കെഎസ്ആർടിസിയെ പുനരുദ്ധരിക്കുമെന്ന് പറയുന്ന സർക്കാർ കഴിവുകെട്ട ഉദ്യോഗസ്ഥരെ ഇനിയും തീറ്റിപ്പോറ്റുന്നത് എന്തിന്? കഴിവില്ലായ്മയുടെ പേരിൽ തരംതാഴ്ത്തിയ ഉദ്യോഗസ്ഥനെ സർവ്വാധികാരങ്ങളോടെ മാനേജിങ് ഡയറക്ടറുടെ എക്സിക്യൂട്ടീവ് സെക്രട്ടറിയാക്കി നിയമിച്ച് ഉത്തരവ്; പരിഷ്ക്കരണത്തിന്റെ അന്തിമ റിപ്പോർട്ട് നൽകാതെ സുശീൽ ഖന്ന; വരാനിരിക്കുന്നത് കെഎസ്ആർടിസി കൂട്ടത്തോടെ ആത്മഹത്യ ചെയ്യേണ്ടി ഗുരുതരാവസ്ഥ!
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പെൻഷൻ ലഭിക്കാത്ത മുൻ ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. കോടികളുടെ ബാധ്യത സർക്കാർ ഏറ്റെടുക്കുമ്പോഴും പ്രശ്നം അവിടം കൊണ്ട് തീരുന്നില്ല. ജീവനക്കാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്ന് കറവപ്പശുവാക്കിയ കെഎസ്ആർടിസി ഇപ്പോൾ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണ്. ഈ സർക്കാർ അധികാരമേറ്റതോടെ കോർപ്പറേഷനെ ലാഭത്തിലാക്കുമെന്ന വാഗ്ദാനമാണ് നൽകിയിരുന്നത്. അതിന് സുശീൽ ഖന്ന റിപ്പോർട്ട് നടപ്പിലാക്കുമെന്നും സർക്കാർ പറഞ്ഞു. എന്നാൽ, കോർപ്പറേഷനെ നേർവഴിക്ക് നടത്താൻ യാതൊരു താൽപ്പര്യവും സർക്കാറിനില്ലെന്നാണ് പുറത്തുവരുന്ന സൂചന.
ബസുകളുടെയും റൂട്ടുകളുടെയും കാര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത കെഎസ്ആർടിസി നേരാംവണ്ണം സർവീസ് നടത്താതിരിക്കുന്നതാണ് പലപ്പോഴും ഭീമമായ വരുമാന നഷ്ടത്തിന് ഇടയാക്കുന്നത്. നേരാംവണ്ണം സർവീസ് നടത്താത്തതിന്റെ പേരിൽ ഉദ്യോഗസ്ഥരെ തരംതാഴ്ത്തി നടപടി കൈക്കൊണ്ടിരുന്നു. ഇങ്ങനെ തരംതാഴ്ത്തിയ ഉദ്യോഗസ്ഥനെ വീണ്ടും പ്രമേഷൻ നൽകി നിയമിച്ചതോടെ കെഎസ്ആർടിസിയിലെ പുനരുദ്ധാരണം എളുപ്പം നടക്കുന്ന കാര്യമല്ലെന്ന് വ്യക്തമായി. കഴിവില്ലാത്തതിന്റെ പേരിൽ തരംതാഴ്ത്തി എസ്റ്റേറ്റ് ഓഫീസറാക്കിയ എക്സിക്യുട്ടീവ് ഡയറക്ടർ ഷറഫ് മുഹമ്മദിനെയാണ് സർവ്വാധികാരങ്ങളോടെ മാനേജിങ് ഡയറക്ടറുടെ എക്സിക്യുട്ടീവ് സെക്രട്ടറിയായി നിയമിച്ചത്. അദ്ദേഹം ചുമതല ഏൽക്കുകയും ചെയ്തു.
