ചെറുവള്ളി എസ്റ്റേറ്റിലെ ജീവനക്കാർക്ക് അനുകൂല്യങ്ങൾ വേണമെങ്കിൽ കെ പി യോഹന്നാന്റെ സഭയിൽ പ്രവർത്തിച്ചു കൊള്ളാമെന്ന് എഴുതി ഒപ്പിട്ടു നൽകണം; ഇസ്ലാമിക വിശ്വാസിയുടെ പരാതിയിൽ കേസെടുത്തെങ്കിലും പൊലീസിന് അനക്കമില്ല; ഈഴവ തൊഴിലാളികൾക്കും പീഡനം
ആലപ്പുഴ: സ്വയംപ്രഖ്യാപിത മെത്രാൻ കെപി യോഹന്നാന്റെ താൻ സ്വയം രൂപംകൊടുത്ത ബിലീവേഴ്സ് ചർച്ചിലേക്ക് ആളെ കൂട്ടാൻ ആളും അർത്ഥവും ഉപയോഗിക്കുന്നവെന്ന വാർത്ത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വിദേശത്തു നിന്നുമെത്തുന്ന ഫണ്ടുപയോഗിച്ച് പണം പലിശയ്ക്ക് കൊടുക്കുന്ന ഏർപ്പാടിനെ കുറിച്ച് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ തന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റിലെ ജീവനക്കാരെയും മതംമാറ്റാൻ സ്വയംപ്രഖ്യാപിത മെത്രാൻ ശ്രമിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. എസ്റ്റേറ്റിലെ ജീവനക്കാർക്ക് ചികിത്സാ ആനുകൂല്യം ലഭിക്കണമെങ്കിൽ പോലും ബിലീവേഴ്സ് ചർച്ചിൽ അംഗമാകണമെന്നാണ് ബിഷപ്പ് ശാഠ്യം പിടിക്കുന്നത്. നിർബന്ധിതമായ ഈ മതപരിവർത്തനത്തിനെതിരെ തൊഴിലാളികൾ തന്നെ പരാതിയുമായി രംഗത്തെത്തി.
ചെറുവള്ളി എസ്റ്റേറ്റിൽ തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ കിട്ടാൻ ബിലീവേഴ്സ് ചർച്ചിന്റെ ഭാഗമായി പ്രവർത്തിച്ചു കൊള്ളാമെന്ന കരാറിലൊപ്പുവയ്ക്കണമെന്ന വ്യവസ്ഥക്കെതിരെയആണ് തൊഴിലാളികൾ രംഗത്തെത്തിയത്. ഇതു നിർബന്ധിത മതപരിവർത്തനത്തിന്റെ ഭാഗമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പത്തുവർഷം മുമ്പു ഹാരിസണിന്റെ കൈയിൽനിന്നു നൂറുകോടിയോളം രൂപയ്ക്കു ബിലീവേഴ്സ് ചർച്ചിന്റെ പേരിൽ ബിഷപ് കെ പി യോഹന്നാൻ വാങ്ങിയതാണ് ചെറുവള്ളി എസ്റ്റേറ്റ്. ഇതു സർക്കാർ ഭൂമിയാണെന്നു കണ്ടെത്തി തിരച്ചെടുക്കാൻ ഉത്തരവായെങ്കിലും നിയമത്തിന്റെ നൂലാമാലകളിൽപ്പെട്ടു ബിലീവേഴ്സ് ചർച്ച് ഇപ്പോഴും കൈവശം വച്ച് അനുഭവിച്ചു വരികയാണ്.
മരണമോ വിവാഹമോ രോഗമോ ഉണ്ടായാൽ ദരിദ്രരായ തൊഴിലാളികളുടെ കുടുംബത്തിന് പണം ആവശ്യമെങ്കിൽ എസ്റ്റേറ്റിലെ ഏമാന്മാരെ കണ്ട് അനുമതി പത്രത്തിൽ ഒപ്പിട്ടുനൽകണം. ഇത് പണം കൊടുക്കുന്നതിനുള്ള കരാർ മാത്രമല്ല ബിലിവേഴ്സ് ചർച്ചിന്റെ ഭാഗമായി പ്രവർത്തിച്ചുകൊള്ളാമെന്ന ഉടമ്പടികൂടിയാണെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.
രോഗം പിടിപെട്ട് ആശുപത്രിയിലായതിനെത്തുടർന്ന് പണം ആവശ്യപ്പെട്ട മുസ്ലിം സമുദായാംഗമായ തൊഴിലാളിയോട് പണം വേണമെങ്കിൽ ബിലീവേഴ്സ് ചർച്ചിന്റെ ഭാഗമായി പ്രവർത്തിക്കാൻ തയ്യാറാണെന്ന് എഴുതി ഒപ്പിടണമെന്ന് എസ്റ്റേറ്റ് ജനറൽ മാനേജർ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് എസ്റ്റേറ്റിലെ സ്ഥിരം തൊഴിലാളിയായ ചെറുവള്ളി എസ്റ്റേറ്റിലെ 5th ഡിവിഷനിൽ താമസിക്കുന്ന ഹസൻ റാവുത്തർ തന്നോടും കുടുംബത്തോടും ബീലീവേഴ്സ് ചർച്ചിൽ ചേരാൻ ആവശ്യപ്പെട്ടുവെന്നു കാണിച്ച് കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു. പൊലീസ് ഇത് ഗൗരവത്തിലെടുത്ത് കേസ് അന്വേഷിച്ചപ്പോൾ ജനറൽ മാനേജർ സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞ് കേസ് ഒതുക്കുകയായിരുന്നു. എന്നാൽ ഈ തൊഴിലാളിക്ക് ഇതുവരെയും അർഹമായ മെഡിക്കൽ സഹായം നൽകാൻ കമ്പനി തയ്യാറായിട്ടില്ല. കഴിഞ്ഞ മൂന്നുമാസക്കാലമായി ഇയാൾ ഓഫീസ് കയറിയിറങ്ങാൻ തുടങ്ങിയിട്ട്.
