ശമ്പളം കൊടുക്കാൻ സർക്കാർ അനുവദിച്ച തുക വകമാറ്റാതെ കെ എസ് ആർ ടി സിക്ക് നൽകാൻ മന്ത്രി ശശീന്ദ്രൻ നിർദ്ദേശിച്ചിട്ടും വകവയ്ക്കാതെ ഗതാഗത സെക്രട്ടറി; ഓവർഡ്രാഫ്റ്റ് എടുത്ത തച്ചങ്കരിയെ കുഴപ്പത്തിലാക്കാൻ ഫിനാൻസ് സെക്രട്ടറിക്ക് കത്തെഴുതി ജ്യോതിലാലിന്റെ താമസിപ്പിക്കൽ; ഇങ്ങനെ പോയാൽ പണിയവസാനിപ്പിക്കുമെന്ന് തച്ചങ്കരി അറിയിച്ചതോടെ വിഷയത്തിൽ ഇടപെട്ട് മുഖ്യമന്ത്രി; തച്ചങ്കരിയെ പുകച്ച് പുറത്ത് ചാടിക്കാൻ യൂണിയനുകാരോടൊപ്പം ചേർന്ന് ഐഎഎസുകാരൻ നടത്തിയ നീക്കം പൊളിഞ്ഞത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളം നൽകാൻ കെ എസ് ആർ ടി സിക്ക് അനുവദിച്ച തുക വകമാറ്റിയ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ. കൃത്യസമയത്ത് സർക്കാർ ശമ്പളം നൽകാൻ നടത്തുന്ന ഇടപെടലുകൾ ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാൽ അട്ടിമറിക്കുകയാണെന്ന് മുഖ്യമന്ത്രിയും തിരിച്ചറിയുകയാണ്. എത്രയും വേഗം വിവാദം അവസാനിപ്പിക്കാനാണ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. എല്ലാം കുറുകൃത്യമായി ധനവകുപ്പിന്റെ ഉത്തരവിൽ പറഞ്ഞിട്ടും അത് അംഗീകരിക്കാൻ ഗതാഗത സെക്രട്ടറി തയ്യാറാവാത്തതിനേയും മുഖ്യമന്ത്രി ഗൗരവത്തോടെയാണ് കാണുന്നത്. അതിനിടെ വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ കെ എസ് ആർ ടി സിക്ക് തുക അനുവദിക്കാൻ ഗതാഗത സെക്രട്ടറിയോട് നിർദ്ദേശിച്ചതായി മന്ത്രി എ കെ ശശീന്ദ്രനും നിലപാട് എടുത്തു. ഇതോടെ കെ എസ് ആർ ടി സിക്ക് ലഭിക്കേണ്ട 20 കോടി ബോധപൂർവ്വം ഗതാഗത സെക്രട്ടറി തന്നെ വൈകിപ്പിച്ചുവെന്നും സർക്കാരിന് ബോധ്യമായി.
കെ എസ് ആർ ടി സിയിലെ തൊഴിലാളി വിരുദ്ധത തുറന്നു കാണിക്കുന്നവരാണ് യൂണിയനുകൾ. ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള തുക സെക്രട്ടറി വകമാറ്റിയിട്ടും യൂണിയനുകളാരും പ്രതിഷേധത്തിന് എത്തിയിട്ടില്ല. ആരും ഗതാഗത സെക്രട്ടറിക്കെതിരെ ഫ്ളക്സും വച്ചില്ല. ജീവനക്കാരനെ ദ്രോഹിക്കാനെത്തിയ ആൾക്കെതിരെ സിഐടിയുവിന്റേയും നേതാക്കളും പരസ്യ പ്രതികരണത്തിനൊന്നും എത്തിയില്ല. ഇതോടെ കളിക്കുന്നത് യൂണിയൻകാരാണെന്ന് ജീവനക്കാരും മനസ്സിലാക്കുന്നു. കെ എസ് ആർ ടി സിയുടെ ഗ്രൂപ്പുകളിൽ ട്രോളുകളും നിറയുകയാണ്. മുഖ്യമന്ത്രിയുടെ ഇടപെടിലൂടെ കെ എസ് ആർ ടി സിക്ക് അനുവദിച്ച പണം ഉടൻ ലഭിക്കുമെന്നാണ് സൂചന. അങ്ങനെയാണങ്കിൽ കെ എസ് ആർ ടി സി പ്രതിസന്ധിയിൽ നിന്ന് താൽകാലികമായി രക്ഷപ്പെടും. അല്ലെങ്കിൽ ഡീസൽ കാശു പോലും കൊടുക്കാനില്ലാത്ത അവസ്ഥയിലേക്ക് കെ എസ് ആർ ടി സി മാറും.
