ഒരു ബസിന്റെ വരുമാനം കൊണ്ട് ശമ്പളവും പെൻഷനും നൽകേണ്ടത് 18 പേർക്ക്; ദിവസം കിട്ടുന്ന അഞ്ചരക്കോടിയിൽ മൂന്നരക്കോടിയും ചെലവാക്കുന്നത് പലിശ അടയ്ക്കാൻ; വണ്ടി ഓടണമെങ്കിൽ ദിവസവും അധികം വേണ്ടത് രണ്ടു കോടി; കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയ എംഡി എം ജി രാജമാണിക്യം മറുനാടൻ മലയാളിയോട്
അരുൺ ജയകുമാർ
തിരുവനന്തപുരം:കെഎസ്ആർടിസിയെന്നു കേട്ടാൽ ആരും തലയിൽ കൈവച്ചുപോകുന്ന അവസ്ഥയാണ്. നഷ്ടത്തിൽനിന്നു നഷ്ടത്തിലേക്കു കൂപ്പുകുത്തി ശമ്പളവും പെൻഷനും നൽകാതെ ജീവനക്കാരെയും മുൻ ജീവനക്കാരെയും ദുരിതത്തിലാക്കുന്ന സ്ഥാപനമെന്ന ഒരു മുഖമുണ്ട് നമ്മുടെ ആനവണ്ടി കോർപറേഷന്. പലരും കെഎസ്ആർടിസിയെ രക്ഷിക്കാൻ നിയോഗിക്കപ്പെട്ടു. പക്ഷേ, പടവലങ്ങപോലെയാണു കെഎസ്ആർടിസി വളർന്നത്. സ്വകാര്യ ബസ് ലോബികൾ ഓടിക്കൊഴുക്കുമ്പോൾ കെഎസ്ആർടിസിയാകട്ടെ ഓടിയോടിത്തളരുകയാണു ചെയ്തത്. എറണാകുളം കളക്ടർ സ്ഥാനത്തിരുന്ന പ്രതീക്ഷാനിർഭരമായി പ്രവർത്തിച്ച എംജി രാജമാണിക്യം കെഎസ്ആർടിസിയുടെ നാഥനാകുമ്പോൾ കേരളം ഏറെ പ്രതീക്ഷിക്കുന്നുണ്ട്. രാജമാണിക്യം മറുനാടനോട് സംസാരിക്കുന്നു.
- ഇത്രയധികം ബസുകൾ നിത്യേന ഓടിയിട്ടും കെഎസ്ആർടിസി എന്നും നഷ്ടത്തിലാണ്. എങ്ങനെയാണ് ഇത്തരത്തിൽ പ്രതിസന്ധിയുണ്ടാകുന്നത്? എന്താണ് ഇപ്പോൾ കോർപറേഷൻ നേരിടുന്ന പ്രതിസന്ധി?
കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം ദൈനംദിന പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. അതിൽ ഉൾപ്പെടുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകളാണ്. ഒരു ദിവസത്തെ ശരാശരി വരുമാനം അഞ്ചരക്കോടി രൂപയാണ്. നാലരക്കോടിയിൽനിന്നു ദിവസേന വരുമാനം ആറ് കോടി രൂപ വരെ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിൽ മൂന്നരക്കോടിയോളം രൂപ കടമെടുത്തതിന്റെയും മറ്റും പലിശയായും അടഞ്ഞ് പോകും. ബാക്കി വരുന്നത് രണ്ടു കോടിയാണ്. ഡീസലിനു മാത്രം വേണ്ടതു മൂന്നു കോടിയാണ്. അപ്പോൾ ഒരു കോടി രൂപ കടമെടുത്താൽ മാത്രമെ വണ്ടികൾ ഓടാൻ കഴിയുകയുള്ളു എന്ന അവസ്ഥയിലാണ്. ഇതിന് പുറമേ വണ്ടികളുടെ മെയിന്റനൻസിനായി ഒരു കോടി രൂപ ദിവസേന കണ്ടെത്തണം. അപ്പോൾ രണ്ടു കോടി രൂപയാണ് ദിവസേന കണ്ടെത്തേണ്ടത്.
