ആശങ്ക വേണ്ട... അംഗീകാരം ഉറപ്പ്: ഹൈക്കോടതി വിധിയെ തുടർന്ന് കർണ്ണാടക നഴ്സിങ് കൗൺസിലന്റെ പേര് നീക്കം ചെയ്തത് സാങ്കേതികം മാത്രം; മാനദണ്ഡം പാലിക്കുന്ന കർണ്ണാടകയിലെ എല്ലാ നേഴ്സിംങ് കോളേജുകൾക്കും ഐഎൻസി അംഗീകാരം ലഭിക്കും; ഡിവിഷൻ ബഞ്ചിൽ നിന്ന് പ്രതീക്ഷിക്കുന്നത് അനുകൂല തീരുമാനം; കർണ്ണാടകയിലെ നഴ്സിങ് വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് മറുനാടനോട് വ്യക്തമാക്കി ഇന്ത്യൻ നഴ്സിങ് കൗൺസിൽ പ്രസിഡന്റ് ദിലീപ് കുമാർ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കർണാടകത്തിലെ നഴ്സിങ് കോളജുകൾക്കെതിരെ വീണ്ടും ഇന്ത്യൻ നഴ്സിങ് കൗൺസിൽ(ഐഎൻസി) രംഗത്ത് വന്നുവെന്ന പ്രചരണം തെറ്റ്. ഐഎൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നു കർണാടകത്തിലെ നഴ്സിങ് കോളജുകളുടെ പേരുകൾ ഒഴിവാക്കിയതിൽ ആശങ്കപ്പെടാനില്ലെന്നാണ് കൗൺസിന്റെ വിശദീകരണം.
ഐഎൻസിയുടെ അംഗീകാരമില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് കർണാടകത്തിന് പുറത്ത് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടെന്നും കേരളത്തിന് പുറത്ത് നഴ്സിങ് പഠിക്കുന്ന വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ മലയാളികളാണെന്നും വാർത്ത പുറത്ത് വന്നതോടെ വിദ്യാർത്ഥികളും മാതാപിതാക്കളും ആശങ്കയിലായി്. ഏറെക്കാലമായി കർണാടക നഴ്സിങ് കൗൺസിലും ഇന്ത്യൻ നഴ്സിങ് കൗൺസിലും തമ്മിൽ തുടരുന്ന ശീതസമരത്തിന്റെ തുടർച്ചയായിരുന്നു ഇത്. എന്നാൽ ഇത് വെറും സാങ്കേതിക പ്രശ്നമാണെന്ന് മറുനാടനോട് ഇന്ത്യൻ നഴ്സിങ് കൗൺസിൽ അറിയിച്ചു. ചുരുക്കം കോളേജുകൾക്ക് മാത്രമേ പ്രശ്നമുണ്ടാകൂവെന്നാണ് സൂചന. കർണ്ണാടകത്തിലെ ബഹുഭൂരിഭാഗം കോളേജുകൾക്കും അംഗീകാരം കിട്ടും. ഇതുമായി ബന്ധപ്പെട്ട നിയമപോരാട്ടം തുടരുകയാണ്. ഇത് പൂർത്തിയാകുന്നതോടെ കുട്ടികളുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാകും.
കർണ്ണാടകത്തിലെ നേഴ്സിങ് കോളേജുകളുടെ പേരുകൾ ഐഎൻസിയുടെ വൈബ് സൈറ്റിൽ നിന്നും നീക്കിയതാണ് ആശങ്കയ്ക്ക് കാരണം. എന്നാൽ ഇതിിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് ഐഎൻസി പ്രസിഡന്റ് ദിലീപ് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. നിരവധി മലയാളികളെ ആശങ്കയിലാക്കുന്ന ഈ നടപടിയുടെ പശ്ചാത്തലത്തിൽ മറുനാടൻ മലയാളി നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് ദിലീപ് കുമാർ കാര്യങ്ങൾ വ്യക്തമാക്കിയത്. ഐഎൻസി മാനദണ്ഡലങ്ങൾ പാലിക്കാത്ത 150 ഓളം പ്രൈവറ്റ് കോളേജുകൾക്ക് അംഗീകാരം പുതുക്കി നൽകാത്തതിന്റെ പശ്ചാത്തലത്തിൽ ആ കോളുകളുടെ അസോസിയേഷൻ ഐഎൻസി അംഗീകാരം വേണ്ടെന്ന് പറഞ്ഞ് കർണ്ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് നിയമപ്രശ്നം തുടങ്ങിയത്.
