രാജമാണിക്യം മടങ്ങിവരും മുമ്പ് കെഎസ്ആർടിസി മുച്ചൂടും മുടിക്കാൻ അച്ചാരം വാങ്ങിയത് ആര്? സ്വകാര്യ മുതലാളിമാർക്ക് മുമ്പിൽ തോറ്റ് കൊണ്ടിരിക്കുന്ന പഴയ കാലം മാറ്റിയ പ്രഗത്ഭ അഭിഭാഷകരെ മാറ്റി ഉത്തരവിറക്കിയത് രാജമാണിക്യത്തിന്റെ നിർദ്ദേശപ്രകാരം ഇറങ്ങിയ ഉത്തരവ് രണ്ടാം ദിവസം തിരുത്തി; ധൃതിപിടിച്ച മാറ്റം കെഎസ്ആർടിസി ബസ് മുതലാളിമാർക്ക് വേണ്ടി കോടതിയിൽ തോറ്റു കൊടുക്കാൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാന ഖജനാവിന് എന്നും ബാധ്യതകൾ വരുത്തുന്ന കെഎസ്ആർടിസിയെ എങ്ങനെ കരകയറ്റാം എന്ന ചിന്തയിലാണ് ധനമന്ത്രി തോമസ് ഐസക്കും കോർപ്പറേഷൻ എംഡി രാജമാണിക്യവും. തൊഴിലാളി സംഘടനകളുടെ കടുംപിടുത്തത്തിൽ നട്ടം തിരിയുന്ന പ്രസ്ഥാനത്തെ കരകയറ്റാൻ വേണ്ടി വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചപ്പോഴും അതെല്ലാം പല എതിർപ്പുകളാൽ തട്ടിത്തകരുന്ന അവസ്ഥയാണ് ഉണ്ടായത്. ഏറ്റവും ഒടുവിൽ ഡബിൾ ഡ്യൂട്ടി സംവിധാനത്തിൽ പരിഷ്ക്കരണം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ അതിനോടും മുഖം തിരിഞ്ഞു നിൽക്കുകയാണ് തൊഴിലാളികൾ. സ്വകാര്യ ബസ് ലോബിയുടെ ഭീഷണി അതിജീവിക്കാൻ വേണ്ടി വേണ്ടി കോടതിയിൽ സമർത്ഥമായി വാദിക്കുന്ന ഒരു അഭിഭാഷകക സ്ഥാപനത്തെയും രാജമാണിക്യം ഇടപെട്ട് തുടരാൻ അനുവദിച്ചിരുന്നു. ഈ സ്ഥാപനം നല്ലവിധത്തിൽ കേസുകൾ നടത്തിവരികയും ചെയ്തു. കെഎസ്ആർടിസിയുടെ റൂട്ട് കേസുകൾ വിജയിപ്പിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ വിജയിക്കാൻ തുടങ്ങിയ സ്ഥാപനത്തെ പടിയിറക്കിയിരിക്കയാണ് വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. രാജമാണിക്യം സ്ഥലത്തില്ലാത്ത വേളയിൽ പകരം ചുമതലയുള്ള ഉദ്യോഗസ്ഥനാണ് പുതിയ ഉത്തരവ് ഇറക്കിയത്.
സ്വകാര്യ ബസ് ലോബിക്കെതിരെ പോരാടി ശക്തി തെളിയിച്ചവരെ പടിയിറക്കാനുള്ള മന്ത്രിയുടെ നീക്കം സംശയത്തിലായിട്ടുണ്ട്. റൂട്ടു കേസുകൾ വാദിച്ചു ജയിച്ച ചാക്കോയെയും പ്രമുഖ അഭിഭാഷക സ്ഥാപനമായ മേനോൻ ആൻഡ് പൈയെയാണ് സർക്കാർ പുറത്താക്കി കൊണ്ട് ഉത്തരവിറക്കിയത്. അടിയന്തരിമായി ഇത്തരമൊരു തീരുമാനത്തിന് പിന്നിൽ സ്വകാര്യ ബസ് ലോബിയുടെ സമ്മർദ്ദവും ചില രാഷ്ട്രീയ തൽപ്പര്യങ്ങളും ഉണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. ഇവരെ നിലനിർത്തണമെന്ന് കാണിച്ച് എം ഡിയായ രാജമാണിക്യം രണ്ട് ദിവസം മുമ്പ് പുറത്തിറക്കിയ ഉത്തരവ് അതിവേഗം റദ്ദാക്കി കൊണ്ടാണ് ഉത്തരവിറങ്ങിയത്. കെഎസ്ആർടിസിക്കു നാശകരമായ ദീർഘദൂര സ്വകാര്യ ബസുകൾ റദ്ദാക്കണമെന്ന നിർദ്ദേശത്തിന് പിന്നാലെയാണ് സർക്കാർ നടപടി കൈക്കൊണ്ടത്.