മാസവരുമാനം നോക്കുകയാണെങ്കിൽ 160 കോടി രൂപയും ശമ്പളം പെൻഷൻ എന്നിവയുൾപ്പടെ ഒരു മാസത്തെ ചെലവ് 250 മുതൽ 260 കോടി രൂപ വരെയാണ്. മാസം 100 കോടി രൂപയുടെ അധിക ബാധ്യതയാണ് ഓരോ മാസവും ഉണ്ടാകുന്നത്. ഇതിൽ ദിവസേന വണ്ടി ഓടിക്കുന്നതിനായി 2 കോടി കണ്ടെത്തണം. ഓപ്പറേഷൻ സൈഡിലോ ആധുനികവൽക്കരണത്തിലോ എന്തെങ്കിലും വിട്ടുവീഴ്ച വരുത്താമെന്ന് കരുതിയാലും മുഴുവൻസമയ പ്രവർത്തനത്തിൽ പോലും വണ്ടി ഓടിക്കാൻ തക്ക നിലയിലേക്ക് എത്തുന്നില്ലെന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി.
പ്രതിസന്ധി മറികടക്കാൻ വേണ്ട ചർച്ചകൾ ഇപ്പോൾ സർക്കാർ തലത്തിൽ തന്നെ നടക്കുന്നുണ്ട്. എക്സ്റ്റേണൽ ഫണ്ടിങ്ങും കുറഞ്ഞ പലിശയുള്ള വായ്പയ്ക്കും ശ്രമിക്കുന്നുണ്ട്. കുറഞ്ഞ പലിശയ്ക്കു വായ്പ ലഭിച്ചാൽ തന്നെ ബാധ്യതകൾ തീർത്തു ദിവസ വരുമാനത്തിൽ നാല് കോടി വരെ ഉപയോഗിക്കാൻ പറ്റുന്ന അവസ്ഥയിലേക്ക് എത്താൻ കഴിയും.
- നഷ്ടത്തിലാണ് നഷ്ടത്തിലാണ് എന്നതു സ്ഥിരം വാക്കാണ്. ഒരിക്കലും സ്ഥിരമായി ലാഭത്തിലെത്താറില്ലെന്നും പറയാം? ഇത്രമാത്രം പ്രതിസന്ധിയുണ്ടാക്കുന്ന ബാധ്യതകളെങ്ങനെയാണു വരുന്നത്?
നഷ്ടം എന്ന് പറയാൻ പറ്റില്ല. അയ്യായിരം ബസുകൾ ദിവസവും സർവ്വീസ് നടത്തുന്നുണ്ട്. 10,000 മുതൽ 12,000 രൂപ വരെ ദിവസേന കളക്ഷൻ ഓരോ ബസിൽ നിന്നും ലഭിക്കുന്നുമുണ്ട്. കെഎസ്ആർടിസിയുെട ബാധ്യതകളാണ് നഷ്ടങ്ങൾക്ക് പ്രധാന കാരണം. പെൻഷൻ എന്ന പരിപാടി ലോകത്ത് തന്നെ മറ്റ് കോർപ്പറേഷനുകളിൽ നൽകാറില്ല. പൊതു ഗതാഗത സംവിധാനം എന്നത് ലോകത്ത് ഒരിടത്തും ലാഭകരമാകില്ല. കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ഗതാഗത മാർഗം എന്നതിനാൽ തന്നെ ലാഭ നഷ്ട കണക്കുകൾ പരിശോധിക്കുവാൻ കഴിയുകയുമില്ല. ബാധ്യതകൾ തന്നെയാണ് പ്രതിസന്ധിക്കു കാരണം
പെൻഷൻ എന്നത് വേറൊരു സംസ്ഥാനത്തെ കോർപ്പറേഷനും നൽകുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ വാഹനമോടിച്ച് ലഭിക്കുന്ന വരുമാനത്തിൽ നിന്നും ജീവനക്കാർക്ക് ശമ്പളം മാത്രം നൽകിയാൽ മതി. എന്നാൽ കേരളത്തിലെ സ്ഥിതി അങ്ങനെയല്ല. ശമ്പളത്തിന് പുറമേയാണ് പെൻഷൻ ബാധ്യത. ബസ് ഓടിക്കുന്നയാൾക്ക് ശമ്പളം നൽകാൻ തികയാത്ത അവസ്ഥയാണ്. അപ്പോഴാണ് ഈ ബസ് ഓടിക്കിട്ടുന്ന വരുമാനത്തിൽനിന്നു പെൻഷൻ പറ്റിയവർക്ക് കൂടി പണം നൽകേണ്ടത്.