2017 ൽ ശബരിമല പമ്പ സർവ്വീസുകൾ താറുമാറാക്കിയതിന് കുറ്റക്കാരെന്നു കണ്ടെത്തിയ വ്യക്തിയാണ് ഷറഫ്. 21. 3. 2017ൽ ചേർന്ന കെഎസ്ആർടിസിയുടെ ബോർഡ് യോഗ തീരുമാനപ്രകാരം എക്സിക്യുട്ടീവ് ഡയറക്ടർ സ്ഥാനത്തു നിന്നും ഷറഫിനെ നീക്കം ചെയ്തത്. അദ്ദേഹത്തൊടൊപ്പം മറ്റ് നാല് പേരെയും തരംതാഴ്ത്തിയിരുന്നു. എന്നാൽ, ഈ നടപടിക്ക് കൈക്കൊണ്ട് ഒരു വർഷം പിന്നിട്ടിട്ടും ഉദ്യോഗസ്ഥർ അതേ സ്ഥാനങ്ങളിൽ തന്നെ തുടരുന്ന അവസ്ഥയുണ്ടായി.
21. 6. 2017 ലെ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതി തീരുമാനപ്രകാരം (Go RT) 302/ 2017/TR നിയമിച്ച രണ്ട് ചാർട്ടഡ് അക്കൗണ്ടന്റ്മാരും രണ്ട് ജനറൽ മാനേജരും കഴിഞ്ഞ ഒരു മാസമായി ഇരിക്കാൻ കസേര പോലും കിട്ടാത്ത ചീഫ് ഓഫീസിൽ അലഞ്ഞു നടക്കുന്നു. അക്കൗണ്ടന്റ് ഓഫീസിൽ ഗുമസ്ഥനായി കമ്മറ്റി അംഗങ്ങളായി പിരിഞ്ഞ ഗതാഗത സെക്രട്ടറിയുടെ അസോസിയേഷൻ അംഗമായ ഫിനാൻഷ്യൽ അഡ്വൈസർ ആൻഡ് ചീഫ് അക്കൗണ്ടന്റെ ഓഫീസർ ഐസക്ക് കുട്ടിക്ക് തൽസ്ഥാനം വഹിക്കാനുള്ള യോഗ്യതയില്ലെന്ന് കണ്ടെത്തൽ.
ഡപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ടന്റ്) ആയി നിയമിക്കപ്പെട്ട ജി. അനിൽകുമാറും ചാർട്ടേർഡ് അക്കൗണ്ടന്റായി നിയമിതനായ കെ. ജി. പ്രമോദും കോസ്റ്റ് അക്കൗണ്ടന്റായി നിയമിതനായ ജോൺ കുമാറും റിപ്പോർട്ടു ചെയ്യേണ്ടത് അക്കൗണ്ടന്റ് ഓഫീസിൽ നിന്നും റിട്ടയർ ചെയ്ത ശേഷം കെഎസ്ആർടിസിയിലെത്തിയ ഐസക്ക് കുട്ടിക്കാണെന്ന അവസ്ഥുമുണ്ട്. മാനേജിങ് ഡയറക്ടറുടെ എക്സിക്യുട്ടീവ് സെക്രട്ടറിയായി നേരത്തെ കുറ്റക്കാരനെന്നു കണ്ടെത്തി തരം താഴ്ത്തിയ ഷറഫ് മുഹമ്മദിന് സ്ഥാന കയറ്റം നൽകിയത് പുനരുദ്ധാരണ പാക്കേജിനും ബാങ്കാ വായ്പയ്ക്കും തടസ്സമാകുമെന്ന വാദം ശക്തമാണ്. ഷറഫിന്റെ സ്ഥാനക്കയറ്റത്തിനു പിന്നിൽ ഗതാഗത മന്ത്രിയുടെ സ്ഥാനമേറ്റ ശശീന്ദ്രൻ ആണെന്ന് ഒരു വിഭാഗം തൊഴിലാളികളും കുറ്റപ്പെടുത്തുന്നു.