കെഎസ്ആർടിസിയുടെ കലക്ഷൻ വർദ്ധിപ്പിക്കുന്നതിനായി രാജമാണിക്യം എടുത്ത ചില തീരുമാനങ്ങൾ ഗതാഗതമന്ത്രിയുടെ മലബാറിലെ സ്വകാര്യ ബസ് ലോബിക്കും കടുത്ത തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിൽ 241 സൂപ്പർ ക്ലാസ്സ് റൂട്ട് ബസ് കേസും 31 ദേശസാൽകൃത റൂട്ടുകളിലെ സ്വകാര്യ ബസ് പെർമിറ്റ് കേസും അതിനിർണ്ണായകമാകുന്ന സാഹചര്യത്തിൽ കേസുകളിൽ യാതൊരു വിട്ടു വീഴ്ച്ചയ്ക്കും സമ്മതിക്കാത്ത ഏറ്റെടുക്കണമെന്ന നിലപാട് സ്വീകരിച്ച അഭിഭാഷരെയാണ് സർക്കാർ അടിയന്തിരമായി പുറത്താക്കിയത്. ഹൈക്കോടതിയിലെ അഭിഭാഷകരെ അടിയന്തിരമായി പുറത്താക്കിയത് കെഎസ്ആർടിസി റൂട്ടു കേസുകളെ ബാധിക്കും.
ഹൈക്കോടതിയിലെ ഏറ്റവും അറിയപ്പെടുന്ന അഭിഭാഷക സ്ഥാപനമാണ് മേനോൻ ആൻഡ് പൈ. നിരവധി കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ ഹൈക്കോടതിയിലെ അഭിഭാഷകരാണ് മേനോൻ ആൻഡ് പൈ. ഹൈക്കോടതിയിലെ നിരവധി ജഡ്ജിമാർ ഈ സ്ഥാപനത്തിൽ പ്രവർത്തിച്ചവരാണ്. കേസുകളുടെ ബാഹുല്യം മൂലം നിരവധി കേസുകളിൽ കെഎസ്ആർടിസി ചെയർമാൻ തന്നെ നേരിട്ടു ഹാജരായി ഹൈക്കോടതി തിണ്ണയിൽ ദിവസം മുഴുവൻ കാത്തു നിൽക്കേണ്ടി വന്ന അവസ്ഥയിലായിരുന്നു കെഎസ്ആർടിസിയുടെ അഭിഭാഷകനായി മേനോൻ ആൻഡ് പൈയെ രണ്ട് വർഷം മുൻപ് നിയമിച്ചത്. അതിനു ശേഷം നിരവധി കേസുകളിൽ കെഎസ്ആർടിസിയാണ് ജയിക്കുന്നത്. ജീവനക്കാരെ സംബന്ധിച്ച നിരവധി കേസുകളിൽ കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരുടെ തൊഴിലാളി യൂണിയൻ താൽപ്പര്യമുള്ള നിലപാടുകളെടുക്കാൻ വിസമ്മതിച്ചത് കെഎസ്ആർടിസിയും മേനോൻ ആൻഡ് പൈ സ്ഥാപനവുമായി അകൽച്ചയുണ്ടാക്കിയിരുന്നു. ഒരു ഘട്ടത്തിൽ ഇവരെ ഒഴിവാക്കാൻ നിർദ്ദേശം എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ഭാഗത്തു നിന്നുണ്ടായിട്ടും രാജമാണിക്യം അത് അംഗീകരിച്ചില്ല. തുടർന്നാണ് ഇവരെ തുടരാൻ അനുവദിച്ച് ഉത്തരവിറങ്ങിയത്.
