പിണറായിയെ തടഞ്ഞാൽ രാജിവയ്ക്കുമെന്ന് കുമ്മനം; പിന്തുണയുമായി രാജഗോപാലും; കണ്ണൂരിലെ സമാധാനത്തെ അട്ടിമറിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് ഔദ്യോഗിക പക്ഷം; മംഗളുരുവിൽ കേരളാ മുഖ്യമന്ത്രിയെ തടയേണ്ടതില്ലെന്ന പരിവാർ മനംമാറ്റത്തിന് പിന്നിൽ സംസ്ഥാന അധ്യക്ഷന്റെ സമ്മർദ്ദം; മംഗളുരുവിനെ ചൊല്ലി ബിജെപിയിൽ പോര് മുറുകുന്നു
മറുനാടൻ മലയാളി ബ്യൂറോ
മംഗളുർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് മംഗളൂരിൽ എത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ തടയേണ്ടെന്ന് സംഘപരിവാർ തീരുമാനം. കേരള മുഖ്യമന്ത്രിയെ തടയില്ലെന്ന് തീരുമാനിച്ചതായി ബിജെപി നേതാവ് നളിൻ കുമാർ കട്ടീൽ പറഞ്ഞു. ഹർത്താലിലൂടെ പ്രവർത്തകർക്കിടയിലുള്ള പ്രതിഷേധം അറിയിക്കാനാണ് ഉദ്ദേശിച്ചത് എന്നും സംഘപരിവാർ നേതാവ് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനത്തിന്റെയും മുതിർന്ന നേതാവ് രാജഗോപാലിന്റേയും നിലപാടുകളാണ് ഇതിന് കാരണം. പിണറായിയെ തടയുന്നത് കേരളത്തിൽ ബിജെപിക്ക് തിരിച്ചടിയാകുമെന്ന് കുമ്മനം അറിയിച്ചു. കണ്ണൂരിൽ സമാധാനത്തിന് സർക്കാരുമായി ബിജെപി നേതൃത്വം കൈകൊടുക്കുമ്പോൾ മംഗളൂരുവിൽ പിണറായിയെ തടയുന്നത് ശരിയല്ലെന്ന് കുമ്മനം നിലപാട് എടുത്തു.
കന്നഡ ദിനപ്പത്രത്തിന്റെ ഓഫീസ് നിർമ്മാണ ഉദ്ഘാടനത്തിനും സിപിഐ(എം) സംഘടിപ്പിക്കുന്ന മതസൗഹാർദ്ദറാലി ഉദ്ഘാടനത്തിനുമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ മംഗളുരിവിലെത്തുന്നത്. മംഗളുരുവിൽ പൊലീസ് ആക്ട് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. വ്യത്യസ്തരാഷ്ട്രീയാശയം പുലർത്തുന്നതിന്റെ പേരിൽ നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കുന്ന പാർട്ടിയുടെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രൊഫ. എം.ബി.പുരാണിക് കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തിയിരുന്നു. പിണറായി പ്രസംഗിക്കുന്നത് മേഖലയിലെ ശാന്തിയും സമാധാനവും കെടുത്തുമെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. എന്നാൽ, മതസൗഹാർദറാലി അലങ്കോലപ്പെടുത്താനുള്ള ആർഎസ്എസ്സിന്റെ നീക്കമാണിതെന്നാണ് സിപിഎമ്മിന്റെ ആരോപണം. ഇതിനിടെ അടിക്ക് അടി, കൊലയ്ക്ക് കൊലയെന്ന പ്രഖ്യാപനവുമായി കെ സുരേന്ദ്രനും മംഗളൂരുവിലെത്തി. ഇതോടെയാണ് കുമ്മനം ഇടപെടൽ നടത്തിയത്.
കേരളത്തിൽ ബിജെപിയുടെ പ്രതിച്ഛായ ഇല്ലാതാക്കുന്നതാണ് ഈ തീരുമാനങ്ങളെന്ന് കുമ്മനം ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ കുമ്മനം പരിവാർ നേതൃത്വത്തേയും കാര്യങ്ങൾ വിശദീകരിച്ചു. പിണറായിയെ തടയുകയും അതിന്റെ പേരിൽ സംഘർഷം ഉണ്ടാവുകയും ചെയ്താൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് താനുണ്ടാകില്ലെന്ന് പോലും കുമ്മനം നിലപാട് എടുത്തതായാണ് സൂചന. ഏക എംഎൽഎ കൂടിയായ രാജഗോപാലും കുമ്മനത്തിന്റെ നിലപാടിനെ പിന്തുണച്ചു. കണ്ണൂരിൽ സമാധാന ശ്രമങ്ങൾ തുടരുകയാണ്. ഇതിന് മുൻകൈയെടുക്കുന്നത് പിണറായി വിജയനാണ്. അദ്ദേഹം ആർഎസ്എസുമായി പോലും ഉഭയകക്ഷി ചർച്ചയ്ക്ക് പിണറായി തയ്യാറായി. ഈ സാഹചര്യത്തിൽ മംഗളുരുവിൽ പിണറായിയെ തടയുന്നത് കണ്ണൂരിലെ പ്രശ്നങ്ങൾ സങ്കീർണ്ണമാക്കും. ഇതിൽ ബിജെപിയെ പൊതുസമൂഹം കുറ്റപ്പെടുത്തുകയും ചെയ്യും.
