24 മണിക്കൂർ വണ്ടി ഓടിയാലും 8000 രൂപ കളക്ഷൻ കിട്ടിയില്ലെങ്കിൽ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ശമ്പളം ഇല്ലെന്ന വിചിത്ര ഉത്തരവുമായി കെഎസ്ആർടിസി; യാത്രക്കാർക്ക് വേണ്ടാത്ത 2000 സർവീസുകൾ നിർത്താൻ ചങ്കൂറ്റമില്ലാത്ത സർക്കാർ ഉത്തരവിട്ട എംഡിയുടെ ശമ്പളം വെട്ടിക്കുറയ്ക്കുമോ? കൊട്ടാരക്കരയിലെ കുത്തക സ്വകാര്യ ബസ് ഉടമയുടെ ബന്ധുവായ എംഡിയുടെ ഉത്തരവ് കെഎസ്ആർടിസിയെ പൂട്ടിക്കെട്ടിക്കും; ആനവണ്ടിയുടെ അവസാന ആണിയും പിഴുതെറിഞ്ഞു പിണറായി സർക്കാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎസ്ആർടിസിയെ നന്നാക്കുമെന്ന് പ്രതിജ്ഞ ചെയ്ത മന്ത്രിമാരും കോർപ്പറേഷൻ മേധാവിമാരുമൊക്കെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇതുവരെ സാധിച്ചിട്ടില്ല. മുൻ എംഡി രാജമാണിക്യത്തിന്റെ പരിശ്രമങ്ങൾ ഏറെ പ്രസംശ നേടിയിരുന്നു. കോർപ്പറേഷന്റെ വരുമാനം കൂട്ടാൻ വേണ്ട ശ്രമങ്ങൾ അദ്ദേഹം നടത്തിയ സമയത്താണ് അദ്ദേഹത്തെ സർക്കാർ തെറുപ്പിച്ചത്. പിന്നാലെ വകുപ്പ് മന്ത്രി തോമസ് ചാണ്ടിയും രാജിവെച്ചതോടെ ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി നേരിട്ടാണ്.
കടത്തിൽ മുങ്ങിയ സംസ്ഥാന സർക്കാർ എന്തായാലും ആനവണ്ടിയെയും കൈവിട്ട മട്ടാണ്. അതിന് വേണ്ടിയുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരിക്കയാണ് സർക്കാർ. ബസുകളുടെ വരുമാനക്കുറവിന്റെ പേരിൽ കണ്ടക്ടറും ജീവനക്കാരനും ശമ്പളം നൽകേണ്ടെന്ന വിചിത്ര ന്യായം നിരത്തിയുള്ള്ള ഉത്തരവാണ് പുറത്തുവന്നത്. കെഎസ്ആർടിസി എംഡിയുടെ ഉത്തരവ് ഇതിനോടകം ജീവനക്കാർക്കിടയിൽ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
എത്ര മണിക്കൂർ വണ്ടി ഓടിച്ചാലും 8000 രൂപ വരുമാനം കിട്ടിയില്ലെങ്കിൽ രണ്ട് ഡ്യൂട്ടിക്കും ഒന്നര ഡ്യൂട്ടിക്കും പകരം ഒരു ഡ്യൂട്ടി എന്ന നിലയിലേക്ക് മാറ്റുന്ന വിധത്തിലാണ് പുതിയ എംഡി ഹേമചന്ദ്രൻ കൈക്കൊണ്ട നടപടി. 15 ദിവസത്തിനകം വരിമാനം 8000 രൂപയ്ക്ക് മുകളിൽ ആക്കിയില്ലെങ്കിൽ ഒന്നര ഡ്യൂട്ടി ഒരു ഡ്യൂട്ടിയാക്കി മാറ്റുമെന്നാണ് ഇവർ പറയുന്നത്. ജന്റോം സർവീസുകൾക്ക് പതിനായിരം രൂപ വരുമാനം വേണെന്ന നിർദ്ദേശവും ഉത്തരവിലുണ്ട്.
എന്നാൽ, ഈ ഉത്തരവിനെതിരെ കടുത്ത എതിർപ്പുമായി ജീവനക്കാർ രംഗത്തെത്തി. കെഎസ്ആർടിക്ക് വരുമാനം കുറയുമ്പോൾ ഓപ്പറേഷൻസ് മേധാവിയുടെയും എംഡിയുടെയും ശമ്പളം വെട്ടിക്കുറയ്ക്കുമോ എന്ന ചോദ്യമാണ് ഇവർ ഉയർത്തുന്നത്. യാത്രക്കാർ കൈവിടിഞ്ഞ റൂട്ടുകളിലേക്കുള്ള സർവീസുകൾ നിർത്തി വെക്കാൻ ധൈര്യം കാണിക്കാത്ത സർക്കാർ ജീവനക്കാരെ അനാവാശ്യമായി പിഴിയുകയാണെന്ന ആക്ഷേപമാണ് ശക്തം.
