തച്ചങ്കരി ചലഞ്ച് അട്ടിമറിക്കാൻ നീക്കങ്ങൾ സജീവം; അഡ്മിനിസ്ട്രേറ്റീവ് ചുമതലയുള്ള എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രികുമാറിന്റെ നേതൃത്വത്തിൽ യൂണിയൻ നേതാക്കളുമായി ഗൂഢാലോചന നടത്തി പരിഷ്കാരങ്ങൾ കുളമാക്കുന്നുവെന്ന ആരോപണം ശക്തം; അദർ ഡ്യൂട്ടിക്കാരെ മാറ്റിയത് ഒഴിവാക്കാൻ എൻക്വയറി കൗണ്ടറിൽ നിന്ന് ജീവനക്കാരെ പിൻവലിച്ച് ഗൂഢാലോചന; സ്റ്റേഷൻ മാസ്റ്റർമാർക്ക് എൻക്വയറി ചുമതല കൂടി നൽകി തിരിച്ചടിക്കാൻ ആലോചിച്ച് തച്ചങ്കരിയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെ എസ് ആർ ടി സിയെ നന്നാക്കാൻ ആരു ശ്രമിച്ചാലും അത് തൊഴിലാളി സംഘടനകൾ അട്ടിമറിക്കും. അതിന് കൂട്ടായി ഉന്നത നേതൃത്വവും ഉണ്ട്. രാജമാണിക്യം എംഡിയായി എത്തിയപ്പോൾ പാരവച്ചവർ വീണ്ടും ഒരുമിക്കുകയാണ്. ടോമിൻ തച്ചങ്കരിയെ ആറുമാസത്തിനുള്ളിൽ പുറത്താക്കുമെന്നാണ് ഇവരുടെ വാദം. അതിനുള്ള തന്ത്രങ്ങൾ തുടങ്ങി കഴിഞ്ഞു. എക്സിക്യുട്ടീവ് ഡയറക്ടർ ശ്രീകുമാറിന്റെ പിന്തുണയോടെയാണ് നീക്കങ്ങൾ. കെഎസ്ആർടിസിയിലെ ഡ്രൈവർ, കണ്ടക്ടർ ജീവനക്കാരുടെ മറ്റു ഡ്യൂട്ടികൾ ഒഴിവാക്കി ടോമിൻ ജെ തച്ചങ്കരി ഉത്തരവിറക്കിയിരുന്നു. ജീവനക്കാരുടെ അഭാവം കാരണം ദിവസവും ഇരുന്നൂറോളം സർവീസുകൾ മുടങ്ങുന്ന സാഹചര്യം കണക്കിലെടുത്താണ് കെഎസ്ആർടിസി എംഡിയുടെ ഉത്തരവ്. എന്നാൽ ഇത് അട്ടിമറിക്കാനാണ് നീക്കം.
എല്ലാ ഡിപ്പോയിലും അദർ ഡ്യൂട്ടിക്കാരെ രക്ഷിക്കാനാണ് നീക്കം. യൂണിയൻ നേതാക്കളാണ് ഈ നീക്കത്തിന് പിന്നിൽ. എല്ലാ ഡിപ്പോയിലും അജർ ഡ്യൂട്ടിക്കാരുണ്ട്. അതുകൊണ്ട് തന്നെ എല്ലാ ഡിപ്പോയിൽ നിന്നും അദർ ഡ്യൂട്ടിക്കാരെ പിൻവലിക്കാനായിരുന്നു നീക്കം. ഇതിനായി ലിസ്റ്റ് തയ്യാറാക്കിയത് അത് ഡിപ്പോയിലാണ്. ഇവിടെയാണ് കള്ളക്കളി നടക്കുന്നത്. യൂണിറ്റിലെ ജുനിയർ കണ്ടക്ടർമാരെയാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇവരെ ദീർഘദൂര ബസുകളിലെ കണ്ടക്ടർമാരാക്കി പറഞ്ഞ് അയക്കാനാണ് നീക്കം. ഇതിലൂടെ ടോമിൻ തച്ചങ്കരിയുടെ ലക്ഷ്യം തന്നെ പാളും. സ്ഥാപനത്തോട് ആത്മാർത്ഥതയുള്ളവരെല്ലാം യുണിയനൊപ്പമാണ് തച്ചങ്കരിയെന്ന പ്രതീതിയുണ്ടാക്കും. അങ്ങനെ തീരുമാനം ഗുണത്തേക്കാൾ ഏറെ ദോഷമാകും. പണിയെടുക്കുന്നവരെ എംഡിക്ക് എതിരാക്കി അട്ടിമറിക്കാനാണ് നീക്കം.
