കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ക്രിക്കറ്റ് അസോസിയേഷന് നൽകാൻ സർക്കാർ നീക്കം; ഇന്ദിരാഗാന്ധിയുടെയോ കരുണാകരന്റെയോ പേരു നൽകും; കളമൊരുങ്ങുന്നതു വൻഅഴിമതിക്ക്
തിരുവനന്തപുരം: നിർമ്മാണത്തിൽത്തന്നെ നിരവധി അഴിമതിയാരോപണങ്ങൾ ഉയർന്ന കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം കേരള ക്രിക്കറ്റ് അസോസിയേഷനു നൽകാൻ സർക്കാർ നീക്കം. ദേശീയ ഗെയിംസ് അവസാനിക്കുന്നതോടെ സ്റ്റേഡിയം ക്രിക്കറ്റ് അസോസിയേഷനു കൈമാറി നിലവിലെ മൾട്ടി പർപ്പസ്് സ്റ്റേഡിയം എന്നത് ക്രിക്കറ്റ് സ്റ്റേഡിയമാക്കാനാണു നീക്കം നടക്കുന്നത്.
ഇതോടെ കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ഗെയിംസ് സ്റ്റേഡിയം വന്നിട്ടും കായികതാരങ്ങൾക്ക് പ്രയോജനമില്ലാതാകുകയാണ്. ഇതിലൂടെ വൻ അഴിമതിക്കാണ് വീണ്ടും കളമൊരുങ്ങുന്നത്. പൊതു സ്വകാര്യപങ്കാളിത്തത്തോടെയാണ് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം പണിതീർത്തത്. 15 വർഷം ഇതിന്റെ ഉടമസ്ഥാവകാശം സ്വകാര്യ കമ്പനിക്കു നൽകുമെന്നും പിന്നീട് ഇതിന്റെ നടത്തിപ്പ്- സംരക്ഷണ അവകാശങ്ങൾ കേരള യൂണിവേഴ്സിറ്റിക്കു കൈമാറുമെന്നുമായിരുന്നു അന്ന് സർക്കാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ വീണ്ടും അഴിമതി നടത്തുന്നതിനായി സ്റ്റേഡിയത്തെ കെസിഎയ്ക്ക് കൈമാറാനാണ് സർക്കാറിന്റെ ഇപ്പോഴത്തെ ശ്രമം. ഇതിനായി കായികമന്ത്രിയും കെസിഎ ഭാരവാഹികളും ചില കോൺഗ്രസ് നേതാക്കളും ചർച്ച ആരംഭിച്ചു. വ്യവസ്ഥകൾ മറികടന്നുള്ള ഈ നീക്കം വൻ അഴിമതിക്കാണ് വഴിവയ്ക്കുക.
സാമ്പത്തികമായി ഏറെ കരുത്തരാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻ. 250 കോടി രൂപ പോലും മുടക്കി സ്റ്റേഡിയം നിർമ്മിക്കാൻ കഴിവുള്ളവർ. കാര്യവട്ടത്തെ സ്ഥലം അവർക്ക് കൈമാറിയിരുന്നെങ്കിലും സ്റ്റേഡിയം അവരുടെ ചെലവിൽ പണിയുമായിരുന്നു. പ്രത്യേകിച്ച് കൊച്ചിയിൽ സ്വന്തമായി സ്റ്റേഡിയമെന്ന ആശയം നടക്കാത്തതിനാൽ. ഇതെല്ലാം അറിയാമായിരുന്നിട്ടും കാര്യവട്ടത്ത് സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കി സ്റ്റേഡിയം നിർമ്മിച്ചു. ഫുട്ബോൾ ഉൾപ്പെടെയുള്ള കളികളെ പ്രോൽസാഹിപ്പിക്കുമെന്നായിരുന്നു നിലപാട്. അതാണ് ഫലത്തിൽ അട്ടിമറിക്കുന്നത്. സർക്കാർ ഖജനാവിൽ നിന്ന് കോടികൾ മുടക്കി കേരളാ ക്രിക്കറ്റ് അസോസിയേഷന് തുച്ഛമായ പാട്ടത്തിന് ഗ്രീൻ ഫീൽഡ് സ്റ്റേഡിയം നൽകാനൊരുങ്ങുന്നത്. ഫലത്തിൽ ക്രിക്കറ്റ് അസോസിയേഷന്റെ അനുമതിയില്ലാതെ മറ്റ് കളികളൊന്നും സംഘടിപ്പിക്കാൻ കഴിയാത്ത അവസ്ഥയും വരും.
