കൊച്ചി മെട്രോയ്ക്കായി സ്ഥലം ഏറ്റെടുക്കാൻ ആദ്യം ബീനാ കണ്ണനുമായി കരാർ ഉണ്ടാക്കി; നിയമോപദേശം തേടിയത് കരാർ നിലവിൽ വന്ന് ഒരു മാസത്തിന് ശേഷം: ശീമാട്ടിക്ക് അനുകൂലമായി കലക്ടർ രാജമാണിക്യം ഇടപെട്ടെന്ന ആരോപണം ബലപ്പെടുത്തുന്ന കൂടുതൽ രേഖകൾ പുറത്ത്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൊച്ചി മെട്രോയ്ക്ക് വേണ്ടി വ്യവസായി ബീനാ കണ്ണന്റെ സ്ഥലം ഏറ്റെടുക്കാൻ ഒരുങ്ങിയ സമയം മുതൽ തന്നെ വിവാദങ്ങൽ ഒന്നിനു പിറകേ മറ്റൊന്നായി ഉയർന്നിരുന്നു. ബീനാ കണ്ണനും ശീമാട്ടിക്കും വേണ്ടി ജില്ലാകലക്ടർ രാജമാണക്യം ചട്ടങ്ങൾ കാറ്റിൽപ്പറത്തിയെന്നായിരുന്നു ആരോപണം. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണവും നടന്നു. എന്നാൽ, കലക്ടറെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോർട്ടാണ് വിജിലൻസ് നൽകിയത്. എന്നാൽ വിജിലൻസ് അന്വേഷണം പ്രഹസനമായിരുന്നു എന്ന് പോലും വിവരാവാകാശ പ്രവർത്തകർ ആരോപിക്കുകയാണ്. ഇതിന് ബലമേകുന്ന രേഖകളും പുറത്തുവന്നു.
കൊച്ചി മെട്രോ സ്ഥല മേറ്റെടുക്കലുമായി ബന്ധപെട്ടു എറണാകുളം ജില്ലാ കലക്ടർ രാജമാണിക്യവും ശീമാട്ടി ഉടമ ബീന കണ്ണനുമായി ഉണ്ടാക്കിയ ഭൂമി കൈമാറ്റ കരാർ മുൻവിധികളോടെ ആയിരുന്നു എന്ന ആരോപണത്തിന് ശക്തിപകരുന്ന രേഖകളാണ് പുറത്തുവന്നത്. അന്തിമ കരാറിൽ ഒപ്പുവെക്കും മുമ്പ് നിയമോപദേശം തേടാതെ വിവാദമായ കരാർ ഉണ്ടാക്കിയ ശേഷം ഒരു മാസം കഴിഞ്ഞാണ് നിയമോപദേശം തേടിയതെന്ന് വ്യക്തമാക്കുന്ന രേഖകളുടെ പകർപ്പാണ് മറുനാടൻ മലയാളിക്ക് ലഭിച്ചത്.
കൊച്ചി മെട്രോ റയിലിനായി ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കാനുള്ള വസ്തു കൈമാറ്റ കരാർ ശീമാട്ടിയുമയി ഒപ്പു വക്കുന്നത് 2015 മെയ് 16ാം തീയതിയാണ്. എന്നാൽ കരാർ വിവാദമാകുമെന്ന് ഭയന്ന് കളക്ടർ ഗവർമെന്റ് അഭിഭാഷകന്റെ നിയമോപദേശം തേടിയത് കരാർ ഒപ്പുവച്ച ശേഷമാണെന്നാണ് വ്യക്തമാകുന്നത്. കളക്ടർ തേടിയ നിയമോപദേശ കത്തിൽ ശീമാട്ടിയുമായി ഒപ്പിടേണ്ട എഗ്രിമെന്റിന്റെ പകർപ്പ് ഗവർമെന്റ് പ്ലീഡർക്കു അയച്ചു കൊടുത്തതായി പറയുന്നു. എന്നാൽ, നിയമോപദേശം തേടും മുമ്പ് ശീമാട്ടിയുമായി കരാർ ജില്ലാ കലക്ടർ രാജമാണിക്യം ഒപ്പിട്ടതായി വ്യക്തമാകുന്നു. ഇത് മെയ് മാസത്തിൽ തന്നെ ഒപ്പിട്ടതായാണ് രേഖകൾ വ്യക്തമാക്കുന്നത്. മെയ് 16ാം തീയതി കാരാർ ഒപ്പിട്ട ശേഷം നിയമോപദേശം തേടിയത് ജൂൺ എ്ട്ടാം തീയ്യതിയാണ്.
എന്നാൽ, അന്തിമ കരാർ ഉണ്ടാക്കിയ ശേഷം എന്തിനാണ് നിയമോപദേശം തേടിയത് എന്നതാണ് സ്വാഭാവിക ചോദ്യം. പിന്നീട് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ കരാറിൽ മാറ്റം വരുത്തകയും ഉണ്ടായില്ല. എറണാകുളം ജില്ലാ കലക്ടറേറ്റിൽ നിന്നും ജൂൺ മാസമാണ് ഗവർമെന്റ് അഭിഭാഷകനിൽ നിന്നും വസ്തു കൈമാറ്റ കരാറുമായി ബന്ധപ്പെട്ട നിയമോപദേശം തേടികൊണ്ടുള്ള കത്ത് പോകുന്നത്. കളക്ടർ അയച്ച കത്തിൽ തീയതിയും വർഷവും വ്യക്തമാണ്. C912722014 എന്നാണ് കത്തിന്റെ നമ്പർ. ഈ കത്തിലെ രണ്ടാം പേജിൽ 08/06/2016 എന്ന് കാണുന്നുണ്ട്. നിയമോപദേശത്തിനായി രാജമാണിക്യം ഗവർമെന്റ് പ്ലീഡർക്കു അയച്ച കത്തിന് അന്നേ ദിവസം തന്നെ ഗവർമെന്റ് അഭിഭാഷകൻ മറുപടിയും കൊടുത്തു.
