രാജി സന്നദ്ധത അറിയിച്ച് കുമ്മനം രാജശേഖരൻ; മെഡിക്കൽ കോഴയിലെ അന്വേഷണ റിപ്പോർട്ട് ചോർന്നതിൽ സംസ്ഥാന പ്രസിഡന്റിന് കടുത്ത അമർഷം; അധ്യക്ഷ പദം ഒഴിയുമെന്ന് അറിയിച്ചത് ആർഎസ്എസ് നേതൃത്വത്തെ; രാജിവയ്ക്കില്ലെന്ന നിലപാടിൽ എംടി രമേശും ആർ എസ് വിനോദും; പാർട്ടി ഗ്രൂപ്പ് പോരിൽ അമിത് ഷായ്ക്ക് പൂർണ്ണ അതൃപ്തി; കേരളാ ബിജെപി ഘടകം പൊട്ടിത്തെറിയിലേക്ക്
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം : സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജ് ആരംഭിക്കാനായി ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അനുമതി വാങ്ങിക്കൊടുക്കാൻ ബിജെപി നേതാവ് 5.6 കോടി രൂപ കൈപ്പറ്റിയ അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം കുമ്മനം രാജിവയ്ക്കും. തന്റെ ഓഫീസിലുണ്ടായിരുന്ന രേഖ ചോർന്നതിനെ തുടർന്നാണ് ഇത്. പാർട്ടി സംസ്ഥാന സമിതിയിൽ രേഖ ചർച്ച ചെയ്യാനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനുമായിരുന്നു കുമ്മനം ആഗ്രഹിച്ചത്. എന്നാൽ ഏഷ്യാനെറ്റിൽ റിപ്പോർട്ടിന്റെ പകർപ്പ് പ്രസിദ്ധപ്പെടുത്തി. തൊട്ട് പിന്നാലെ മറ്റ് ചാനലുകളും ഏറ്റെടുത്തു. ഈ സാഹചര്യത്തിൽ താൻ സ്ഥാനം ഒഴിയുകയാണെന്ന് കുമ്മനം ആർഎസ്എസ് നേതൃത്വത്തെ അറിയിച്ചു. അവർ തത്വത്തിൽ സമ്മതിക്കുകയും ചെയ്തു.
എന്നാൽ ദേശീയ പ്രസിഡന്റ് അമിത് ഷായുടെ നിർദ്ദേശ പ്രകാരമാകും കുമ്മനം പ്രവർത്തിക്കേണ്ടതെന്ന് ആർഎസ്എസ് അറിയിച്ചിട്ടുണ്ട്. കോഴയിൽ കുമ്മനത്തിന് വീഴ്ചയുണ്ടായതായി അവർ കരുതുന്നില്ല. കുമ്മനം ആയതു കൊണ്ടാണ് അന്വേഷണം പുർത്തിയായത്. അദ്ദേഹത്തിന്റെ ധാർമിക നിലപാടിന്റെ വിജയമാണിതെന്നും ആർഎസ്എസ് നേതാക്കൾ മറുനാടനോട് പറഞ്ഞു. രാജിക്കാര്യത്തിൽ അമിത് ഷായാകും അന്തിമ തീരുമാനം എടുക്കുക. അതിനിടെയ ആരോപണത്തിൽ കുടുങ്ങിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് സ്ഥാനം ഒഴിയില്ലെന്ന നിലപാടിലാണ്. സഹകരണ സെൽകൺവീനറായ ആർ എസ് വിനോദും രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന കമ്മിറ്റി നിയോഗിച്ച അന്വേഷണ കമീഷനാണ് കോഴവാങ്ങിയതായി കണ്ടെത്തിയത്. കോളേജ് തുടങ്ങാൻ കോഴ വാങ്ങിയതിനു പുറമെ നേതാക്കൾ നടത്തുന്ന ഹവാല- കള്ളപ്പണ ഇടപാടുകളെ ക്കുറിച്ചുള്ള കണ്ടെത്തലുകളും റിപ്പോർട്ടിലുണ്ട്. ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയായിരുന്നു. റിപ്പോർട്ടിലെ ഉള്ളടക്കം രണ്ട് ദിവസമായി നൽകുകയും ചെയ്തു. ഇത് സ്ഥിരീകരിക്കുന്ന റിപ്പോർട്ടാണ് ഏഷ്യാനെറ്റും പുറത്തുവിട്ടത്. ഏഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ എംപിയാണ്. ഈ സാഹചര്യത്തിൽ തന്റെ ഓഫീസിലെ റിപ്പോർട്ട് ചോർച്ചയെ ഗൗരവത്തോടെയാണ് കുമ്മനം കാണുന്നത്.