ആ ഹൈക്കോടതി വിധി അനുസരിച്ച് നേഴ്സിങ് കോളേജുകൾക്ക് ഐഎൻസി അംഗീകാരം വേണ്ടെന്നും അതിനാൽ കർണാടകത്തിലെ നേഴ്സിങ് കോളേജുകളുടെ പേരുകൾ ഐഎൻസി വെബ് സൈറ്റിൽ നിന്നും നീക്കം ചെയ്യണമെന്നും ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിച്ചു. അതിനെതിരെ ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. ഡിവിഷൻ ബെഞ്ച് വിധി ഭാഗീകമായി റദ്ദാക്കി. ഐഎൻസി അംഗീകാരം നിർബന്ധമല്ലെങ്കിലും മാനദണ്ഡങ്ങൾ പാലിക്കുന്ന കോളേജുകൾക്ക് അംഗീകാരം കൊടുക്കാൻ ഐഎൻസിക്ക് അധികാരമുണ്ടെന്നും വിധിച്ചു. അതിൽ പ്രകാരമാണ് നിലവാരമുള്ള 257 കോളേജുകൾക്ക് ഐഎൻസി അംഗീകരാം പുതുക്കുകയും അവയുടെ പേര് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തതെന്ന് ദിലീപ് കുമാർ പറയുന്നു.
എന്നാൽ ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ 'പേരുകൾ വെബ്സൈറ്റിൽ നിന്നും നീക്കണമെന്ന നിർദ്ദേശം' കൃത്യമായി സ്റ്റേ ചെയ്തില്ലെന്ന എന്ന കാരണം പറഞ്ഞ് പ്രൈവറ്റ് കോളേജ് അസോസിയേഷൻ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു. അതിന്റെ വെളിച്ചത്തിൽ അനാവശ്യ കോടതി നടപടികളിൽ നിന്നൊഴിവാക്കാനാണ് പേരുകൾ ഒഴിവാക്കിയതെന്ന് ദിലീപ് കുമാർ വ്യക്തമാക്കി. വീണ്ടും ഡിവിഷൻ ബഞ്ചിനെ സമീപിച്ച് വിധിയിൽ വ്യക്തl വരുത്തുമെന്നും ഐഎൻസി പ്രസിഡന്റ് പറഞ്ഞു. ഇത് തീർത്തും സാങ്കേതിക പ്രശ്നം മാത്രമാണെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഐഎൻസിയുടെ അംഗീകാരമില്ലാത്ത കോഴ്സുകൾ പഠിച്ചിറങ്ങിയാൽ വിദ്യാർത്ഥികൾക്കു കർണാടകത്തിനു പുറത്തു ജോലി ചെയ്യാനാകാത്ത സാഹചര്യമുണ്ടാകും. കർണാടകയിൽ പഠിക്കുന്ന ഭൂരിഭാഗം വിദ്യാർത്ഥികളും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇതേതുടർന്നാണ് വിദ്യാർത്ഥികൾ ആശങ്കയിലായതി. 2017 മേയിലും സംസ്ഥാനത്തെ കോളജുകളുടെ പേരുകൾ ഐഎൻസി പ്രസിദ്ധീകരിച്ചിരുന്നില്ല. ഇതിനെതിരെ കോളജുകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാനത്തെ നഴ്സിങ് കോളജുകൾക്ക് കർണാടക നഴ്സിങ് കൗൺസിലിന്റെയും രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാലയുടേയും അംഗീകാരം മതിയെന്ന സർക്കുലർ കർണാടക മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നേരത്തെ പുറത്തിറക്കിയിരുന്നു.