ആനവണ്ടിയിലെ ഓപ്പറേഷൻസ് വിഭാഗം പൂർണ്ണ പരാജയമാണെതിന്റെ തെളിവാണ് ഇതെന്നാണ് ആരോപണം. ഓപ്പറേഷൻസ് ചാർജ് വഹിക്കുന്ന അനിൽ കുമാറിനെ ഏതു വിധേനയും നിലനിർത്താൻ ഗതാഗത സെക്രട്ടറി ജ്യോതിലാലിന്റെ നീക്കമെന്നം ആരോപിക്കുന്നു. കൊട്ടാരക്കര ബസുടമയുടെ ബന്ധുവാണ് കെഎസ്ആർടിസി എംഡിയായതിനാൽ അവിടെ നിന്നും അനിൽ കുമാറിനു വഴിവിട്ട സഹായം ചെയ്യുന്ന ജോലി സമയത്തിനില്ലെന്നും ആക്ഷേപമുണ്ട്.
വരുമാനത്തിനാണ് കൂലി, ശമ്പളം എന്ന പുതിയനയമാണ് തൊഴിലാളിപ്പാർട്ടിയായ സിപിഎം ഭരിക്കുമ്പോൾ ഉണ്ടായിരിക്കുന്നത്. എത്ര മണിക്കൂർ വണ്ടി ഓടിച്ചാലും 8000 രൂപ വരുമാനം കിട്ടിയില്ലെങ്കിൽ 2 ഡ്യൂട്ടിക്കും ഒന്നര ഡ്യൂട്ടിക്കും പകരം ഒരു ഡ്യൂട്ടി എന്നാക്കുമെന്നാണ് എംഡിയുടെ വിചിത്ര ഉത്തരവ്. വരുമാനം കുറയുന്ന ദിവസങ്ങളിൽ ഓപ്പറേഷൻസ് മേധാവിയുടെ ശമ്പളം വെട്ടിക്കുറക്കുകയോ എന്ന് തൊഴിലാളികളും ചോദിക്കുന്നുണ്ട്. എക്സിക്യുട്ടീവ് ഡയറക്ടർ (ടെക്നിക്കലായി) പ്രവർത്തിച്ചിരുന്ന സുകുമാരന് ഓപ്പറേഷൻസ് വിഭാഗത്തിന്റെ ചുമതല നൽകണമെന്ന ആവശ്യവും ഒരു വിഭാഗം ജീവനക്കാർ ഉന്നയിക്കുന്നു.
ഒടുവിലത്തെ കണക്കുകളനുസരിച്ച് കെഎസ്ആർടിസി ഒരു കിലോമീറ്റർ സർവ്വീസ് നടത്തുന്നതിനുള്ള ചെലവ് 69.43 രൂപയാണ്. പെൻഷനും പലിശയും തിരിച്ചടവും ഒക്കെ ഒഴിവാക്കിയാലും ഓട്ടചെലവ് മാത്രം 39.87 രൂപയും. ഇതിൽ 17.44 രൂപ ശമ്പളത്തിനും 18.14 രൂപ ഡീസലിനും 1.66 രൂപ സെപ്യർ പാർട്ടുകൾക്കും 72 പൈസ ഇൻഷുറൻസിനായാണ് മറ്റു പ്രവർത്തന ചെലവ്ക്കായി 1.80 രൂപയുമാണ്.
ചുരുക്കത്തിൽ ഒരു കെഎസ്ആർടിസി ബസ് ഒരു കിലോമീറ്റർ വഴിയിൽ ഓടിച്ചാൽ 39.87 രൂപയാകും. 2017 ഫെബ്രുവരി ജൂലൈ കാലഘട്ടത്തിൽ 39.87 രൂപയ്ക്ക് മുകളിൽ വരുമാനമുള്ളത് കേവലം 483 ബസുകൾക്ക് മാത്രമാണെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണ്. കൂടിയ യാത്ര നിരക്കുള്ള 149 സൂപ്പർ ക്ലാസ്സ് ബസുകൾ കെഎസ്ആർടിസി ഓടിച്ചിരുന്നിടത്താണ് മിക്ക ബസുകളുടെ പ്രവർത്തന ചെലവ് പോലും ലഭിക്കാതെ ഓടുന്നത്. പെൻഷൻ പലിശ അടക്കം മൊത്തം ചെലവ് 69.43 രൂപ വരുമാനം കിട്ടിയത് 20 വോൾവോ അടക്കം ഓടിക്കുന്ന കെഎസ്ആർടിസിയിൽ ഏഴ് ബസുകൾക്ക് മാത്രമാണ്.