എല്ലാ ഡിപ്പോയിലും എൻക്വയറി കൗണ്ടറിൽ നിന്ന് ജീവനക്കാരെ പിൻവലിക്കുന്ന തരത്തിലാണ് ഗൂഢാലോചന. ഇതിലൂടെ ജനങ്ങളേയും എംഡിക്ക് എതിരാക്കും. എൻക്വയറിയിൽ ആളൊഴിയുമ്പോൾ യാത്രക്കാർ കൃത്യമായ വിവരങ്ങൾ ഇല്ലാതെയാകും. ഇതിലൂടെ എംഡിയുടെ നീക്കത്തെ അട്ടിമറിക്കാനാണ് നീക്കം. രാജമാണിക്യം അദർ ഡ്യൂട്ടി സംവിധാനത്തിനെതിരെ രംഗത്ത് വന്നപ്പോഴും ശ്രീകുമാറും സിഐടിയുകാരും ചേർന്ന് അത് അട്ടിമറിച്ചിരുന്നു. ഇതിലൂടെ യൂണിയൻകാർക്ക് പണിയെടുക്കാതെ തുടരാം. അദർ ഡ്യൂട്ടി ചെയ്യുന്നവർ ഏറെയും ചീഫ് ഓഫീസിലാണ് ഉള്ളത്. ഇവരെല്ലാം എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്മിനിസ്ട്രേറ്ററുടെ വേണ്ടപ്പെട്ടവരാണ്. യൂണിയനിൽ സ്വാധീനമുള്ളവരും. തച്ചങ്കരിയെ പോലുള്ള കരുത്തൻ എംഡിയായിരിക്കുമ്പോൾ എക്സിക്യൂട്ടീവ് ഡയറക്ടറുടെ റോൾ കുറയും. ഇതാണ് യൂണിയൻകാരുമായി ചേർന്ന് അട്ടിമറിക്ക് തലപ്പത്തുള്ള മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതും.
എൻക്വയറി കൗണ്ടറിൽ നിന്ന് ആളെ പിൻവലിച്ച് അട്ടിമറിക്കാനുള്ള നീക്കത്തിൽ തച്ചങ്കരി കടുത്ത നിലപാട് എടുക്കുമെന്നാണ് സൂചന. നിലവിൽ സ്റ്റേഷൻ മാസ്റ്റർമാർ പല ഡിപ്പോയിലും എൻക്വയറി കൗണ്ടറിൽ നിന്ന് ഏറെ ദൂരെയാണ് ഇരിക്കാറ്. ഈ സംവിധാനം പൊളിച്ചെഴുതും. ഇതിന് വേണ്ടി സ്റ്റേഷൻ മാസ്റ്റർമാർ തന്നെ എൻക്വയറി ഓഫീസും കൈകാര്യം ചെയ്യണമെന്ന ഉത്തരവ് ഇറങ്ങാൻ സാധ്യതയുണ്ട്. യാത്രക്കാർ ബസിന്റെ സമയം തിരക്കിയാണ് എൻക്വയറി കൗണ്ടറിലെത്തുന്നത്. ബസുകളുടെ സമയ വിവര പട്ടിക കൃത്യമായുള്ളത് സ്റ്റേഷൻ മാസറ്റർക്കാണ്. അതുകൊണ്ട് തന്നെ ഈ ചുമതല കൂടി സ്റ്റേഷൻ മാസ്റ്റർ നിർവ്വഹിക്കട്ടേ എന്ന രീതിയിലേക്ക് കാര്യങ്ങളെത്തും. ചീഫ് ഓഫീസിലെ അട്ടിമറിക്കാരെ നിലയ്ക്ക് നിർത്തുന്ന തരത്തിൽ പെരുമാറ്റ ചട്ടവും നടപ്പിലാക്കിയേക്കും.