കോളജുകൾക്ക് അംഗീകാരം നൽകേണ്ടത് ഐൻഎസി അല്ലെന്നും അതിനാൽ അംഗീകാരം റദ്ദാകുന്നത് വിദ്യാർത്ഥികളെ ബാധിക്കില്ലെന്നുമാണ് കർണാടക നഴ്സിങ് കൗൺസിലിന്റെ വാദം. ഐഎൻസിയുടെ നിബന്ധനകളുടെ അടിസ്ഥാനത്തിൽ സർവകലാശാലകളാണ് കോഴ്സുകൾ നടത്തുന്നത്. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്കു സർട്ടിഫിക്കേറ്റ് നൽകുകയും സംസ്ഥാന നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്യുകയുമാണ് ഇപ്പോഴത്തെ നടപടിക്രമം. പാഠ്യപദ്ധതി തയാറാക്കുകയും മറ്റുമാണ് ഐഎൻസിയുടെ ചുമതലയെന്നും അംഗീകാരം പിൻവലിച്ചതിലൂടെ ഒന്നും സംഭവിക്കില്ലെന്നും കർണാടക കൗൺസിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കർണ്ണാടകയ്ക്ക് പുറത്ത് ഈ ന്യായം നിലനിൽക്കില്ല. ഇതോടെയാണ് കുട്ടികൾ ആശങ്കയിലായത്.
കർണാടക നഴ്സിങ് കൗൺസിലിന്റെ വാദങ്ങൾ പൊള്ളയാണെന്നാണ് ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ വാദം. തങ്ങളുടെ നിർദ്ദേശങ്ങൾക്കും വ്യവസ്ഥകൾക്കും അനുസരിച്ചാണു സർവകലാശാലകൾ കോഴ്സുകൾ നടത്തുന്നതെന്നും രാജ്യത്തെ കോളജുകളിലെല്ലാം ഏകീകൃത പാഠ്യപദ്ധതിയാണ് പാലിക്കുന്നതെന്നുറപ്പാക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്നും ഐഎൻസി വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ഐഎൻസിയുടെ അംഗീകാരമില്ലാത്ത കോളജുകളിൽ പഠിക്കുന്നത് ആശങ്കയുള്ള കാര്യമാണെന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നത്. കോഴ്സ് കഴിയുന്ന സാഹചര്യത്തിൽ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ കിട്ടിയില്ലെങ്കിൽ ഭാവിതന്നെ അവതാളത്തിലാകും. ഇന്ത്യൻ നഴ്സസ് രജിസ്റ്റർ സൂക്ഷിക്കുന്നതും ഐഎൻസിയാണ്. നഴ്സസ്് രജിസ്റ്ററിൽ പേര് ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ തൊഴിൽ സാധ്യതകൾ അടയുകയും ചെയ്യും. ഇതുണ്ടാകില്ലെന്നാണ് മറുനാടന് ഐഎൻസി നൽകുന്ന ഉറപ്പ്.
ഐഎൻസി അംഗീകാരമില്ലാത്ത കോളജുകളിൽ പഠിക്കാൻ ബാങ്കുകൾ വിദ്യാഭ്യാസ വായ്പ അനുവദിക്കാറില്ല. ഇതും വിദ്യാർത്ഥികൾക്ക് ആശങ്കയാകുന്ന കാര്യമാണ്. മലയാളികളായ പല വിദ്യാർത്ഥികളും നഴ്സിങ് പഠനത്തിന് വിദ്യാഭ്യാസ വായ്പയെടുക്കുന്നവരാണ്. കർണാടകത്തിലാണു പഠിച്ചതെങ്കിലും വിദ്യാർത്ഥികൾ തൊഴിൽ ആവശ്യത്തിനു പോകുന്നത് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും വിവിധ വിദേശ രാജ്യങ്ങളിലുമാണ്. ഇവിടങ്ങളിൽ ജോലി ചെയ്യാൻ ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരം വേണം. നിലവിലെ സാഹചര്യത്തിൽ ഐഎൻസിയുടെ അംഗീകാരമില്ലെങ്കിലും തങ്ങൾ അംഗീകാരം നൽകുമെന്നും രജിസ്ട്രേഷൻ നൽകുമെന്നുമാണ് കർണാടക കൗൺസിൽ പറയുന്നത്. ഈ വാദമാണ് പ്രശ്നങ്ങൾക്ക് കാരണം.
കാനഡ, അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങളിലും ജോലി ലക്ഷ്യമിട്ടാണ് പല വിദ്യാർത്ഥികളും നഴ്സിങ് കോഴ്സുകൾക്കു ചേരുക. ഇന്ത്യയിൽ നഴ്സിങ് മേഖലയിൽ തൊഴിൽ ആഗ്രഹിക്കുന്നവരും നിരവധിയാണ്. പക്ഷേ, കർണാടകത്തിലെ കൗൺസിലിന്റെ അംഗീകാരവുമായി കേരളത്തിൽ പോലും ജോലി കിട്ടാൻ സാധ്യതയില്ലെന്നതാണ് സത്യം.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്