ബസുകളുടെ കിലോമീറ്റർ വരുമാന സർവ്വീസുകൾ ചുവടേ:
40 രൂപയ്ക്ക് മുകളിൽ - 483 എണ്ണം
30 നും 40 ഇടയിൽ - 2771 എണ്ണം
25നും 30 നും ഇടയിൽ - 1396 എണ്ണം
25 രൂപയ്ക്കു താഴെ 526 - എണ്ണം
ആകെ സർവ്വീസുകൾ - 5176
(ഒരു ദിവസം ഓടിയതും സ്പെഷ്യൽ സർവ്വീസുകളായി ഓടിയതടക്കമാണ് ശരാശരി 5176 സർവ്വീസുകൾ എന്നത്).
കിലോമീറ്ററിന് 30 രൂപയിൽ താഴെ വരുമാനമുള്ള 1922 സർവ്വീസുകളിൽ 90% വും സ്വകാര്യ ബസുകളുമായി മത്സരിച്ചോടുന്ന കെഎസ്ആർടിസി ബസുകളാണ്. ഈ ബസുകളിൽ പകുതി സീറ്റുകളിൽ പോലും യാത്രക്കാരില്ലാത്ത അവസ്ഥയാണുള്ളത്. ഇങ്ങനയുള്ള സാഹചര്യത്തിൽ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ശമ്പളം നിശ്ചയിക്കുന്ന രീതിയെ ജീവനക്കാർ ഒന്നടങ്കം എതിർക്കുകയാണ്.
50 കിലോമീറ്റർ വരെ സർവ്വീസു നടത്തുന്ന ബസുകളിൽ നിയമാനുസൃതം യാത്രക്കാരുണ്ടെങ്കിൽ കിലോമീറ്റർ വരുമാനം 57.00 രൂപയായിരിക്കം. 51 - 150 കിലോമീറ്റർ റൂട്ടുകളിൽ 49.20 രൂപയ്ക്ക് 100 ന് മുകളിൽ റൂട്ടിൽ ദൂരമുള്ള സർവ്വീസികളിൽ 46.80 രൂപയും ലഭിക്കണം. ചുരുക്കത്തിൽ 30 രൂപയ്ക്ക് താഴെ വരുമാനം ലഭിക്കുന്ന 1922 കെഎസ്ആർടിസി സർവ്വീസുകളിൽ 60 യാത്രാക്കാർ കയറേണ്ടിടത്ത് ശരാശരി 30 യാത്രക്കാർ പോലുമില്ല എന്നതാണ് സത്യം. 50% പോലും യാത്രക്കാരില്ല എന്നർത്ഥം.
യാത്രക്കാർക്ക് വേണ്ടാത്ത ഈ 1922 സർവ്വീസുകൾ എന്തിനാണ് കെഎസ്ആർടിസി ഓടിക്കുന്നതെന്നതാണ് പ്രസക്തമായ ചോദ്യം. ഇതിൽ കെഎസ്ആർടിസി മാത്രം സർവ്വീസ് നടത്തുന്ന റൂട്ടുകൾ ഒഴിവാക്കിയാലും 1800 ബസുകൾ ഓടാൻ വേണ്ടി മാത്രം ഓടുന്ന സർവ്വീസുകളാണ് പ്രതിദിനം 200 കിലോമീറ്റർ ഓടുന്നു എന്നു കണക്കാക്കിയല്ല ഇങ്ങനെ ആർക്കും വേണ്ടാതെ ഓടുന്ന സർവ്വീസുകളുടെ പ്രതിദിന കിലോമീറ്റർ 5.4 ലക്ഷം ആണ്.
യാത്രക്കാരില്ലാത്ത ഈ 1800 ബസുകൾ ഓടക്കാതിരുന്നാൽ ഒരു ദിവസം ആനവണ്ടി കോർപ്പറേഷനും ലാഭിക്കാൻ സാധിക്കുന്നത് 81. 32 ലക്ഷം രൂപ മാത്രമാണെന്ന് കണക്കാക്കപ്പെടുന്നു. പ്രതിദിനം 24. 4 കോടി രൂപ കുറച്ച് വായ്പ എടുത്താൽ മതിയെന്നർത്ഥം. ആകെ ചെലവാകുന്ന 69.43 രൂപ വെച്ചു കണക്കാക്കിയാൽ യാത്രക്കാരില്ലാതെ 1800 ബസുകൾ ഓടിക്കേണ്ടെന്നും തീരുമാനിച്ചാൽ പ്രതിദിന നഷ്ടം കുറയ്ക്കാൻ 2.52 കോടിയാണ് പ്രതിമാസ നഷ്ടം കുറയ്ക്കാൻ 78 കോടി രൂപയും.