മെയ് മാസത്തിൽ ശീമാട്ടിയുമായി ഉണ്ടാക്കിയ കരാറിന് ജൂൺ മാസത്തിലാണ് ജില്ലാ കളക്ടർ രാജമാണിക്യം ജില്ലാ ഗവർമെന്റ് പ്ലീഡറിൽ നിന്ന് നിയമോപദേശം തേടിയത്. ശീമാട്ടിയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട നിരവധി തർക്കങ്ങൾ ഉണ്ടായിരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ എന്തുകൊണ്ടാണ് കരാർ ഒപ്പിടും മുമ്പ് കലക്ടർ നിയമോപദേശം തേടാത്തത് എന്നതാണ് ചോദ്യം. ഇത് മനപ്പൂർവ്വമോ അല്ലാതെയോ ഉള്ള വീഴ്ച്ചയാണെങ്കിലും തെറ്റാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
മെയ് മാസത്തിൽ ശീമാട്ടിയുമായി ഉണ്ടാക്കിയ കരാറിന് ജൂൺ മാസത്തിലാണ് ജില്ലാ കളക്ടർ രാജമാണിക്യം ജില്ലാ ഗവർമെന്റ് പ്ലീഡറിൽ നിന്ന് നിയമോപദേശം തേടിയത്. നേരത്തെ കരാർ വിവാദമായപ്പോൾ നിയമോപദേശം തേടിയ ശേഷമാണ് കരാർ ഒപ്പിട്ടതെന്നായിരുന്നു രാജമാണിക്യത്തിന്റെ വാദം. എന്നാൽ, രേഖകൾ വ്യക്തമാക്കുന്നത് ഇതിന് വിരുദ്ധമായാണ് അദ്ദേഹം പ്രവർത്തിച്ചതെന്നാണ്.
കഴിഞ്ഞ ദിവസം പുറത്തുവന്ന വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ ശീമാട്ടി ഉടമ ബീന കണ്ണന്റെ മൊഴികളും പല വൈരുദ്ധ്യവും വ്യക്തമാക്കുന്നതായിരുന്നു. അവർ വിജിലൻസിന് നൽകിയ മൊഴിയിൽ താൻ കൊടുത്ത സ്ഥലം മെട്രോ ട്രെയിൻ ഓടിക്കാൻ വേണ്ടി മാത്രമാണെന്നാണ് ബീനാ കണ്ണൻ പറഞ്ഞത്. ശീമാട്ടിയുമായി ഉണ്ടാക്കിയ കരാറിൽ അവ്യക്തത ഉണ്ടെന്നു കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്, ജനറൽ മാനേജർ ചന്ദ്രബാബു, കൊച്ചി മെട്രോ സ്പെഷ്യൽ തഹസിൽദാർ രേണുക എന്നിവരും മൊഴി നൽകിയിരുന്നു. ഈ വിവരങ്ങൾ നേരത്തെ മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു.
ഇപ്പോൾ രാജമാണിക്യം നിയമോപദേശം തേടിയത് കരാർ ഒപ്പിട്ട ശേഷമാണെന്ന് കൂടി വ്യക്തമാകുമ്പോൾ കരാറിന്മേൽ കൂടുതൽ സംശയം ഉയരുകയാണ്. കൃത്യമായി നിയമോപദേശം തേടിയെന്ന വാദവും അപ്രസക്തമാകുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി ഹർജികാരനായ ജി ഗിരീഷ് ബാബുവിന്റെ ആക്ഷേപ ഹർജി പരിഗണിച്ചിരുന്നു തുടർന്നു കേസ് പരിഗണിച്ച മുവാറ്റുപുഴ റ്വിജിലൻസ് കോടതി കേസ് തുടർ വാദത്തിനായി ഈ മാസം നാലാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്.
സർക്കാർ പുറമ്പോക്ക് സ്ഥലം വരെ കൈവശം വച്ച് ശീമാട്ടി അതേസ്ഥലം മെട്രോക്കായി കൊടുത്തു പണം വാങ്ങിയെന്നാണ് ഹർജിക്കാരൻ ജി ഗിരീഷ് ബാബുവിന് വേണ്ടി ഹാജരായ അഡ്വ. കെ സി സുരേഷ് കോടതിയിൽ വാദിച്ചത്. ഇങ്ങനെ ഒരു സംശയം ഉയർന്ന സാഹചര്യത്തിൽ റവന്യൂ വകുപ്പിനെയും കേസിൽ പ്രതിയാക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Stories you may Like
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- 20 മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിൽ; ഇനി വാട്ടർ മെട്രോ വിസ്മയവും
- മലയാളികൾക്ക് ഓർമയിൽ കുറിക്കാവുന്ന ഒരുദിവസം
- ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ വൻ വിജയം
- വെള്ളത്തിന് അടിയിലൂടെ ഉള്ള രാജ്യത്തെ ആദ്യ മെട്രോ റെയിൽ ടണൽ തുറന്നു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