തിരുവനന്തപുരത്തെ ഫലം മറുനാടൻ പുറത്ത് വിടാനിരിക്കെ രണ്ടിടത്ത് വിജയവും രണ്ടിടത്ത് രണ്ടാം സ്ഥാനവും; എല്ലാ സർവ്വെകളിലും അക്കൗണ്ട് തുറക്കുമെന്ന് പറയുന്നു; മൂന്ന് മുന്നണികളിലും വോട്ട് മറിക്കൽ ആലോചന സജീവം; കോൺഗ്രസിനും സിപിഎമ്മിനും ഇനി ബിജെപി പൊതു ശത്രു
ബി രഘുരാജ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തീയതിയിലേയ്ക്കുള്ള അകലം തീരെ കുറഞ്ഞു വരവെ ബിജെപി പിടിക്കുന്ന വോട്ടുകളെ കുറിച്ചാണ് എങ്ങും ചർച്ചകളും ആലോചനകളും. ഇന്ന് നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതില ആയിരിക്കവെ മിക്ക ഇടങ്ങളിലും ബിജെപിയുടെയോ ബിഡിജെഎസിന്റെയോ സ്ഥാനാർത്ഥികളെ ആശങ്കയോടെ കാണുകയാണ് യുഡിഎഫും എൽഡിഎഫും. എൻഡിഎ മുന്നണി പിടിക്കുന്ന വോട്ട് ആരുടെ ആവും എന്ന ചർച്ചയാണ് എങ്ങും. അതേ സമയം മറുനാടൻ മലയാളിയുടേതടക്കം ഇതുവരെ വന്ന പ്രമുഖ സർവ്വെകൾ എല്ലാം ബിജെപി സഖ്യം സീറ്റ് നേടുമെന്ന സൂചന പുറത്ത് വിട്ടതോടെ സംസ്ഥാനത്തെ പ്രധാനപ്പെട്ട ഇരു മുന്നണികളും ആശങ്കയിലായിട്ടുണ്ട്.
ബിജെപി ജയിക്കാൻ ഇടയുള്ള പ്രധാന മണ്ഡലങ്ങളിൽ വോട്ട് മറിച്ച് പരാജയം ഉറപ്പാക്കാൻ എൽഡിഎഫും യുഡിഎഫും അനൗദ്യോഗിക നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, ചെങ്ങന്നൂർ, മഞ്ചേശ്വരം, കാസർഗോഡ്, പാലക്കാട് മണ്ഡലങ്ങളിൽ വോട്ട് മറിക്കൽ നടത്താൻ ആണ് പ്രധാന ആലോചന. ഇവിടങ്ങളിൽ യുഡിഎഫിനോ, എൽഡിഎഫിനോ ആർക്കാണ് വോട്ട് ചെയ്യേണ്ടത് എന്ന ചർച്ചയ്ക്കാണ് തുടക്കം ഇട്ടിരിക്കുന്നത്. നേമത്ത് എൽഡിഎഫ് സ്ഥാനാർത്ഥി ശിവൻകുട്ടിക്കും, വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർത്ഥി മുരളീധരനും എന്ന നിലയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത. കഴക്കൂട്ടത്ത് കടകംപള്ളിക്കും ചെങ്ങന്നൂരിൽ പിസി വിഷ്ണുനാഥിനും കാര്യങ്ങൾ അനുകൂലമാകും. മഞ്ചേശ്വരത്തും കാസർഗോഡും പാലക്കാടും യുഡിഎഫിനാകും തീരുമാനം ഗുണകരമാവുക എന്നാണ് സൂചന.
അതേസമയം എൽഡിഎഫ്-യുഡിഎഫ് അട്ടിമറി മുന്നിൽ കണ്ട് യുഡിഎഫിനെ പരമാവധി സഹായിച്ച് സിപിഎമ്മിന്റെ പരാജയം ഉറപ്പ് വരുത്താൻ എൻഡിഎയും ചർച്ചകൾ സജ്ജീവമായി. ബിജെപ്പിക്ക് കേരളത്തിൽ വളരാൻ സിപിഐ(എം) തകരണം എന്ന കണക്കുകൂട്ടൽ കാരണമാണ് ഏകപക്ഷീയമായ ഈ ബന്ധത്തിന് തയ്യാറാകുന്നത്. മാത്രമല്ല ഇടത് സർക്കാർ അധികാരത്തിൽ വന്നാൽ തന്റെ നിലപാട് തന്നെ ഇല്ലാതാവുമെന്ന് വെള്ളാപ്പള്ളിയും ഭയക്കുന്നുണ്ട്. എന്ത് വില കൊടുത്തും എൽഡിഎഫ് സ്ഥാനാർത്ഥികളെ തോല്പിക്കാൻ ആണ് വെള്ളാപ്പള്ളിയുടെ തീരുമാനം. എന്നാൽ ചിലയിടങ്ങളിൽ സ്ഥാനാർത്ഥിയെ നോക്ക് വോട്ട ചെയ്യും. പറവൂരിൽ വിഡി സതീശനെ തോൽപ്പിക്കാനാണ് വെള്ളാപ്പള്ളിയുടെ നീക്കം.
