താമരപ്പൂവിനു റോസാപ്പൂവിനെക്കാൾ ഗാംഭീര്യം! മാണിയെ ഗവർണ്ണറാക്കാനും മകനെ കേന്ദ്രമന്ത്രിയാക്കാനും മോദി തയ്യാർ; ക്രിസോസ്റ്റം മാജിക്ക് എൻഡിഎയിലേക്ക് കേരളാ കോൺഗ്രസിനെ എത്തിക്കുമോ? സിപിഎമ്മിനായി കാഞ്ഞിരപ്പള്ളി മെത്രാനും അവസാന വട്ട നീക്കത്തിൽ; രാഷ്ട്രപതി തെരഞ്ഞെടുപ്പോടെ മാണിയുടെ മുന്നണി വ്യക്തമാകും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: താമരപ്പൂവിനു റോസാപ്പൂവിനെക്കാൾ ഗാംഭീര്യമുണ്ടെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം. മാണിയുടെ വാക്കുകൾ ഞെട്ടിച്ചത് കാഞ്ഞിരപ്പള്ളി ബിഷപ്പിനെ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ ആദരിക്കുന്നതിനു ബിജെപി ന്യൂനപക്ഷമോർച്ച സംഘടിപ്പിച്ച ചടങ്ങിൽ താമരപ്പൂക്കൾകൊണ്ടുള്ള ബൊക്കെ സമ്മാനമായി ലഭിച്ചതു പരാമർശിച്ചാണ് മാണി കത്തിക്കയറിയത്. ഇതോടെ ക്രിസോസ്റ്റം മാജിക്കിൽ എൻഡിഎ പക്ഷത്തേക്ക് മാണിയെത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മാണിയെ പ്രതീക്ഷിച്ചിരിക്കുന്ന സി.പി.എം കരുതലോടെയാണ് എല്ലാം വീക്ഷിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞടുപ്പോടെ എല്ലാ ആശങ്കയും തീരുമെന്ന വിശ്വാസത്തിലാണ് സി.പി.എം. അന്ന് മാണിയും കൂട്ടരും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്താൽ പിന്നെ ഇടതു മുന്നണിയുടെ വാതിലുകൾ കേരളാ കോൺഗ്രസിനായി തുറക്കില്ല.
മാണിയുടെ മകൻ ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കാൻ ബിജെപി ഒരുക്കമാണ്. മാണിക്ക് ഗവർണ്ണർ പദവിയും നൽകും. ഉപരാഷ്ട്രപതി പദത്തിലേക്കും മാണിയെ ബിജെപി പരിഗണിച്ചിരുന്നു. എന്നാൽ ബാർ കോഴയിലെ കേസുകൾ ഇതിന് തടസ്സമായി. അതിനിടെ രാഷ്ട്രപതിയായി രാംനാഥ് കോവിന്ദിനെയാണ് ബിജെപി മുന്നോട്ട് വച്ചത്. ഈ സാഹചര്യത്തിൽ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ക്രൈസ്തവരെ പരിഗണിക്കുമെന്നും സൂചനയുണ്ട്. ഇതിനിടെയാണ് മാണിയുടെ ബിജെപി പരിപാടിയിലേക്കുള്ള വരവ്. ഉപരാഷ്ട്രപതിയായി മാണി എത്താനുള്ള സാധ്യതയാണ് കേരളാ കോൺഗ്രസ് ഇതിലൂടെ തുറന്നിടുന്നതെന്നാണ് വിലയിരുത്തൽ. എന്നാൽ ബിജെപി പാളയത്തിലേക്ക് മാണി അടുത്താൽ കേരളാ കോൺഗ്രസിൽ പിളർപ്പും അനിവാര്യമാകും. കേരളാ കോൺഗ്രസിനെ അടുപ്പിക്കാൻ പ്രത്യേക റബ്ബർ പാക്കേജും പ്രധാനമന്ത്രി മോദി പ്രഖ്യാപിക്കാൻ തയ്യാറാണെന്നാണ് സൂചന.
