ബാർ കോഴക്ക് പിന്നാലെ കോഴിക്കോഴയും ബാറ്ററി കേസും എത്തിയതോടെ മാണിയുടെ പ്രതീക്ഷ നഷ്ടപ്പെട്ടു; ബിജെപി വാക്ക് നൽകിയ ഉപരാഷ്ട്രപതി പദവി വിജിലൻസ് കേസുകളിൽ തട്ടി നഷ്ടമാകും; ഒരു കൊല്ലത്തിനകം എല്ലാം ശരിയായാൽ വാക്കു പാലിക്കുമെന്ന് ഉറപ്പ് നൽകി ബിജെപി വൃത്തങ്ങൾ; മുന്നണി വിട്ടതിന്റെ യഥാർത്ഥ ലക്ഷ്യം നേടണമെങ്കിൽ ജേക്കബ് തോമസ് കനിയണം
ബി രഘുരാജ്
കോട്ടയം: ബിജെപിക്ക് കെ എം മാണിയോട് ഒരു വിരോധവുമില്ല. എങ്ങനേയും മാണിയെ എൻഡിഎയിൽ എത്തിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും ശ്രമിക്കുന്നത്. ഡൽഹിയിൽ പലവട്ടം ചർച്ച നടത്തിയിരുന്നു. കേരളം പിടിക്കാൻ ഗോവ മോഡലാണ് മോദിയുടെ മനസ്സിലുള്ളത്. ഇതിന് ക്രൈസ്തവ സഭകളുടെ പിന്തുണ അനിവാര്യമാണ്. തിരുവനന്തപുരം, ചിറയിൻകീഴ്, കോട്ടയം, പത്തനംതിട്ട ലോക്സഭാ മണ്ഡലങ്ങളിൽ വലിയ മുന്നേറ്റമാണ് രണ്ടര വർഷത്തിന് ശേഷം ബിജെപി ലക്ഷ്യമിടുന്നത്. ഇതിന് ക്രൈസ്തവ പിന്തുണ അനിവാര്യമാണ്. സഭയെ ഒപ്പം നിർത്തി കേരളാ കോൺഗ്രസിനെ മുന്നണിയുടെ ഭാഗമാക്കിയാൽ ലക്ഷ്യത്തിലെത്താമെന്നാണ് അമിത് ഷായുടെ കണക്ക് കൂട്ടൽ. ഇതിനായി ഫോർമുലയും മുന്നോട്ട് വച്ചു. ഇതിൽ വീണാണ് കെ എം മാണി യുഡിഎഫിൽ നിന്ന് പുറത്തുവന്നത്. എന്നാൽ ബാർ കോഴയിൽ തട്ടി ഈ പ്രതീക്ഷ പൊലിഞ്ഞു.
അടുത്ത ഉപരാഷ്ട്രപതി പദവിയും മകന് കേന്ദ്രമന്ത്രി സ്ഥാനവുമാണ് ബിജെപി മാണിക്കായി മുന്നോട്ട് വച്ചത്. എന്നാൽ അഴിമതിക്കേസിൽ കുടങ്ങിയ വ്യക്തിയെ ഉപരാഷ്ട്രപതിയാക്കാൻ ബിജെപിക്ക് കഴിയില്ല. ഇക്കാര്യം മാണിയെ ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്. ബാർ കോഴയുടെ നൂലാമാലകളിൽ നിന്ന് എങ്ങനേയും രക്ഷനേടാനുള്ള നിയമപോരാട്ടം മാണി ഉടൻ തുടങ്ങും. ഇതിനുള്ള നീക്കം സജീവമാക്കുമ്പോഴാണ് കൂടുതൽ കുരുക്കുകൾ വരുന്നത്. കോഴിക്കോഴയും ബാറ്ററിക്കേസും മാണിയുടെ ഉപരാഷ്ട്രപതി പദവി തിരിച്ചറിഞ്ഞുള്ള ഇടത് സർക്കാരിന്റെ പണി കൊടുക്കലായി കേരളാ കോൺഗ്രസ് കരുതുന്നു. വിജിലൻസ് ഡയറക്ടറുടെ സ്ഥാനത്ത് ജേക്കബ് തോമസ് ഇരിക്കുന്നിടത്തോളം കാലം കുരക്ക് മുറുകും. ഇതോടെ നഷ്ടമാകുന്നത് മാണിയുടെ ഉപരാഷ്ട്രപതി സ്ഥാനമാണ്.
