വാങ്ങിയത് 2500 സ്ക്വയർഫീറ്റിന്റെ വില; പണിതുകൊടുത്തത് 1500ൽ താഴെയും; നിർമ്മാണത്തിന് ഉപയോഗിച്ചത് നിലവാരം കുറഞ്ഞ മെറ്റീരിയലുകളും; കോടികൾ അഡ്വാൻസ് കൊടുത്തവർക്ക് ഇനിയും താക്കോലും നൽകിയില്ല; രണ്ടരക്കോടിയും മൂന്നരക്കോടിയും ലോണെടുത്തവർക്ക് പിന്നാലെ ബാങ്കുകളും; കായൽക്കരയിലെ താമസം മോഹിച്ചവർക്ക് നൽകിയത് എട്ടിന്റെ പണി; കൊച്ചിയിൽ 'ടാറ്റ'യുടെ ഫ്ലാറ്റ് തട്ടിപ്പിൽ കുടുങ്ങിയത് മുന്നൂറിലേറെ പേർ
അർജുൻ സി വനജ്
കൊച്ചി: മറൈൻഡ്രൈവിൽ ടാറ്റയുടെ വൻ ഫ്ളാറ്റ് തട്ടിപ്പ്. രണ്ടായിരത്തിയഞ്ഞൂറ് സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ സെവൻ സ്റ്റാർ കെയർ റേറ്റിംങിൽ ഫ്ലാറ്റ് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് കമ്പനി കോടികൾ തട്ടിയെന്നാണ് ആരോപണം. ഇതുവരെ 352 പേർ കമ്പനിയുടെ തട്ടിപ്പിന് ഇരയായെന്നാണ് വിവരം. 2015 അവസാനം നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറാമെന്ന് പറഞ്ഞ ടാറ്റ, ഇതുവരേയും ഭൂരിഭാഗംപേർക്കും ഫ്ലാറ്റ് കൈമാറിയിട്ടില്ല. രണ്ടരക്കോടി മുതൽ മൂന്നരക്കോടി വരെയാണ് ഫ്ലാറ്റുകളുടെ വില.
നിർമ്മിച്ച് നൽകിയ ഫ്ലാറ്റുകളിൽ നിലവാരം കുറഞ്ഞ മെറ്റീരിയലുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. വിള്ളലുള്ള ഫ്ളോറിംങ് മാർബിളുകളും ഇടുങ്ങിയ ബാത്ത്റൂമുകളുമാണ് ഫ്ലാറ്റുകളിലുള്ളതെന്ന്, ഫ്ലാറ്റ് വാങ്ങിയവർ ആരോപിക്കുന്നു. 2500 സ്ക്വയർ ഫീറ്റിന്റെ പണം കസ്റ്റമേഴ്സിൽ നിന്ന് വാങ്ങുന്നുണ്ടെങ്കിലും, തനിക്ക് കൈമാറാൻ തയ്യാറാക്കിയ ഫ്ലറ്റിന് ആയിരത്തിയഞ്ഞൂറ് സ്ക്വയർ ഫീറ്റുപോലും വിസ്തീർണ്ണമില്ലെന്ന് തട്ടിപ്പിന് ഇരയായ ചെന്നൈ സ്വദേശി ഡാനിയൽ സാമുവൽ ആരോപിക്കുന്നു.
ഡാനിയലിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി അസിസ്റ്റന്റ് കമ്മീഷ്ണർ ലാൽജി മറുനാടൻ മലയാളിയോട് പറഞ്ഞു. തൃത്വം എന്ന് പേരിട്ടിരിക്കുന്ന കെട്ടിട സമുച്ചയത്തിലെ ആഡംബര ഫ്ലാറ്റ് സമയപരിധി കഴിഞ്ഞും ഉടമയ്ക്ക് കൈമാറത്തതിനും, ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങിയെന്ന് പറഞ്ഞ് സർഫാസി നിയമപ്രകാരം നടപടി ആരംഭിക്കുകയും ചെയ്തതിന് ടാറ്റാ റിയൽറ്റിക്കും, എച്ച്.ഡി.എഫ്.സി ബാങ്കിനുമെതിരെ എറണാകുളം സിജെഎം കോടതിയുടെ ഉത്തരവ് പ്രകാരമാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ടാറ്റാ റിയൽറ്റി ഇൻഫ്രാസ്ട്രക്ച്ചർ കൊച്ചി പ്രൊജക്ട് ഡയറക്ടർ, ഹർഷ് വർധൻ മരോത്റാവ് ഗാജ്ബിയെ, എച്ച്.ഡി.എഫ്.സി ബാങ്ക് റീജിയണൽ ചീഫ് മാനേജർ , ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ് അധികാരി, പ്രോജക്ട് ഹെഡ് സ്കറിയ ജോർജ്ജ്, സെയിൽസ്് എക്സിക്യൂട്ടീവ് മനോജ് എന്നിവർക്കെതിരെയാണ് ഐ.പി.സി 406, 409, 420, 465, 468, 500 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് സെൻട്രൽ പൊലീസ് മറുനാടൻ മലയാളിയെ അറിയിച്ചു.
2013 സെപ്റ്റബറിലാണ് പത്രപരസ്യം കണ്ട് കൊച്ചി കായലിനോട് ചേർന്ന് ഫ്ലാറ്റ് വാങ്ങാമെന്ന് തീരുമാനിച്ചത്. പ്രോജക്ടിന്റെ മാസ്റ്റർ പ്ലാൻ കണ്ട് ഇഷ്ടമായതിനാലും ടാറ്റയുടെ പ്രോജക്ട് ആയതിനായും മൂന്ന് ബെഡ് റൂമുകളുള്ള ഫ്ലാറ്റ് റൊക്കം പണം നൽകി വാങ്ങാൻ തീരുമാനിച്ചു. ഇതനുസരിച്ച് ഒക്ടോബർ ഒമ്പതാം തിയതി 6 ബി ഫ്ലാറ്റ് 10 ലക്ഷം രൂപ അടച്ച് ബുക്ക് ചെയ്തു. ആകെ 3.29 കോടി രൂപയായിരുന്നു ഫ്ലാറ്റിന്റെ വില.
പണം നൽകാൻ തയ്യാറാണെന്ന് പറഞ്ഞിട്ടും കമ്പനി ഉദ്യോഗസ്ഥർ ഇടപെട്ട് ബാങ്ക് ലോൺ തരപ്പെടുത്തിതരാമെന്നും, താക്കോൽ കൈമാറിയതിന് ശേഷം മാത്രം ഇ.എം.ഐ അടച്ചാൽ മതിയെന്നും പറഞ്ഞ് പിന്നാലെ നടന്നു. ഇതനുസരിച്ച് കമ്പനിയുടെ പ്രേരണയിൽ എച്ച്.ഡി.എഫ്.സി ബാങ്കിൽ നിന്ന് രണ്ട് കോടി നാൽപ്പത്തിയാറ് ലക്ഷം രൂപയുടെ വായ്പ അവർ തന്നെ തരപ്പെടുത്തിതന്നു. വിവിധ ഘട്ടങ്ങളിലായി 63 ലക്ഷം രൂപയും അടച്ചു.
എന്നാൽ നിർമ്മാണം പൂർത്തീകരിച്ച് താക്കോൽ കൈമാറാമെന്ന പറഞ്ഞ ഡിസംബർ അവസാനത്തോടെ എച്ച്.ഡി.എഫ്.സി ബാങ്ക് ഇ.എം.ഐ അടയ്ക്കണമെന്ന് കാണിച്ച് ഡാനിയലിനെ ബന്ധപ്പെട്ടു. എന്നാൽ താക്കോൽ ലഭിച്ചതിന് ശേഷംമാത്രമേ ഇ.എം.ഐ അടയ്ക്കേണ്ടുന്നുവെന്ന ടാറ്റ അധികൃതരുടെ വാക്ക് ചൂണ്ടിക്കാണിച്ചെങ്കിലും ബാങ്ക് ഇതിന് വഴങ്ങിയില്ല. പിന്നാലെ 2016 നവംമ്പർ 30 ന് ഏഴ് ദിവസത്തിനകം 23.21 ലക്ഷം രൂപയുടെ കുടിശ്ശിക അടയ്ക്കണമെന്ന് കാണിച്ച് ബാങ്ക് അധികൃതർ ഡാനിയലിന് നോട്ടിസ് നൽകി.
