സെസിലൂടെ കെഎസ്ആർടിസി യാത്രാക്കൂലി കൂട്ടിയതിന് പിന്നിൽ തൊഴിലാളി യൂണിയനുകളുടെ സമ്മർദ്ദം; യാത്രക്കാരിൽ നിന്നും പിടിക്കുന്ന അധിക തുക പോകുന്നത് പെൻഷൻ ഫണ്ടിലേക്ക്; യാത്രക്കാർക്ക് ഗുണം ചെയ്യുന്ന അപകട ഇൻഷുറൻസിന്റെ പേരിൽ പകൽകൊള്ളയെന്നും ആക്ഷേപം
ജെയിംസ് വടക്കൻ
തിരുവനന്തപുരം: കെഎസ്ആർടിസി ടിക്കറ്റിന് അധിക സെസ് ഏർപ്പെടുത്തി അധികതുക സമാഹരിക്കാനുള്ള തീരുമാനം യാത്രക്കാർക്ക് തിരിച്ചടിയാണെന്ന ആരോപണങ്ങൾ ഇതിനോടകം തന്നെ ഉയർന്നുകഴിഞ്ഞു. തൊഴിലാളി യൂണിയനുകളുടെ സമ്മർദ്ദമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ് ഉയരുന്ന പ്രധാന ആരോപണം. സെസ് വഴി ലഭിക്കുന്ന അധികതുക പ്രധാനമായും ചെലവഴിക്കുക ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്കാണ്. ഇതുവഴി മാസം 15 കോടി അധിക വരുമാനമുണ്ടാകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷിക്കുന്നത്. എന്നാൽ, തൊഴിലാളി സംഘടനകളുടെ താൽപ്പര്യപ്രകരം എന്തിനാണ് സാധാരണക്കാരുടെ മേൽ അധികബാധ്യത അടിച്ചേൽപ്പിക്കുന്നതെന്ന ചോദ്യമാണ് ഇതോടെ ഉയർന്നിരിക്കുന്നത്.
യാത്രക്കാർക്ക് അധിക സൗകര്യങ്ങൾ നൽകുന്നതിനാണ് സെസ് ഏർപ്പെടുത്തിയതെന്നാണ് കെഎസ്ആർടിസി സർവീസും വ്യക്തമാക്കുന്നുണ്ടെങ്കിലും അതൊന്നും ഏർപ്പെടുത്തിയിട്ടില്ല. ഇതിൽ പ്രധാന തുകയും ചെലവഴിക്കുന്നത് പെൻഷൻ ഫണ്ടിലേക്കാണ്. ജനങ്ങളിൽ നിന്നും പിരിക്കുന്ന അധിക സെസ് കൊണ്ട് അവർക്ക് ഉപയോഗപ്പെടുന്ന വിധത്തിലുള്ള അടിസ്ഥാന സൗകര്യ വികസനമാണ് വേണ്ടത്. അല്ലാതെ ജീവനക്കാരുടെ പെൻഷൻ പ്രശ്നം തീർക്കാനല്ല ഇത് വേണ്ടെതെന്നതാണ് ശക്തമായ അഭിപ്രായം.
നിലവിൽ ബസ് സ്റ്റാൻഡുകളിലെ വിശ്രമ സൗകര്യങ്ങളും ജനങ്ങളുടെ നികുതി പണം കൊണ്ടും എംഎൽഎ, എംപി ഫണ്ടുകളിൽ നിന്നും നിർമ്മിച്ചവയാണ്. എങ്കിലും ടോയ്ലറ്റ് ഉപയോഗിക്കുമ്പോൾ പോലും പണം നൽകേണ്ട അവസ്ഥയും സംജാതമാണ്. ഇങ്ങനെയിരിക്കെയാണ് അധിക സെസുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയത്. കെഎസ്ആർടിസിയിൽ അപകട ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി 15 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റുകൾക്കാണ് സെസ് ഏർപ്പെടുത്തിയത്.
