പുതുപ്പള്ളിയിൽ ജേക്കബ് തോമസ് ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കുമെന്ന പ്രചാരണത്തിന് പിന്നിൽ മുഖ്യമന്ത്രി തന്നെ; ഡിജിപിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് വരുത്താൻ ഗൂഢാലോചന നടന്നത് കോട്ടയത്ത്; ജനപ്രിയ ഉദ്യോഗസ്ഥനെതിരെ കോൺഗ്രസുകാരെ എങ്കിലും തിരിക്കാൻ കരുതിക്കൂട്ടി എഴുതിയ തിരക്കഥ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: മുഖ്യമന്ത്രിയുമായി ഇടഞ്ഞ് നിൽക്കുന്ന ഡിജിപി ജേക്കബ് തോമസ് പുതുപ്പള്ളിയിൽ അടുത്ത തവണ ഇടത് സ്ഥാനാർത്ഥിയായ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കുമോ? കഴിഞ്ഞ ഏതാനും ദിവസങ്ങളായി പത്രപ്രവർത്തകർക്കിടയിൽ പ്രചരിക്കുന്ന കഥ ഇന്ന് ഒരു പത്രം എക്സ്ക്ലൂസീവ് ആയി അച്ചടിച്ച് കഴിഞ്ഞു. എന്നാൽ ഈ പ്രചാരണത്തിന്റെ മുമ്പിൽ സാക്ഷാൽ ഉമ്മൻ ചാണ്ടി തന്നെയാണ് എന്നാണ് സൂചന. വിമത പൊലീസ് ഉദ്യോഗസ്ഥന്റെ ഉറച്ച നിലപാടിന് ലഭിക്കുന്ന ജനപിന്തുണ ഉമ്മൻ ചാണ്ടിയുടെ ജനാഭിപ്രായത്തിന് എതിരാവുമെന്ന് കണ്ടതോടെ ജേക്കബ് തോമസിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണ് എന്ന് വരുത്താനാണ് ഗൂഢാലോചന നടക്കുന്നത്. ഈ തിയറി അവതരിപ്പിക്കാൻ മുഖ്യമന്ത്രിയുമായി അടുത്ത കേന്ദ്രങ്ങൾ കുറച്ച് ദിവസങ്ങളായി കിണഞ്ഞ് ശ്രമിക്കുന്നുണ്ട്്. മുഖ്യമന്ത്രിക്കും മന്ത്രി തിരുവഞ്ചൂരിനും അടുത്ത ബന്ധുക്കൾ കോട്ടയത്ത് പത്രപ്രവർത്തകനെ കൊണ്ട് കഴിഞ്ഞ ദിവസം ഇത് അച്ചടിപ്പിക്കുകയായിരുന്നു. ജേക്കബ് തോമസ് കോൺഗ്രസുകാരെങ്കിലും അണി നിരക്കാൻ ആണ് ഈ നീക്കം.
ഫയർഫോഴ്സ് മേധാവിയായിരിക്കെ ജേക്കബ് തോമസ് നടത്തിയ നീക്കമാണ് ഉമ്മൻ ചാണ്ടിയെ ചൊടുപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിനെ പരസ്യമായി വിമർശിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തെ പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എംഡിയുമാക്കി. അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് ഡിജിപിയുടെ പരസ്യ പ്രസ്താവനകൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. കരുതലോടെയായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം. ഇതിനിടെ ഫയർഫോഴ്സ് മേധാവിയായിരുന്ന അനിൽ കാന്ത്, ജേക്കബ് തോമസ് ചട്ടലംഘനം നടത്തിയില്ലെന്ന് വ്യക്തമാക്കി റിപ്പോർട്ടും നൽകി. ഇതോടെ മുഖ്യമന്ത്രിയുടെ പരസ്യപ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് കാട്ടി ജേക്കബ് തോമസ് നോട്ടീസ് നൽകി. സർക്കാരിനോട് നിയമ നടപടിയെടുക്കാൻ അനുവാദവും തേടി. ഇതിനിടെയിൽ ജേക്കബ് തോമസിന്റെ അച്ചടക്ക നടപടി പിൻവലിച്ച് നിയമസഭയിൽ പ്രസ്താവന തിരുത്തുന്ന തരത്തിൽ പ്രസ്താവനയും മുഖ്യമന്ത്രി നടത്തി.