അക്രമത്തിന്റെ വഴിയേ കേരളം പിടിക്കാനാകില്ല. സാമൂഹിക ഇടപെടലാണ് വേണ്ടത്. അതിനാൽ താൻ ശ്രമിക്കുന്നതെന്നും എന്നാൽ പാർട്ടിയിൽ ഒരു വിഭാഗം അതിന് തടസ്സമാണെന്നും കുമ്മനം ആരോപിക്കുന്നു. അനാവശ്യ വിവാദങ്ങളും പ്രസ്താവനകളും പാടില്ലെന്ന് തീരുമാനിച്ചിരുന്നതാണ്. എ എൻ രാധാകൃഷ്ണൻ നടത്തിയ ചില പരാമർശങ്ങൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. എംടി വിഷയത്തിലും മറ്റും പൊതു വികാരം ബിജെപിക്ക് എതിരാകുന്ന തരത്തിൽ വന്നു. ലോ അക്കാദമിയിലെ ഇടപെടലിലൂടെ പ്രതിപക്ഷത്തെ പ്രധാന ശക്തിയായി ബിജെപി മാറി. അതിനിടെ എല്ലാം തകിടം മറിക്കാൻ ചിലർ ശ്രമിക്കുന്നു. മംഗളുരുവിലെ കെ സുരേന്ദ്രന്റെ പ്രസ്താവന ഇത്തരത്തിലൊന്നായി കുമ്മനം ക്യാമ്പ് വിലയിരുത്തുന്നു. ഇതുൾപ്പെടെ ബിജെപി ദേശീയ നേതൃത്വത്തെ കുമ്മനം ധരിപ്പിച്ചുവെന്നാണ് സൂചന. ഇതോടെ പിണറായിയെ തടയേണ്ടതില്ലെന്നും പ്രതിഷേധം രേഖപ്പെടുത്തിയാൽ മതിയെന്നും മംഗളുരുവിലെ ബിജെപി-ആർഎസ്എസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.
കർണ്ണാടകയിൽ കോൺഗ്രസ് ഭരണമാണ് ഉള്ളത്. എന്നാൽ മംഗളുരു ബിജെപിയുടെ ശക്തി കേന്ദ്രവും. അതുകൊണ്ട് തന്നെ നളിൻകുമാർ കട്ടിൽ വിചാരിച്ചാൽ വലിയ സംഘർഷം അവിടെയുണ്ടാകും. തീവ്ര ഹിന്ദുത്വവാദികളുടെ സ്ഥലം ആണ് ഇവിടെ. ഇവിടെ പിണറായി വിജയൻ അക്രമിക്കപ്പെടുകയോ തടയുകയോ ചെയ്താൽ വലിയ സംഘർഷം ഉണ്ടാകും. നേരത്തെ മധ്യപ്രദേശിൽ പിണറായി വിജയന് ഒരു പരിപാട് റദ്ദാക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നിലും സംഘപരിവാർ പ്രതിഷേധമായിരുന്നു. ഇത് മംഗളുരൂവിലും തുടർന്നാൽ കേരളത്തിലെ ന്യൂനപക്ഷം ബിജെപിയിൽ നിന്ന് കൂടുതൽ അകലും. ഇതിന്റെ നേട്ടം സിപിഎമ്മിന് കിട്ടുകയും ചെയ്യും. നിയമസഭയിൽ രാജഗോപാലിലൂടെ അക്കൗണ്ട് തുറന്ന ബിജെപിക്ക് മുമ്പിൽ വലിയ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഇതിനെ ഇല്ലാതാക്കുന്നതാകും പിണറായിയെ തടയലെന്ന് കുമ്മനം പറയുന്നു.
