കോടികളുടെ അഴിമതിയുണ്ടായ മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ സോഫ്റ്റ് വെയറിൽ വൈറസ് ബാധ; മുൻ സർക്കാരിന്റെ കാലത്ത് നടത്തിയ ഇടപാടുകളുടെ ഡാറ്റ മുഴുവനായും നഷ്ടപ്പെട്ടു; വി എസ് ശിവകുമാറിനെതിരെ വിജിലൻസ് അന്വേഷണം നടക്കാനിരിക്കെ പർച്ചേസ് ഡാറ്റ നഷ്ടപ്പെട്ടത് അട്ടിമറിയോ?
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: വി എസ് ശിവകുമാർ ആരോഗ്യമന്ത്രിയായിരിക്കെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കാലാവധി തീരാറായ കോടികളുടെ മരുന്നുകൾ വാങ്ങിക്കൂട്ടി വൻ അഴിമതി നടത്തിയെന്ന ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം തുടങ്ങാനിരിക്കെ കോർപ്പറേഷൻ സോഫ്റ്റ് വെയർ തകരാറിലാക്കി മുൻകാലങ്ങളിൽ മരുന്നുവാങ്ങിയതിന്റെ ഡാറ്റാബേസ് പൂർണമായും നശിപ്പിച്ചതായി സംശയം.
മുൻ മന്ത്രി ശിവകുമാറിനെതിരെ ബാറുടമ ബിജു രമേശ് ഉന്നയിച്ച 600 കോടിയുടെ അഴിമതി ആരോപണത്തിലും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കമ്മീഷൻ അടിച്ചെടുക്കാൻ അനാവശ്യമായി മരുന്നുകൾ വാങ്ങിക്കൂട്ടുകയും കോടികളുടെ മരുന്ന് ഇത്തരത്തിൽ കെട്ടിക്കിടന്ന് നശിക്കുകയും ചെയ്തുവെന്ന പാലക്കാട് സ്വദേശിയും പ്രവാസിയുമായ ലിജേഷ് ജോയിയുടേയും പരാതികളിൽ വിജിലൻസ് അന്വേഷണം തുടങ്ങാനിരിക്കെയാണ് സോഫ്റ്റ് വെയർ തകരാറിലായി മുൻ സർക്കാരിന്റെ കാലത്ത് നടത്തിയ മെഡിക്കൽ പർച്ചേസുകളുടെ വിവരങ്ങളെല്ലാം നഷ്ടപ്പെട്ടിട്ടുള്ളത്.
വൈറസ് ബാധയെ തുടർന്നാണ് പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ സോഫ്്റ്റ് വെയർ തകരാറിലായി ഡാറ്റ നഷ്ടപ്പെട്ടതെന്ന് പറയുന്നുണ്ടെങ്കിലും ഇത് അട്ടിമറിയാണെന്ന സംശയം കോർപ്പറേഷനിലെ ചിലർതന്നെ ഉന്നയിക്കുകയാണിപ്പോൾ. കോർപ്പറേഷനിലെ ഉന്നതർക്കും മുൻ ആരോഗ്യമന്ത്രിക്കുമെതിരെ സംശയത്തിന്റെ മുനകൾ നീളുകയും വിജിലൻസ് അന്വേഷണം ആരംഭിക്കാനിരിക്കുകയും ചെയ്യുമ്പോൾ ഉണ്ടായ സംഭവം കോർപ്പറേഷനിൽ ചിലർതന്നെ രഹസ്യമാക്കിവച്ചിരിക്കുകയാണ്.
ഡാറ്റാബേസ് നഷ്ടപ്പെട്ടിട്ടില്ലെന്നു കാണിക്കാൻ കൈവശമുണ്ടായിരുന്ന ചില ഫയലുകളിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത് തൽക്കാലം പ്രശ്നം പരിഹരിച്ചുവെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം നടക്കുന്നതായാണ് സൂചനകൾ.
വി എസ് സർക്കാരിന്റെ കാലത്ത് മരുന്നുകൾ വാങ്ങുന്നതിലും വിതരണം ചെയ്യുന്നതിലും സുതാര്യത കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ 2007ൽ ആരംഭിച്ച സംരംഭമായിരുന്നു മെഡിക്കൽ സർവീസസ് കോർപ്പറേഷൻ. സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമത്തിന് കോർപ്പറേഷനിലൂടെ മരുന്നുവാങ്ങലും വിതരണവും തുടങ്ങിയതോടെ ഏതാണ്ട് പരിഹാരമാകുകയും ചെയ്തിരുന്നു.
തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന ബിജു പ്രഭാകർ മേധാവിയായിരിക്കെ സ്ഥാപനം നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതോടെ സ്ഥാപനത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നു. മരുന്നുകളുടെ വാങ്ങലും വിതരണവും നിയന്ത്രിക്കാൻ ഉപയോഗിച്ചിരുന്ന സോഫ്റ്റ് വെയർ മാറ്റി വി എസ് ശിവകുമാർ ആരോഗ്യമന്ത്രിയായതിനു പിന്നാലെ ലക്ഷങ്ങൾ മുടക്കി പുതിയ സോഫ്റ്റ് വെയർ കൊണ്ടുവന്നു.
നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന പഴയ സോഫ്റ്റ് വെയർ മാറ്റി ടാസ്ക് എന്ന പുതിയ സോഫ്റ്റ് വെയർ കൊണ്ടുവന്നതിനെച്ചൊല്ലി അന്നുതന്നെ വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെ ഇടയ്ക്കിടെ ഈ സോഫ്റ്റ് വെയർ പണിമുടക്കുന്നതും പതിവായി. ഇത് ശരിയായി പ്രവർത്തിക്കാതിരുന്നതോടെ വെയർഹൗസുകളിൽ ഏതെല്ലാം മരുന്നുകൾ എത്രത്തോളം സ്റ്റോക്കുണ്ടെന്നോ എവിടെയെല്ലാം വിതരണം ചെയ്തുവെന്നോ കൃത്യമായി അറിയാനാകാതെ വീണ്ടും വീണ്ടും മരുന്നുകൾ വാങ്ങിക്കൂട്ടുന്ന സാഹചര്യം വന്നു. മരുന്നുകൾ വാങ്ങിക്കൂട്ടിയത് വൻതോതിൽ കമ്മിഷൻ അടിച്ചുമാറ്റാനായിരുന്നെന്നും ഇതിന്റെ മറവിൽ കോടികളുടെ കോഴ ഇടപാടുകൾ നടന്നുവെന്നുമാണ് മുൻ സർക്കാരിന്റെ കാലത്തെ മരുന്നുകൊള്ളയുമായി ബന്ധപ്പെട്ട് നടന്ന ഒരു ആരോപണം.
യുഡിഎഫ് സർക്കാർ വന്നതോടെ ബിജു പ്രഭാകറിനെ തിരുവനന്തപുരം ജില്ലാ കളക്ടറായി മാറ്റുകയും പകരം ഐഎഫ്എസ് ഉദ്യോഗസ്ഥനായ ആർ കമലഹറിനെ സ്ഥാപനത്തിന്റെ ചുമതല ഏൽപ്പിക്കുകയും ചെയ്തു. മരുന്നുകൾ പർച്ചേസ് ചെയ്യുന്ന ചുമതലകളിൽ വേണ്ടപ്പെട്ടവരെ നിയമിച്ചും മുൻ സർക്കാരിന്റെ കാലത്ത് കോടികളുടെ അഴിമതിക്ക് കളമൊരുക്കിയെന്ന് കോർപ്പറേഷനിലെ ജീവനക്കാർ തന്നെ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
സോഫ്റ്റ് വെയറിൽ ഇടക്കിടെ തകരാറുണ്ടാറുണ്ടെന്നും ഇത് നന്നാക്കാൻ വൈകിച്ചുകൊണ്ട് അതിന്റെ മറവിൽ കൂടുതൽ മരുന്ന് പർച്ചേസ് നടത്തി ഉന്നതർ കോടികളുടെ കമ്മീഷൻ മരുന്നുകമ്പനികളിൽ നിന്ന് കൈപ്പറ്റിയിരുന്നുവെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇപ്പോൾ സോഫ്റ്റ് വെയറിൽ വൈറസ് ബാധമൂലം ഡാറ്റ നഷ്ടപ്പെട്ടുവെന്ന് പറയുന്നത് ഈ കള്ളക്കളികളുടെ തെളിവുകൾ നശിപ്പിക്കാൻ കരുതിക്കൂട്ടി ചെയ്തതാണെന്നും ഇത് അട്ടിമറിയാണെന്ന് തീർച്ചയാണെന്നും ജീവനക്കാരിൽ ചിലർ തന്നെ പറയുന്നു.