മറുനാടൻ മലയാളി നടത്തിയ സർവ്വേയിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് വ്യക്തമായിരുന്നു. പാലക്കാട് ശോഭാ സുരേന്ദ്രനും ചെങ്ങന്നൂരിൽ പിഎസ് ശ്രീധരൻ പിള്ളയ്ക്കുമാണ് വ്യക്തമായ മുൻതൂക്കം കിട്ടിയത്. ബിജെപിയുടെ ശക്തി കേന്ദ്രമായ തിരുവനന്തപുരത്തെ ഫലം വരാനിരിക്കുന്നതേയുള്ളൂ. ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ള ചാനലുകളുടെ സർവ്വേയും ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ചു. ഇതോടെയാണ് എന്ത് വിലകൊടുത്തും ഈ സാധ്യതയെ അട്ടിമറിക്കാൻ കോൺഗ്രസും സിപിഎമ്മും തീരുമാനിക്കുന്നത്. അഞ്ചിടങ്ങളിൽ ബിജെപി പ്രചരണത്തിൽ വ്യക്തമായ മുൻതൂക്കം നേടിയെന്ന് ഇരുകൂട്ടരും തിരിച്ചറിയുന്നു.
ഇത്തവണ ബിഡിജെഎസ് ഉൾപ്പെടെയുള്ള സാമുദായിക സംഘടനകളുടെ മുന്നണിക്കു രൂപം നൽകിയാണു ബിജെപി അങ്കത്തിനിറങ്ങിയിരിക്കുന്നത്. ഈ മുന്നണി സംവിധാനത്തിന്റെ പിൻബലം തന്നെയാണ് സംസ്ഥാനത്തു ബിജെപിയുടെ പ്രതീക്ഷകൾക്കു ജീവൻവപ്പിക്കുന്നത്. മഞ്ചേശ്വരത്തും നേമത്തും തിരുവനന്തപുരം മണ്ഡലത്തിലും മാത്രം ഒതുങ്ങി നിന്നിരുന്ന ബിജെപിയുടെ സ്വാധീനം മുന്നണി സംവിധാനത്തിന്റെ വരവോടെ മധ്യ കേരളത്തിലേക്കും വടക്കൻ കേരളത്തിലെ ചില മണ്ഡലങ്ങളിലേക്കും വരെ വ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യം കൃത്യമായി ഉപയോഗിച്ച് കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള പ്രചാരണത്തിനു തന്നെയാണു പാർട്ടി രൂപം നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആറു ദിവസമാണ് കേരളത്തിനായി മാറ്റി വച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ ബിജെപിയുടെ വളർച്ച തടയണമെന്നാണ് സിപിഎമ്മും കോൺഗ്രസും ഒരുമിച്ച് തീരുമാനിക്കുന്നത്. മൂന്നാം ശക്തിയുടെ ഉദയം തൂക്ക് മന്ത്രിസഭയുടെ സാഹചര്യമുണ്ടാക്കും. ചെറു കക്ഷികൾക്ക് വിലപേശലിന് അവസരമൊരുക്കുന്നത് കേരളത്തിലെ രാഷ്ട്രീയ സമവാക്യത്തെ തന്നെ മാറ്റി മറിക്കും. ഈ സാഹചര്യത്തിലാണ് വോട്ട് മറിക്കലിന്റെ സാധ്യത പരിശോധിക്കുന്നത്.