ജേക്കബ് തോമസിനെ അനുനയിപ്പിക്കാനായിരുന്നു ഇത്. എന്നാൽ ഒന്നും ഫലിച്ചില്ല. തന്റെ പേരു പറഞ്ഞായിരുന്നു വിമർശനം. അതുകൊണ്ട് തന്നെ പേരു പറഞ്ഞ് മാപ്പ് വേണമെന്ന് ജേക്കബ് തോമസ് ഉറച്ച നിലപാട് എടുത്തു. ഇതോടെയാണ് രാഷ്ട്രീയ ആരോപണങ്ങളിലൂടെ ജേക്കബ് തോമസിനെ കുടുക്കാൻ ശ്രമം തുടങ്ങിയത്. ജേക്കബ് തോമസ് വലിയ അഴിമതിക്കാരനാണെന്ന തരത്തിൽ പ്രചരണവും എത്തി. കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസ്സൻ ഇക്കാര്യം പറയുകയും ചെയ്തു. വീക്ഷണത്തിൽ മുഖപ്രസംഗവും വന്നു. ഇതിന് പിറകേയാണ് ഇടത് സ്ഥാനാർത്ഥിയാകാൻ ഡിജിപി കരുനീക്കം നടത്തുന്നുവെന്ന പ്രചരണം. ഇതിലൂടെ മുഖ്യമന്ത്രിക്ക് എതിരായ രാഷ്ട്രീയ നീക്കമായി ജേക്കബ് തോമസിന്റെ കരുനീക്കങ്ങളെ മാറ്റും. നിയമപോരാട്ടത്തിന് ഒരുങ്ങുന്ന ഡിജിപിയെ താറടിക്കാനാണ് ശ്രമം. ഇതിന് വിശ്വസ്തരെ തന്നെ കണ്ടെത്തുകയാണ് കോൺഗ്രസിലെ എ ക്യാമ്പ്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ പ്രാഥമിക സ്ഥാനാർത്ഥി പട്ടികയിൽ ഡി.ജി.പി. ജേക്കബ് തോമസും ഉണ്ടെന്നായിരുന്നു ഇന്നത്തെ പത്രവാർത്ത. ഇടതു സ്വതന്ത്രന്മാരുടെ പരിഗണനാ പട്ടികയിലുള്ള ജേക്കബ് തോമസിനെ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരേ മത്സരിപ്പിക്കാമെന്നു വാഗ്ദാനം. വിരമിക്കാൻ കുറച്ചു നാളുകൾ മാത്രമുള്ള ഡി.ജി.പിയെ രാഷ്ട്രീയക്കളത്തിലിറക്കാനുള്ള ചരടുവലിക്കു പിന്നിൽ അടുത്തിടെ യു.ഡി.എഫ് വിട്ട് ഇടതുമുന്നണിക്കൊപ്പം നിലകൊള്ളുന്ന നേതാവാണ്. ജേക്കബ് തോമസ് സർക്കാരിനെതിരേ നടത്തുന്ന വിമർശനങ്ങൾ ഇടതുമുന്നണിക്കു ഗുണകരമാകുമെന്നും അദ്ദേഹത്തെ മത്സരത്തിനിറക്കിയാൽ അഴിമതിക്കെതിരേയുള്ള പേരാട്ടമെന്ന പ്രതിഛായ തെരഞ്ഞെടുപ്പിൽ സൃഷ്ടിക്കാൻ കഴിയുമെന്നുമാണ് ജേക്കബ് തോമസിനു വേണ്ടി വാദിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
ഇതേസമയം, സ്ഥാനാർത്ഥിത്വം സംബന്ധിച്ചു സിപിഎമ്മിൽ നിന്നു കിട്ടിയ ഉറപ്പുകളുടെ പിൻബലത്തിലാണ് ജേക്കബ് തോമസ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ ആഞ്ഞടിക്കുന്നതെന്നും വാദങ്ങളുണ്ട്. ജേക്കബ് തോമസിനെതിരേ സർക്കാർ നിരത്തിയ ആരോപണങ്ങളിൽ നിന്നു നിയമസഭയിൽ മുഖ്യമന്ത്രി പിന്നോക്കം പോയെങ്കിലും നിലപാടുകളിൽ വിട്ടുവീഴ്ചയില്ലെന്ന സമീപനമാണ് ഡി.ജി.പി. കൈക്കൊണ്ടത്. ഇതോടെയാണ് രാഷ്ട്രീയ വൃത്തങ്ങളിൽ അദ്ദേഹത്തിന്റെ പേരും സജീവ ചർച്ചയായതെന്നാണ് വാർത്ത. കോട്ടയത്ത് നടന്ന ഗൂഢാലോചന മാത്രമാണ് വാർത്തയെന്ന് കോൺഗ്രസുകാർ തന്നെ പറയുന്നു. അങ്ങനെയാണ് കള്ളക്കളികൾ പുറത്തായത്.