രാജമാണിക്യത്തിന്റെ ഉത്തരവ്
കേസുകൾ വിജയിക്കാൻ നല്ല അഭിഭാഷക സ്ഥാപനം വേണമെന്ന നിലപാടിലായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ഈ അഭിഭാഷ സ്ഥാപനത്തി നിലനിർത്താൻ വേണ്ടി തീരുമാനം കൈക്കൊണ്ടതും. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ഏറെ പ്രധാന്യമേറിയ കോടതി വിധിയായിരുന്നു 241 സൂപ്പർ ക്ലാസ്സ് ദേശസാൽകൃത വിധിയും 31 റൂട്ടിലെ സ്വകാര്യ ബസ് സർവ്വീസുകളെ സംബന്ധിച്ച വിധിയും. സ്വകാര്യ ബസ് ലോബിയുടെ വൻ സ്വാധീനത്തിനു വഴങ്ങാതെ ഏറെ ശക്തമായി കെഎസ്ആർടിസിക്കു വേണ്ടി ഹൈക്കോടതിയിൽ റൂട്ടു കേസുകൾ വാദിച്ചത്. അഡ്വ. പി. സി. ചാക്കോയായിരുന്നു. ഈ രണ്ടു സുപ്രധാന കേസുകളും വിജയിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു.
അതുകൊണ്ട് തന്നെ ചാക്കോയെ നിലനിർത്തി കൊണ്ടും അഡ്വ. ജോയ് ജോർജ്ജ്, അഡ്വ. പി പി സോമൻ നായർ എന്നിവരെ സ്റ്റാൻഡിങ് കൗൺസിൽ സ്ഥാനത്തു നിന്നും ഒഴിവാക്കുകയും ചെയ്തു കൊണ്ടായിരുന്നു എംഡിയുടെ ഉത്തരവ്. എന്നാൽ, ഈ ഉത്തരവ് മന്ത്രി ഇടപെട്ട് റദ്ദാക്കി വീണ്ടും ഇറക്കിയപ്പോൾ മേനോൻ ആൻ പൈ വിഭാഗം പുറത്തായി. ഇത് കൂടാതെ സർക്കാർ ഇടപെടലിൽ വിവാദമായ തീരുമാനവും ഉണ്ടായി. അഡ്വ. ടി പി സാജനെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസിലായി നിയമിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. എൻസിപിയുടെ ദേശീയ ജനറൽ സെക്രട്ടറി ടി പി പീതാംബരൻ മാസ്റ്ററുടെ മകനാണ് സാജൻ. ബന്ധു നിയമനത്തിന്റെ പേരിൽ ഏറെ വിവാദത്തിലായ സർക്കാറിൽ തന്നെയാണ് വീണ്ടും ബന്ധു നിയമന വിവാദം ഉണ്ടായിരിക്കുന്നത്. അതേസമയം മകന് മതിയായ യോഗ്യത ഉണ്ടെന്നാണ് പീതാംബരൻ മാസ്റ്ററുടെ പ്രതികരണം.
ഈമാസം എട്ടാം തീയ്യതിയാണ് രാജമാണിക്യം മേനോൻ ആൻ പൈയിലെ അഭിഭാഷകൻ ചാക്കോയെ നിലനിർത്തിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. അഡ്വ. ജോയ് ജോർജ്ജ്, അഡ്വ. പി പി സോമൻ നായർ എന്നിവരെ സ്റ്റാൻഡിങ് കൗൺസിൽ സ്ഥാനത്തു നിന്നും ഒഴിവാക്കിയെന്നു സാജനെ നിയമിച്ചെന്നുമുള്ള വിവരം ഈ ഉത്തരവിലുണ്ടായിരുന്നു. എന്നാൽ, രാജമാണിക്യം സ്ഥലത്തില്ലാത്ത വേളയിൽ എംഡിക്ക് വേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടറുടേതായാണ് ഉത്തരവിറങ്ങിയത്. ഇതിൽ പി സി ചാക്കോയെ ഒഴിവാക്കി ജോൺ മാത്യുവിനെ നിയമിച്ചുവെന്നും വ്യക്തമാക്കുന്നു. രാജമാണിക്യം സ്ഥലത്തില്ലാത്തപ്പോൾ ഇറക്കിയ ഉത്തരവാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.