പിണറായി വിജയന് ആവശ്യമായ സുരക്ഷ നൽകുമെന്ന് പൊലീസ് കമ്മീഷണർ എം. ചന്ദ്രശേഖറും പൊലീസ് സൂപ്രണ്ട് ഭൂഷൺ ഗുലാബ്രോ ബൊറാസും വ്യക്തമാക്കിയിട്ടുണ്ട്. പരിപാടി തടസ്സമില്ലാതെ നടത്തുന്നതിന് 4000 പൊലീസുകാരെ വിന്യസിക്കും. 700 സി.സി.ടി.വി. ക്യാമറകളും ആറ് ഡ്രോണുകളും മതസൗഹാർദറാലി കടന്നുപോകുന്ന വഴികളിൽ നിരീക്ഷണത്തിനുണ്ടാകും. മദ്യശാലകൾക്ക് അധികൃതർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. മുൻകരുതലായി 120 പേരെ കസ്റ്റഡിയിലെടുത്തു. കേരള മുഖ്യമന്ത്രിയെ എതിർക്കുന്ന സംഘടനകളിൽ നിന്ന് നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്ന് എഴുതിവാങ്ങിയിട്ടുണ്ട്. അത്യാവശ്യ സന്ദർഭങ്ങളിൽ നിർണായകതീരുമാനം കൈക്കൊള്ളുന്നതിന് 23 എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നഗരത്തിൽ പല ഭാഗങ്ങളിലുമായി തയ്യാറാക്കിനിർത്തുമെന്നും പൊലീസ് അധികൃതർ പറഞ്ഞു.
ഇന്നലെ ഉള്ളാളിൽ തൊക്കോട്ടെ സിപിഐ(എം). ഏരിയാകമ്മിറ്റി ഓഫീസ് തീയിട്ടുനശിപ്പിച്ചു. റാലിയുടെ പ്രചാരണത്തിന് സ്ഥാപിച്ച ബോർഡുകൾ കീറിയും കരിയോയിൽ ഒഴിച്ചും നശിപ്പിച്ചിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് മംഗളൂരു നോർത്ത്, ഈസ്റ്റ് സ്റ്റേഷനുകളിലായി രണ്ട് കേസ് രജിസ്റ്റർ ചെയ്തു. ഇതിന് പിന്നാലെയാണ് കെ സുരേന്ദ്രന്റെ പ്രസംഗം വന്നത്. ഇത് കേരളത്തിൽ ഏറെ ചർച്ചയായി. ബിജെപിയിലെ വി മുരളീധര പക്ഷത്തിലെ പ്രമുഖനാണ് സുരേന്ദ്രൻ. കുമ്മനവുമായി തെറ്റി നിൽക്കുന്ന മുരളീധര പക്ഷം കണ്ണൂരിൽ കുമ്മനം നടത്തുന്ന സമാധാന നീക്കങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ബിജെപിയിലെ ഔദ്യോഗിക പക്ഷത്തിന് പരാതിയുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് മംഗളുരുവിൽ മുഖ്യമന്ത്രിയെ തടയുന്നതെന്നാണ് ഇവരുടെ വിലയിരുത്തൽ. കേരളത്തിൽ സംഘപരിവാർ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിയെ മംഗലാപുരത്ത് കയറ്റില്ലെന്നായിരുന്നു സംഘപരിവാർ സംഘടനകൾ ഭീഷണിമുഴക്കിയത്. ഇത് ശരിയല്ലെന്നും കുമ്മനം വിലയിരുത്തുന്നു.
കേരളത്തിൽ എത്തുന്ന ബിജെപിക്കാരെ സിപിഎമ്മും തടയുകയെന്ന നിലപാട് എടുക്കും. ഇത് സംഭവിച്ചാൽ കാര്യങ്ങൾ കൈവിട്ടു പോകും. പ്രതിഷേധങ്ങൾ ആവാം. എന്നാൽ അക്രമത്തിലേക്ക് കടക്കുന്നതൊന്നും ചെയ്യരുത്. മംഗളുരുവിൽ പിണറായിയ്ക്കെതിരെ സംഘർഷമുണ്ടാകാത്ത തരത്തിൽ പ്രതിഷേധിക്കണമെന്നാണ് കുമ്മനത്തിന്റെ നിലപാട്.
Stories you may Like
- ഹെലിക്കോപ്ടർ വട്ടമിട്ടു പറന്നത് അഞ്ചു തവണ; സുരക്ഷാ വീഴ്ചയെന്ന് കുമ്മനം
- ആർക്കും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ സഞ്ചരിക്കാം; ഇത് സുരക്ഷാ വീഴ്ച തന്നെ
- മറുനാടനോട് പ്രതികരിച്ചു കുമ്മനം രാജശേഖരൻ
- പത്തനംതിട്ടയെ ഇളക്കി മറിച്ച് കേരള പദയാത്രയ്ക്ക് അടൂരിൽ വൻ സ്വീകരണം
- 'മോദി കുടുംബമില്ലാത്തവൻ' എന്ന ലാലു പ്രസാദ് യാദവിന്റെ പരിഹാസം ഏറ്റുപിടിച്ച് ബിജെപി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