പല ചടങ്ങുകൾക്കും ഇതുവരെ റോസാപ്പൂക്കളാണു കിട്ടിയിരുന്നത്. ഇപ്പോൾ താമരപ്പൂ ലഭിച്ചതിനെ പ്രത്യേകമായാണു കാണുന്നത്. വായിൽ സ്വർണക്കരണ്ടിയുമായി ജനിക്കുന്നവരുണ്ട്. എന്നാൽ വായിൽ സ്വർണനാക്കുമായി പിറന്നയാളാണു മാർ ക്രിസോസ്റ്റം എന്നായിരുന്നു മാണിയുടെ ക്രിസോസ്റ്റം ആദരിക്കൽ ചടങ്ങിലെ വാക്കുകൾ. ഈ ചടങ്ങിന് ശേഷവും ബിജെപി ബാന്ധവത്തിൽ വ്യക്തത വരുത്തുന്നതൊന്നും മാണി പറഞ്ഞില്ല. വലിയ മെത്രോപൊലീത്തയെ ആദരിക്കുന്ന ചടങ്ങായതു കൊണ്ട് തന്നെ ആർക്കും മാണിയെ വിമർശിക്കാനും ആവില്ല. മാണിയെ ഇടതു പക്ഷത്തേക്ക് എത്തിക്കാൻ കരുക്കൾ നീക്കിയ കാഞ്ഞിരപ്പള്ളി ബിഷപ്പിനാണ് ഏറ്റവും കൂടുതൽ ക്ഷീണം. ഇത് മാറ്റാൻ അണിയറയിൽ ബിഷപ്പ് കരുനീക്കം തുടരുകയാണ്. മാണി ബിജെപിക്കൊപ്പം പോയാൽ മോൻസ് ജോസഫിനെ എങ്കിലും അടർത്തിയെടുക്കാനാണ് ശ്രമം. എന്നാൽ മോൻസിന് യുഡിഎഫിനോടാണ് കൂടുതൽ താൽപ്പര്യം. അങ്ങനെ സംഭവിച്ചാൽ ഇടതുപക്ഷത്ത് ശക്തമായ കേരളാ കോൺഗ്രസ് സാന്നിധ്യമെന്ന മെത്രാന്റെ ാഗ്രഹം സഫലമാകില്ല.
രാഷ്ട്രപതി തെരഞ്ഞെടുപ്പോടെ എല്ലാം വ്യക്തമാകും. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഓരോ വോട്ടും നിർണ്ണായകമാണ്. കേരളാ കോൺഗ്രസിന് രണ്ട് രാജ്യസഭാ അംഗങ്ങളുണ്ട്. ഇതിനൊപ്പം മാണിയും എംഎൽഎമാരും ആർക്ക് വോട്ട് ചെയ്യമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ബിജെപിക്ക് രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഓരോ വോട്ടും നിർണ്ണായകമാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിന് എട്ട് വോട്ടുകളുണ്ട്. ലോക്സഭായിലെ ജോസ് കെ മാണി, രാജ്യസഭയിലെ ജോയ് എബ്രഹാം, പിന്നെ ആറ് എംഎൽഎമാരും. ഉപരാഷ്ട്രപതിക്കായി ജോസ് കെ മാണിക്കും ജോയ് എബ്രഹാമിനും വോട്ട് ചെയ്യാം. ഇതെല്ലാം അനുകൂലമാക്കാനാണ് ബിജെപി നീക്കം. ഇത് വിജയത്തിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയിലാണ് ബിജെപി ഇപ്പോൾ. മാർ ക്രിസോസ്റ്റത്തിന്റെ ചടങ്ങിൽ മാണി എത്തുമെന്ന് ബിജെപി പോലും പ്രതീക്ഷിച്ചിരുന്നതല്ല.
ചടങ്ങിലേക്ക് മാണിയെ വിളിച്ചിരുന്നു. എന്നാൽ വരുമെന്ന് ഉറപ്പില്ലായിരുന്നു. അതുകൊണ്ടാണ് നേരത്തെ പേര് പുറത്ത് പറയാത്തതും. ചർച്ചയായാൽ മാണിക്ക് വരാനും പറ്റില്ലായിരുന്നു. അങ്ങനെ ബിജെപി വേദിയിൽ മാണിയെ എത്തിക്കുന്നതിൽ പാർട്ടി വിജയിച്ചുവെന്നാണ് നേതാക്കലുടെ പ്രതികരണം. സിപിഎമ്മുമായി കോട്ടയം ജില്ലാ പഞ്ചായത്തിൽ ധാരണയിൽ എത്തിയതോടെ ഏത് മുന്നണിക്കൊപ്പം പോകണമെന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ തർക്കം ഉടലെടുത്തു. ഈ സാഹചര്യത്തിലാണ് സ്റ്റിയറിങ് കമ്മിറ്റിയും ഉന്നതാധികാര സമിതിയും ചേർന്ന് കേരളാ കോൺഗ്രസ് കാര്യങ്ങൾ ചർച്ച ചെയ്തു. അതിന് പിന്നാലെയാണ് മോദി കാണാൻ തീരുമാനമെടുത്തത്. നേരത്തേയും റബ്ബർ വിഷയത്തിൽ കേരളാ കോൺഗ്രസുമായി ബിജെപി ചർച്ച നടത്തിയിരുന്നു. എന്ന് യുഡിഎഫിന്റെ ഭാഗമായ മാണി, നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് പോലും സമ്മതിച്ചില്ല.