രാജമാണിക്യത്തിന്റെ ഉത്തരവ് അട്ടിമറിച്ച് ഇറക്കിയ രണ്ടാമത്തെ ഉത്തരവ്
ഏറെ സ്വാധീനമുള്ള വൻകിട ബസ് ഉടമകളുടെ സൂപ്പർ ക്ലാസ്സ് സ്വകാര്യ ബസ് പെർമിറ്റുകൾ കെഎസ്ആർടിസി പടിപടിയായി ഏറ്റെടുത്തു തുടങ്ങിയത് സ്വകാര്യ ബസ് ലോബിയെ ഏറെ പ്രതിസന്ധിയാലാക്കിയിരുന്നു. സുപ്രീം കോടതി പോലും ഈ കേസുകളിലെ ഹൈക്കോടതി വിധി ശരി വച്ചതോടെ സ്വകാര്യ ബസുകൾക്ക് അവരുടെ പെർമിറ്റുകൾ ഒന്നൊന്നായി നഷ്ടപ്പെടുകയായിരുന്നു. ഈ ഘട്ടത്തിൽ ഇവർ മന്ത്രിയെ കണ്ട് പലതവണ പരാതി ബോധിപ്പിക്കുകയും ചെയ്തു. ഏറെ സ്വാധീനമുള്ള ബസ് ഉടമകളെ സഹായിക്കാനായി അവരുടെ റൂട്ടുകൾ രേഖകളിൽ ഏറ്റെടുക്കുകയും എന്നാൽ ആരുമറിയാതെ അത് ഓടിക്കാതിരിക്കുകയും സ്വകാര്യ ബസ് ഉടമകൾ ആ റൂട്ടുകളിൽ കെഎസ്ആർടിസിയുടെ സ്ഥാനത്ത് സർവ്വീസുകൾ നടത്തുകയായിരുന്നു.
കോട്ടയം, എറണാകുളം, ഗുരുവായൂർ, കോഴിക്കോട്, കണ്ണൂർ, കാഞ്ഞങ്ങാട്, പള്ളിവാസൽ റൂട്ടിലെ സ്വകാര്യ ബസ് സൂപ്പർ ക്ലാസ്സ് പെർമിറ്റ് കെഎസ്ആർടിസി ഏറ്റെടുത്തെങ്കിലും വണ്ടി ഓടിച്ചില്ല. നിയമത്തിന്റെ വഴിയിൽ 2 സ്വകാര്യ പെർമിറ്റുകളും കെഎസ്ആർടിസി ഏറ്റെടുത്തെങ്കിലും ആ ബസുകൾ ഇപ്പോൾ കാസർകോഡ് യൂണിയനിൽ ലോക്കൽ സർവ്വീസായി ഓടിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ നൂറു കണക്കിനു തിരിമറികൾ നടത്തുന്ന ഉന്നത ഉദ്യോഗസ്ഥർക്ക് പിന്തുണ കൊടുക്കുകയാണ് ഗതാഗതമന്ത്രി എന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു. ഗതാഗത മന്ത്രിയെ കൊണ്ട് ഇതൊക്കെ മുഖ്യമന്ത്രി ചെയ്യിക്കുകയാണെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
ഇതിനിടെ കെഎസ്ആർടിസി ഏറ്റെടുത്ത 241 സ്വകാര്യ സൂപ്പർ ക്ലാസ്സ് ബസുകളുടെ കൂട്ടത്തിൽ സ്വകാര്യ ബസുകൾക്ക് നൽകിയ പെർമിറ്റുകൾ അടിയന്തിരമായി റദ്ദാക്കണമെന്ന് രണ്ടാഴ്ച മുൻപ് രാജമാണിക്യം ഒരു കത്തിലൂടെ സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടിരുന്നു. പ്രതിദിനം 20, 000 മുതൽ 25, 000 വരെ കളക്ഷൻ കിട്ടിയിരുന്ന ഏറ്റെടുത്ത സർവ്വീസുകൾ സ്വകാര്യ ബസുകൾ കൂട്ടത്തിൽ ഓടാൻ തുടങ്ങിയതോടെ കളക്ഷൻ 5000 മുതൽ 8000 വരെ ആയി കുറഞ്ഞു. ഇതു സംബന്ധിച്ചു ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ വാദം ആരംഭിക്കാനിരിക്കെ നിലവിലെ അഭിഭാഷകരെ മാറ്റിയത് കെഎസ്ആർടിസി വാദങ്ങളെ ദുർബലപ്പെടുത്തുമെന്ന ആശങ്ക ശക്തമാണ്.
Stories you may Like
- എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും രാജി വെയ്ക്കണം': മുഹമ്മദ് കുട്ടി
- മജിസ്ട്രേറ്റ് പുറത്തുനിർത്തിയെന്ന വാർത്തയോട് പ്രതികരിച്ചു സി കെ ശശീന്ദ്രൻ
- സമരച്ചൂടിനിടെ രാഹുൽ മാങ്കൂട്ടത്തിൽ മറുനാടനോട്
- കെ എസ് ആർ ടി സിയുടെ പടി ചവിട്ടാത്ത എംഡി; കെ എസ് ആർ ടി സിയിൽ ഉടൻ തീരുമാനം
- പൂക്കോട് വെറ്ററിനറി സർവകലാശാല പുതിയ വിസി ഡോ പി സി ശശീന്ദ്രൻ രാജി വച്ചു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്