ബോക്സിങ്ങിനും ജിംനാസ്റ്റിക്കിനും ഉപകരണങ്ങൾ കടമെടുക്കേണ്ടി വരും; ആറു വർഷം കിട്ടിയിട്ടും ദേശീയ ഗെയിംസിനായി കരുതലോടെ കേരളം ഒന്നും ചെയ്തില്ല; നാഷണൽ ഗെയിംസിൽ സർവത്ര പ്രതിസന്ധി
ആവണി ഗോപാൽ
തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെയാണ് കേരളം ദേശീയ ഗെയിംസിനായി കാത്തിരിക്കുന്നത്. ജനുവരി 31നു തിരിതെളിയുന്ന ദേശീയ ഗെയിംസിന്റെ വരവറിയിച്ച് ''ഗെയിംസ് കൗണ്ട് ഡൗൺ' ആരംഭിക്കുകയുമാണ്. എന്നാൽ ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ച ജനുവരി 31ന് ഗെയിംസ് തുടങ്ങാനാകുമോ എന്നതിൽ ഇപ്പോഴും ആശങ്കയുണ്ട്.
ഗെയിംസ് സ്റ്റേഡിയിങ്ങളുടെ പണി പൂർത്തിയാകാത്തതും ഗെയിംസ് ഉപകരണങ്ങൾ മുഴുവൻ എത്താത്തതുമാണ് ഇതിന് കാരണം. ആറ് വർഷം മുമ്പാണ് കേരളത്തിന് മുപ്പത്തിയഞ്ചാമത് ഗെയിംസ് അനുവദിച്ചത്. ഫണ്ടുകളും കൃത്യമായി കിട്ടി. ഡൽഹി കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പ് പിഴവിലെ പാഠങ്ങളുമുണ്ടായിരുന്നു. പക്ഷേ ആരും ഒന്നും പഠിച്ചില്ല. കെടുകാര്യസ്ഥതയുടെ മേളയായി കേരളത്തിലെ ദേശീയ ഗെയിംസ് മാറുമെന്നാണ് സൂചന.
ദൈവം സഹായിച്ചാൽ എല്ലാം കൃത്യമായി നടക്കുമെന്നാണ് ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിലെ ഉന്നതർ പോലും പറയുന്നത്. ഈ മാസം 31 മുതൽ ഫെബ്രുവരി 14 വരെയാണ് സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ 30 വേദികളിലായാണ് മുപ്പത്തിയഞ്ചാമത് ഗെയിംസ് നടക്കുന്നത്. ബോക്സിങ്, ജിംനാസ്റ്റിക്ക് മത്സരങ്ങൾക്കുള്ള ഉപകരണങ്ങൾ സമയത്തിന് എത്തുമെന്ന് പറയാൻ ആർക്കും കഴിയുന്നില്ല. ഇന്ത്യൻ ഒളിമ്പക്സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഗെയിംസ് ടെക്നിക്കൽ കമ്മറ്റിക്ക് ഇക്കാര്യത്തിൽ ആശങ്ക സജീവമാണ്.
മറ്റ് സംസ്ഥാനങ്ങളിൽ ബോക്സിംഗിനും ജിംനാസ്റ്റിക്കനും ഉപകരണങ്ങളുണ്ടെങ്കിൽ അത് കേരളത്തിലെത്തിക്കാൻ അതത് അസോസിയേഷനുകളുടെ സംസ്ഥാന സെക്രട്ടറിമാർക്ക് ടെക്നിക്കൽ കമ്മറ്റി നിർദ്ദേശം നൽകി കഴിഞ്ഞു. എന്തുവന്നാലും ജനുവരി 31 ഗെയിംസ് നടത്തേണ്ട സാഹചര്യം മുന്നിൽ കണ്ടാണ് ഈ സമാന്തര നീക്കം. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ അഫിലിയേഷനുള്ള സംഘടനകളായതിനാൽ ഈ നിർദ്ദേശം നടപ്പിലാക്കാനുള്ള നടപടിയും തുടങ്ങിക്കഴിഞ്ഞു.
