ഏതോ ഒരു വാഹനം ഇരച്ച് വരുന്നതിന്റെ മൂളൽ കേട്ടത് മാത്രമാണ് ഓർമ്മ; ശക്തിയിലും വേഗത്തിലും എന്തോ ഒന്ന് എന്റെ ഓട്ടോയുടെ പിൻഭാഗത്ത് വന്ന് വലത് വശത്തോട് ചേർന്ന് തട്ടി: ആ കാറിന് വലിയ വേഗതയുണ്ടായിരുന്നതുകൊണ്ട് തന്നെ ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു: എസ് പി ഗ്രാന്റ് ഡെയ്സ് നക്ഷത്ര ഹോട്ടലുടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ; അപകടത്തിൽ ഇരയായ ഓട്ടോ ഡ്രൈവർ മറുനാടനോട് അപകടരാത്രിയിലെ ഓർമ്മ പങ്കുവയ്ക്കുന്നത് ഇങ്ങനെ
അരുൺ ജയകുമാർ
തിരുവനന്തപുരം: കവടിയാറിൽ നിന്നും ഒരു ഓട്ടം എടുക്കുന്നതിനായി പോവുകയായിരുന്നു ഞാൻ, പെട്ടന്ന് വലിയ വേഗത്തിൽ എന്തോ ഒന്ന് എന്റെ ഓട്ടോയുടെ വലത് ഭാഗത്ത് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ എന്റെ വണ്ടി റോഡൽ മറിഞ്ഞു ഞാൻ പുറത്തേക്ക് തെറിച്ച് വീഴുകയും ചെയ്തു. കവടിയാറിൽ 16ന് രാത്രി അമിത വേഗത്തിൽ അപകടമുണ്ടാക്കിയ കാർ ഇടിച്ച് തെറിപ്പിച്ച ഓട്ടോ ഡ്രൈവർ സജികുമാർ ഇത് പറയുമ്പോഴും ഭയം മാറിയിരുന്നില്ല.
എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് മനസ്സിലായിരുന്നില്ല. ഞാൻ വീഴുന്നതിനിടയിൽ വലിയ ശബ്ദവും ബഹളവും ഒച്ചയും കേട്ടിരുന്നു. അവിടെ കൂടി നിന്നിരുന്ന ആളുകൾ പെട്ടന്ന് വന്ന് എന്നെ എടുത്തപ്പോഴാണ് ഞാൻ കണ്ണ് തുറന്ന് നോക്കിയത്. അപ്പോഴേക്കും കാർ ഇടിച്ച് തകർന്ന അവസ്ഥയിലും നാട്ടുകാരുടെ കൂട്ടവുമാണ് കണ്ടത്. പെട്ടന്ന് ആകെ പേടിച്ച അവസ്ഥയിലായിരുന്നു. ബോധം നഷ്ടപ്പെടുകയും ചെയ്തുവെന്ന് സജികുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.
സംഭവത്തെകുറിച്ച് സജികുമാർ പറയുന്നത് ഇങ്ങനെ
ഭാഗ്യവും ആയുസ്സിന്റെ ബലവും കൊണ്ട് മാത്രമാണ് ഞാൻ രക്ഷപ്പെട്ടത്. രാത്രി തിരക്കൊഴിഞ്ഞ സമയമായതുകൊണ്ട് വൻ അപകടം ഒഴിവായി. രാത്രി 10.40ന് ആണ് സംഭവം നടക്കുന്നത്. ഒരു ഓട്ടത്തിനായി വെള്ളയമ്പലത്ത് നിന്നും കവടിയാറിലേക്ക് പോവുകയായിരുന്നു ഞാൻ. രാജ്ഭവന് മുന്നിലെത്തിയപ്പോഴാണ് കൃത്യമായും സംഭവമുണ്ടായത്. റോഡിൽ അധികം വാഹനങ്ങളുണ്ടായിരുന്നില്ല. നഗരത്തിലെ തീയറ്ററുകളിൽ സെക്കന്റ് ഷോ കഴിഞ്ഞാൽ മാത്രമെ പിന്നെ ആ റോഡിൽ തിരക്കുണ്ടാകാറുള്ളു. അതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. ഞാൻ ഈ സമയത്ത് വേറെ വാഹനങ്ങൾ പ്രതീക്ഷിച്ചതുമില്ല, നല്ല വീതിയുള്ള റോഡാണ്.
