ഐഎസ്ആർഒയുടെ റോക്കറ്റ് രാജ്യത്തിന്റെ അഭിമാനമാണ്; എന്നതുകൊണ്ട് പാവപ്പെട്ട അയൽവാസികൾ രോഗം വന്നു മരിക്കണോ? വേളിയിലേയും ആലുവയിലേയും ഐഎസ്ആർഒ ഫാക്ടറിക്ക് സമീപം താമസിക്കുന്ന കുട്ടികൾക്ക് ഗുരുതര രോഗബാധ; പരിസരത്തെ കിണർ വെള്ളത്തിൽ അനുവദനീയമായതിലും അളവിൽ വിഷാംശങ്ങൾ; രാജ്യ പുരോഗതിക്ക് വേണ്ടി വിഷം കഴിച്ച് മരിക്കുന്നവരെ ആരറിയാൻ?
എം എസ് സനിൽകുമാർ
തിരുവനന്തപുരം: തിരുവനന്തപുരത്തെ വേളിയിലും എറണാകുളം ജില്ലയിലെ ആലുവയിലും നൂറുകണക്കിന് ആളുകൾക്ക് ഗുരുതരമായ തൈറോയിഡ് രോഗബാധ. രോഗബാധക്ക് കാരണം ഇന്ത്യയുടെ അഭിമാന സ്ഥാപനമായ ഐ.എസ്.ആർ.ഒ പുറത്തുവിടുന്ന വിഷമയമായ രാസപദാർത്ഥം. തിരുവനന്തപുരത്ത് വേളിയിലെ വിക്രംസാരാഭായ് സ്പേസ് സെന്ററിനോട് ചേർന്ന പ്രദേശത്തെയും എറണാകുളം ജില്ലയിൽ ആലുവയിലെ കീഴ്മാട് പഞ്ചായത്തിലെ കുളക്കാട് പ്രദേശത്തെ വി എസ്.എസ്.സി പ്ലാന്റിനോട് ചേർന്ന പ്രദേശത്തെയും ജനങ്ങളിലാണ് ഐ.എസ്.ആർ.ഒ തൈറോയ്ഡ് രോഗങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. തെളിവുകൾ സഹിതം മറുനാടൻ മലയാളി ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തുവിടുന്നു.
തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (ചകകടഠ) നടത്തിയ പഠനത്തിലാണ് ഐഎസ്ആർഒയുടെ ഗുരുതരമായ ഈ പരിസരമലിനീകരണം കണ്ടെത്തിയിരിക്കുന്നത്. വേളിയിലെയും കുളക്കാട് പ്രദേശത്തെയും കിണറുകളും ജലസ്രോതസ്സുകളും പരിശോധിച്ചതിൽ നിന്നാണ് എൻ.ഐ.എസ്.ടിക്ക് ഈ വിവരം ലഭിച്ചത്. റോക്കറ്റ് പ്രൊപ്പല്ലന്റ് ഓക്സിഡൈസർ ആയി ഉപയോഗിക്കുന്ന അമോണിയം പെർ ക്ലോറൈറ്റ് ആണ് ഐ.എസ്.ആർ.ഒ പുറത്തുവിടുന്ന വിഷമയമായ രാസപദാർത്ഥം. റോക്കറ്റ് വിക്ഷേപണത്തിന് അനിവാര്യമായ ഒന്നാണ് അമോണിയം സർ ക്ലോറൈറ്റ്.
ലോകത്തിലെ ചുരുക്കം രാജ്യങ്ങൾ ഈ രാസപദാർത്ഥം ഉത്പാദിപ്പിക്കുന്നുള്ളു. അതുകൊണ്ടുതന്നെ ഇത് ഇറക്കുമതി ചെയ്യാൻ സാധ്യമല്ല. ഇന്ത്യയുടെ റോക്കറ്റ് ആവശ്യങ്ങൾ മുന്നിൽക്കണ്ട് ഐ.എസ്.ആർ.ഒ അമോണിയം പെർ ക്ലോറൈറ്റ് തദ്ദേശിയമായി നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു. തുടർന്ന് 1979 ൽ ആലുവയിൽ അമോണിയം പെർ ക്ലോറൈറ്റ് നിർമ്മിക്കാനുള്ള എ.പി.ഇ.പി പ്ലാന്റ് സ്ഥാപിച്ചു. ഇന്ത്യയിലെ എല്ലാ സ്ഥലത്തുമുള്ള ഐഎസ്ആർഒയുടെ റോക്കറ്റ് വിക്ഷേപണ പരിപാടികൾക്ക് ആലുവയിൽ നിന്നാണ് പെർ ക്ലോറൈറ്റ് നൽകുന്നത്. ഏതാണ്ട് 60 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നതാണ് ആലുവയിലെ പ്ലാന്റ്.