ഇന്നലെ മുതലാണ് ഇത് പ്രാബല്യത്തിൽ വന്നതും. ഒരു രൂപ മുതൽ പത്തുരൂപ വരെയാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. 14 രൂപ വരെയുള്ള ടിക്കറ്റിനു നിരക്കു കൂടില്ല. 15-24 നിരക്കിന് ഒരുരൂപ, തുടർന്ന് 49 രൂപ വരെയുള്ള ടിക്കറ്റിന് രണ്ടുരൂപ, തുടർന്ന് 74 വരെ മൂന്നുരൂപ, 75 മുതൽ 99 വരെ നാലുരൂപ നിരക്കിൽ സെസ് ഉണ്ടാകും. 100 നു മുകളിലുള്ള ടിക്കറ്റിനു പത്തുരൂപയുടെ വർധന നിലവിൽ വന്നിരുന്നു.
യാത്രയ്ക്കിടെ അപകട മരണമുണ്ടായാൽ അഞ്ചുലക്ഷം രൂപവരെ ധനസഹായം നൽകുന്ന വിധത്തിലാണ് പദ്ധതി. പദ്ധതിയിലെ പ്രധാന ആകർഷകമായി പൊതുജനങ്ങൾക്ക് തോന്നുന്നത് ഇവയാണ്: ടിക്കറ്റ് റിസർവ് ചെയ്തു യാത്ര ചെയ്യുന്നവർക്കാണ് അഞ്ചുലക്ഷത്തിന്റെ ആനുകൂല്യം. അല്ലാത്തവർക്ക് ഒരുലക്ഷം രൂപയും. മരണപ്പെടുന്നവർക്കു മക്കളുണ്ടെങ്കിൽ പഠനസഹായമായി 10,000 രൂപവരെ ലഭിക്കും. പരുക്കേറ്റാൽ റിസർവേഷൻ ഉള്ളവർക്ക് 50,000 രൂപയും മറ്റുള്ളവർക്കു 15,000 രൂപയും നൽകും. റിസർവേഷൻ ഉള്ളവരുടെ കൂടെ ആശുപത്രിയിൽ നിൽക്കുന്നവർക്ക് 500 രൂപവീതം നൽകും. ഒപിയിൽ ചികിൽസ തേടുന്നവർക്ക് 3000 മുതൽ 10000 രൂപ വരെയാണു ധനസഹായം. റിസർവു ചെയ്തവരുടെ സാധനങ്ങൾ നഷ്ടപ്പെട്ടാലും 3000 രൂപവരെ നഷ്ടപരിഹാരം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.
എന്നാൽ മേൽപ്പറഞ്ഞ കാര്യങ്ങളേക്കാൾ ഉപരിയായി അധികതുക ഉപയോഗിക്കുന്നത് പെൻഷൻ ഫണ്ടിലേക്കാണ്. അതുകൊണ്ട് തന്നെ പുതിയ സെസ് ധാർമ്മികമായി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നാണ് പറയുന്നത്. യൂണിയൻ പ്രവർത്തനത്തിന്റെ അതിപ്രസരമാണ് ജനങ്ങൽക്ക് അധികബാധ്യത വരുത്തിയത്. മാസത്തിൽ പത്തോ -പന്ത്രണ്ടോ ദിവസം മാത്രമാണ് കെഎസ്ആർടിസി ജീവനക്കാർ ജോലി ചെയ്യേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ പെൻഷൻ ഡബിൾ കൂട്ടി സാധാരണക്കാരും അതിലൂടെ ജോലി ചെയ്യാതെ അധിക ശമ്പളം വാങ്ങുന്നതുമാണ് സെസ് ഏർപ്പെടുത്തിയത് ചെന്നവസാനിച്ചത്.