141 കോടി രൂപ ചെലവിൽ രാജ്യത്തെ പ്രമുഖ നിർമ്മാണ കമ്പനിയായ ഐ.എൽ. ആൻഡ് എഫ്.എസ്സാണ് സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. ഡി.ബി.ഒ.ടി. (ഡിസൈൻ ബിൽഡ് ഓപറേറ്റ് ട്രാൻസ്ഫർ) പ്രകാരമാണ് സ്റ്റേഡിയം നിലവിൽ വന്നിരിക്കുന്നത്. അതായത് 15 വർഷത്തേക്ക് സ്റ്റേഡിയത്തിന്റെ നടത്തിപ്പും പരിപാലനവും നിർമ്മാണ കമ്പനിക്കായിരിക്കും. ഇതിനായി കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റി ലിമിറ്റഡ് എന്ന ഉപ കമ്പനി ഐ.എൽ.എഫ്. എസ്. രൂപം നൽകിയിട്ടുണ്ട്. കേരള സർവകലാശാലയുടെ കാമ്പസ്സിൽനിന്ന് പാട്ടത്തിന് ലഭിച്ച 37 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മച്ചത്. ഘട്ടം ഘട്ടമായി പണം ഈടാക്കുന്ന ആന്വിറ്റി മാതൃകയിൽ രൂപം കൊള്ളുന്ന ആദ്യത്തെ സ്റ്റേഡിയം കൂടിയാണിത്. 13 വാർഷിക ഗഡുക്കളായിട്ട് നിർമ്മാണച്ചെലവും പലിശയും സർക്കാർ കമ്പനിക്ക് നൽകണമെന്നാണ് വ്യവസ്ഥ.
2027ഓടെ ഗഡുക്കൾ അടച്ചു തീരുമ്പോൾ ഏതാണ്ട് 400 കോടി രൂപ സർക്കാർ ഖജനാവിൽ നിന്ന് കമ്പനിക്ക് ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഈ കാലയളവിൽ സ്റ്റേഡിയത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പത്ത് ശതമാനം സർക്കാറിന് ലഭിക്കും. 15 വർഷത്തെ കാലാവധിക്ക് ശേഷം സ്റ്റേഡിയം കേരള സർവകലാശാലയ്ക്ക് കൈമാറും. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടക്കാതെ ഈ കണക്കുകൾ ശരിയാവുകയില്ല. ക്രിക്കറ്റ് നടത്തണമെങ്കിൽ അതിന് ബിസിസിഐ വയ്ക്കുന്ന നിബന്ധനകളാണ് ഇതിന് കാരണം. ഒന്നുകിൽ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ സ്വന്തം ഗ്രൗണ്ടിലോ അല്ലെങ്കിൽ ദീർഘകാല പാട്ടത്തിന് കൈവശം വയ്ക്കുന്ന കളിസ്ഥലങ്ങളിലോ മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ അനുവദിക്കൂ. അതിനാൽ ക്രിക്കറ്റ് കളി യാഥാർത്ഥ്യമാക്കാൻ കെസിഎയുടെ സഹായം ആവശ്യമാണ്. ഇതിന്റെ മറവിലാണ് ഐഎൽആൻഡ് എഫ്എസ് എന്ന നിർമ്മാണകമ്പനിയുടെ സമ്മതത്തോടെ ഗ്രൗണ്ട് കെസിഎയ്ക്ക് കൈമാറാൻ നീക്കം.
ഗ്രൗണ്ടിനായി ചെലവിട്ട തുക കേന്ദ്രസർക്കാർ വിഹിതമല്ലെന്നും സംസ്ഥാന സർക്കാറിന്റെ ഗെയിംസ് ബജറ്റിൽ നിന്നുമാണ് ചെലവാക്കുന്നതെന്നും ദേശീയ ഗെയിംസിനു മുമ്പ് സർക്കാർ വ്യക്തമാക്കിയരുന്നു. ക്രിക്കറ്റ് -ഫുട്്ബോൾ സ്റ്റേഡിയമായിട്ടാണ് ഇത് പണികഴിപ്പിച്ചതും. നിലവിൽ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ സൗകര്യങ്ങളുള്ള സ്റ്റേഡിയമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം. ഇവ യൂണിവേഴ്സിറ്റിക്ക് കൈമാറുകയാണെങ്കിൽ സർക്കാർ ഇതര കായിക മേളകൾ നടത്തുന്നതിനായി ഇവ വിട്ടുനൽകണമെന്നില്ല. ഈ സാഹചര്യത്തിൽ സ്റ്റേഡിയത്തിന്റെ പേരിൽ പണം ഉണ്ടാക്കാമെന്നതും നടക്കുന്ന കാര്യമല്ല.
