തരൂരിനേയും ശ്രേയംസിനേയും ബിനീഷ് കോടിയേരിയേയും പടിക്ക് പുറത്ത് നിർത്തും; കൂളിങ് പിരീഡ് വിനായകുമ്പോൾ അതിവിശ്വസ്തരിലൂടെ പിൻസീറ്റ് ഡ്രൈവിങ്; പത്തനംതിട്ടക്കാരൻ സാജൻ വർഗ്ഗീസിനേയും ആലപ്പുഴയിലെ ശ്രീജിത്തിനേയും നേതൃത്വം ഏൽപ്പിക്കാൻ നിയമാവലി ഭേദഗതിയും; ടിസി മാത്യുവിന്റെ വിശ്വസ്തരെ ജില്ലാ കമ്മറ്റിയിലും അടുപ്പിക്കില്ല; കേരളാ ക്രിക്കറ്റിന്റെ സമ്പൂർണ്ണ അധിപനാകാൻ ജയേഷ് ജോർജ് നടത്തുന്നത് ചട്ടവിരുദ്ധ നീക്കങ്ങളോ?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളാ ക്രിക്കറ്റിലേക്ക് ടി സി മാത്യു പിടിമുറുക്കാതിരിക്കാൻ കരുതലോടെ കരുക്കൾ നീക്കി ജയേഷ് ജോർജും സംഘവും. ലാധാ കമ്മറ്റി റിപ്പോർട്ട് അനുസരിച്ച് കേരളാ ക്രിക്കറ്റിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തണം. കൂളിങ് പിരീഡുള്ളതിനാൽ നിലവിലെ ഭാരവാഹികളിൽ പലർക്കും മത്സരിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് പുതിയ സമാവാക്യങ്ങൾ രൂപപ്പെടുത്തി കെസിഎയിൽ പിടിമുറുക്കാൻ ടിസി മാത്യു കരുനീക്കം സജീവമാക്കിയത്.
മാതൃഭൂമിയുടെ ജോയിന്റെ എംഡിയും മുൻ എം എൽ എയുമായ എംവി ശ്രേയാംസ് കുമാറും കെസിഎയുടെ തലപത്തെത്താൻ ആഗ്രഹിക്കുന്നുണ്ട്. തിരുവനന്തപുരം എംപിയായ ശശി തരൂരും ക്രിക്കറ്റിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ടുണ്ട്. ഇവരുടെ സാധ്യതകളെ തടയിടാനും ഇവരൊന്നും അടുത്ത കാലത്തൊന്നും കെസിഎ ഭാരവാഹിയാകാതിരിക്കാൻ കൂടി വേണ്ടിയാണ് ജയേഷ് ജോർജ് പക്ഷം കരുനീക്കം നടത്തുന്നത്. കെസിഎയിലേക്ക് ഉടൻ തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. അതിന് മുന്നോടിയായി ഭരണ ഘടന പൊളിച്ചെഴുതും. കെസിഎ പ്രസിഡന്റായി പത്തനംതിട്ടക്കാരൻ സാജൻ വര്‍ഗ്ഗീസിനെ കൊണ്ടു വരാനാണ് നീക്കം. സെക്രട്ടറിയായി ആലപ്പുഴക്കാരൻ ശ്രീജിത്തിനേയും. തന്നെ പുറത്താക്കാൻ കരുക്കൾ നീക്കിയത് ശ്രീജിത്താണെന്ന് ടിസി മാത്യു ആരോപിച്ചിരുന്നു. ജയേഷ് ജോർജും ശ്രീജിത്തും തമ്മിലെ കൂട്ടുകെട്ട് തുറന്ന് കാണിക്കുകയും ചെയ്തു. ഇത് ശരിവയ്ക്കുന്ന തരത്തിൽ ശ്രീജിത്തിനെ തന്റെ പകരക്കാരനാക്കാനാണ് ജയേഷ് ജോർജ് കരുന്നീക്കം നടത്തുന്നത്.