അതേസമയം കെഎസ്ആർടിസി പ്രതിസന്ധി വരുമ്പോഴൊക്കെ മുഖ്യമന്ത്രിയും ധനമന്ത്രിയും ആവർത്തിക്കുന്ന പേരാണ് സുശീൽ ഖന്നയുടേത്. എന്നാൽ, ഈ റിപ്പോർട്ട് ഇതുവരെ അന്തിമായിട്ടുപോലുമില്ലെന്നതാണ് വാസ്തവം. കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ നൽകിയത് മറ്റുള്ളവരുടെ അഭിപ്രായങ്ങൽ കാണിച്ചു കൊണ്ടുള്ള കരട് റിപ്പോർട്ട് മാത്രമായിരുന്നു. ഇത് പബ്ലിക് സർക്കുലേഷനുള്ളതതല്ലെന്നും റിപ്പോർട്ടിൽ സുശീൽ ഖന്ന പറയുന്നുണ്ട്. കിഫ്ബിയിലും ആസൂത്രണ ബോർഡ് വർക്കിങ് ഗ്രൂപ്പിലും ഒക്കെ അംഗമായ സുശീൽ ഖന്നക്ക് കെഎസ്ആർടിസി പുനരുദ്ധാരണത്തെപ്പറ്റിയും പൊതുഗതാഗതത്തെയോ തൊഴിൽ മേഖലയെയോ സാമ്പത്തിക ധനകാര്യ കാര്യങ്ങളെപ്പറ്റിയോ വൈദദ്ധ്യമില്ലാത്ത വ്യക്തിയാണെന്ന ആരോപണവുമുണ്ട്.
കെഎസ്ആർടിസിയെ കൊണ്ടു തന്നെ മുടക്കം കൂടാതെ പെൻഷൻ കൃത്യമായി നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിറണായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. അതേസമയം നാല് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം പറഞ്ഞതും വ്യത്യസ്തമായ ഒരു കണക്കാണ്. കെഎസ്ആർടിസിയുടെ പ്രതിമാസ വരവ് ചെലവ് അന്തരം 183 കോടിയാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അതായത്, പ്രതിവർഷം 2196 കോടി രൂപ! മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് ഡീസൽ ഇനത്തിൽ 94 കോടി ശമ്പളം 80 കോട, പെൻഷൻ ഇനത്തിൽ 60 കോടി, പെൻഷൻ ആനുകൂല്യങ്ങൾക്കായി 6 കോടി, വായ്പാ തിരിച്ചടവുകൾക്കായി 87 കോടി, അങ്ങനെ പ്രതിമാസ ചെലവ് 343 കോടി പ്രതിമാസ വരമാനം 160 കോടി വിടവ് 183 കോടി ഇങ്ങനെയാണ് ചെലവ്.
പ്രതിമാസ കമ്മിയായ 183 കോടിയിൽ വായ്പാ തിരിച്ചടവായ 87 കോടി പൂർണ്ണമായി ഒഴിവാക്കിയാലും പ്രതിമാസം കമ്മി 96 കോടി രൂപ വരും. അപ്പോൾ എങ്ങനെ പെൻഷനും ശമ്പളവും മുടക്കമില്ലാതെ നൽകുമെന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് പോലും ഉത്തരമില്ലാത്ത അവസ്ഥയാണ്. പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി എടുക്കുന്ന 3500 കോടി രൂപയുടെ ബാങ്ക് കൺസോർഷ്യം വായ്പയുടെ പലിശ നിരക്ക് 9% ആണെങ്കിൽ പോലും പ്രതിമാസ പലിശ 26 കോടിയും അടക്കം പ്രതിമാസ തിരിച്ചടവ് സാധ്യത 51 കോടി വരും. കൺസോർഷ്യത്തിലൂടെ ലാഭിക്കാവുന്നതോ നീട്ടി വയ്ക്കാവുന്നതോ പ്രതിമാസം 36 കോടി മാത്രമാണ് താനും. അങ്ങനെ വരുമ്പോൾ കമ്മി 147 കോടി രൂപയിലെത്തും.
പുനഃസംഘടന കഴിഞ്ഞു വരാനിരിക്കുന്ന പ്രതിമാസ കമ്മിയായ 147 കോടി എങ്ങനെ കണ്ടെത്തും? കെറ്റിഡിഎഫ്സിയിൽ നിന്നോ സഹകരണ ബാങ്കുകളിൽ നിന്നോ വീണ്ടും വായ്പ. അതും ഉയർന്ന പലിശ നിരക്കിൽ പിന്നെയും കടക്കെണിയാകുമെന്ന കാര്യം ഉറപ്പാണ്. കെഎസ്ആർടിസിയിൽ പലിശ കുറഞ്ഞ കൺസോർഷ്യം വായ്പാ തരപ്പെടുത്തിയത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എംടിയിൽ നിന്നും എക്സിക്യുട്ടീവ് ഡയറക്ടർ സ്ഥാനം വേണ്ടെന്നു വച്ച് കെഎസ്ആർടിസിയിൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി എത്തിയ ആന്റണി ചാക്കോയും കൂടെ എത്തിയ ജനറൽ മാനേജർ സുധാകരനുമാണ്. അന്നത്തെ കൺസോർഷ്യം വായ്പയിൽ കമ്മീഷൻ നൽകി എന്ന ആരോപണം ഉയർത്തി ഗതാഗത മന്ത്രിയെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി നിർത്തിക്കാൻ കുപ്രചാരണം അഴിച്ചുവിട്ട കെഎസ്ആർടിസിയിലെ സിഐടിയു യൂണിയൻ സെക്രട്ടറി ഹരികൃഷ്ണൻ അടക്കമുള്ളവർക്ക് ഇപ്പോൾ മിണ്ടാട്ടം മുട്ടിയ അവസ്ഥയാണ്.