ജനുവരി 14നും 15നും ടെക്നിക്കൽ കമ്മറ്റിയുടെ കീഴിലുള്ള സ്റ്റേഡിയത്തിന്റെ മേൽനോട്ട സെക്രട്ടറിമാർ കേരളത്തിലെ എല്ലാ സ്റ്റേഡിയങ്ങളും പരിശോധിക്കും. 16ന് എല്ലാവരും തിരുവനന്തപുരത്ത് എത്തും. ടെക്നിക്കൽ കമ്മറ്റി ചെയർമാൻ മുരുഗനും ഐഒസി ജോയിന്റ് സെക്രട്ടറി രാജേഷ് ഗുപ്തയും സമിതി കൺവീനർ എസ് രാജീവും ഇവരുമായി ചർച്ച നടത്തും. അതിന് ശേഷമാകും സ്റ്റേഡിയങ്ങളുടെ സൗകര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുക.
പിഴവുകൾ ഉണ്ടെങ്കിലും ജനുവരി 31 ഗെയിസ് തുടങ്ങേണ്ടി വരുമെന്ന വിലയിരുത്തലാണ് ടെക്നിക്കൽ സമിതിക്ക് ലഭിച്ചിട്ടുള്ളത്. ഗെയിംസിൽ പങ്കെടുക്കാൻ മറ്റ് സംസ്ഥാന അസോസിയേഷനുകൾ കായികതാരങ്ങൾക്ക് യാത്രാ ടിക്കറ്റും മറ്റ് സൗകര്യങ്ങളും ഒരുക്കി കഴിഞ്ഞ സാഹചര്യത്തിലാണ് ഇത്. അതുകൊണ്ട് തന്നെ സ്റ്റേഡിയങ്ങളുടെ നിലവാരം ഉറപ്പാക്കാൽ ഉണ്ടാകില്ല. എന്നാൽ ഒരു തരത്തിലും മത്സരങ്ങൾ നടത്താൻ പറ്റാത്ത ഗുരുതര സാഹചര്യം ഉണ്ടായാൽ ഗെയിംസ് നീട്ടിവയ്ക്കാൻ ടെക്നിക്കൽ സമിതിക്ക് ശുപാർശ ചെയ്യേണ്ടിയും വരും.
സ്റ്റേഡിയങ്ങളെല്ലാം ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന് ഡിസംബർ 31 ന് പൂർണ്ണമായും കൈമാറാനായിരുന്നു തീരുമാനം. എന്നാൽ അത് നടന്നിട്ടില്ല. ജനുവരി 15 ഓടെ സ്റ്റേഡിയങ്ങൾ സംഘാടക സമിതിക്ക് പൂർണ്ണമായും നൽകുമെന്നാണ് ഇപ്പോൾ ഗെയിംസ് സെക്രട്ടറിയേറ്റിന്റെ വിശദീകരണം. എന്നാൽ എല്ലാം ഗെയിംസിനുമുള്ള സാധനസാമഗ്രികൾ എത്തിയിട്ടില്ലെന്ന് സമ്മതിക്കുന്നുമുണ്ട്. സ്റ്റേഡിയങ്ങളുടെ നിലവാര പരിശോധനയ്ക്കായി ഈ മാസം പതിനഞ്ചിന് ഇന്ത്യൻ ഒളിമ്പിക് അസോസിയഷൻ പ്രതിനിധികൾ എത്തും. സ്റ്റേഡിയങ്ങൾ പൂർണ്ണ മത്സര യോഗ്യമാണോ എന്ന് വിലയിരുത്തലാണ് ലക്ഷ്യം. അതിന് മുമ്പ് ഷൂട്ടിങ്ങ് യാർഡ് പൂർത്തിയാകുമോ എന്ന കാര്യത്തിൽ ഇനിയും സംശയമുണ്ട്. തുഴച്ചിൽ മത്സരങ്ങൾക്കുള്ള ഉപകരണങ്ങൾ യാത്രയിലുമാണ്.
