ഏത് ഉദ്യോഗസ്ഥനെയും സസ്പെന്റ് ചെയ്യാൻ ആഭ്യന്തര സെക്രട്ടറിക്ക് പൂർണ അധികാരം; വകുപ്പുകളെ അറിയിക്കാതെ സസ്പെന്റ് ചെയ്തത് ആയിരത്തോളം പേരെ; മന്ത്രിമാർ അഴിമതിക്കാരായ ചീഫ് എഞ്ചിനീയർമാർക്കായി വാദിക്കുന്നത് എന്തിന്?
ആവണി ഗോപാൽ
തിരുവനന്തപുരം: വിജിലൻസ് ശുപാർശയെ തുടർന്ന് രണ്ട് ചീഫ് എഞ്ചിനിയർമാരെ ആഭ്യന്തര വകുപ്പ് സസ്പെന്റ് ചെയ്തതിന്റെ പുകിൽ അവസാനിക്കുന്നില്ല. നാളത്തെ മന്ത്രിസഭാ യോഗത്തിൽ പൊതു മരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞും ജലസേചന മന്ത്രി പിജെ ജോസഫും ആഭ്യന്തര മന്ത്രിക്ക എതിരെ ആയുധമായി ഈ വിഷയമുയർത്തും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയ്ക്ക് എതിരെ ചില പരാമർശങ്ങൾ നടത്താൻ തന്നെയാണ് സാധ്യത. എന്തുകൊണ്ടാണ് ഈ രണ്ട് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ മാത്രം മന്ത്രിമാർക്ക് ഇത്രയേറെ താൽപ്പര്യമെന്ന സംശയമാണ് സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ളത്.
വിജിലൻസിന്റെ സസ്പെൻഷൻ പുതിയ കാര്യമല്ല. അഴിമതിക്കേസിൽ വിജിലൻസ് ശുപാർശ പ്രകാരം ആഭ്യന്തര വകുപ്പ് ഒരാളെ സസ്പെന്റ് ചെയ്താൽ സർവ്വീസിൽ തിരിച്ചു കയറ്റം പ്രയാസമുള്ള കാര്യമാണ്. വിജിലൻസിന്റെ സസ്പെൻഷൻ റിവ്യൂ കമ്മറ്റി ശുപാർശ നൽകിയാൽ മാത്രമേ ഉദ്യോഗസ്ഥന് സർവ്വീസിൽ തിരിച്ചു കയറാൻ പറ്റൂ. ഇവിടെയാണ് ചീഫ് എഞ്ചിനിയർമാർക്ക് വേണ്ടിയുള്ള മന്ത്രിയുടെ നിലയുറപ്പിക്കൽ ചർച്ചയാകുന്നത്. പകതീർക്കാനായി പരാതി കൊടുത്താൽ പോലും പരിശോധിച്ച് നടപടി എടുക്കുന്ന സംവിധാനമാണ് വിജിലൻസിലുള്ളത്. അതുകൊണ്ട് തന്നെ ആർക്കെതിരേയും സസ്പെൻഷൻ നടപടിയെത്തും. എന്നാൽ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ വീണ്ടും റിവ്യൂ കമ്മറ്റി കൂടണം. എന്നാൽ മാത്രമേ സസ്പെൻഷനിലായ സർക്കാർ ജീവനക്കാരന് സർവ്വീസിൽ തിരിച്ചെത്താൻ കഴിയൂ.
സർക്കാരിന്റെ കണക്ക് അനുസരിച്ച് വിവധ വകുപ്പുകളിലായി 1200ഓളം ജീവനക്കാർ സസ്പെൻഷിൽ കഴിയുന്നുണ്ട്. പൊതു മരാമത്തിൽ തന്നെ ധാരാളം ഉദ്യോഗസ്ഥരുണ്ട്. ഒറ്റനോട്ടത്തിൽ തന്നെ വ്യാജമെന്ന് തോന്നുന്ന പരാതികൾ പോലും സസ്പെൻഷനായി മാറിയ ജീവനക്കാരുണ്ട്. റോഡ് പണിയുമ്പോൾ ഗാരന്റ് സമയം 18 മാസമാണ്. 29 മാസത്തിന് ശേഷം റോഡ് തകർന്നുവെന്ന പരാതി ലഭിച്ചതിനെ തുടർന്ന് വിജിലൻസ് അന്വേഷണം നടത്തി സസ്പെന്റ് ചെയ്ത ഉദ്യോഗസ്ഥനും പൊതുമരാമത്ത് വകുപ്പിൽ തന്നെയുണ്ട്. ഇങ്ങനെ വിജിലൻസ് ശുപാർശയിൽ സ്ഥലം മാറ്റുന്ന ഉദ്യോഗസ്ഥരെ പറ്റി വകുപ്പുകൾ അറിയുന്നത് നടപടിക്ക് മാത്രമാണ്. അത്യപൂർവ്വ സംഭവങ്ങളിൽ മാത്രമേ വകുപ്പ് സെക്രട്ടറിമാരെ കാര്യങ്ങൾ മുൻകൂട്ടി ബോധിപ്പിക്കാറുള്ളൂ.