അദർ ഡ്യൂട്ടിക്കാരെ കണ്ടെത്തി ആവശ്യമുള്ള സ്റ്റേഷനുകളിൽ നിയോഗിക്കാനാണ് ഉത്തരവ്. ഉദാഹരണത്തിന് കാട്ടാക്കട ഡിപ്പോയിൽ നിന്ന് നിരവധി പേരെ തിരുവനന്തപുരത്തെ പ്രധാന ഡിപ്പോയിലേക്ക് മാറ്റും. ഈ ലിസ്റ്റിൽ 15 പേരാണുള്ളത്. ഇതിൽ ആരും അദർ ഡ്യട്ടി ചെയ്യുന്നവരല്ല. മറിച്ച് ഇതേ ഡിപ്പോയിലെ ജൂനിയർ കണ്ടക്ടർമാരാണ്. ഈ പട്ടിക തയ്യാറാക്കിയത് കാട്ടാക്കട ഡിപ്പോയിലെ യുണിയൻ നേതാക്കളും. ഡിപ്പോയിലെ ഓഫീസിന്റെ പൂർണ്ണ നിയന്ത്രണം ഇവരിലാണ്. അതുകൊണ്ട് തന്നെ അദർ ഡ്യൂട്ടിക്കാരെ മാറ്റാനുള്ള തീരുമാനം ജൂനിയർ കണ്ടക്ടർമാരെ തിരുവനന്തപുരത്തേക്ക് അയച്ച് അട്ടിമറിച്ചു. ഫലത്തിൽ എംഡിയുടെ കണ്ണിൽ കാട്ടാക്കടയിലെ അദർ ഡ്യൂട്ടിക്കാരെ മാറ്റിയെന്ന് വരികയും ചെയ്യും. ഇതിലൂടെ പണിയെടുക്കാതെ ഇരിക്കുന്നവർക്ക് അതേ ഡിപ്പോയിൽ തുടരനാകും. ആളുകൾ കൂടുതലുണ്ടെങ്കിൽ സീനിയർമാരല്ലെ ജൂനിയർ ജീവനക്കാരാണ് പുറത്തുപോകേണ്ടി വരികയെന്നതാണ് കെ എസ് ആർ ടി സിയിലെ ചട്ടം. ഇത് മുതലെടുത്താണ് ജൂനിയേഴ്സിനെ മാറ്റുന്നതും.
ഫലത്തിൽ അദർഡ്യൂട്ടി ചെയ്ത് സുഖിക്കുന്നവർക്ക് എല്ലാ സഹായവും ചെയ്യുകയാണ് ചട്ടവും. ഈ നീതികേടിൽ ജൂനിയർ കണ്ടക്ടർമാരാകെ നിരാശയിലുമാണ്. കെഎസ്ആർടിസിയുടെ നട്ടെല്ലൊടിക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ് അശാസ്ത്രീയമായ ഡ്യൂട്ടി സംവിധാനം. ജീവനക്കാരെ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ സാധിക്കാത്ത കെഎസ്ആർടിസിയെ നന്നാക്കിയെടുക്കാനുള്ള ദൗത്യം ഏറ്റെടുത്ത തച്ചങ്കരിയോട് ഒളിയുദ്ധമാണ് യൂണിയനുകൾ നടത്തുന്നത്. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കാനാണ് തച്ചങ്കരിയുടെ ശ്രമം. മാസം 120 കോടി രൂപ നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സി. ലാഭത്തിലാക്കാൻ ജീവനക്കാരുടെ ഫലപ്രദമായ വിന്യാസം ആവശ്യമാണെന്ന് ഖന്ന റിപ്പോർട്ടിൽ പറയുന്നു. ഡ്രെവർക്കും കണ്ടക്ടർ ഡബിൾ ഡ്യൂട്ടി നൽകിവരുന്ന സംവിധാനം പൊളിച്ചെഴുതേണ്ടിയും വരും. ഇതെല്ലാം അട്ടിമറിക്കാനാണ് അദർ ഡ്യൂട്ടിയിൽ യൂണിയൻ നേതാക്കളും എക്സിക്യൂട്ടീവ് ഡയറക്ടറും ഒരുമിക്കുന്നത്.