ആലുവയിലെ പ്ലാന്റിനോട് ചേർന്നാണ് 178 കുടുംബങ്ങൾ സ്ഥാപിക്കുന്ന കുളക്കാട് കോളനി സ്ഥിതി ചെയ്യുന്നത്. ഈ കോളനികളിലെ ആളുകൾക്ക് അസാധാരണമായ രീതിയിൽ തൈറോയ്ഡ് കണ്ടുതുടങ്ങിയതോടെയാണ് ഐ.എസ്.ആർ.ഒ സംശയ നിഴലിൽ ആകുന്നത്. തുടർന്ന് തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനമായ എൻ.ഐ.എസ്.ടിയിലെ ശാസ്ത്രജ്ഞർ കുളക്കാട് കോളനി സന്ദർശിക്കുകയും ഈ പ്രദേശത്തെ കിണറുകളിൽ നിന്ന് വെള്ളം ശേഖരിക്കുകയും ചെയ്തു. ഈ വെള്ളം തിരുവനന്തപുരത്തെ ലാബിൽ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്.
കിണറുകളിലെ വെള്ളത്തിൽ അനുവദനീയമായ പരിധിയെക്കാൾ പതിനായിരിക്കണ് മടങ്ങാണ് പെർക്ലോറൈറ്റ് അടങ്ങിയിരിക്കുന്നത്. ചില സാമ്പിളുകളിൽ 35,000 മുതൽ 40,000 വരെ പി.പി.ബി വരെ അളവിൽ പെർക്ലോറൈറ്റിന്റെ സാന്നിദ്ധ്യം കണ്ടെത്തി. അന്താരാഷ്ട്രതലത്തിലെ മാനദണ്ഡങ്ങൾ അനുസരിച്ച് കുടിക്കാനുള്ള ഉപയോഗിക്കുന്ന വെള്ളത്തിൽ 24 പി.പി.ബിയിൽ മാത്രമേ പെർ ക്ലോറൈറ്റിന്റെ അംശം ഉണ്ടാകാൻ പാടുള്ളു. ആലുവയിലെ കുടിവെള്ളത്തിൽ ഐ.എസ്.ആർ.ഒ കലക്കിയിരിക്കുന്നത് ഈ അനുവദനീയ പരിധിയെക്കാൾ പതിനായിരിക്കണക്കിന് മടങ്ങ് പെർക്ലോറൈറ്റാണ്.
എന്താണ് പെർക്ലോറൈറ്റ് അടങ്ങിയ വെള്ളം കുടിച്ചാലുള്ള പ്രശ്നം?
തൈറോയ്ഡ് ഗ്രന്ധിയുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്ന ഒന്നാണ് പെർക്ലോറൈറ്റ്. തൈറോയ്ഡ് ഗ്രന്ധി ഉൽപാദിപ്പിക്കുന്ന ഹോർമോണുകളായ ടി3, ടി4 എന്നിവയുടെ ഉത്പാദനം കുറയും. ശരീരത്തിലെ ഒട്ടുമിക്ക ഗ്രന്ധികളുടെയും അവയവങ്ങളുടെയും പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഹോർമോണുകളാണിവ. തൈറോയ്ഡ് ഗ്രന്ധി ഉൽപാദിപ്പിക്കുന്ന ഹോർമോണുകളുടെ അളവിൽ വ്യത്യാസമുണ്ടാകുന്ന അവസ്ഥയാണ് ഹോപ്പോതൈറോയിഡിസം. പെർക്ലോറൈറ്റ് അടങ്ങിയ വെള്ളം കുടിച്ചാൽ. ഹൈപ്പോതൈറോയിഡിസമാണ് ഫലം.