ആനവണ്ടിയുടെ വരുമാനത്തിന്റെ 95% വരുന്നത് ബസോടിക്കുമ്പോൾ കിട്ടുന്ന ടിക്കറ്റ് വരുമാനത്തിൽ നിന്നാണ്. ഈ വരുമാനത്തിന്റെ കാര്യത്തിൽ നിർണായകമാകുന്നത് പലപ്പോഴും സർക്കാറിന്റെ നയങ്ങൾ തന്നെയാണ്. കോർപ്പറേഷൻ ഉദ്യോഗസ്ഥർ സമയാസമയങ്ങളിൽ കൈക്കൊള്ളുന്ന തീരുമാനങ്ങളും നിർണായകമാകും. ഇതൊക്കെയാണെന്നിരിക്കേയാണ് ബസ് ഓടിക്കുന്ന ജീവനക്കാരുടെ കാര്യത്തിൽ മാത്രം കോർപ്പറേഷൻ വ്യത്യസ്ത സമീപനം കൈക്കൊള്ളുന്നത്.
ഉദ്യോഗസ്ഥന്മാർ നിശ്ചയിക്കുന്ന സമയങ്ങളിൽ നിയമം പാലിച്ച് വണ്ടി ഓടിക്കുക എന്നതാണ് ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ഉത്തരവാദിത്തം മോട്ടോർ വാഹന നിയമനുസരിച്ച് 8 മണിക്കൂർ ജോലിയെടുക്കു എന്നത് മാത്രമാണ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ഉത്തരവാദിത്തം. അങ്ങനെയിരിക്കെ വരുമാനം കുറയുന്ന കാര്യത്തിൽ അടക്കം ഇവർക്ക് ഉത്തരവാദിത്തമുണ്ട്. എന്നിട്ടും എത്ര മണിക്കൂർ വണ്ടി ഓടിച്ചാലും 8000 രൂപ വരുമാനം കിട്ടിയില്ലെങ്കിൽ രണ്ട് ഡ്യൂട്ടിക്കും ഒന്നര ഡ്യൂട്ടിക്കും പകരം ഒരു ഡ്യൂട്ടി എന്ന നിലയിലേക്ക് മാറ്റുന്ന ഉത്തരവിറക്കിയത് കോർപ്പറേഷനെ ഇല്ലാതാക്കുക എന്നതിന് തുല്യമാണെന്നാണ് ജീവനക്കാരുടെ പക്ഷം.
ഏത് സർക്കാർ മാറിവന്നാലും എംപാനൽ ജീവനക്കാരെ ചതിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. സ്ഥിരം ജീവനക്കാർക്ക് ശരാശരി 1000 രൂപ 8 മണിക്കൂർ ഡ്യൂട്ടിക്ക് ലഭിക്കുമ്പോൾ എം പാനലുകാരന് 420 രൂപ മാത്രമാണ് ലഭിക്കുന്നത്. പരിഷ്കരണത്തിൽ ഡ്യൂട്ടി കുറച്ച സർവ്വീസുകളൊക്കെ എം പാനലുകൾക്ക് നൽകി അവർക്ക് ലഭിച്ചിരുന്ന ശമ്പളം പകുതിയാക്കുകയും ചെയ്യുകയാണിപ്പോൾ. സ്ഥിരം ജീവനക്കാരാകട്ടെ വരുമാനമുള്ള സർവീസുകളിൽ ഡ്യൂട്ടി മതിയെന്ന നിലപാടും സ്വീകരിക്കുന്നു. 15 ദിവസങ്ങൾക്കുള്ളി വരുമാനം ഉയർത്താനുള്ള ശ്രമങ്ങൽ വേണമെന്നാണ് ജീവനക്കാരോടായി എംഡി നൽകിയ ഉത്തരവ്. തങ്ങൾ വിചാരിച്ചാൽ എങ്ങനെ വരുമാനം കൂട്ടാൻ സാധിക്കുമെന്നാണ് ജീവനക്കാർ ചോദിക്കുന്നത്.
ഇപ്പോഴത്തെ ഉത്തരവ് അടക്കം കെഎസ്ആർടിയുടെ സർവീസുകൾ വെട്ടിക്കുറക്കുന്ന ഭാഗമായാണെന്ന ആക്ഷേപം ശക്തമാണ്. സർക്കാറിന് ബാധ്യത വരുത്തുന്ന കെഎസ്ആർടിയെ ഇല്ലാതാക്കി സ്വകാര്യ ബസുകാരെ സഹായിക്കും വിധത്തിലാണ് സർക്കാറിന്റെ നീക്കങ്ങൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്