കെഎസ്ആർസിക്ക് വായ്പ്പ കൊടുക്കക എന്നത് വിജയ് മല്യക്ക് വായ്പ കൊടുത്തതിനേക്കാൾ ഭീകരമായിരിക്കും എന്ന് ഉത്തമ ബോധ്യം പൊതുമേഖലാ ബാങ്കുകൾക്കുണ്ട്. കടത്തിൽ മുങ്ങിത്താഴുന്നതും ഒരിക്കലും കരകയറില്ലെന്നും തീർച്ചയുള്ളതുമായ കെഎസ്ആർടിസിക്ക് 3500 കോടി രൂപ കേന്ദ്ര പൊതുമേഖലാ ബാങ്കുകൾ വായ്പ്പ നൽകുന്നതിനെതിരെ ആ ബാങ്കുകളിലെ ജീവനക്കാരുടെ സംഘടനകളും രംഗത്തുണ്ട്. സംസ്ഥാന ഐപിഎസ്, ഐഎഎസ് ഉന്നത ഉദ്യോഗസ്ഥരുടെ ഉന്നത സമിതിയും സുശീൽ ഖന്നയും ഒക്കെ നിർദ്ദേശിച്ച പരിഷ്കാരങ്ങൾ നടപ്പിലാക്കിയ ശേഷം തൊഴിലാളികളും പെൻഷൻകാരും ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന വിവിധ കേസുകളുടെ തീർത്ത ശേഷം മാത്രമേ കെഎസ്ആർടിസിക്ക് കൺസോർഷ്യം വായ്പാ നൽകാവൂ എന്ന് പൊതു മേഖലാ ബാങ്കിങ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
2017 ൽ കെഎസ്ആർടിസി ബോർഡ് തന്നെ തരംതാഴിത്തിയ 5 എക്സിക്യുട്ടീവ് ഡയറക്ടമാരെയും ചീഫ് ഓഫീസിൽ നിന്നും പൂർണ്ണമായി മാറ്റി നിർത്തി അവരെ സോണൽ ഓഫീസുകളിലേക്ക് സ്ഥലം മാറ്റിയില്ലെങ്കിൽ കൺസോർഷ്യം വായ്പയും ഇപ്പോൾ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന മട്ടാണ്. ഏറ്റവും ഒടുവിലത്തെ കണക്കുകളനുസരിച്ച് 30705 സ്വകാര്യ ബസുകൾ പ്രതിവർഷം 2 ലക്ഷം രൂപ നികുതി നൽകി യാത്രക്കാർക്ക് ഏറെ സഹായകരമായ ഓർഡിനറി ബസ് സർവീസ് നടത്തുന്നു. അതേസമയം 5795 കെഎസ്ആർടിസി ബസുകളും 676 കെയുഎസ്ആർടിസി ബസുകളും അടക്കം 6471 ആനവണ്ടികൾ ഓടിക്കാൻ (അതിൽ റോഡിൽ ഓടുന്നത് 5000 മാത്രം) ഖജനാവിൽ നിന്നും പ്രതിവർഷം എന്തിന് 2193 കോടി നൽകുന്നു എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ചുരുക്കത്തിൽ കെഎസ്ആർടിസിയുടെ ഇപ്പോഴത്തെ പോക്ക് കൂട്ടത്തോടെയുള്ള ആത്മഹത്യയിലേക്കാണെന്നത്. വ്യക്തം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്