ഏതോ ഒരു വാഹനം ഇരച്ച് വരുന്നതിന്റെ മൂളൽ കേട്ടത് മാത്രമാണ് ഓർമ്മ. സാധാരണ ഈ റോഡിൽ രാത്രി അങ്ങനെ തന്നെയാണ് നവേഗത്തിലാണ് വാഹനങ്ങൾ പോകാറുള്ളത്. വീതിയുള്ളതുകൊണ്ട് തന്നെ റോഡിൽ വാഹനങ്ങളുണ്ടെങ്കിലും അപകടം ആരും പ്രതീക്ഷിക്കുന്നില്ലല്ലോ. പെട്ടെന്ന് ശക്തിയിലും വേഗത്തിലും എന്തോ ഒന്ന് എന്റെ ഓട്ടോയുടെ പിൻഭാഗത്ത് വന്ന് വലത് വശത്തോട് ചേർന്ന് തട്ടി. ആ കാറിന് വലിയ വേഗതയുണ്ടായിരുന്നതുകൊണ്ട് തന്നെ ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു. എനിക്ക് ജീവന് അപകടം പറ്റിയെന്ന് കരുതി തന്നെയാണ് നാട്ടുകാർ ഓടിക്കൂടിയത്. പെട്ടന്ന് തന്നെ പൊലീസും ആംബുലൻസുമെല്ലാം സ്ഥലതെത്തി എന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. നാട്ടുകാരുടെ ബഹളവും പൊലീസ് വാഹനങ്ങളും ആംബുലൻസുമൊക്കെ ഓടി പാഞ്ഞപ്പോഴാണ് സംഭവിച്ചത് വലിയ അപകടമായിരുന്നുവെന്ന് തന്നെ മനസ്സിലായത്.
പൊലീസും നാട്ടുകാരും ചേർന്ന് എന്നെ ആംബുലൻസിലേക്ക് കയറ്റിയപ്പോഴാണ് റോഡിൽ കാറിന്റെ ചില ഭാഗങ്ങൾ അങ്ങിങ്ങായി ചിന്നിചിതറി കിടക്കുന്നത് ഞാൻ കണ്ടത്. അപ്പോൾ എനിക്ക് കഠിനമായ ചെവി വേദന അനുഭവപ്പെട്ടിരുന്നു. പിന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് പരിശോധനകൾ നടത്തുകയായിരുന്നു. രണ്ട് കൈക്കും ചെവിക്കും, കാലിനും തലയ്ക്കുമാണ് ഇപ്പോൾ വേദനയുള്ളത്. നേരത്തെ പറഞ്ഞത് പോലെ ദൈവാനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് ഞാൻ രക്ഷപ്പെട്ടത്.
സജികുമാർ കുടുബത്തിന്റെ ഏക ആശ്രയം
തിരുവനന്തപുരം നഗരത്തിലെ പാപ്പനംകോട് കൽപ്പക ഗാർഡൻസിലാണ് ഭാര്യയും രണ്ട് പെൺമക്കളും പ്രായം ചെന്ന അച്ഛനുമൊപ്പം സജികുമാർ താമസിക്കുന്നത്. ഈ അഞ്ചംഗ കുടുംബത്തിന്റെ ഏക ആശ്രയവും സജിയാണ്. ഇപ്പോൾ ഈ അപകടം പറ്റിയതിനെ തുടർന്ന് ഒരു മാസത്തെ വിശ്രമമാണ് സജിക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
മക്കളുടെ വിദ്യാഭ്യാസം. വീട് വെച്ചതിന്റെ കടം, അച്ഛന്റെ ചികിത്സ ഇതിനൊക്കെ പണം കണ്ടെത്തേണ്ടത് സജികുമാർ ഓട്ടോ ഓടിച്ച് ലഭിക്കുന്ന വരുമാനത്തിൽ നിന്നുമാണ്. ആശുപത്രിയിലെ ചികിത്സയ്ക്കും മറ്റും ആരും തന്നെ സഹായിക്കാനില്ല. പാപ്പനംകോട് തമ്പാനൂർ സ്റ്റാൻഡുകളിലാണ് സജി ഓട്ടോ ഓടിക്കുന്നത്. പണത്തിന് ബുദ്ധിമുട്ടുള്ളതുകൊണ്ട് തന്നെ ചില കടകളുടെ കച്ചവടസംബന്ധമായ ഓട്ടവുമുണ്ട്. അതിരാവിലെ മുതൽ രാത്രി വൈകി വരെ വാഹനമോടിച്ചാലെ സജിക്ക് കുടുംബം പുലർത്താൻ കഴിയുകയുള്ളു.
രണ്ട് പെൺമക്കളാണ് സജിക്ക്. അച്ഛന് പ്രായമായതും അസുഖമുള്ളതും കാരണം ഭാര്യക്ക് ജോലിക്ക് പോകാൻ കഴിയില്ല. മൂത്ത മകൾ നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിൽ ബിഎസ്സി കെമിസ്ട്രിക്കും ഇളയമകൾ പട്ടം ,സെന്റ് മേരീസിൽ 5ാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്. അപകടം പറ്റിയതിനെ തുടർന്ന് വീട്ടിൽ കാണാൻ വരുന്ന ബന്ധുക്കളും സുഹൃത്തുക്കളും നൽകുന്ന എന്തെങ്കിലും തുകയാണ് ഇപ്പോൾ കുടുംബത്തിന് ആശ്രയം. ഇനി ഓട്ടോ സ്റ്റേഷനിൽ നിന്നും ഇറക്കുന്നതിന് നൂലാമാലകൾ ഏറെയാണ്. പെട്ടെന്ന് എല്ലാം ശരിയാകും എന്ന വിശ്വാസത്തിലാണ് ഇപ്പോൾ സജിയും കുടുംബവും.