എം പാനൽ ജീവനക്കാരുൾപ്പടെ 38,000 പേരാണ് ഇപ്പോഴുള്ളത്. നാൽപ്പത്തി രണ്ടായിരത്തോളം പേർ പെൻഷൻ വാങ്ങുന്നുണ്ട്. അപ്പോൾ ജീവനക്കാരെക്കാൾ അധികം പേർ പെൻഷൻ വാങ്ങുന്നവരാണ്. ഒരു ബസ് കൊണ്ട് ഉണ്ടാക്കാവുന്ന വരുമാനത്തിന് പരിധിയുണ്ട്. സർക്കാറിന് ക്രമാതീതമായി നിരക്ക് കൂട്ടാനും കഴിയില്ല. ബാധ്യതകൾ കൂടുതൽ വന്നപ്പോൾ കടമെടുത്ത് തുടങ്ങിയതാണ് പിന്നീട് സ്ഥിതി വഷളാവുകയും കെഎസ്ആർടിസി എന്നാൽ കടം എന്ന നിലയിലേക്ക് മാറുകയും ചെയ്തു.
- ആയിരക്കണക്കിനു തൊഴിലാളികളുള്ള പ്രസ്ഥാനമായതിനാൽ അവരെയെല്ലാം പരിപാലിക്കേണ്ട ഉത്തരവാദിത്തം കോർപറേഷനുണ്ട്. കെഎസ്ആർടിസിയെ ഈ അവസ്ഥയിൽ എത്തിച്ചതാരാണ്?
വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല. കൂട്ടായ പ്രവൃത്തിയാണ് വിജയത്തിന് ആവശ്യം. കൂട്ടുത്തരവാദിത്വമില്ലായ്മയും ഈ അവസ്ഥയ്ക്ക് കാരണമാണ്. ആരുടെ ഭാഗത്തും പ്രശ്നമില്ലെങ്കിൽ ഇതു വളരെ നന്നായി തന്നെ ഇരിക്കണമല്ലോ. മാനേജ്മെന്റിനും തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും സർക്കാരുകൾക്കും എല്ലാം പങ്കുണ്ട്. 1980-ൽ സർക്കാരാണ് കെഎസ്ആർടിസിയിൽ പെൻഷൻ സമ്പ്രദായം കൊണ്ട് വന്നത്. അത് പിന്നീട് സർക്കാറിൽ നിന്നും കോർപ്പറേഷന്റെ ബാധ്യതയായി മാറുകയായിരുന്നു.
ആറായിരം ബസ്സുകളുള്ളതിൽ 1500 ബസ്സുകൾ ഓടിക്കുന്നില്ല. ആവശ്യത്തിന് തൊഴിലാളികളില്ലെന്നതാണ് അതിന് കാരണമായി പറയുന്നത്. ഒരു ബസ് ഓടിക്കുന്ന വരുമാനം കൊണ്ട് ഒൻപത് പേർക്കാണ് ശമ്പളം നൽകേണ്ടത്. ഡ്രൈവർ, കണ്ടക്ടർ എന്നിവരുൾപ്പെടെയാണ് ഈ സംഖ്യ. ഇതോടൊപ്പം തന്നെയാണ് അതിൽ കൂടുതൽ ആളുകൾക്ക് പെൻഷൻ നൽകേണ്ടത്. അതായത് ഒരു ബസിന്റെ വരുമാനം കൊണ്ട് 18 ആളുകൾക്ക് വരെ ശമ്പളവും പെൻഷനും നൽകുക എന്നതാണു ബാധ്യതയാകുന്നത്. ഇത് കടം കൂട്ടുക തന്നെയെ ചെയ്യുകയുമുള്ളു. ലാഭകരമായ അവസ്ഥയിൽ നിന്നും 20 കോടി രൂപയുടെ ഒക്കെ ചെറിയ ബാധ്യതയായി മാറിയത് ക്രമേണ ശമ്പളം പെൻഷൻ എന്നിവ കാലാകാലങ്ങളിൽ വർധിച്ച് ഇന്നത്തെ അവസ്ഥയിലേക്ക് എത്തുകയായിരുന്നു.
- കെഎസ്ആർടിസി നഷ്ടത്തിൽ കുരുങ്ങുമ്പോഴും അയൽ സംസ്ഥാനങ്ങളിലെ കോർപറേഷനുകൾ വളരുകയാണ്. കേരളം ചെറിയ ഭൂപ്രദേശമാണെങ്കിലും നിരവധി ബസുകളും യാത്രക്കാരുമുണ്ട്. എന്താണ് കോർപറേഷനു പാളിയത്?