കോഴിക്കോട് കടലുണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് നൽകിയ എട്ട് കോടി രൂപയുടെ കരാറിൽ അഴിമതി കണ്ടെത്തിയതിനെ തുടർന്നാണ് ചീഫ് എൻജിനിയർമാരെ സർവീസിൽ നിന്ന് മാറ്റിനിറുത്താൻ വിജിലൻസ് ഡയറക്ടറുടെ ശുപാർശ അനുസരിച്ച് ആഭ്യന്തരവകുപ്പ് സെക്രട്ടറി ഉത്തരവിട്ടതും ഈ മാതൃക പിന്തുടർന്നാണെന്ന് പൊതുമരാമത്തിലെ ഉദ്യോഗസ്ഥർ പോലും സമ്മതിക്കുന്നു. പിന്നെ എന്തിനാണ് മന്ത്രിമാരുടെ എതിർപ്പെന്നതാണ് ഉയരുന്ന ചോദ്യം. പൊതുമരാമത്ത് ചീഫ് എൻജിനിയർ പി.കെ. സതീഷ്, ജലവിഭവ വകുപ്പ് എൻജിനിയർ വി.കെ. മഹാനുദേവൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തതിൽ ഹാലിളകി മന്ത്രിമാരുമെത്തി. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജ് ഒന്നാം പ്രതിയായ അഴിമതിയാണ് ഇത്. എന്നിട്ടും പ്രമാദമായ ഈ കേസിൽ ചീഫ് എഞ്ചിനിയർമാരെ കൈവിടാൻ മന്ത്രിമാരായ പിജെ ജോസഫും വികെ ഇബ്രാഹിംകുഞ്ഞും തയ്യാറാകുന്നില്ല.
മന്ത്രിസഭ തീരുമാനിച്ചാൽ പോലും സതീഷിനേയും മഹാനുദേവനേയും തിരിച്ചെടുക്കാൻ കഴിയില്ല. അതിന് വിജിലൻസിന്റെ റിവ്യൂ സമിതിയുടെ യോഗം അനിവാര്യമാണ്. ഈ സാഹചര്യത്തിൽ ആഭ്യന്തര മന്ത്രിയിൽ സമ്മർദ്ദം ചെലുത്തി വിജിലൻസിന്റെ റിവ്യൂ സമിതി കൂടി ഇവരെ തിരിച്ചെടുക്കാൻ ശുപാർശ ചെയ്യിക്കാനാണ് ഇബ്രാഹിംകുഞ്ഞും ജോസഫും ശ്രമിക്കുന്നത്. സസ്പെൻഷനിൽ കഴിയുന്ന ആയിരത്തോളം പേരോടുള്ള ക്രൂരതയായാണ് ഇതിനെ സർവ്വീസ് സംഘടനാ നേതാക്കൾ കാണുന്നത്. വിജിലൻസ് ശുപാർശ പ്രകാരം സസ്പെന്റ് ചെയ്യപ്പെട്ട നൂറോളം പേരുടെ അപേക്ഷകൾ മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും പരിഗണനയിൽ ഉണ്ട്. ഇതിലൊന്നും ഒരു തീരുമാനവും എടുക്കാതെ പ്രത്യക്ഷ അഴിമതിക്കേസിൽ നടപടിക്ക് വിധേയമായ വ്യക്തികൾക്ക് അനുകൂലമായി സർക്കാർ നിലപാട് എടുക്കുന്നത് ജീവനക്കാരിൽ കടുത്ത അമർഷമുണ്ടാക്കുമെന്നാണ് പ്രമുഖ സർവ്വീസ് സംഘടനാ നേതാവ് മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.