അപകടത്തിൽ ഇപ്പോഴും ദുരൂഹത
പഞ്ചനക്ഷത്ര ഹോട്ടലുടമയായ സുബ്രഹ്മണ്യത്തിന്റെ മകൻ എസ്പി ആദർശിന്റെ മകനൊണ് അപകടത്തിൽ മരിച്ചത്. അമിത വേഗത തന്നെയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. മൂന്ന് പെൺകുട്ടികളും വാഹനത്തിലുണ്ടായിരുന്നു. അപകടത്തിൽ പെട്ട് മരിച്ച ആദർശും ഗൗരിയും സഹപാഠികളായിരുന്നു. തിരുവനന്തപുരത്തെ കോളേജ് ഓഫ് ആർക്കിടെകിലെ വിദ്യാർത്ഥിനിയായിരുന്നു ഗൗരി. ഇരുവരും സെന്റ് തോമസ് സ്കൂളിൽ പഠിച്ചിരുന്നു. അപകടത്തിൽപ്പെട്ട മറ്റ് യുവതികളും ഇതേ കോളേജിലെ വിദ്യാർത്ഥിനികളായിരുന്നുവെന്നാണ് സൂചന. തിരുവനന്തപുരത്തെ പ്രമുഖ വ്യവസായിയുടെ മകളാണ് ഗൗരി. സിനിമാ നിർമ്മാതാവായ സുബ്രമണ്യത്തിന്റെ കൊച്ചു മകൾ. ഈ ബന്ധമാണ് ബിനീഷിനെ അപകടസ്ഥലത്ത് എത്തിച്ചത്.
ബെൻസ് കാറുമായി മത്സരയോട്ടത്തിലായിരുന്നു ആദർശിന്റെ വാഹനമെന്നാണ് പുറത്തുവരുന്ന സൂചന. അമിത വേഗതയിൽ പാഞ്ഞു വന്ന കാർ ഓട്ടോയിൽ തട്ടി നിയന്ത്രണം വിട്ടു. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. എന്നാൽ ബെൻസുകാറിനെ താൻ കണ്ടിട്ടില്ലെന്നാണ് ഓട്ടോ ഡ്രൈവർ സജികുമാർ പറയുന്നത്. പുത്തൻ ആഡംബര സ്കോഡ ഒക്ടാവിയ കാറാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞദിവസം എറണാകുളത്ത് താത്കാലിക രജിസ്ട്രഷൻ നടത്തി റോഡിലിറക്കിയതാണ് കാർ. സീറ്റ് ബെൽറ്റ് അദർശ് ഇട്ടിരുന്നില്ലെന്നാണ് സൂചന. അതാണ് ആദർശിന്റെ ജീവനെടുക്കാൻ കാരണമെന്നാണ് പ്രാഥമിക വലിയിരുത്തൽ. മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇത് ദുരൂഹമായി തുടരുകയാണ്.
കാറിലുണ്ടായിരുന്ന യുവതികളിൽ മുന്നിലുണ്ടായിരുന്ന ആൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു. അതുകൊണ്ട് മാത്രം ഗുരുതര പരിക്ക് ഈ കുട്ടിക്കുണ്ടായില്ല. കാറിലുണ്ടായിരുന്ന പെൺകുട്ടികളെ പൊലീസെത്തി പുറത്തെടുത്തെങ്കിലും ഡ്രൈവർ സീറ്റിലുണ്ടായിരുന്ന ആദർശ് കാറിനുള്ളിൽ കുടുങ്ങിപ്പോയി. ഒടുവിൽ ഫയർഫോഴ്സെത്തി കാർ വെട്ടിപ്പൊളിച്ചാണ് ആദർശിനെ പുറത്തെടുത്തത്. താത്കാലിക രജിസ്ട്രേഷനിലുള്ള കാർ അമിതവേഗതയിലെത്തി ഓട്ടോയിൽ ഇടിച്ച് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലുമിടിച്ച് തലകീഴായി മറിയുകയായിരുന്നു. രണ്ട് കാറുകൾ മത്സരിച്ച് ഓടുന്നതിനിടെയാണ് അപകടം എന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്.
Stories you may Like
- യുകെ മലയാളികളുടെ വിഷു ആഘോഷം രക്ഷാപ്രവർത്തനമായപ്പോൾ
- കൺമുന്നിൽ മൂന്ന് മക്കൾ മുങ്ങിത്താഴ്ന്നു, ശബ്ദിക്കാനാകാതെ നിസഹായനായി ആ പിതാവ്
- ആ കുടുംബത്തിനൊപ്പം നിൽക്കുമെന്ന് ഷവോമി കമ്പനി
- അപകട കാരണം സിഗ്നൽ തകരാർ? ഡേറ്റ ലോഗർ ദൃശ്യം പരിശോധിച്ച് പ്രധാനമന്ത്രി
- എ ഐ കാമറയ്ക്കും നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളെ കുറിച്ച് പറഞ്ഞ് ഡോ. എസ് എസ് ലാൽ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്