വർക്കലയിലെ എസ്ആർ കോളേജ് ഉടമ ആർ ഷാജിയിൽനിന്ന് ബിജെപി സഹകരണസെൽ കൺവീനർ ആർ എസ് വിനോദ് 5.60 കോടി രൂപ കൈപ്പറ്റിയെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും പണം നൽകിയതായി ഷാജി മൊഴി നൽകിയെന്നും റിപ്പോർട്ടിലുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് കമ്മിഷൻ ശുപാർശ ചെയ്തു. ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് കെ പി ശ്രീശൻ, സംസ്ഥാന സെക്രട്ടറി എ കെ നസീർ എന്നിവരടങ്ങുന്ന അന്വേഷണകമ്മിഷൻ വിശദമായ പരിശോധനക്കും തെളിവെടുപ്പിനും ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ആർ ഷാജി ബിജെപി സംസ്ഥാന കമ്മിറ്റിക്ക് രേഖാമൂലം പരാതി നൽകിയതോടെയാണ് സംഭവം വിവാദമായത്. ഔദ്യോഗികനേതൃത്വം പരാതി ഒതുക്കാൻ ശ്രമിച്ചെങ്കിലും വി മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇത് ചർച്ചയാക്കി. ഡൽഹിയിലുള്ള സതീശ്നായർക്ക് കുഴൽപ്പണമായി തുക കൈമാറിയെന്ന് വിനോദ് സമ്മതിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കുഴൽപ്പണമായി എത്തിക്കുന്നതിന് പെരുമ്പാവൂരിലെ ഒരാളുടെ സഹായം തേടി. എസ് രാകേശാണ് സതീശ്നായരെ പരിചയപ്പെടുത്തിയത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിനോദ് സമ്മതിച്ചു. കുമ്മനത്തിന്റെ ഓഫീസ് സ്റ്റാഫിയിരുന്നു രാകേശ്. പരാതി ഉയർന്നപ്പോൾ തന്നെ ഇയാളെ കുമ്മനം ഒഴിവാക്കുകയും ചെയ്തു.
ഷാജിയുടെ പരാതിയിലില്ലാത്ത എം ടി രമേശിന്റെ പേരുകൂടി അന്വേഷണത്തിനിടെ കടന്നുവന്നതായി റിപ്പോർട്ടിൽ പറയുന്നു. പാലക്കാട് മെഡിക്കൽ കോളേജ് തുടങ്ങാൻ രമേശ് മുഖേന കാശ് നൽകിയെന്നായിരുന്നു പരാമർശം. രമേശിനോട് അന്വേഷിച്ചെങ്കിലും നിഷേധിച്ചു. പാലക്കാട് ചെർപ്പുളശേരിയിൽ മെഡിക്കൽ കോളേജ് തുടങ്ങാൻ ഒരു ടീം തന്നെ സമീപിച്ചിരുന്നെങ്കിലും തനിക്ക് ചെയ്യാൻ പറ്റുന്ന കാര്യമല്ലെന്നു പറഞ്ഞ് തിരിച്ചയച്ചതായി രമേശ് പറഞ്ഞെന്നും റിപ്പോർട്ടിലുണ്ട്. അതിനിടെ, കമ്മിഷൻ അംഗങ്ങളെപ്പറ്റിയും ലഭിച്ച പരാതികളെക്കുറിച്ചും ആർ എസ് വിനോദിന് വിവരങ്ങൾ കിട്ടിയതും റിപ്പോർട്ടിൽ എടുത്തുപറഞ്ഞിട്ടുണ്ട്. ഇത് കമ്മീഷനെ ഞെട്ടിച്ചു.
ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽനിന്നാണ് ഈ വിവരങ്ങൾ ചോർന്നതെന്ന് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഇതും കുമ്മനത്തെ വേദനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് തന്നെ ചോർന്നത്. ഏഷ്യാനെറ്റിൽ ഉന്നത ജോലി ആഗ്രഹിക്കുന്ന മുതിർന്ന മാധ്യമ പ്രവർത്തകനെയാണ് കുമ്മനത്തിന് സംശയം. ഏതായാലും റിപ്പോർട്ട് ചോർന്നതിന്റെ ധാർമിക ഉത്തരവാദിത്തം താൻ ഏറ്റെടുക്കുകയാണെന്ന് ആർഎസ്എസ് നേതൃത്വത്തെ കുമ്മനം അറിയിച്ചിട്ടുണ്ട്. അമിത് ഷായുമായും ബന്ധപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്ന ശേഷം ഇക്കാര്യത്തിൽ തീരുമാനം എടുത്താൽ മതിയെന്ന ഉപദേശമാണ് കുമ്മനത്തിന് നൽകിയിട്ടുള്ളത്.