കോഴിക്കോഴ കേസിൽ മുന്മന്ത്രി കെഎം മാണിക്കെതിരെ ശക്തമായ തെളിവുമായി വിജിലൻസ് ഹൈക്കോടതിയിൽ എത്തിയത് മാണിയുടെ ബിജെപി മോഹങ്ങൾക്ക് തടയിടാനാണെന്നാണ് വിലയിരുത്തൽ. നികുതിപിരിവിന് മാണി സ്റ്റേ നൽകിയതിന്റെ ഫയൽ പിടിച്ചെടുത്തത് ഇതിന് തെളിവാണ്. ഈ ഫയൽ ഹൈക്കോടതിക്ക് കൈമാറി. സത്യവാങ്മൂലത്തിനൊപ്പമാണ് തെളിവുകൾ. മാണിയുടെ ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റിക്കവറി നിർത്തിവച്ചത് എന്ന് രേഖകളിൽ വ്യക്തമാണെന്ന് വിജിലൻസ് പറയുന്നു. തോംസണിന്റെ കേസിൽ സ്റ്റേ നൽകിയത് 62 കോടി രൂപയ്ക്കാണ്. 5 ലക്ഷം രൂപക്ക് മുകളിൽ സ്റ്റേ നൽകാൻ മുഖ്യമന്ത്രിക്ക് മാത്രമെ അധികാരമുള്ളൂ എന്നിരിക്കെയാണ് മാണിയുടെ ഉത്തരവ്. ഇതിൽ ക്രമക്കേട് വ്യക്തമാണെന്നാണ് വിജിലൻസ് പറയുന്നത്. സമൂഹ വിവാഹത്തിന് അഴിമതിപ്പണം ഉപയോഗിച്ചെന്ന പരാതിയിൽ കേസെടുത്ത് ത്വരിത പരിശോധന നടത്താൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടതിന് പിന്നാലെ കെ എം മാണിക്കെതിരെ മറ്റൊരു കേസ് കൂടി വിജിലൻസ് രജിസ്റ്റർ ചെയ്തത് അടുത്ത ആസൂത്രിത നീക്കമായി കേരളാ കോൺഗ്രസ് കരുതുന്നു.
ബാറ്ററി നിർമ്മാണ ശാലയ്ക്ക് നികുതി ഇളവ് ചെയ്ത് സർക്കാരിന് നഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ് ഈ കേസ്. പാലാ സ്വദേശി ജോർജ് സി കാപ്പന്റെ പരാതിയിലാണ് മാണിക്കെതിരെ അന്വേഷണം. കുറിച്ചിയിലെ സൂപ്പർ പിഗ്മെന്റ്സ് ഉടമ ബെന്നി എബ്രഹാമിന് നികുതി ഇളവ് നൽകി സഹായിച്ചതിലൂടെ 1.66 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഡിവൈ.എസ്പി എസ്.അശോക് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അഴിമതി തെളിഞ്ഞതിനെ തുടർന്നാണ് ഇപ്പോൾ കേസെടുത്ത് വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചിരുക്കുന്നത്. 2005ൽ വാറ്റ് വന്നതിനു ശേഷം ലെഡ് പൗഡർ നിർമ്മിക്കുന്ന യൂണിറ്റിന് നികുതി നാലു ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി വർധിപ്പിച്ചിരുന്നു. 2012-13 വർഷത്തിൽ ഇത് വീണ്ടും വർധിപ്പിച്ച് 13.5 ശതമാനമാക്കി. എന്നാൽ 2015 വരെ സൂപ്പർ പിഗ്മെന്റ്സ് ഉടമ ബെന്നി എബ്രാഹാം കൂട്ടിയ നികുതി അടച്ചിരുന്നില്ല. നേരത്തെ ഉണ്ടായിരുന്ന അഞ്ചു ശതമാനം നികുതി മാത്രമെ അടച്ച് വന്നിരുന്നുള്ളൂ. മാണി അവസാനമായി അവതരിപ്പിച്ച 2013-14 വർഷത്തെ ബജറ്റിൽ ഈ കമ്പനിക്ക് മുൻകാല പ്രാബല്യത്തോടെ അഞ്ചു ശതമാനാക്കി കുറച്ച് നൽകുകയായിരുന്നെന്നാണ് ആരോപണം. മുൻ നികുതി പിരിച്ചെടുക്കാതെ സർക്കാരിന് 1.66 കോടി രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നതെന്ന് വിജിലൻസ് പറയുന്നു.