തളർച്ച, തണുപ്പ് ഒട്ടും സഹിക്കാൻ പറ്റാത്ത അവസ്ഥ, മലബന്ധം, തൊലി വരണ്ടുണങ്ങുക, അമിത വണ്ണം, മുഖത്ത് നീർവീക്കം, ശബ്ദത്തിന് ഇടർച്ച, കൊളസ്ട്രോൾ വ്യതിയാനങ്ങൾ, വിഷാദരോഗം, സന്ധിവേദന, തുടങ്ങീ ഒട്ടനവധി അനുബന്ധ പ്രശ്നങ്ങളും ഹോപ്പോതൈറോയിഡിസം വരുത്തിവെക്കും. കുട്ടികളിലാണ് ഹൈപ്പോതൈറോയിഡിസം അതിന്റെ ഭീകരമുഖം കാണിക്കുന്നത്. കുട്ടികളുടെ ഓർമ്മശക്തിയെ ഹൈപ്പോതൈറോയിഡിസം ദോഷകരമായി ബാധിക്കും. പഠിക്കുന്ന കുട്ടിയാണെങ്കിൽ ഇത് പഠനത്തെ തന്നെ ബാധിക്കും. ഉറക്കക്കുറവ് ബുദ്ധമാന്ദ്യം എന്നിവയും സംഭവിക്കാം.
കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കിൽ കുട്ടികളുടെ ശരീര വളർച്ചയെയും പല്ലുകളുടെയും എല്ലുകളുടെയും വളർച്ചയെയും ബാധിക്കും. പെൺകുട്ടികളിൽ ആർത്തവ പ്രശ്നങ്ങൾക്ക് ഇടയാക്കും.
ആലുവയ്ക്ക് പുറമെ വേളിയിൽ സംഭവിച്ചത് എന്ത്?
വേളിയിലെ വി എസ്.എസ്.സി സ്റ്റേഷന് സമീപത്തെ ജലസ്രോതസ്സുകൾ കഴിഞ്ഞ നാലുവർഷമായി എൻ.ഐ.എസ്.ടി പഠനവിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. വി എസ്.എസ്.സിക്ക് സമീപത്തെ കിണറുകളിലെ പെർക്ലോറൈറ്റിന്റെ അളവ് 300ug/L ആണെന്നാണ് എൻ.ഐ.ഐ.എസ്.ടി കണ്ടെത്തിയിരിക്കുന്നത്. അനുവദനീയമായ പരിധി 15ug/L ആണ്. ഈ പ്രദേശത്തെ മണ്ണിലും വൻതോതിൽ പെർക്ലോറൈറ്റിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.
ഏകദേശം 1850ug/g പെർക്ലോറൈറ്റ് മണ്ണിൽ അടങ്ങിയിട്ടുണ്ടെന്നാണ് എൻ.ഐ.ഐ.എസ്.ടിയുടെ പഠന റിപ്പോർട്ട്. വേളി പ്രദേശത്തെ രണ്ടര വയസ്സുള്ള കുഞ്ഞുതൊട്ട് നൂറുകണക്കിന് ആളുകൾക്ക് ഹൈപ്പോതൈറോയിഡിസം എന്ന അവസ്ഥയുള്ളതെന്ന് പൊതുജനാരോഗ്യവിദഗ്ദ്ധർ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം പെർക്ലോറൈറ്റ് സൃഷ്ടിച്ച ഗുരുതരമായ സാഹചര്യമാണെന്നാണ് വ്യക്തമാകുന്നത്. ഭൂഗർഭ ജലത്തിൽ കലുന്നതിന് പുറമെ വേളി പ്രദേശത്തെ കടലിലേക്കും പെർക്ലോറൈറ്റ് ചെന്ന് ചേരുന്നുണ്ടെന്ന് എൻ.ഐ.ഐ.എസ്.ടിയുടെ പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഇനി ആലുവയിലേക്ക് തിരിച്ചുവരാം
ആലുവയിലെ ഐഎസ്ആർഒയുടെ എ.പി.ഇ.പി പ്ലാന്റിന് രണ്ടുകിലോമീറ്റർ ചുറ്റളവിലുള്ള ജലാശയങ്ങളിലെല്ലാം പെർക്ലോറൈറ്റ് കലരുന്നുണ്ടെന്നാണ് പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ളത്. പെരിയാർ നദിയിലെ ജലത്തിലും പെർക്ലോറൈറ്റിന്റെ അളവിൽ ഗണ്യമായ വർദ്ധനയുണ്ട്. 65ug/L പെർക്ലോറൈറ്റ് ആലുവയ്ക്ക് സമീപം പെരിയാർ നദിയിലുണ്ടെന്നാണ് കണ്ടെത്തൽ. ഐഎസ്ആർഒയുടെ പ്ലാന്റ് കിലോമീറ്ററുകൾ ചുറ്റളവിലുള്ള ജലസ്രോതസ്സുകളെയെല്ലാം മലിനമാക്കിക്കൊണ്ടിരിക്കുകയാണ്.