ഇതു മനസിലാക്കിയാണ് സർക്കാർ പുതിയൊരു നീക്കത്തിന് തയ്യാറെടുക്കുന്നത്. തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റിക്ക് ഒരു സ്റ്റേഡിയമുള്ളതിനാൽ ഇത് വിട്ടു നൽകേണ്ടതില്ലെന്നും, നൽകിയാൽ ഇതും അന്യാധീനപ്പെട്ടുപോകുമെന്നും ജനത്തെ തെറ്റിധരിപ്പിക്കാനുള്ള നീക്കവും ആരംഭിച്ചു. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടത്താൻ അനുയോജ്യമായ സ്റ്റേഡിയം കൊച്ചി കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മാത്രമാണ്. എന്നാൽ ഇതിനെക്കാൾ പത്തിരട്ടി മികച്ച സൗകര്യങ്ങളുള്ള സ്റ്റേഡിയമാണ് ഗ്രീൻഫീൽഡ്. ഇത് കെസിഎയ്ക്ക് നൽകുകയാണെങ്കിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്കും, ഐപിഎൽ, ട്വന്റി ട്വന്റി തുടങ്ങിയ മത്സരങ്ങൾക്കും വേൾഡ് കപ്പ് മത്സരങ്ങൾക്കും വേദിയാക്കുക വഴി വൻസാമ്പത്തിക ലാഭമുണ്ടാക്കാനാണ് കെസിഎയുടെ ശ്രമം.
ഇതിനായി പല കോൺഗ്രസ് നേതാക്കളെയും കെസിഎ ഭാരവാഹികൾ ഇതിനോടകം സമീപിക്കുകയും വൻ തുക വാഗ്ദാനം ചെയ്യുകയും ചെയ്തതായാണ് സൂചന. സ്റ്റേഡിയത്തിന് കെ കരുണാകരന്റെയോ, ഇന്ദിരാഗാന്ധിയുടെയോ പേര് ഇടാനും കെസിഎ തന്നെ നിർദ്ദേശിച്ചതായാണ് സൂചന. ഇതാകുമ്പോൾ അഴിമതിയുണ്ടെന്നു പറഞ്ഞ് ഇടയുന്ന കോൺഗ്രസുകാരെയും പരിപോഷിപ്പിക്കാനാകുമെന്നും കെസിഎ കരുതുന്നു.
ദേശീയ ഗെയിംസ് കണക്കിലെടുത്ത് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും പദ്ധതിയിൽ വിഭാവനം ചെയ്ത പല പ്രവർത്തികളും ബാക്കിയുണ്ട്. ടേബിൽ ടെന്നീസ്, ബാസ്കറ്റ് ബോൾ, ബാഡ്മിന്റൺ എന്നിവയ്ക്കുള്ള ഇൻഡോർ സ്റ്റേഡിയം, ജിംനേഷ്യം, ടെന്നീസ് കോർട്ട്, പഞ്ചനക്ഷത്ര നിലവാരത്തിലുള്ള ക്ലബ്ബ് ഹൗസ്, ഒളിമ്പിക് സൈസ് നീന്തൽക്കുളം, കൺവെൻഷൻ സെന്റർ തുടങ്ങിയവ പൂർത്തിയാവാനുണ്ട്. ദേശീയ ഗെയിംസിന്റെ സമാപനങ്ങൾക്ക് ശേഷമേ ഗ്രൗണ്ടിന്റെ പ്രധാന പണി തുടങ്ങു. ഐ.സി.സി. യുടെയും ഫീഫയുടെയും ാനദണ്ഡങ്ങളനുസരിച്ചാണ് ഗ്രൗണ്ട് തയ്യാറാക്കുക.
50000 കാണികൾക്ക് ഇരുന്ന് കളി കാണാനുള്ള ഗാലറിയാണ് സ്റ്റേഡിയത്തിൽ നിർമ്മിച്ചിരിക്കുന്നത്. മൂന്ന് തട്ടുകളിലായി ആറുലക്ഷം ചതുരശ്രയടി വിസ്തീർണമുണ്ടായിരിക്കും. ഗാലറിക്ക് 52 അടി വീതിയും ഗ്രൗണ്ടിന് 120 മീറ്റർ വ്യാസവും ഉണ്ട്. ഏതാണ്ട് അമ്പത് ശതമാനമാണ് മേൽക്കൂര ഗാലറിയെ മറയ്ക്കുന്നത്. സാധാരണ 30 ശതമാനം വരെ മാത്രമേ വരാറുള്ളൂ. അൾട്രാ വയലറ്റ് രശ്മികളെ തടയുന്ന ലോകോത്തര നിലവാരമുള്ള റൂഫിങ് ടെൻസൈൽ ഫാബ്രിക് കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
Stories you may Like
- കാര്യവട്ടം ഗ്രീൻഫീൽഡിലെ കൂട്ടായ്മ കൊച്ചിയിലെ ഹരിതശോഭ നശിപ്പിക്കാൻ!
- കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവും പാരിസ്ഥിതിക ചർച്ചകളിൽ കുടുങ്ങാൻ സാധ്യത
- ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി
- കൊച്ചിയിൽ പുതിയ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കാൻ കെസിഎ
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