അടുത്ത വർഷമാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾ നടക്കുന്നത്. ഇതിൽ രാഷ്ട്രപതിയായി എൽ കെ അദ്വാനിയെയാണ് സംഘപരിവാർ പരിഗണിക്കുന്നത്. ഉപരാഷ്ട്രപതി പദത്തിൽ ന്യൂനപക്ഷ സമുദായ അംഗമെത്തണമെന്നതാണ് ആഗ്രഹം. എബി വാജ്പേയിയുടെ കാലത്ത് എപിജെ അബ്ദുൾ കലാമിനെ രാഷ്ട്രപതിയാക്കിയത് വ്യക്തമായ ഉദ്ദേശത്തോടെയായിരുന്നു. മുസ്ലിം സമുദായത്തെ ബിജെപിയുമായി അടുപ്പിക്കാനായിരുന്നു ഇത്. ഇത്തവണ വീണ്ടും ബിജെപി അധികാരത്തിൽ. അദ്വാനിയെ രാഷ്ട്രപതിയാക്കാൻ പരിഗണിക്കുന്നതിനാൽ ഉപരാഷ്ട്രപതിയായി ക്രൈസ്തവ സഭാംഗം എത്തട്ടേ എന്നാണ് ബിജെപിയുടെ നിലപാട്. കത്തോലിക്കാ സഭയുമായി ആലോചിച്ച് സ്ഥാനാർത്ഥിയെ നിർത്തും. കേരളത്തിലെ രാഷ്ട്രീയം ഇതിലൂടെ മാത്രമേ ബിജെപിക്ക് അനുകൂലമാകൂവെന്നും അമിത് ഷാ കരുതുന്നു.
ഈ സാഹചര്യത്തിലാണ് കേരളത്തിൽ കത്തോലിക്കാ സഭയുമായി ഏറ്റവും അടുപ്പമുള്ള കെഎം മാണിയെ തന്നെ രാഷ്ട്രപതിയായി പരിഗണിക്കുന്നത്. കേരളാ കോൺഗ്രസ് എൻഡിഎയിലെത്തിയാലാണ് സ്ഥാനം ഉറപ്പു കൊടുത്തത്. ഇതിനിടെയാണ് അഴിമതി ആരോപണങ്ങൾ ശക്തമായത്. യുഡിഎഫ് മന്ത്രിയായിരിക്കെ ഉയർന്ന ആരോപണങ്ങളിൽ വിജിലൻസ് ക്ലീൻ ചിറ്റ് കൊടുത്തതോടെയാണ് ബിജെപിയുമായി മാണി ചർച്ചകൾ സജീവമാക്കിയത്. ബിജെപി അല്ലെങ്കിൽ ഇടതുപക്ഷം എന്നതായിരുന്നു കണക്ക് കൂട്ടൽ. ഇതിനിടെയാണ് ജേക്കബ് തോമസ് ബാർ കോഴയുമായി തളച്ചത്. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന് മാണിയെ അടുപ്പിക്കാനാവാത്ത സാഹചര്യം വന്നു. ഇടതു പക്ഷവുമായുള്ള ചർച്ചകൾ ഭംഗിയായി പോയതിനാൽ ബിജെപി ബന്ധത്തെ മാണി നിഷേധിക്കുകയും ചെയ്തു. ഇത് അമിത് ഷായെ അലോസരപ്പെടുത്തിയിരുന്നു. പക്ഷേ കേരളത്തിൽ ലോക്സഭയിൽ നേട്ടമുണ്ടാക്കാൻ ക്രൈസ്തവ വോട്ടുകൾ അനിവാര്യമാണ്. അതിന് മാണിയെ കൂടെക്കൂട്ടാൻ ഏതറ്റം വരെ പോകാനും അമിത് ഷാ തയ്യാറാണ്.
കോഴിക്കോട് നാഷണൽ കൗൺസിൽ യോഗത്തിനിടെ സഭാ നേതാക്കൾ മോദിയെ കണ്ടിരുന്നു. ക്രൈസ്തവ സഭകളുമായി സഹകരിക്കാൻ വ്യക്തമായ മാർഗ്ഗ രേഖ തയ്യാറാക്കാനാണ് ഉദ്ദേശ്യം. ഇതിനിടെയാണ് മാണിയെ ഉപരാഷ്ട്രപതിയാക്കാൻ താൽപ്പര്യമുണ്ടെന്നും അതിലെ സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടെന്നും ബിജെപി നേതൃത്വം കേരളാ കോൺഗ്രസിനെ അറിയിച്ചത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ തുടങ്ങുന്നതിന് മുമ്പ് അഴിമതിക്കേസുകൾ ഒഴിവാക്കാനായാൽ മാണിക്ക് വീണ്ടും സാധ്യത തെളിയും. കേരളാ കോൺഗ്രസ്, എൻഡിഎ മുന്നണിയിലെത്തിയാൽ മാണിക്ക് അർഹമായ സ്ഥാനം നൽകുന്നതിൽ ബിജെപിക്ക് എതിർപ്പില്ലെന്ന സൂചന ലഭിച്ചതോടെ എത്രയും വേഗം കേസുകൾ ഒഴിവാക്കി കിട്ടാനുള്ള നടപടികളിലേക്ക് മാണി കടക്കും. എന്നാൽ കേരളം പിടിക്കാനുള്ള ബിജെപി തന്ത്രം തിരിച്ചറിഞ്ഞ് സിപിഎമ്മും ജേക്കബ് തോമസിലൂടെ അഴിമതികേസുകളിൽ മാണിയെ കുരുക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ നിയമപോരാട്ടം മാണിക്ക് കടുത്തതുമാകും. മാണിയെ ഏതെങ്കിലും കേസിൽ അറസ്റ്റ് ചെയ്യാനുള്ള സാധ്യത പോലും സിപിഐ(എം) തേടുന്നുണ്ടെന്നാണ് സൂചന. ക്രൈസ്തവ രാഷ്ട്രീയം മാണിക്ക് അനുകൂലമാകാതിരിക്കാനാണ് ഇത്.
