജൻസികൾ എന്നിവ ഉൾപ്പെടെ ലോകത്തിലെ 9,000 ലധികം ഓർഗൈസേഷനുകൾക്ക് ഐഇഎൽടിഎസ് ഒഴിച്ചുകൂടാനാവാത്തതാണ്. 2014 ൽ 140 ലധികം രാജ്യങ്ങളിലായി 2.5മില്യണിലധികം ഐഇഎൽടിഎസ് ടെസ്റ്റുകളാണ് നടന്നത്.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്