നിലവിൽ കെസിഎയുടെ ജനറൽ കൗൺസിൽ യോഗത്തിൽ ആറു തവണ പങ്കെടുത്തവർക്ക് മാത്രമേ കെസിഎയുടെ ഭാരവാഹിയാകാൻ കഴിയൂവെന്നതാണ് ചട്ടം. കെസിഎയുടെ ഭാരവാഹികൾക്ക് പുറമേ ജില്ലയിൽ നിന്നുള്ള പ്രസിഡന്റ്, സെക്രട്ടറി, പിന്നെ കെസിഎ അംഗം എന്നിവരുൾപ്പെടുന്നതാണ് ജനറൽ കൗൺസിൽ. ഈ ജനറൽ കൗൺസിലാണ് കെസിഎയുടെ ഏറ്റവും ഉയർന്ന ഘടകം. അതായത് കെസിഎ അംഗമാകുന്നവർക്കും നിശ്ചിത കാലം കഴിഞ്ഞാൽ കെസിഎയുടെ ഭാരവാഹിയായി മാറാം. ഇത് മാറ്റി മറിക്കും. നിയമാവലി ഇതിനായി മാറ്റാനാണ് തീരുമാനം. പുതിയ ഭേദഗതിയിലൂടെ കെസിഎ ജനറൽ കൗൺസിൽ യോഗമെന്നത് സെൻട്രൽ കൗൺസിൽ യോഗമാക്കി മാറ്റും. സെൻട്രൽ കൗൺസിലിൽ കെസിഎ ഭാരവാഹികലും ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നിവർ മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ടിസി മാത്യുവിനെ വെട്ടിവീഴ്ത്താൻ സെൻട്രൽ കൗൺസിൽ എന്ന ഭേദഗതി മുന്നോട്ട് കൊണ്ടു വരുന്നത്.
കെസിഎയുടെ നിയമാവലി ജില്ലാ അസോസിയേഷനുകൾക്കും ക്ലബ്ബുകൾക്കും വരെ ബാധകമാകും. നിലവിൽ ഭൂരിഭാഗം ജില്ലാ കമ്മറ്റികളും ടിസി മാത്യുവിന് എതിരാണ്. എന്നാൽ തെരഞ്ഞെടുപ്പ് നടന്നാൽ സമവാക്യം മാറാൻ ഇടയുണ്ട്. പുതിയ ചില പേരുകാർ ജില്ലകളിലേക്ക് ഭാരവാഹിയായെത്താൻ സാധ്യതയുണ്ട്. ഇതെല്ലാം മനസ്സിലാക്കി ജയേഷ് ജോർജിന്റെ ഭരണ ഘടനാ ഭേദഗതി. നിലവിൽ 879 ക്ലബ്ബുകളാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ളത്. ഈ ക്ലബ്ബുകൾക്ക് വരെ ഭേദഗതി നിർദ്ദേശത്തിൽ നോട്ടീസ് നൽകണം. അതിന് ശേഷം 30 ദിവസം കഴിഞ്ഞേ ഭേദഗതി പാടൂള്ളൂവെന്നാണ് ചട്ടം. എന്നാൽ ഏഴ് ദിവസത്തെ നോട്ടീസ് നൽകി അതിവേഗ ഭേദഗതിക്കാണ് ജയേഷ് ജോർജ് പക്ഷത്തിന്റെ ശ്രമം. ഇതിനെതിരെ ചില ഒറ്റപ്പെട്ട ശബ്ദങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഇത് മുഖവിലയ്ക്കെടുക്കാതെ മുന്നോട്ട് പോകാനാണ് ശ്രമം.
നിലവിൽ കോട്ടയത്തെ റോങ്ക്ളിനാണ് കെസിഎ പ്രസിഡന്റ്. ഇടക്കി ജില്ലാ അസോസിയേഷനെ കെസിഎ സസ്പെന്റ് ചെയ്തു. ഇതോടെ ഇടുക്കിക്കാരൻ വിനോദിന് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. തുടർന്നാണ് റോങ്ക്ളിൻ പ്രസിഡന്റായത്. എന്നാൽ ജയേഷുമായി യോജിച്ച് പോകാൻ റോങ്ക്ളിന് കഴിഞ്ഞില്ല. ഐപിഎൽ മത്സരം കേരളത്തിൽ നിന്ന് അകറ്റിയ നടപടിയെ പോലും റോങ്ക്ളിൻ ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പത്തനംതിട്ടയെ ഒപ്പം നിർത്താൻ സാജൻ വർഗ്ഗീസിനെ കെസിഎയുടെ പ്രസിഡന്റ് സ്ഥാനത്ത് എത്തിക്കാൻ ജയേഷ് ജോർജ് നീക്കം ശക്തമാക്കിയത്. ഇതിനെതിരെ കൊച്ചിയിൽ പോലും പ്രതിഷേധം ശക്തമാണ്. കൊച്ചിക്കാരൻ കാർത്തിക് വർമ്മയെ പ്രസിഡന്റാക്കണമെന്ന ആവശ്യം കൊച്ചിയിൽ സജീവമാണ്. ഇതിനെ അട്ടിമറിക്കാൻ കൂടി വേണ്ടിയാണ് പുതിയ ഭരണഘടനാ ഭേദഗതിയെന്ന സംശയം ബലപ്പെടുന്നുണ്ട്.