എന്നാൽ കേരളത്തിൽ ബിജെപിക്ക് ക്ലച്ച് പിടിക്കണമെങ്കിൽ ക്രൈസ്തവരുടെ പിന്തുണ അനിവാര്യതയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ മാണിയെ എങ്ങനേയും ബിജെപി പക്ഷത്തുകൊണ്ടു വരാനാണ് ശ്രമം. ഈ സാഹചര്യത്തിൽ മാണി എന്തു ചോദിച്ചാലും ബിജെപി നടപ്പാക്കി കൊടുക്കും. അമിത് ഷാ കേരളത്തിലെത്തിയപ്പോൾ കർദിനാൾ അടക്കമുള്ളവരെ കണ്ടിരുന്നു. ഇത് മാറ്റത്തിന്റെ തുടക്കമാണ്. ഇത് മാണിയിലും പ്രതിഫലിച്ചു കഴിഞ്ഞു. നിയമസഭയിൽ ബീഫ് നിരോധനം ചർച്ചയായപ്പോൾ മാണിയുടെ നിലപാടിൽ ചെറിയൊരു മാറ്റം കണ്ടിരുന്നു. സഭയിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ടോയെന്നും ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിതെന്നും മാണി പറഞ്ഞു. ഇതിനെതിരെ സഭയിൽ അപശബ്ദങ്ങൾ ഉയർന്നതോടെ, പ്രമേയത്തെ താൻ അനുകൂലിക്കുന്നുവെന്നും നടപടി ക്രമങ്ങൾ സംബന്ധിച്ച് നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതാണെന്നും വിശദീകരിച്ച് മാണി തടിയൂരുകയായിരുന്നു. ഇത് ബിജെപി അനുകൂല നിലപാടായി പിസി ജോർജ ഉയർത്തിക്കാട്ടുകയും ചെയ്തു.
മാണി ഇപ്പോഴും ഇടതിനോടാണ് താൽപ്പര്യം കാട്ടുന്നതെന്നാണ് ലഭിക്കുന്ന വ്യക്തമായ സൂചന. വിലപേശലുകൾക്ക് സാധ്യത കൂട്ടാനായിട്ടാകണം ബിജെപിയുമായി അടുക്കുന്നതെന്ന സൂചനയും ഉണ്ട്. ബിജെപി കേരളത്തിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി കേരള കോൺഗ്രസിനെ നോട്ടമിട്ടുള്ള രാഷ്ട്രീയ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എസ്എൻഡിപിയെ ചാക്കിലാക്കി യതിനു പിന്നാലെ അടുത്ത രാഷ്ട്രീയനീക്കത്തിനു ബിജെപി നീക്കം തുടങ്ങിയിരുന്നു. എൻഡിഎയിലെ ത്തിയാൽ കേരള കോൺഗ്രസിനു കേന്ദ്രസഹ മന്ത്രിപദവിയും റബർബോർഡിലുൾപ്പെടെ ഉന്നതസ്ഥാനങ്ങളും നല്‍കാനും ബിജെപി ഒരുക്കമാണ്. എന്നാലും അതിലും മുകളിലാണ് മാണി ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും. മകനെ കേന്ദ്രമന്ത്രിയാക്കണമെന്നും ആവശ്യപ്പെട്ടേക്കും.
കേരളരാഷ്ട്രീയത്തിലെ സമുന്നതനും പരിണിതപ്രജ്ഞനുമായ നേതാവാണ് കെ.എം. മാണി. കേരള രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് ഒട്ടേറെ പ്രയാസങ്ങളും മാനസിക ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. അദ്ദേഹത്തെപ്പോലെ ഒരു നേതാവിന് അതെല്ലാം സഹിച്ച് ഇങ്ങനെ നിൽക്കണ്ട കാര്യമില്ലെന്നാണ് ബിജെപിയുടെ പക്ഷം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