കീഴ്മാട് പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ തൈറോയ്ഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ഇതേക്കുറിച്ച് പഠിക്കാൻ എറണാകുളം ജില്ലാ കളക്ടർ ഒരു ടെക്നിക്കൽ എക്സ്പർട്ട് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ആലുവയിലെ പ്ലാന്റിന് സമീപമുള്ള എടത്തല, കീഴ്മാട് പഞ്ചായത്തിലെ പ്രദേശങ്ങളിലാണ് ഈ കമ്മിറ്റി പഠനം നടത്തിയത്. ആലുവയിലെ പ്ലാന്റിലെ പൊതു കിണറിൽ 57,000 പി.പി.ബി പെർക്ലോറൈറ്റുണ്ടെന്ന് സംഘം കണ്ടെത്തി. (അനുവദനീയ പരിധി 24 പി.പി.ബി ആണെന്ന് ഓർക്കുക). ഐഎസ്ആർഒയുടെ പ്ലാന്റിലെ എല്ലാ ജലസ്രോതസ്സുകളിലും ഇടത്തലയിലെയും കീഴ്മാടിലെയും 52 ജലസ്രോതസ്സുകളിൽ 31 എണ്ണത്തിലെയും വെള്ളത്തിൽ അതിഗുരുതരമായ അളവിൽ പെർക്ലോറൈറ്റുണ്ടെന്നും വിദഗ്ധ സമിതിയുടെ പഠനത്തിൽ കണ്ടെത്തിയിരുന്നു.
പെർക്ലോറൈറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ബോധ്യമായതോടെ കുളക്കാട് കോളനിയിലെ ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ പ്രത്യേക സംവിധാനം വേണമെന്ന് ആവശ്യമുയർന്നു. ഇതനുസരിച്ച് ഐ.എസ്.ആർ.ഒ ജനങ്ങൾക്ക് ശുദ്ധജലമെത്തിക്കാൻ ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ദൈനംദിന ആവശ്യങ്ങൾക്ക് ഉതകുന്നരീതിയിൽ വെള്ളമെത്തിക്കാൻ ഐ.എസ്.ആർ.ഒ തയ്യാറാകുന്നില്ലെന്നതാണ് ഈ പ്രദേശത്തെ അവസ്ഥ. ആലുവയിൽ കുടിവെള്ളമെത്തിക്കാൻ ടാങ്കുകളെങ്കിലും സ്ഥാപിച്ച ഐ.എസ്.ആർ.ഒ പക്ഷേ വേളി പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.
ഈ പ്രദേശത്തെ കൊച്ചുകുട്ടികൾ പഠിക്കുന്ന അങ്കണവാടിയുടെ കിണറിലെ വെള്ളത്തിൽ അനുവദനീയ പരിധിയെക്കാൾ ആയിരക്കണക്കിന് മടങ്ങ് പെർക്ലോറൈറ്റുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അങ്കണവാടിയിലെ കുട്ടികൾക്ക് ഭക്ഷണംപാചകം ചെയ്യാനും കുടിക്കാനും നൽകുന്നത് ഈ വെള്ളമാണ്. എത്രഗുരുതരമായ ആരോഗ്യപ്രശ്നമാണ് ഇതുവഴിയുണ്ടാകാൻ പോകുന്നതെന്ന് ചിന്തിക്കുമ്പോഴാണ് ഐഎസ്ആർഒയുടെ ഭയാനകമായ അലംഭാവത്തിന്റെ കറുത്ത മുഖം പുറത്തുവരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്