സിപിഎമ്മുമായി അടുത്ത് നിൽക്കുന്ന വ്യക്തിയാണ് കാർത്തിക് വർമ്മ. തലശ്ശേരിയിൽ നിന്ന് ബിനീഷ് കോടിയേരിയും ക്രിക്കറ്റിൽ സജീവമായി കെസിഎയിൽ എത്താൻ കരുനീക്കം സജീവമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബിനീഷ് കോടിയേരിയും കാർത്തിക് വർമ്മയും ചേർന്ന് കെസിഎയെ ഹൈജാക് ചെയ്യുമോ എന്ന ഭയം ജയേഷ് ജോർജിനുണ്ട്. നിലവിലെ ഭരണഘടന ഭേദഗതി ചെയ്യുന്നതിലൂടെ ബിനീഷ് കെസിഎ അംഗമായി എത്തുന്നില്ലെന്ന് ഉറപ്പിക്കാനും ജയേഷ് ജോർജും കൂട്ടരും ആഗ്രഹിക്കുന്നു. അങ്ങനെ ടിസി മാത്യുവിനേയും മറ്റ് എതിരാളികളേയും വെട്ടിനിരത്താനുള്ള തന്ത്രമായാണ് ഭരണ ഘടനാ ഭേദഗതിയിലൂടെ ജയേഷ് ജോർജും സംഘവും ശ്രമിക്കുന്നത്. വയനാട് നിന്നുള്ള നാസർ മച്ചാനെ കെസിഎയുടെ വൈസ് പ്രസിഡന്റാക്കി വയനാടിന്റെ പിന്തുണ ഉറപ്പിക്കാനും നീക്കമുണ്ട്.
അഞ്ച് ഭാരവാഹികളാണ് നിലവിലെ ഭരണഘടന പ്രകാരം കെസിഎയ്ക്കുള്ളത്. ഇതിൽ ജോയിന്റെ സെക്രട്ടറിയുടേയും ട്രഷറുടേയും കാര്യത്തിൽ തീരുമാനമായിട്ടില്ല. ജയേഷ് ജോർജിനെ പിന്തുണയ്ക്കുന്ന ജില്ലകൾക്ക് ഈ സ്ഥാനം നൽകും. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളാണ് ഇപ്പോൾ ജയേഷ് ജോർജിന് ശക്തമായ പിന്തുണയുള്ളത്. തൃശൂരിലും ഇടുക്കിയിലും അസോസിയേഷനുകൾക്ക് സസ്പെൻഷനാണ്. അതുകൊണ്ട് തന്നെ രണ്ട് ജില്ലകളെ കൂടി ഒപ്പം നിർത്തണം.
അങ്ങനെ കൂടെ നിൽക്കാമെന്ന് ഉറപ്പുകൊടുക്കുന്നവർക്ക് ജോയിന്റെ സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങൾ നൽകും. ഇതിനാണ് ചർച്ചകൾ നടക്കുന്നത്. ഇന്ന് വയനാട് കെസിഎയിലെ ചിലർ ഒത്തുകൂടുന്നുണ്ട്. ഈ ചർച്ചകളിൽ ഇതിന്റെ വ്യക്തമായ ചിത്രം ഉരുത്തിരിയും.
Stories you may Like
- കൊച്ചിയിൽ പുതിയ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കാൻ കെസിഎ
- വിൻഡീസ് പര്യടനത്തിൽ ജയേഷ് ജോർജ് ഇന്ത്യൻ ടീം മാനേജർ
- കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവും പാരിസ്ഥിതിക ചർച്ചകളിൽ കുടുങ്ങാൻ സാധ്യത
- കാര്യവട്ടം ഗ്രീൻഫീൽഡിലെ കൂട്ടായ്മ കൊച്ചിയിലെ ഹരിതശോഭ നശിപ്പിക്കാൻ!
- ലോകകപ്പിൽ കാര്യവട്ടത്തെ തഴഞ്ഞതല്ലെന്ന് ജയേഷ് ജോർജ്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