സസ്പെൻഷിനിലായ സതീഷ്, സുപ്രധാന വകുപ്പ് ഭരിക്കുന്ന മന്ത്രിയുടെ അയൽവാസിയാണ്. മന്ത്രിയുടെ കുടുംബവുമായും അടുത്ത ബന്ധമുണ്ട്. ഈ മന്ത്രിക്കും സസ്പെൻഷൻ പിൻവലിക്കലിൽ താൽപ്പര്യമുണ്ടെന്നാണ് സൂചന. അങ്ങനെ എങ്കിൽ വിജിലൻസ് റിവ്യൂ കമ്മറ്റി നാളെ തന്നെ കൂടും. ഇവരുടെ അച്ചടക്ക നടപടി പിൻവലിക്കുകയും ചെയ്യും. ഇതേ രീതി മറ്റുള്ളവരുടെ കാര്യത്തിൽ സർക്കാർ കൈക്കൊള്ളുമോ എന്നതാണ് ഉയരുന്ന ചോദ്യം. അഴിമതി ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ വകുപ്പ് മന്ത്രിമാർ അറിയാതെ സ്ഥലം മാറ്റിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തരലയുടെ നിലപാടിൽ യുഡിഎഫിനകത്ത് കടുത്ത അമർഷം പുകയുന്നുവെന്ന് വരുത്തി തീർക്കുന്നത് താൽപ്പര്യ സംരക്ഷണത്തിന് മാത്രമാണെന്ന വാദവും സജീവമാണ്.
തങ്ങളുടെ വകുപ്പിന്മേൽ ആഭ്യന്തര വകുപ്പ് കൈകടത്തിയതിൽ മന്ത്രിമാരായ പി.ജെ. ജോസഫും പി.കെ. ഇബ്രാഹിംകുഞ്ഞും മുഖ്യമന്ത്രിയെ കണ്ട് പ്രതിഷേധം അറിയിച്ചതോടെ ഇതേക്കുറിച്ച് അന്വേഷിക്കാമെന്ന മുഖ്യമന്ത്രിയും വ്യക്തമാക്കി. നടപടിയെ കുറിച്ച് പരിശോധിക്കണെന്ന് ഉമ്മൻ ചാണ്ടി ആഭ്യന്തര വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെ കോൺഗ്രസിനുള്ളിലും ഗ്രൂപ്പു യുദ്ധങ്ങൾക്ക് പുതിയ തുടക്കമായി. വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃതമായ നടപടിയാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചത്. വിജിലൻസ് കേസുമായി ബന്ധപ്പെട്ട് ഐ.എ.എസുകാരല്ലാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ ആഭ്യന്തര വകുപ്പിന് അധികാരമുണ്ടെന്നതും ശരിയാണ്. പക്ഷേ ബന്ധപ്പെട്ട മന്ത്രിമാരോട് ആലോചിച്ച് നടപടി സ്വീകരിക്കാതിരുന്നതിന്റെ പേരിലാണ് ചെന്നിത്തല വിമർശിക്കപ്പെടുന്നത്.
കോഴിക്കോട് കടലുണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് നൽകിയ എട്ട് കോടി രൂപയുടെ കരാറിൽ അഴിമതി കണ്ടെത്തിയതിനെ തുടർന്നാണ് ചീഫ് എൻജിനിയർമാരെ സർവീസിൽ നിന്ന് മാറ്റിനിറുത്താൻ വിജിലൻസ് ഡയറക്ടറുടെ ശുപാർശ അനുസരിച്ച് ആഭ്യന്തരവകുപ്പ് സെക്രട്ടറി ഉത്തരവിട്ടത്. പൊതുമരാമത്ത് ചീഫ് എൻജിനിയർ പി.കെ. സതീഷ്, ജലവിഭവ വകുപ്പ് എൻജിനിയർ വി.കെ. മഹാനുദേവൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എട്ടു കോടി രൂപയുടെ പ്രവൃത്തിക്ക് ടെൻഡർ നൽകാതെ കരാർ നൽകിയത് നിയമപ്രകാരമല്ലെന്നും സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നും പ്രാഥമികാന്വേഷണത്തിൽ വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ കണ്ടെത്തിയിരുന്നു. ഗുരുതര ക്രമക്കേട് ബോദ്ധ്യപ്പെട്ടതിനാൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടർ വിൻസൺ എം. പോൾ ശുപാർശ ചെയ്തതു പ്രകാരമാണ് ചീഫ് സെക്രട്ടറി നടപടിയെടുത്തത്. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാകുമോ എന്ന തന്റെ ചോദ്യത്തിനും നടപടി വേണമെന്ന മറുപടിയാണ് ലഭിച്ചത്.
കൺസ്ട്രക്ഷൻ കോർപറേഷൻ ചെയർമാനായിരുന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനും പങ്കുണ്ടായിരുന്നെങ്കിലും അദ്ദേഹം നേരത്തേ സസ്പെൻഷനിലായി. ആരോപണവിധേയരായ മറ്റു രണ്ടുപേർ വിരമിക്കുകയും ചെയ്തു.വിജിലൻസിനുള്ള അധികാരമുപയോഗിച്ചാണ് നടപടി ശുപാർശ ചെയ്തത്.
Stories you may Like
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്