കെ എസ് ആർ ടി സിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ഗതാഗത സെക്രട്ടറി ബോധപൂർവ്വം ശ്രമിച്ചിരുന്നു. ജീവനക്കാരുടെ നിയമനത്തിലും പ്രമോഷനിലുമെല്ലാം ഗതാഗത സെക്രട്ടറി ഇടപെടുമായിരുന്നു. തച്ചങ്കരിയുടെ നീക്കങ്ങളെ തടുക്കാനുള്ള യൂണിയനുകളുടെ കള്ളക്കളിയായിരുന്നു സെക്രട്ടറിയിലൂടെ നടപ്പിലായത്. യൂണിയനുകളുടെ ഫണ്ട് ഒഴുക്ക് കുറഞ്ഞതും തച്ചങ്കരിക്കെതിരായ നീക്കത്തിന് കാരണമായി. സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്റെ തച്ചങ്കരിക്കെതിരായ പരസ്യ പ്രസ്താവനകളും ഗതാഗത സെക്രട്ടറിയെ യൂണിയനുമായി അടുപ്പിച്ചു. സിപിഎം സെക്രട്ടറിയേറ്റ് അംഗമായ ആനത്തലവട്ടത്തിന്റെ പ്രസ്താവനകൾ വന്നതോടെ തച്ചങ്കരിക്കെതിരായ നീക്കവും സജീവമായി. കൃത്യസമയത്ത് ശമ്പളം കൊടുക്കുന്നതിനാൽ ജീവനക്കാർക്ക് തച്ചങ്കരിയോട് അടുപ്പം കൂടി. ഇതോടെയാണ് ശമ്പളം മുടക്കാനുള്ള ഗൂഢാലോചന തുടങ്ങിയത്. സർക്കാർ അനുവദിച്ച 20 കോടി കൃത്യസമയത്ത് തച്ചങ്കരിക്ക് കിട്ടാതിരിക്കാൻ ബോധപൂർവ്വം തന്നെ ഇടപെടൽ നടത്തി.
28നാണ് ധനവകുപ്പ് ഫണ്ട് അനുവദിച്ചത്. ഇത് ഗതാഗത സെക്രട്ടറി വേണമായിരുന്നു കെ എസ് ആർ ടി സിക്ക് അനുവദിച്ച് നൽകേണ്ടത്. എന്നാൽ ശമ്പളം കൊടുക്കേണ്ടി ദിവസങ്ങളിൽ ജ്യോതിലാൽ തിരുവനന്തപുരത്ത് നിന്ന് മാറി നിന്നു. ഓൺലൈനിൽ അനുമതി കൊടുക്കാമായിരുന്നിട്ടും അതിന് ശ്രമിച്ചില്ല. ഇത് മനസ്സിലാക്കി ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുത്ത് കൃത്യസമയത്ത് തച്ചങ്കരി ശമ്പളം നൽകി. ഇതോടെ കളി പുതിയ തലത്തിലെത്തി. ഓഡി തുക ബാങ്കിലേക്ക് തിരിച്ചടയ്ക്കാതിരിക്കാനായി ശ്രമം. ഇതിന് വേണ്ടി ശമ്പളത്തിനെന്ന് കൃത്യമായി രേഖപ്പെടുത്തി ധനവകുപ്പ് നൽകിയ തുക കെറ്റിഡിഎഫ് സിക്ക് പലിശയായി നൽകണമെന്ന് ജ്യോതിലാൽ കുറിച്ചു. പണം കൈമാറിയുമില്ല. ഇതോടെ വിഷയം മന്ത്രിയുടെ മുന്നിലെത്തി. പണം അതിവേഗം കൈമാറാൻ ജ്യോതിലാലിനോട് നിർദ്ദേശിച്ചു. എന്നാൽ പുതിയ കുടുക്കിടുകയായിരുന്നു സെക്രട്ടറി ചെയ്തത്.