ബസുകൾ അറ്റകുറ്റപ്പണിക്കും മറ്റും നൽകുന്നതിനുവേണ്ടി രാത്രികാലങ്ങളിൽ ഡിപ്പോകളിൽ ഷണ്ടിങ് ഡ്യൂട്ടിയും അദർ ഡ്യൂട്ടിയും ചെയ്യുന്നതിൽ നിന്ന് കണ്ടക്ടർമാരേയും ഡ്രൈവർമാരേയും വിലക്കിയാണ് തച്ചങ്കരി ഉത്തരവിട്ടത്. മെക്കാനിക്കൽ വിഭാഗം ജീവനക്കാർ ഷണ്ടിങ്ങിനുവേണ്ടി ബസുകൾ ഓടിക്കണം. ഇവരോട് ഹെവിവെഹിക്കിൾ ലൈസൻസ് എടുക്കണമെന്നും എംഡി നിർദ്ദേശിച്ചിട്ടുണ്ട്. കണ്ടക്ടർമാരെ മറ്റു ജോലികളിൽ നിയമിക്കാൻ പാടില്ല. അത്തരം സാഹചര്യം ഉണ്ടായാൽ ഇൻസ്പെക്ടർമാരെ നിയോഗിക്കണം. കേടായ ബസുകൾ ഡിപ്പോയിൽ എത്തിക്കാൻ ഡ്രൈവർമാരെ വിടരുത്. പകരം സൂപ്പർവൈസർ ജോലി ചെയ്യണം എന്നിങ്ങനെയാണ് ക്രമീകരണം. ആവശ്യത്തിന് ജീവനക്കാരുണ്ടെങ്കിലും അവർ മറ്റു ജോലികൾ ചെയ്യുന്നതിനാൽ ബസുകൾ മുടങ്ങുന്നത് ഒഴിവാക്കാനായിരുന്നു നടപടി.
ഇതിനൊപ്പം കെ.എസ്.ആർ.ടി.സി. ചീഫ് ഓഫീസിൽ വെറുതെയിരുന്നു ശമ്പളം വാങ്ങുന്നത് 100 ഉദ്യോഗസ്ഥരാണ്. കംപ്യൂട്ടർവത്കരണവും പുനഃക്രമീകരണവും കാരണം അപ്രസക്തമായ 100 തസ്തികകളിൽ ഉദ്യോഗസ്ഥരുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇവർക്കു കാര്യമായ ജോലികളില്ല. അദർ ഡ്യൂട്ടിയുടെ പേരിൽ ചീഫ് ഓഫീസിൽ കുടിയേറിയ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും ഒഴിവാക്കിയെങ്കിലും ഇവരുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള ധൈര്യം മാനേജ്മെന്റ് കാട്ടിയിരുന്നില്ല. ചീഫ് ഓഫീസിലെ ജോലിഭാരമില്ലാത്ത കസേരകൾ പ്രമുഖ തൊഴിലാളിസംഘടനാ നേതാക്കളും പ്രതിനിധികളും കൈയടക്കിയിരിക്കുകയാണ്. ഇതാണ് പൊളിച്ചെഴുതാൻ തച്ചങ്കരി മുന്നോട്ട വന്നത്. ഇവരുടെ രക്ഷകരായി മാറുകയാണ് എക്സിക്യൂട്ടീവ് ഡയറക്ടർ. ഇതാണ് തച്ചങ്കരിയുടെ തലവേദന കൂട്ടുന്നതും.
ജോലി പുനഃക്രമീകരണത്തിന്റെ ഭാഗമായി അടുത്തിടെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ ജോലിസമയം ഒരു മണിക്കൂർവീതം വർധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് ഓഫീസിലെ 21 സെക്ഷനുകളിലെയും ജീവനക്കാരെ പുനർവിന്യസിക്കാൻ എം.ഡി. നിർദ്ദേശിച്ചത് എതിർപ്പിനിടയാക്കിയിട്ടുണ്ട്. പേഴ്സണൽ സെക്ഷനിലാണ് ആദ്യം അഴിച്ചുപണി നടന്നത്. ഇവിടെനിന്ന് ഒഴിവാക്കപ്പെട്ടവർ പ്രമുഖ തൊഴിലാളി സംഘടനയുടെ പ്രതിനിധികളായിരുന്നു. ഇതോടെ എതിർപ്പും ശക്തമായി. ഉദാഹരണത്തിന് പത്ത് ജീവനക്കാരുള്ള ഒരു വിഭാഗത്തിൽ പുനഃക്രമീകരണത്തോടെ ഒരുമാസം പത്ത് ഡ്യൂട്ടി സമയം അധികം കിട്ടും. ഇതനുസരിച്ച് 21 സെക്ഷനുകളിലും ജീവനക്കാരെക്കുറച്ച് മറ്റു സ്ഥലങ്ങളിലേക്കു മാറ്റേണ്ടിവരും.
