കേന്ദ്ര നേതൃത്വവും ആർഎസ്എസും വിലയക്കിയിട്ടും മെഡിക്കൽ കോഴ ആസൂത്രകൻ സതീഷ് നായരെ കൈവിടാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ; വിപി ഹൗസിലെ 409-ാം മുറിയിൽ ഇന്നലെ കുമ്മനവും സതീഷ് നായരും രഹസ്യ ചർച്ച നടത്തി; പത്തനംതിട്ടയിലെ 18 ഏക്കർ ഭൂമി ഇടപാടിന് പുറമേ കേന്ദ്ര സർക്കാർ കൗൺസലായി കോൺഗ്രസുകാരെ നിയമിച്ച ആരോപണത്തിന് പിന്നാലെയുള്ള രഹസ്യ യോഗം വിവാദമാകുന്നു
ബി രഘുരാജ്
ന്യൂഡൽഹി : ആർഎസ്എസും ബിജെപി കേന്ദ്ര നേതൃത്വവും വിലക്കിയിട്ടും ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും കോഴ ഇടപാടുകാരൻ സതീഷ് നായരുമായുള്ള കൂട്ടുകെട്ടു തുടരുന്നുവെന്ന് ബിജെപിക്കുള്ളിൽ പരാതി. കഴിഞ്ഞ ദിവസവും രഹസ്യ കൂടിക്കാഴ്ച നടന്നതായാണ് റിപ്പോർട്ട്. ഇന്നലെ ഡൽഹിയിലെത്തിയ കുമ്മനം രാജശേഖരനും സതീഷ് നായരുമായി വി.പി.ഹൗസിലെ 409 നമ്പർ ക്വാർട്ടേഴ്സിൽ രഹസ്യ കൂടിക്കാഴ്ച നടന്നുവെന്നാണ് ആരോപണം.
വിവാദമായ മെഡിക്കൽ കോളജ് കോഴ വിവാദത്തിൽ ഉൾപ്പെട്ട സതീഷ് നായരുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കാൻ ആർഎസ്എസും ബിജെപി കേന്ദ്ര നേതൃത്വവും കുമ്മനത്തിനു കർശന നിർദ്ദേശം നൽകിയിരുന്നു. നേരത്തേ കുമ്മനത്തിന്റെ ഡൽഹിയിലെ പിആർഒ ആയി പ്രവർത്തിക്കുകയായിരുന്നു സതീഷ് നായർ എന്നായിരുന്നു ആരോപണം. ഇത് ബിജെപിക്ക് ഏറെ തലവേദനയുണ്ടാക്കി. കുമ്മനത്തിന്റെ സംഘടനയായ അയ്യപ്പ സേവാ സമാജത്തിന്റെ അധ്യക്ഷനായിരുന്നു സ്വാമി അയ്യപ്പദാസ്. അയ്യപ്പദാസിന്റെ സഹോദരനാണ് സതീഷ്. ഈ ബന്ധമാണ് കുമ്മനത്തേയും സതീഷ് നായരേയും അടുപ്പിച്ചത്. ഇതാണ് മെഡിക്കൽ കോഴ ആരോപണങ്ങളിൽ ബിജെപിയെ കുടുക്കിയതെന്നാണ് ആരോപണം.
ബിജെപി അധ്യക്ഷനായി ചുമതലയേറ്റെടുത്ത കാലത്ത് കുമ്മനം രാജശേഖരൻ ഡൽഹിയിലെത്തുമ്പോൾ വി.പി.ഹൗസിൽ ജന്മഭൂമി ഓഫിസിലായിരുന്നു താമസിച്ചിരുന്നത്. അക്കാലത്ത് സതീഷ് നായരുമായുള്ള കൂടിക്കാഴ്ചകൾ നടന്നിരുന്നതു ജന്മഭൂമി ഓഫിസിലാണ്. ജന്മഭൂമി ഓഫിസിൽ വച്ചു കുമ്മനവും സതീഷ് നായരും പത്തനംതിട്ട ജില്ലയിൽ 18 ഏക്കർ സ്ഥലം ബിനാമി പേരിൽ വാങ്ങിയതിനെ കുറിച്ചു സംസാരിച്ച വിവരം ആർഎസ്എസ് സംസ്ഥാന നേതൃത്വത്തിന്റെ ചെവിയിലെത്തിയതിനെ തുടർന്നാണ് വി.പി.ഹൗസിൽ തന്നെ 409 നമ്പർ മുറി എംപി ഗസ്റ്റ് ക്വാർട്ടേഴ്സായി വാടകയ്ക്കെടുത്തത്. തുടർന്ന് കുമ്മനം ഡൽഹിയിലെത്തിയാൽ താമസം ഈ മുറിയിലായത്. മെഡിക്കൽ കോളജ് കോഴ ഇടപാടിലും ഈ മുറിയുടെ സാന്നിധ്യം ചർച്ചയായി.