ഷെഡ്യൂൾ റദ്ദാക്കൽ അടക്കം കെഎസ്ആർടിയിൽ പതിവു സംഭവങ്ങളാണ്. കേരളത്തിൽ ഒരു ബസ് ഒരു ദിവസം 260 കിലോമീറ്റർ ഓടുമ്പോൾ തമിഴ് നാട്ടിൽ അത് 452 കിലോമീറ്ററും ആന്ധ്രായിൽ 363 കിലോമീറ്ററും ആണ് ഓടുന്നത്. സുപ്രീം കോടതി നിർദ്ദേശ പ്രകാരം സംസ്ഥാനത്തെ കെഎസ്ആർടിസി അടക്കമുള്ള റൂട്ടു ബസുകളുടെ റണ്ണിങ് ടൈം 1 - 1 - 2013 മുതൽ സംസ്ഥാന ഗതാഗത അഥോറിറ്റി പുനർ നിർണ്ണയിച്ചിരുന്നു. അതിൻ പ്രകാരം ഒറ്റപ്പാത പാതയിലൂടെ ഒരു കെഎസ്ആർടിസി ഓർഡിനറി ബസ് പ്രതിദിനം 336 കിലോമീറ്റും ഇരട്ടപാത പാതയിലൂടെ 374 കിലോമീറ്ററും ഓടണം. ഏതാണ്ട് പ്രതിദിനം 480 കിലോമീറ്റർ ഓടണം ഇതിന്റെ സ്ഥാനത്താണ് കെഎസ്ആർടിസിയിൽ യൂണിയൻ പ്രവർത്തകരുടെ സമ്മർദ്ദഫലമായി ഇത് 260 കിലോമീറ്റർ മാത്രമാക്കിയത്.
കെഎസ്ആർടിസിയിൽ ഒരു ജീവനക്കാരൻ ഒരു ദിവസം ഓടിക്കുന്ന ശരാശരി ദൂരം 38 കിലോമീറ്റർ യാത്രയാണെങ്കിൽ തമിഴ്നാട്ടിൽ അത് 77 കിലോമീറ്ററും ആന്ധ്രായിലും കർണ്ണാടകത്തിലും 87 കിലോമീറ്ററും ആണ്. പുതുക്കിയ റണ്ണിങ് തൊഴിലിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ബസുകളുട ഓട്ട സമയം പുതുക്കി നിശ്ചയിക്കേണ്ട സമയം കഴിഞ്ഞിട്ട് 3 വർഷമായി. മന്ത്രിമാരുടെ പിന്തുണയോടെ യൂണിയനുകൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നു. നഷ്ടക്കണക്കുകൾ പരിശോധിക്കുമ്പോൾ കെഎസ്ആർടിസിയെ കടുത്ത നഷ്ടത്തിലാക്കുന്നത് ഇത് തന്നെയാണ്.
അദ്ധ്വാന ഭാരം കുറവായതിനാൽ കിലോമീറ്റർ ശമ്പളമാണ് കെഎസ്ആർടിസിയിൽ. എന്നാൽ മറ്റ് സംസ്ഥനങ്ങളേക്കാൾ ഇരട്ടിയാണ് കെഎസ്ആർടിസിയിലെ ശമ്പള ചെലവ്. ഡിഎ അർഹിക്കുന്നതിനോടൊപ്പം പെൻഷൻ അർഹിക്കുന്ന ആദ്യത്തെ ഏക പെൻഷൻ പദ്ധതിയുടെ ഗതാഗത കോർപ്പറേഷനും കെഎസ്ആർടിസിയും ആണ്. പെൻഷൻ തൊഴിലാളികളുടെ അവകാശമാണെങ്കിൽ കുറഞ്ഞ യാത്ര കൂലിയിൽ ബസോടിക്കുക എന്ന ദേശാൽകൃത നിയമത്തിൽ കെഎസ്ആർടിസിയുടെ ഉത്തരവാദിത്വമാണ്. പെൻഷൻ നൽകാൻ യാത്രക്കാരുടെയും സെസ് ഏർപ്പെടുത്തുകയല്ലേ കെഎസ്ആർടിസിയിലെ തൊഴിലാളികളുടെ അദ്ധ്വാന ഭാരം ദേശീയ തലത്തിലേക്ക് ഉയർത്തുകയും വേണം. എന്നാൽ, ഇതിനോട് ജീവനക്കാർ മുഖം തിരിക്കുകയാണ് പതിവ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