ഭരണമാറ്റത്തിനു ശേഷമുള്ള സ്ഥലമാറ്റത്തിനിടെ ചീഫ് ഓഫീസിലെ പല വിഭാഗങ്ങളിലും ആവശ്യത്തിലധികം ഉദ്യോഗസ്ഥർ നിയമനം നേടിയിരുന്നു. പുനഃക്രമീകരണം വന്നാൽ ഇവർക്കെല്ലാം ചീഫ് ഓഫീസിനു പുറത്തുള്ള യൂണിറ്റുകളിലേക്കു മാറേണ്ടിവരും. ഇതെല്ലാം അട്ടിമറിക്കാനാണ് നീക്കം. ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം താത്കാലികക്കാർ ഉൾപ്പെടെ 2477 മിനിസ്റ്റീരിയൽ ജീവനക്കാരാണുള്ളത്. 5500 ബസിനാണ് ഇത്രയും ജീവനക്കാരുള്ളത്. കണ്ടക്ടർമാർ ഉപയോഗിച്ചിരുന്ന റാക്കുകൾ മാറി ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വന്നിട്ടുപോലും ടിക്കറ്റു വിതരണം ചെയ്യുന്ന ജീവനക്കാരെ പുനർവിന്യസിച്ചിട്ടില്ല. കമ്പ്യൂട്ടർവത്കരണം വന്നാൽ വൻതോതിൽ മിനിസ്റ്റീരിയൽ ജീവനക്കാരെ കുറയ്ക്കേണ്ടിവരും. ഇതിനാണ് തച്ചങ്കരി തയ്യാറെടുക്കുന്നത്.
കെ.എസ്.ആർ.ടി.സി.യിൽ എന്തെല്ലാം തരം ഡ്യൂട്ടികളുണ്ടെന്ന് മേധാവികൾക്ക് പോലും നിശ്ചയമില്ല. പോയന്റ് ഡ്യൂട്ടി, അദർ ഡ്യൂട്ടി, സ്പെയർ ഡ്യൂട്ടി തുടങ്ങി പലതരം ഡ്യൂട്ടികളുണ്ട്. അസുഖം, വയ്യായ്ക തുടങ്ങി അവശത ഉള്ളവർക്കാണ് അദർ ഡ്യൂട്ടി നൽകുന്നത്. യഥാർഥത്തിൽ ഇത് കോർപ്പറേഷൻ അംഗീകരിച്ച ഡ്യൂട്ടിയല്ല. അതതുകാലത്തെ ഭരണസംഘടനയിൽപ്പെട്ടവർക്ക് സൗകര്യപ്രദമായാണ് ഈ ഡ്യൂട്ടി അനുവദിക്കുന്നത്. ഫലത്തിൽ അദർ ഡ്യൂട്ടി എന്നാൽ, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. സംഘടനാപ്രവർത്തനത്തിൽ മുഴുകാം. വിവിധ സ്ഥലങ്ങളിൽ നിന്നുവരുന്ന ബസ്സുകൾ ഒരേദിശയിലേക്ക് ഒന്നിച്ച് പോവുന്നത് ഒഴിവാക്കാനും ഇത് പരിശോധിക്കാനുമുള്ളതാണ് പോയന്റ് ഡ്യൂട്ടി. ഇവർ കൃത്യമായി ജോലിചെയ്യുകയാണെങ്കിൽ പോയന്റ് ഡ്യൂട്ടി നല്ലതാണ്. എന്നാൽ, പോയന്റ് ഡ്യൂട്ടി എടുക്കുന്ന ഭൂരിപക്ഷം പേരും ജോലി ചെയ്യാറില്ല. ഇതെല്ലാം കെ എസ് ആർ ടി സിയെ തളർത്തുന്ന പ്രധാന കാരണങ്ങളാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്