ശനിയാഴ്ച ആലപ്പുഴയിൽ ബിജെപിയുടെ സംസ്ഥാന സമിതി ചേരുകയാണ്. ഈ യോഗത്തിൽ തന്റെ രാജി കുമ്മനം പ്രഖ്യാപിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ പകരം പ്രസിഡന്റിനെ കണ്ടത്തേണ്ടിവരും. അതും ദേശീയ നേതൃത്വത്തെ കുഴക്കുന്നുണ്ട്. അതിനാൽ കുമ്മനത്തെ രാജിവയ്പ്പിക്കാതെ അനുനയിപ്പിക്കാനും സംസ്ഥാന നേതൃത്വം അഴിച്ചു പണിയാനും ശ്രമം നടക്കും. കേരളത്തിന്റെ ചുമതല ഉടൻ ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി രാം മാധവിന് കൈമാറും. അദ്ദേഹത്തിന്റെ തീരുമാനങ്ങളും നിർണ്ണായകമാകും.
വർക്കലയിലെ സ്വാശ്രയ മെഡിക്കൽ കോളേജ് ഉടമയ്ക്ക് എംബിബിഎസിന് 150 സീറ്റുകൾ അധികമായി അനുവദിക്കാൻ നടത്തിയ ഇടെപെടലുകളിലാണ് കേരളത്തിലെ ബിജെപി പ്രതികൂട്ടിലായത്. ദേശീയ നേതൃത്വത്തിന്റെ ഇടെപെടൽ കൂടി വന്നതോടെ പാർട്ടി അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ അന്വേഷണ കമ്മീഷനെ വെയ്ക്കാൻ നിർബന്ധിതനാവുകയായിരുന്നു. കെ പി ശ്രീശനും എ കെ നസീറും ഉൾപ്പെടുന്ന രണ്ടംഗ കമ്മീഷൻ നൽകിയ റിപ്പോർട്ട് ശനിയാഴ്ച ആലപ്പുഴയിൽ ചേരുന്ന പാർട്ടി സംസ്ഥാന സമിതി പരിഗണിക്കാൻ ഇരിക്കെയാണ് കമ്മീഷന്റെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ മറുനാടന് ലഭിച്ചത്. ഇതിന് പിന്നാലെയാണ് അന്വേഷണ റിപ്പോർട്ട് അപ്പാടെ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത്. വർക്കലയിലെ പ്രമുഖ സ്വാശ്രയ മെഡിക്കൽ കോളേജിന് 150 സീറ്റുകൾ കൂടി അധികമായി അനുവദിക്കാൻ കേരളത്തിലെ ചില ബിജെപി നേതാക്കൾ ആവിശ്യപ്പെട്ടത് 17 കോടി. ഇന്ത്യയിലെവിടെയുംമുള്ള ആർക്കും സഹായം ലഭ്യമാക്കുന്ന കേരളത്തിലെ ബിജെപി ക്കാർക്ക് പ്രിയങ്കരനായ സതീഷ് ആയിരുന്നു ഇടനിലക്കാരൻ. ഡൽഹി കേന്ദ്രീകരിച്ചു നടക്കുന്ന ഉപജാപങ്ങളിൽ പെട്ട ആളായ സതീഷ് ഇടെപെടുന്ന കാര്യങ്ങൾ കൃത്യമായി ചെയ്തുകൊടുക്കുമെന്നതാണ് പ്രത്യേകത.