ബിജ രാധാകൃഷ്ണന്റെ സോളാർ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിഷേധങ്ങൾ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ചിരുന്നു. ബിജ രാധാകൃഷ്ണനുമായി പോയ പൊലീസ് വാഹനം പോലും തടഞ്ഞു. ഇതേ മാതൃകയിൽ ജേക്കബ് തോമസിനേയും തെരുവിൽ നേരിടാനാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് കോൺഗ്രസ് നേതാക്കളുടെ വിമർശനവും. നേരത്തെ പൊലീസ് മേധാവി ടിപി സെൻകുമാറും പരസ്യമായി ജേക്കബ് തോമസിനെ കുറ്റപ്പെടുത്തിയിരുന്നു. ആർക്കുമറിയാത്ത പലതും ജേക്കബ് തോമസിനെ കുറിച്ച് തനിക്ക് അറിയാമെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഇതോടെയാണ് ജേക്കബ് തോമസിനെ അഴിമതിക്കാരനാക്കാനുള്ള തന്ത്രം കോൺഗ്രസ് ആവഷ്കരിക്കുന്നത്. ഇടതുപക്ഷ സ്ഥാനാർത്ഥിയാകുമെന്ന പമാർശം കൂടിയാകുമ്പോൾ ഡിജിപി പ്രതിരോധത്തിലാകുമെന്നാണ് കണക്ക് കൂട്ടൽ. ഏതായാലും ഈ ആരോപണങ്ങളോട് കരുതലോടെ മാത്രമേ ഡിജിപി പ്രതികരിക്കൂ.
സർക്കാരിനെ വിമർശിച്ച ഡി.ജി.പി ജേക്കബ് തോമസിനെതിരെ പൊലീസ് മേധാവി ടി.പി.സെൻകുമാർ ഇന്നലെ രംഗത്തെത്തിയിരുന്നു. അഴിമതി വിളിച്ചു പറഞ്ഞതിന്റെ പേരിൽ 30 വർഷത്തിനിടെ സംസ്ഥാനത്ത് ആരും ആരെയും ഭ്രാന്തനാക്കിയിട്ടില്ലെന്നും എത്ര ഉന്നതനായാലും പരിധി വിട്ടാൽ സർക്കാർ നടപടിയെടുക്കണമെന്നും സെൻകുമാർ പറഞ്ഞിരുന്നു. തനിക്ക് മാത്രം ഒരു നിയമം മറ്റുള്ളവർക്കെല്ലാം മറ്റൊരു നിയമം എന്ന ചിലരുടെ നിലപാട് അംഗീകരിക്കാനാവില്ല. താനായിരുന്നെങ്കിൽ ഇത്തരം നിലപാടെടുക്കുന്നവരെ പണ്ടേ സസ്പെൻഡ് ചെയ്തേനെ എന്നും സെൻകുമാർ പറഞ്ഞിരുന്നു. ഇതിനോടും വീക്ഷണത്തിലെ മുഖപ്രസംഗത്തോടും ജേക്കബ് തോമസ് പ്രതികരിച്ചിട്ടില്ല. എന്നാൽ പ്രതിപക്ഷ നേതാവിനെ പോലുള്ളവർ പിന്തുണയുമായി എത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ പരസ്യ പ്രതികരണങ്ങൾ വേണ്ടെന്നാണ് ഡിജിപയുടെ നിലപാട്. ഇത് കോൺഗ്രസ് നേതാക്കളേയും വെട്ടിലാക്കിയിട്ടുണ്ട്.