ഈ രാഷ്ട്രീയ സാഹചര്യത്തെ കരുതലോടെയാണ് ബിജെപി നോക്കി കാണുന്നത്. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, ചെങ്ങന്നൂർ, മഞ്ചേശ്വരം, കാസർഗോഡ്, പാലക്കാട് മണ്ഡലങ്ങളിൽ പ്രചരണത്തിൽ ബിജെപി ബഹുദൂരം മുന്നിൽ പോയി. ഈ ഏഴ് മണ്ഡലങ്ങളിൽ അഞ്ചിടത്തെങ്കിലും ജയിക്കാമെന്ന ഉറച്ച പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. പത്ത് സീറ്റുകളെങ്കിലും ജയിക്കണമെന്ന ആവശ്യമാണ് ബിജെപി കേന്ദ്ര നേതൃത്വം മുന്നോട്ട് വച്ചിട്ടുള്ളത്. ഈ ലക്ഷ്യം നേടാൻ ആറന്മുളയേയും കാട്ടക്കടയേയും അനുകൂലമാക്കാനുള്ള പെടാപാടിലാണ് ബിജെപി. അതിനിടെയാണ് വോട്ട് മറിക്കൽ സാധ്യത വീണ്ടും സജീമാകുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ നാല് നിയമസഭാ മണ്ഡലങ്ങളിൽ രാജഗോപാൽ മുന്നിലെത്തിയിരുന്നു. ഇതിൽ നേമത്ത് 18000ലധികം വോട്ടിന്റെ ഭൂരിപക്ഷവും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ നേമത്ത് രാജഗോപാൽ ഇത്തവണ ജയിക്കുമെന്ന് ബിജെപി വിലയിരുത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലും രാജഗോപാൽ നടത്തിയതിന് സമാനമായ മുൻതൂക്കം ബിജെപി നേടിയിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരനെ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാക്കി. കോൺഗ്രസിലെ കെ മുരളീധരൻ അനായാസമായി ജയിക്കുമെന്ന് വിലയിരുത്തിയ വട്ടിയൂർക്കാവിനെ കുമ്മനം വരുതിയിലാക്കിയെന്നാണ് ബിജെപി വിലയിരുത്തൽ. കോൺഗ്രസിലെ ചിലരും കുമ്മനത്തെ സഹായിക്കുന്നതായി ആരോപണം ഉയർന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് വട്ടിയൂർക്കാവിൽ മുരളീധരന് അനുകൂലമായി വോട്ട് മറിക്കാനുള്ള ഫോർമുല തയ്യാറാക്കുന്നത്.
സ്ഥിരമായി രണ്ടാം സ്ഥാനത്ത് എത്തുന്ന മഞ്ചേശ്വരത്തും വിജയത്തിന്റെ അലയൊലികൾ ഉണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. കെ സുരേന്ദ്രൻ പ്രചരണത്തിൽ ഏറെ മുന്നിലാണ്. ചെങ്ങന്നൂരിൽ അഡ്വക്കേറ്റ് പിഎസ് ശ്രീധരൻ പിള്ളയുണ്ടാക്കിയ മുൻതൂക്കം ഏവരേയും ഞെട്ടിച്ചു. ഇതിന് സമാനമാണ് കഴക്കൂട്ടത്തേയും സ്ഥിതി ഗതികൾ. വളരെ മുമ്പ് തന്നെ ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ മുരളീധരൻ കഴക്കൂട്ടത്ത് പ്രചരണം തുടങ്ങി. അത് മുതൽക്കൂട്ടുമായി. കാട്ടാക്കടയിലെ ചിത്രവും അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ആറു പഞ്ചായത്തുകളാണ് ഇവിടെയുള്ളത്. ഇതിൽ രണ്ടിടത്ത് ഭരണം ബിജെപിക്കാണ്. രണ്ടിടത്ത് വീതം കോൺഗ്രസും ഇടതുപക്ഷവും. എല്ലാ പഞ്ചായത്തിലും ബിജെപി ഒട്ടും പിറകിലല്ല. 35000ഓളം വോട്ടുകൾ തദ്ദേശത്തിൽ ഇവിടെ ബിജെപി നേടി. അതുകൊണ്ട് തന്നെ കാട്ടാക്കടയിൽ ബിജെപിയുടെ പികെ കൃഷ്ണദാസിന് സാധ്യത ഏറെയാണ്.
ആറന്മുളയിൽ ബിജെപിക്കുള്ളിലെ ചില പ്രശ്നങ്ങളുണ്ട്. ഇത് മറികടന്നാൽ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ എംടി രമേശിന് ആറന്മുളയിൽ ജയിക്കാനാവുമെന്നാണ് വിലയിരുത്തൽ. ഭിന്നതകൾ പരിഹരിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. ശ്രീശാന്ത് മത്സരിക്കുന്ന തിരുവനന്തപുരവും ശോഭാ സുരേന്ദ്രന്റെ പാലക്കാടും മികച്ച പ്രകടനം കൂടിയേ തീരുവെന്ന് അമിത് ഷാ, സംസ്ഥാന നേതാക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതുകാരണം വരു ദിനങ്ങളിൽ ബിജെപി പ്രചരണം സജീവമാക്കും. ഇതിനെ പ്രതിരോധിക്കാനാണ് സിപിഐ(എം) കോൺഗ്രസ് നേതൃത്വങ്ങളുടെ തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്