അതേസമയം പണിയെടുത്താൽ മരം ഒന്നിന് രണ്ടു രൂപ വേതനവും ഇല്ലെങ്കിൽ മൂന്നു രൂപ പിഴയുമാണ് സ്വയം പ്രഖ്യാപിത മെത്രാന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലെ 500 ഓളം തൊഴിലാളി കുടുംബങ്ങൾ അനുഭവിക്കുന്നതെന്ന് ഭൂസമര ജനകീയ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എ കെ ശെൽവരാജ് മറുനാടൻ മലയാളിയോട് പറഞ്ഞു. ശെൽവരാജിന്റെ നേതൃത്വത്തിൽ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ആർക്കെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എരുമേലി കോടതിയിൽ ഡബ്ലിയു പി സി /10640/2015 എന്ന പേരിൽ കേസ് നടന്നുവരികയാണ്. എസ്റ്റേറ്റിൽ നാല്പതോളം മുസ്ലിം കുടുംബങ്ങളും 300 ൽ പരം ഈഴവ കുടുംബങ്ങളുമാണ് കഴിയുന്നത്.
മറ്റുള്ളവർ ദളിത് ക്രിസ്തീയ വിഭാഗത്തിൽപ്പെട്ടവരുമാണ്. എന്നാൽ ഇവരുടെ ആചാരാനുഷ്ഠാനങ്ങളെ ഹനിക്കുന്ന തരത്തിലാണ് എസ്റ്റേറ്റ് ഭരണം മുന്നോട്ടുപോകുന്നതെന്ന് ശെൽവരാജ് പറഞ്ഞു. മുസ്ലിങ്ങൾക്കായി ഒരു പള്ളിയും ഹിന്ദുകൾക്കായി രണ്ട് അമ്പലങ്ങളുമാണുള്ളത്. ഈ ആരാധനായലയങ്ങളിൽ ഉൽസവങ്ങളോ മറ്റ് വിശ്വാസപരമായ ചടങ്ങുകളോ ആർഭാടപൂർവം നടത്താൻ പാടില്ലെന്നുള്ളതാണ് മാനേജ്മെന്റിന്റെ ഉത്തരവ്. കൃസ്തീയ വിഭാഗങ്ങൾക്കായി ഒരു പള്ളി മാത്രമാണുള്ളത്. ഇതിൽ മാർത്തോമ്മ വിഭാഗത്തിൽപ്പെട്ടവർക്ക് ഉച്ചയ്ക്കുശേഷവും കത്തോലിക്കാ വിഭാഗത്തിന് രാവിലെയും മാത്രമാണ് പ്രാർത്ഥിക്കാൻ അവകാശം. എന്നാൽ പെരുന്നാൾ സംബന്ധമായ ഒരു ചടങ്ങും ആർഭാടമാക്കാൻ അനുവദിക്കില്ലത്രേ. അതുകൊണ്ടുതന്നെ കൂടുതൽ വിശ്വാസികൾ ഒത്തുകൂടുന്ന യാതൊരു ചടങ്ങും ഇവിടെ നടത്താൻ കഴിയില്ലെന്നുള്ളതാണ് അവസ്ഥ.
ബിലീവേഴ്സ് ചർച്ചിന്റെ ഭാഗമായി മാത്രമുള്ള പ്രവർത്തനങ്ങൾക്ക് മാത്രമാണ് വിലക്കില്ലാത്തത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി ഹിന്ദു ഐക്യവേദിയും ബിജെപിയും ചേർന്ന് അമ്പലത്തിൽ ആർഭാടപൂർവ്വം ഉൽസവം നടത്താൻ തയ്യാറായത് ബിഷപ്പിനു തിരിച്ചടിയായിട്ടുണ്ട്. ഒരു റബർ മരം ടാപ്പ് ചെയ്യുന്നതിന്് രണ്ടുരൂപയാണ് ഇവിടത്തെ കൂലി. ഏതെങ്കിലും വിശേഷദിവസത്തിന്റെ പേരിൽ പണിമുടക്കിയാൽ മരം ഒന്നിന് മൂന്നു രൂപ പിഴയിനത്തിൽ ഒടുക്കണം. തികഞ്ഞ മനുഷ്യാവകാശ ലംഘനവും തൊഴിൽ ചൂഷണവും നടക്കുന്ന എസ്റ്റേറ്റിൽ വേതനം കുറവായതുകൊണ്ടുതന്നെ പുറത്തുനിന്നും ആരും തന്നെ പണിയെടുക്കാൻ എത്തുകയില്ലെന്ന ഉറപ്പാണ് ഇത്തരം അനീതിയിലേക്ക് നയിക്കുന്നത്.
തെരുവിൽ പണിയെടുത്താൽ സാധാരണ കൂലിയായി 700 രൂപ ലഭിക്കുമ്പോൾ എസ്റ്റേറ്റിലെ എറ്റവും വലിയ കൂലി 300 രൂപ മാത്രമാണ്.തൊഴിൽപരമായും വിശ്വാസപരമായും തൊഴിലാളികളെ പീഡിപ്പിക്കുന്ന ബിലീവേഴ്സ് ചർച്ചിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി അടക്കമുള്ളവർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകാൻ തയ്യാറെടുക്കുകയാണ് ജനകീയ സമിതി.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