ഷൂട്ടിങ്ങ് യാർഡിലേക്ക് വേണ്ട ഉപകരണങ്ങൾ കഴിഞ്ഞ ദിവസം മാത്രമാണ് എത്തിയത്. ഇതിലെ സോഫ്റ്റ് വെയറുകൾ ഇൻസ്റ്റോൾ ചെയ്യാൻ രണ്ടാഴ്ച വേണ്ടി വരും. എല്ലാം കൃത്യമായി നടന്നാൽ പതിനാല് ദിവസം കൊണ്ട് ഷൂട്ടിങ്ങ് റേഞ്ച് തയ്യാറാകും. അങ്ങനെ വന്നാൽ 15ന് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രതിനിധികളെ തൃപ്തിപ്പെടുത്താം. ഇല്ലെങ്കിൽ അതിന് കഴിയില്ല. അത്ലറ്റിക് മത്സരങ്ങളുടെ വേദിയായ തിരുവനന്തപുരം യൂണിവേഴ്സിറ്റ് സ്റ്റേഡിയവും അവസാന ഘട്ട ഒരുക്കത്തിലാണ്. അതും മിനുക്കു പണികൾ കഴിഞ്ഞ് 15 ഓടെ മത്സര സജ്ജമാകുമെന്നാണ് പ്രതീക്ഷ. എല്ലാ സ്റ്റേഡിയങ്ങളുടേയും അവസ്ഥ ഇതു തന്നെയാണ്. ഏഴ് ജില്ലകളിലായി മത്സരങ്ങളും സ്റ്റേഡിയങ്ങളും ഒരുക്കിയതിനാൽ കൃത്യമായ ഏകോപനത്തിന് ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിന് കഴിഞ്ഞിട്ടുമില്ല. മത്സര നടത്തിപ്പിലും ഈ ഭീഷണി ഗെയിംസ് സെക്രട്ടറിയേറ്റിന് മുന്നിലുണ്ട്.
ഗെയിംസിന്റെ ഈവന്റ് മാനേജ്മെന്റ് മനോരമയ്ക്ക് നൽകിയതും തലവേദനയാണ്. ഇതോടെ കേരളത്തിലെ മറ്റ് മാദ്ധ്യമങ്ങൾ എതിരായി. ഈ സാഹചര്യത്തിൽ വരും ദിനങ്ങളിൽ ഗെയിംസ് ഒരുക്കങ്ങൾക്കെതിരെ പ്രതികൂല വാർത്തകളും വരാൻ ഇടയുണ്ട്. അങ്ങനെ വന്നാൽ സ്റ്റേഡിയ പരിശോധനയ്ക്ക് എത്തുന്ന ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ പ്രതിനിധികളെ വാർത്തകൾ സ്വാധീനിക്കാനും ഇടയുണ്ട്.
അതിനിടെ ദേശീയ ഗെയിംസിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങളൊന്നും പൂർത്തിയായിട്ടില്ലെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രതികരിച്ചിട്ടുമുണ്ട്. യൂറോപ്പിൽ ഓർഡർ ചെയ്ത ഉപകരണങ്ങൾ ജനുവരി 20 മുമ്പെങ്കിലും എത്തിയില്ലെങ്കിൽ നേരത്തെ ഗെയിംസ് നടന്ന സംസ്ഥാനങ്ങളിൽ നിന്നോ മികച്ച ഉപകരണങ്ങളുള്ള ഫെഡറേഷനുകളിൻ നിന്നോ താൽക്കാലികമായി ഉപകരണങ്ങൾ എടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഗെയിംസിന്റെ ചുമതലവഹിക്കുന്നവിരലൊരാളായ രാജേഷ് ഗുപ്ത പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