അഴിമതി വിരുദ്ധ ദിനത്തിൽ സർക്കാരിനെതിരെ ചില പരോക്ഷ പരാമർശങ്ങൾ ജേക്കബ് തോമസ് നടത്തിയിരുന്നു. എന്നാൽ അച്ചടക്ക ലംഘനത്തിന്റെ പരിധിയിൽ വരാതെയായിരുന്നു ആ പ്രസംഗം. അതുകൊണ്ട് തന്നെ നടപടിയെടുക്കാൻ കഴിയാതെ പോയി. വീക്ഷണത്തിലേയും കോൺഗ്രസ് നേതാക്കളുടേയും പരാർശങ്ങൾ ജേക്കബ് തോമസിനെ അസ്വസ്ഥനാക്കുമെന്നും അദ്ദേഹം പൊട്ടിത്തെറിക്കുമെന്നായിരുന്നു വിലയിരുത്തൽ. തുടർന്നുള്ള പ്രതികരണങ്ങൾ അച്ചടക്ക നടപിടിക്ക് കാരണമാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ വീക്ഷണം വായിക്കേണ്ട ഗതി വരാറില്ലെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വീക്ഷണത്തിനെതിരേയും നിയമനടപടി സ്വീകരിക്കാൻ സാധ്യതകൾ തേടുന്നുണ്ട്. ഹസ്സനെ പോലുള്ളവരെ കാര്യമാക്കേണ്ടെന്നാണ് അദ്ദേഹത്തിന് കിട്ടിയ ഉപദേശം.
സദ്ഭരണമുള്ള ഒരു മാവേലിനാടിനെ സ്വപ്നം കാണാമെന്ന് ഡി.ജി.പി ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റം ശ്രദ്ധേയമായിരുന്നു. സർക്കാരിനെതിരെ പരസ്യവിമർശനം നടത്തിയെന്ന ആരോപണത്തിൻ മേൽ ജേക്കബ് തോമസിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ബാർകോഴ വിധിയെ അനുകൂലിച്ചും ഫ് ളാറ്റ് ലൈസൻസ് വിവാദവുമായി ബന്ധപ്പെട്ടും ജേക്കബ് തോമസ് നടത്തിയ പരസ്യപ്രസ്താവനകൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കണമെന്ന ഉദ്ദേശത്തോടു കൂടിയതല്ലെന്ന കണ്ടെത്തലോടുകൂടിയ റിപ്പോർട്ട് ചീഫ് സെക്രട്ടറി കഴിഞ്ഞയാഴ്ചയാണ് സർക്കാരിന് നൽകിയത്.
രണ്ട് സംഭവത്തിലും പരസ്യപ്രസ്താവന നടത്തിയ ജേക്കബ് തോമസിനെതിരെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രിസഭായോഗമാണ് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ആഭ്യന്തരമന്ത്രിയുടെ പരിഗണനയിലാണ്. അതിനിടെയാണ് പുതിയ വിവാദങ്ങൾ ഉണ്ടാകുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്