ശമ്പളം നൽകാനെന്ന് പറഞ്ഞ് ധനവകുപ്പ് കൈമാറിയ തുക കെ എസ് ആർ ടി സിക്ക് കൊടുക്കുന്നതിലെ നിയമ വിഷയത്തെ കുറിച്ച് ചോദിച്ച് ധനസെക്രട്ടറിക്ക് ഗതാഗത സെക്രട്ടറി കത്തയക്കുകയായിരുന്നു ചെയ്തത്. ഇതിലൂടെ ഒരു ദിവസം കൂടി കാര്യങ്ങൾ നീട്ടിയെടുക്കാനായിരുന്നു ഗതാഗത സെക്രട്ടറിയുടെ ശ്രമം. ബാങ്കിൽ പണം തിരിച്ചടയ്ക്കാതെ വരുമ്പോൾ തച്ചങ്കരി മോശക്കാരനാകും. അടുത്ത മാസം ശമ്പളം നൽകാൻ തച്ചങ്കരിക്ക് കഴിയാതെ വരും. ഇതിലൂടെ ഓണക്കാലത്ത് ശമ്പളം മുടക്കാം. അങ്ങനെ ജീവനക്കാരുടെ വിശ്വാസവും തകർക്കാം. ജീവനക്കാർക്ക് മെച്ചപ്പെട്ട ബോണസ് ഉൾപ്പെടെ നൽകാനായിരുന്നു തച്ചങ്കരിയുടെ നീക്കം. സാമ്പത്തിക പ്രതിസന്ധിയിലേക്ക് കെ എസ് ആർ ടിസിയെ തള്ളിവിട്ട് പ്രതിസന്ധി രൂക്ഷമാക്കാനായിരുന്നു ഗതാഗത സെക്രട്ടറിയുടെ നീക്കം. ഈ സാഹചര്യത്തിൽ സിഎംഡി സ്ഥാനം ഒഴിയുമെന്ന് തച്ചങ്കരി അറിയിച്ചിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്.
അതിനിടെ തച്ചങ്കരിയെ താറടിക്കാൻ സിപിഎമ്മിന്റെ സൈബർ ഗുണ്ടകളും രംഗത്ത് വന്നിട്ടുണ്ട്. കോമാളി വേഷ ധാരിയായ തച്ചങ്കരിയുടെ തബലയുടെ താളത്തിന് തുള്ളാൻ നിൽക്കുന്നവരല്ല തൊഴിലാളികൾ ...! കെ എസ് ആർ ടി സി യുടെ തലപ്പത്തേക്ക് ടോമിൻ തച്ചങ്കരി എന്ന ഐ പി എസ് കാരനെ സർക്കാർ നിയമിക്കുമ്പോൾ കെ എസ് ആർ ടി സി എന്ന സ്ഥാപനത്തെ എന്തും ചെയ്യാൻ തച്ചങ്കരിക്ക് അനുവാദം കൊടുത്തു എന്നാണ് അദ്ദേഹം ധരിച്ചത് ... സാമ്പത്തികമായി നഷ്ടത്തിലായ കെ എസ് ആർ ടി സി യെ മറ്റ് പൊതു മേഖലാ സ്ഥാപനങ്ങളെ പോലെ ലാഭത്തിൽ ആക്കുകയും സംരക്ഷിക്കുകയും പൊതു മേഖലയിൽ തന്നെ നില നിർത്തുകയും ചെയ്യുക എന്നതാണ് എൽ ഡി എഫ് സർക്കാർ നയമെന്നൊക്കെയുള്ള പ്രചരണം സൈബർ ഗുണ്ടകളിലൂടെ തുടങ്ങിയിരുന്നു. ഇതെല്ലാം യൂണിയനുകളുടെ കള്ളക്കളിയായിരുന്നു. ഇതിലേക്കാണ് ഗതാഗത സെക്രട്ടറിയേയും കൂടെ കൂട്ടിയത്.
മുമ്പ് കെ എസ് ആർ ടി സിയെ രക്ഷിക്കാൻ രാജമാണിക്യം ചില ഇടപെടൽ നടത്തി. ഇതിനേയും പൊളിച്ചത് ഗതാഗത സെക്രട്ടറിയായിരുന്ന ജ്യോതിലാലായിരുന്നു. എതിർപ്പ് കാട്ടാനുള്ള കരുത്ത് രാജമാണിക്യത്തിന് ഇല്ലായിരുന്നു. ഇതോടെ അദ്ദേഹം ആനവണ്ടിക്ക് പുറത്തായി. എന്നാൽ ഡിജിപി റാങ്കിലുള്ള തച്ചങ്കരി എന്തും നേരിടാനുള്ള തയ്യാറെടുപ്പുമായിട്ടായിരുന്നു എത്തിയത്. യൂണിയനുകളുടെ പ്രവർത്തനത്തിൽ മുക്കു കയറിട്ടു. നേതാക്കളും ജോലിയെടുക്കേണ്ട അവസ്ഥ വന്നു. ഇതോടെയാണ് തച്ചങ്കരിയെ പുകച്ചു പുറത്തു ചാടിക്കാൻ നീക്കം തുടങ്ങിയത്. ജീവക്കാരുടെ ശത്രുവായി തച്ചങ്കരിയെ മാറ്റാനായിരുന്നു നീക്കം. ഇതിന് ശമ്പലം മുടക്കുകയാണ് നല്ല വഴിയെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് ധനവകുപ്പിന്റെ തുക വകമാറ്റാൻ തിരക്കഥ ഒരുങ്ങിയത്. ഇത് പൊളിയുകയാണ്. ഇനിയും ഗതാഗത സെക്രട്ടറി കളികൾ തുടങ്ങിയാൽ സ്ഥാനം ഒഴിയുമെന്ന് തച്ചങ്കരി ഗതാഗതന്ത്രിയെ അറിയിച്ചിട്ടുണ്ട്.