ഒരു സംസ്ഥാനത്തിലും സ്റ്റേറ്റ് ട്രാൻസ്പോർട് കോർപറേഷൻ ലാഭകരമല്ല. ഓപ്പറേഷണൽ ലെവലിൽ നഷ്ടമുണ്ടാകും. വിദ്യാർത്ഥികൾക്ക് നൽകുന്ന കൺസഷൻ ഉൾപ്പടെ നിരവധി ബാധ്യതകളാണ്. ലാഭത്തിൽ പ്രവർത്തിക്കുന്ന കോർപ്പറേഷനുകൾ കുറവാണ്. ലഭത്തിലായില്ലെങ്കിലും നടത്തുന്ന സർവ്വീസുകളിൽ നിന്നുള്ള വരുമാനം കൊണ്ട് നഷ്ടം വരാതെയും കടമെടുക്കാതെയും മുന്നോട്ട് പോവുക എന്നതാണ് ആദ്യത്തെ ലക്ഷ്യം. കേരളത്തെ സംബന്ധിച്ചിടത്തോളം ബാധ്യതകളാണ് പ്രശ്നം. പെൻഷൻ, ശമ്പളം കടമെടുത്തതിന്റെ പലിശ എന്നിങ്ങനെ ബാധ്യതകൾ വർധിക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ ഇപ്പോൾ അയൽ സംസ്ഥാനങ്ങളായ കർണ്ണാടകയിലും ആന്ധ്രയിലും തമിഴ്നാടിലും ഒന്നും തന്നെ പെൻഷൻ നൽകുക എന്ന സമ്പ്രദായം നിലവിലില്ല.
തമിഴ്നാട്ടിൽ 2000 കോടിയുടെ ബഡ്ജറ്റ് തുക അനുവദിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ബഡ്ജറ്റിൽ 2800 കോടിയണ് അനുവദിച്ചത്. ഡീസൽ സബ്സിഡികളും മറ്റും ഉണ്ട്. ഇവിടെ അത്തരം ആനുകൂല്യങ്ങൾ ഇല്ല. ചെറിയ തുക മാത്രമാണ് ഇവിടെ കിട്ടുന്നത്. തമിഴ്നാട്ടിലും കർണ്ണാടകയിലും കൺസഷൻ ഉൾപ്പടെയുള്ളവയിൽനിന്നും ലഭിക്കേണ്ട വരുമാനത്തിന് ബദലായി സർക്കാർ ബഡ്ജറ്റിൽ പണം മാറ്റുന്നുണ്ട്. ഇവിടെ മാറ്റി വയ്ക്കുന്നുണ്ടെങ്കിലും ജീവനക്കാരിലും അധികം പെൻഷൻകാരുള്ളതാണ് ബാധ്യത വർധിപ്പിക്കുന്നത്.
അയൽ സംസ്ഥാനങ്ങളിൽ ഡീസൽ സബ്സിഡി ഉൾപ്പടെ ലഭിക്കുന്നു. ഇവിടെ ഡീസൽ പുറമെ നിന്നാണ് ഉപയോഗിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ മറ്റ് അത്യാവശ്യ സർവ്വീസുകളായ കെഎസ്ഇബി, വാട്ടർ അഥോറിട്ടി എന്നിവർക്ക് ആറ് ശതമാനം മാത്രം ടാക്സ് നൽകേണ്ട സാഹചര്യമുള്ളപ്പോൾ കെഎസ്ആർടിസിക്ക് ഇത് 24 ശതമാനത്തോളമാണ്. അതിൽ ഒരു കൺസഷൻ നൽകിയാൽ തന്നെ വലിയ ആശ്വാസമാകും. പെൻഷനു മാത്രം 800 കോടിയാണ് പ്രതിവർഷം വേണ്ടത്. പല ബാധ്യതകളും ഒരു കാരണവശാലും ലാഭത്തിലാകാത്തതാണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊക്കെയാണ് പ്രശ്നങ്ങളും വ്യത്യാസവും.
നാളെ: ആനവണ്ടിയെ ലാഭത്തിലോടിക്കാൻ എന്തു ചെയ്യാൻ കഴിയും? രാജമാണിക്യം മനസിലുള്ള പദ്ധതികൾ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്