കാലാവധി തീരാൻ ആറുമാസം മാത്രം ബാക്കിയുള്ള മരുന്നുകൾ വാങ്ങിക്കൂട്ടുകയും അത് ലേബൽ മാറ്റി കാലാവധി ദീർഘിപ്പിച്ച് വിതരണം നടത്താൻ ശ്രമിക്കുകയും ചെയ്തത് പലകുറി പിടിക്കപ്പെട്ടിരുന്നു. ഇതേ കമ്പനികൾ പുറത്ത് രണ്ടുവർഷം വരെ എക്സ്പയറി ഡേറ്റുള്ള മരുന്നുകൾ നൽകുമ്പോൾ ആറുമാസത്തിൽ താഴെ കാലാവധിയുള്ള മരുന്നുകൾ കോർപ്പറേഷൻ വാങ്ങിയതെന്തിനെന്ന സംശയം ഉയരുകയാണ്.
ഇവ വിതരണം ചെയ്യാനായി ആശുപത്രികളിലെത്തുമ്പോഴേക്കും അവയുടെ കാലാവധി തീരുന്ന സ്ഥിതിയാണ് പലപ്പോഴും ഉണ്ടായത്. ഇതിൽ പല ഇടപാടുകളിലും അഴിമതിക്കറയുണ്ടെന്ന് സംസാരം ഉയർന്നതോടെ കോടികളുടെ മരുന്ന് നശിപ്പിച്ചുകളഞ്ഞ് മുഖംരക്ഷിക്കാനാണ് കോർപ്പറേഷൻ ശ്രമിച്ചത്.
കമലാഹറിന്റെ നിയമനംപോലെതന്നെ മരുന്നു പർച്ചേസിനായി കെഎസ്ഇബിയിൽ പർച്ചേസ് നടത്തുന്നതിന് കരാറടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന ഒരു വനിതയെ മെഡിക്കൽ കോർപ്പറേഷനിൽ നിയമിച്ചതിനെ ചൊല്ലിയും വിവാദമുയർന്നു. ഇവർ വൻതോതിൽ മരുന്നുകൾ വാങ്ങാൻ ഉത്സാഹം കാണിച്ചതിനെ ചൊല്ലിയായിരുന്നു സംശയം. കെഎസ്ഇബിയിൽ കമ്പി വാങ്ങുന്നതുപോലെ മരുന്നുവാങ്ങി കൂട്ടിയിടുന്നുവെന്ന കളിയാക്കൽ വരെ കോർപ്പറേഷൻ സ്റ്റാഫിനിടയിൽ ഉണ്ടായി.
കമലാഹറിന്റെയും ഇവരുടെയും നിയമനമുൾപ്പെടെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മാറ്റി നിയമിക്കപ്പെട്ടവർക്കെതിരെയെല്ലാം അഴിമതി ആരോപണങ്ങൾ ഉയർന്നു. ഇതിനിടെയാണ് സിഎജിയുടെ കണക്കെടുപ്പ് വന്നത്. ഇതോടെ കള്ളങ്ങൾ പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നേടിയവരെല്ലാം കൂട്ടത്തോടെ രാജിവയ്ക്കാനും മാറാനും നീക്കം നടന്നു. ചിലർ കണക്കുകൾ നൽകാതെ മുങ്ങി.
മരുന്നുകൾ വാങ്ങിക്കൂട്ടി കോടികൾ അടിച്ചെടുത്തത് പുറത്തറിയാതിരിക്കാൻ നടത്തിയ നീക്കങ്ങളാണിതെന്ന ആക്ഷേപം ശക്തമായി നിലനിൽക്കുന്നതിനിടെയാണ് ഇപ്പോൾ സോഫ്റ്റ് വെയർ തന്നെ തകരാറിലായി പർച്ചേസ് ഡാറ്റ ഉൾപ്പെടെ നശിച്ചതായ വിവരങ്ങൾ പുറത്തുവരുന്നത്.
തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