കേരളാ കോൺഗ്രസ് ബിജെപിയുമായി അടുത്താൽ മധ്യകേരളത്തിൽ കോൺഗ്രസിന്റെ അടിത്തറ തകരും. ക്രൈസ്തവ സഭാ വോട്ടുകളെ ആകർഷിക്കാനുള്ള മാണിയുടെ കഴിവിൽ ആർക്കും സംശയമില്ല. അതുകൊണ്ട് തന്നെ മാണിയെന്ന നേതാവിന്റെ രാഷ്ട്രീയ കരുത്ത് ഇടതു പക്ഷം നന്നായി തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് അഴിമതിക്കേസുകൾ മാണിക്ക് കുരക്കായി മാറുന്നത്. ബാർ കോഴയിൽ നിന്ന് രക്ഷപ്പെട്ടാലും കോഴിക്കോഴയും ബാറ്ററി കേസും കടന്നുകിട്ടണം. ബാർ കോഴയിൽ വിജിലൻസ് അന്വേഷണത്തിൽ മാണി കുടുങ്ങുമെന്ന് ഇടത് പക്ഷം കരുതുന്നില്ല. എക്സൈസ് മന്ത്രിക്ക് എതിരെ മാത്രമേ ബാർ കോഴ നിലനിൽക്കൂവെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് മാണി കൈകാര്യംചെയ്ത ധനവകുപ്പുമായി ബന്ധപ്പെടുത്തുന്ന രണ്ട് അഴിമതികൾ കൂടി പൊടിതട്ടിയെടുക്കുന്നത്. വാജ്പേയ് സർക്കാരിന്റെ കാലത്ത് അബ്ദുൾ കലാമിനെ രാഷ്ട്രപതിയാക്കിയത് മുസ്ലിം വോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു. എന്നാൽ അവർ ബിജെപിയുമായി ഇനിയും അടുത്തിട്ടില്ല.
ക്രൈസ്തവ ബിഷപ്പുമാരുമായി പ്രധാനമന്ത്രി മോദിക്ക് നല്ല ബന്ധമുണ്ട്. ഗോവയിൽ ബിജെപിയെ അധികാരത്തിൽ നിലനിർത്തുന്നത് ക്രൈസ്തവ പിന്തുണയുടെ തെളിവുമാണ്. ഇതേ ഫോർമുല കേരളത്തിൽ അവതരിപ്പിക്കാൻ കേരളാ കോൺഗ്രസിന്റെ പിന്തുണയിലൂടെ കഴിയുമെന്നാണ് ബിജെപിയെ മാണി ബോധ്യപ്പെടുത്തുന്നത്. എസ്എൻഡിപിക്കുള്ളത് സമുദായ വോട്ടുകളാണ്. അത് മുഴുവനായി രാഷ്ട്രീയപരമായി ആകർഷിക്കുക പ്രയാസമാണ്. എന്നാൽ കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ വോട്ടുകൾ ആകർഷിക്കാനായാൽ കേരളത്തിൽ ബിജെപിക്ക് നേട്ടമാകും. പക്ഷേ തന്നെ ഉപരാഷ്ട്രപതിയും മകനെ കേന്ദ്ര സഹമന്ത്രിയും ആക്കണം. പിജെ ജോസഫ് പിണങ്ങിപോകാതിരിക്കാൻ അദ്ദേഹത്തെ ഗവർണ്ണറും. വലിയ രാഷ്്ട്രീയ വിലപേശലാണ് മാണി നടത്തുന്നത്. ഇതിനിടെയാണ് അഴിമതി വിവാദങ്ങൾ എത്തിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്