സതീഷിന്റെ ഏജന്റുമാരായി പ്രവർത്തിക്കുന്ന കൃഷ്ണദാസ് പക്ഷത്തെ പ്രമുഖരുടെ പേരുകൾ അന്വേഷണകമ്മീഷന്റെ റിപ്പോർട്ടിൽ ഉണ്ട്. പാലക്കാട് മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് മറ്റ് പല നേതാക്കൾക്കെതിരേയും ആരോപണം ഉണ്ട്. വർക്കലിയിലെ മുതലാളി പണം നൽകിയിട്ടും കാര്യം നടക്കാതെ വന്നപ്പോൾ മെഡിക്കൽ കോളേജ് ഉടമ ഇവിടെത്തെ ഇടനിലക്കാരായ ബിജെപി നേതാക്കളെ ബന്ധപ്പെട്ടു. കാര്യം നക്കണമെങ്കിൽ 10 കോടി കൂടി നൽകണമെന്ന് ആവിശ്യപ്പെട്ടു. കാര്യം നടന്നിട്ട് പണം തരാമെന്ന് കോളേജ് ഉടമ നിലപാട് എടുത്തതോടെ പിന്നീട് സംഘം ചോദിച്ചത് 10 എംബി ബിഎസ് സീറ്റായിരുന്നു. ഇതിൽ പിശക് ബോധ്യപ്പെട്ടപ്പോഴാണ് വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തൻ കൂടിയായ മെഡിക്കൽ കോളേജ് ഉടമ ബിജെപി യ്ക്ക് പരാതി നൽകിയത്. ഇതിൽ സംസ്ഥാന നേതൃത്വം വലിയ താൽപ്ര്യം പ്രകടിപ്പിക്കാതെ ഇരുന്നതോടെ ബി ഡി ജെ എസ് നേതാക്കളുടെ സഹായാത്താൽ വിഷയം അമിത് ഷാ യുടെ ചെവിയിൽ കോളേജ് ഉടമ എത്തിച്ചു. ഇതോടെയാണ് അന്വേഷണ കമ്മീഷനും അന്വേഷണവും ഒക്കെ ഉണ്ടായത്. കെപി ശ്രീശനും നസീറും നൽകിയ റിപ്പോർട്ടിൽ ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ഓഫീസിന് നേരെയും പരാമർശങ്ങളുണ്ട്. കുമ്മനം രാജശേഖരന്റെ വിശ്വസ്തനായിരുന്ന നെയ്യാറ്റിൻകരക്കാരനെ ചുറ്റിപ്പറ്റിയാണ് വിവാദം.
പാർട്ടി അധ്യക്ഷൻ അറിയാതെ സൗകര്യങ്ങൾ ഇയാൾ ദുരുപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. മറ്റ് മൂന്ന് പേർ കൂടി കുറ്റക്കാരാണെന്നാണ് അന്വേഷണ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ സംസ്ഥാനത്തെ പ്രമുഖർ ആരുമില്ല. സംസ്ഥാന സെല്ലിന്റെ കൺവീനർ മാത്രമാണ് പ്രതിസ്ഥാനത്തുള്ളത്.കുമ്മനത്തിന്റെ ഓഫീസിലെ ഡൽഹി കാര്യങ്ങൾ നോക്കിയിരുന്ന ആളാണ് പ്രതിക്കൂട്ടിലായത്. കഴിഞ്ഞയാഴ്ചയാണ് മെഡിക്കൽ കോളേജ് കോഴയിലെ അന്വേഷണ റിപ്പോർട്ട് കുമ്മനത്തിന് ലഭിച്ചത്.വർക്കലക്കാരനായ മെഡിക്കൽ കോളേജ് ഉടമയാണ് ഇതു സംബന്ധിച്ച പരാതി നൽകിയത്. ഇത് ഗൗരവത്തോടെ എടുത്ത കുമ്മനം അന്വേഷണ കമ്മീഷനെ നിയോഗിക്കുകയായിരുന്നു. മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ ഇത് സജീവ ചർച്ചയാക്കി. ഉടമ നൽകിയ പരാതിയിലും കുമ്മനത്തിന്റേയും റിച്ചാർഡ് ഹേയുടേയും ഓഫീസുമായി ബന്ധപ്പെട്ട പരമാർശങ്ങൾ ഉണ്ടായിരുന്നു. ഇക്കാര്യം ആർഎസ്എസ് നേതൃത്വവും മനസ്സിലാക്കി. ഇതോടെ കുമ്മനത്തിനൊപ്പമുള്ള കളങ്കിതനെ ചുമതയിൽ നിന്നൊഴിവാക്കി. ഹേയുടെ ഓഫീസിലെ പ്രമുഖന് താക്കീതും നൽകി. ഇതിന് പിന്നാലെയാണ് കുമ്മനത്തിന്റെ രാജിയിലേക്ക് പോലും എത്തിയ നാടകീയ സംഭവവികാസങ്ങൾ ഉണ്ടാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്