തച്ചങ്കരിയുടെ പരീക്ഷണങ്ങൾ കെ.എസ്.ആർ.ടി.സിയിൽ ഫലിച്ചു തുടങ്ങുന്നുവെന്ന തിരിച്ചറിവിലായിരുന്നു യൂണിയനും ഗതാഗത സെക്രട്ടറിയും നീക്കം തുടങ്ങിയത്. നിരന്തരം നഷ്ട കണക്കുകൾ മാത്രം പറയുന്ന കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞ മാസം ഏഴരക്കോടിയുടെ വരുമാനമുണ്ടായതായി കണക്കുകൾ. ജൂൺമാസത്തിനേക്കാൾ ഏഴരക്കോടി രൂപയാണ് കഴിഞ്ഞമാസം കോർപ്പറേഷന് ഉണ്ടായിരിക്കുന്നത്. ജൂൺ മാസത്തിൽ കെ.എസ്.ആർ.ടി.സിക്ക് 189.89 കോടി രൂപയുടെ വരുമാനമായിരുന്നു ഉണ്ടായത്. ജൂലായ് മാസത്തിൽ എത്തുമ്പോൾ വരുമാനം ഏഴരക്കോടി വർധിച്ച് 197.64 കോടിയാവുകയായിരുന്നു. കഴിഞ്ഞമാസം 9, 23 എന്നീ തിയ്യതികളിലാണ് കെ.എസ്.ആർ.ടി.സിക്ക് ഏറ്റവും കൂടുതൽ വരുമാനമുണ്ടായിരിക്കുന്നത്. പരിഷ്കാര നടപടികളിൽ പിന്നോട്ടില്ലെന്ന് ടോമിൻ തച്ചങ്കരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭരണകാര്യങ്ങളിൽ കൈകടത്താൻ തൊഴിലാളി യുണിയനുകളെ അനുവദിക്കില്ലെന്നും കെ.എസ്.ആർ.ടി.സി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കെതിരെ നിൽക്കുന്നത് യൂണിയനുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതെല്ലാമാണ് ഗതാഗത സെക്രട്ടറിയുടെ ഉറക്കം കെടുത്തുന്നത്.
കെഎസ്ആർടിസിയിൽ ശമ്പളം കൊടുക്കാൻ അനുവദിച്ച തുക വകമാറ്റിയ ഗതാഗത സെക്രട്ടറിക്കെതിരെ എം.ഡി.ടോമിൻ തച്ചങ്കരി മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പരാതി നൽകിയിരുന്നു. അനുവദിച്ച തുക കെടിഡിഎഫ്സിക്ക് പലിശ നൽകാൻ നീക്കിവച്ചു കൊണ്ട് കെ.ആർ.ജ്യോതിലാൽ ഇറക്കിയ ഉത്തരവാണ് വിവാദമായത് . ഇരുവരും തമ്മിൽ ഏറെ നാളായി തുടരുന്ന ഭിന്നതയുടെ തുടർച്ചയാണ് പുതിയ സംഭവം. ഗതാഗത സെക്രട്ടറി 20 കോടിയിൽ 13.5 കോടി കെ.ടി.ഡി.എഫ്.സിക്ക് പലിശയിനത്തിൽ നൽകണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കിയതാണ് വിവാദമായത്. ശമ്പളം കൊടുക്കാൻ തന്ന പണം വകമാറ്റിയ ജ്യോതിലാലിന്റേത് തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാടാണന്നും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ച് തച്ചങ്കരി ധനമന്ത്രിക്ക് കത്തയച്ചു. ശമ്പളം കൊടുക്കാനാണ് പണം അനുവദിച്ചതെന്നും മറ്റ് നിബന്ധനകളൊന്നും വച്ചിരുന്നില്ലെന്ന് ധനവകുപ്പും വ്യക്തമാക്കി. ഇതിനൊപ്പമാണ് മുഖ്യമന്ത്രി ഉറച്ച നിലപാട് എടുക്കുന്നത്. ഇതോടെ പ്രശ്നം പരിഹരിക്കപ്പെടുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്