ഇക്കാര്യം ചൂണ്ടിക്കാട്ടി ടാറ്റയുടെ ഉന്നത ഉദ്യോഗസ്ഥർക്ക് പലതവണ പരാതിപ്പെട്ടെങ്കിലും യാതൊരുവിധ നടപടികളും ഉണ്ടാകാത്ത സാഹചര്യത്തിൽ ഡാനിയൽ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. 572 സെവൻ സ്റ്റാർ ഫ്ലാറ്റുകളാണ് ടാറ്റ നിർമ്മിക്കുന്നത്. ഇതിൽ 352 ഫ്ലാറ്റുകൾ ഇതിനകം തന്നെ വിറ്റ് പോയിട്ടുണ്ടെങ്കിലും 13 കുടുംബങ്ങൾ മാത്രമാണ് താമസം ആരംഭിച്ചിരിക്കുന്നത്.
സാധാരണ നിലയിൽ ഫ്ലാറ്റുകളുടെ നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങൾ പൂർത്തീകരിക്കുന്നതിന് അനുസരിച്ചാണ് ബാങ്ക് പണം നൽകാറ്. താക്കോൽ കൈമാറിയതിന് ശേഷം മാത്രമേ 100 ശതമാനം ബാങ്ക് വായ്പയും നൽകാറുള്ളുവെന്നാണ് ഈ രംഗത്തെ വിധഗ്ദർ ചൂണ്ടികാണിക്കുന്നത്. എന്നാൽ ഇതുവരേയും താക്കോൽ കൈമാറാത്ത സാഹചര്യത്തിലും 2015 നവമ്പറിൽ 23.21 ലക്ഷം രൂപയുടെ കുടിശ്ശിക അടയ്ക്കണമെന്ന് കാണിച്ച് ബാങ്ക് അധികൃതർ നോട്ടീസ് നൽകിയതിന് പിന്നിലും, ഒത്തുകളിയുണ്ടെന്നാണ് ആരോപണം.
ടാറ്റ റിയാൽറ്റിയുടെ തട്ടിപ്പിൽ കൂടുതലും പെട്ടിരിക്കുന്നത് വിദേശ മലയാളികളാണ്. പ്രോജക്ട് താക്കോൽ കൈമാൻ താമസം ഉണ്ടായാൽ കമ്പനി തന്നെ ഇ.എം.ഐ അടയ്ക്കുകയും, കസ്റ്റമർക്ക് കോമ്പൻസേഷൻ നൽകുകയുമാണ് ഭൂരിഭാഗം ബിൽഡേഴ്സും ചെയ്യാറെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. എന്നാൽ പ്രോജക്ട് രണ്ട് വർഷം വൈകിയിട്ടും, ബാങ്ക് വായ്പപോലും അടയ്ക്കാൻ കമ്പനി തയ്യാറാകുന്നില്ല.
ഇതേ പ്രോജക്ടിൽ താമസം ആരംഭിച്ച ദുബൈയിൽ ജോലി ചെയ്യുന്ന മാവേലിക്കര സ്വദേശി മിനി സേവ്യറുടെ(ടവർ 4-4ബി) ഫ്ലാറ്റിൽ ഗുണനിലവാരം കുറഞ്ഞ സമാഗ്രികൾ ഉപയോഗിച്ചെന്ന പരാതിയെത്തുടർന്ന് ഡോറുകളും ഫ്ളോറിംങ്ങും അറ്റകുറ്റപണിയിലാണ്. നിർമ്മാണം നടക്കുന്നതിനാൽ കുടുംബം താമസം മാറിയിരിക്കുകയാണ്. രണ്ട് മാസം മാത്രമാണ് ഇവർ ഇവിടെ താമസിച്ചത്. നിയമപരമായി മുന്നോട്ട് നീങ്ങുമെന്ന് മിനി സേവ്യർ അറിയിച്ചതിനെ തുടർന്ന്, ഇവരെ കാണാൻ ടാറ്റാ അധികൃതർ ദുബൈയിലെത്തി കുടുംബവുമായി ഒത്തുതീർപ്പിലെത്തുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