ബിജെപി സംസ്ഥാന കോർ ഗ്രൂപ്പ് ശുപാർശ ചെയ്യാത്ത ചില പേരുകൾ കേരള ഹൈക്കോടതിയിലെ കേന്ദ്ര സർക്കാർ കൗൺസൽ പട്ടികയിൽ കടന്നു കയറിയത് കുമ്മനം സതീഷ് നായർ താൽപര്യത്തിലാണെന്ന പരാതിയും വ്യാപകമാണ്. കോൺഗ്രസ് അനുഭാവികൾ വരെ ഇത്തരത്തിൽ കേന്ദ്ര സർക്കാർ നിയമനം തരപ്പെടുത്തി. ഇവരിൽ നിന്നും കോഴ കൈപ്പറ്റിയെന്നും ആരോപണമുണ്ട്. മെഡിക്കൽ കോഴ വിവാദം ബിജെപിക്കു നാണക്കേടായതോടെ സതീഷ് നായരെ ഒഴിവാക്കാൻ ആർഎസ്എസ് കുമ്മനത്തിനു കർശന നിർദ്ദേശം നൽകി. ആർഎസ്എസ് താക്കീത് അവഗണിച്ചു കുമ്മനം സതീഷ് നായർ കൂട്ടുകെട്ടു തുടരുന്നുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചയെന്നാണ് ഉയരുന്ന വാദം.
കേരളത്തിലെ ബിജെപി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ മെഡിക്കൽ കോളജ് അഴിമതിയിൽ കേന്ദ്രവും ഇടപെട്ടിരുന്നു. സ്വകാര്യ മെഡിക്കൽ കോളേജിന് കേന്ദ്ര അനുമതിക്കായി 5.60 കോടി കോഴ വാങ്ങിയെന്ന ആരോപണമാണ് ബിജെപിയെ വെട്ടിലാക്കിയത്. ആരോപണം സ്ഥിരീകരിക്കുന്ന ബിജെപി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചെങ്കിലും തെളിവുകൾ ഇല്ലാത്തതിനെ തുടർന്ന് അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലാണ്. കോഴയായി കിട്ടിയ 5.60 കോടി രൂപ ഹവാലപ്പണമായി ഡൽഹിയിലെത്തിച്ചുവെന്നാണ് ബിജെപിയുടെ അന്വേഷണകമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം മാധ്യമങ്ങളിൽ കൂടി പുറത്തുവന്ന റിപ്പോർട്ടിനെക്കുറിച്ച് അറിയില്ലെന്നാണ് അന്വേഷണ കമ്മീഷൻ പിന്നീട് വിജിലൻസിന് മൊഴി നൽകിയത്. ഇത് ഏറെ വിവാദമാവുകയും ചെയ്തു. റിപ്പോർട്ട് ചോർച്ചയിൽ ബിജെപി സംസ്ഥാന സെക്രട്ടറിയായിരുന്ന വിവി രാജേഷിന് സ്ഥാനം പോയി. കുമ്മനമാണ് രാജേഷിനെ പുറത്താക്കിയത്. എന്നാൽ ആരോപണ വിധേയരേയെല്ലാം തൽസ്ഥാനത്ത് തുടരുകയും ചെയ്യുന്നു. അഴിമതിയിൽ കുടുങ്ങിയ എംടി രമേശിന് പ്രധാന ചുമതലകളും കുമ്മനം നൽകി. ഇതെല്ലാം വിവാദമായി. ഇതിന് പിന്നാലെയാണ് കുമ്മനവും സതീഷും ബന്ധം തുടരുന്നുവെന്ന വിവാദം എത്തുന്നത്.
മെഡിക്കൽ കോളജ് അനുമതിക്കായി വർക്കല എസ്.ആർ.മെഡിക്കൽ കോളജ് ഉടമ ആർ.ഷാജി ബിജെപി നേതാക്കൾ വഴി 5.65 കോടി രൂപ കൈമാറിയെന്നാണ് കേസ്. നേരത്തെ ആർ.ഷാജിയിൽ നിന്ന് 25 ലക്ഷം രൂപ സതീഷ്നായർക്ക് കൈമാറിയതായി ആർ.എസ്.വിനോദ് മൊഴി നൽകിയിരുന്നു. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ആരോപണത്തെക്കുറിച്ചു പാർട്ടിതല അന്വേഷണം നടത്തിയ കെ.പി.ശ്രീശൻ, എ.കെ.നസീർ എന്നിവരും വിജിലൻസിന് മൊഴിനൽകിയിരുന്നു. കോഴ വിവാദവുമായി ബന്ധപ്പെട്ട പാർട്ടിയുടെ അന്വേഷണ റിപ്പോർട്ട് കണ്ടിട്ടില്ലെന്ന കുമ്മനം രാജശേഖരന്റെ വാദം ഇവർ തള്ളി. അന്വേഷണ റിപ്പോർട്ട് കുമ്മനം രാജശേഖരനു കൈമാറിയിരുന്നു. ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട് യഥാർഥ റിപ്പോർട്ടാണോ എന്നറിയില്ലെന്നും ഇരുവരും മൊഴി നൽകി.
മാധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിലുള്ള ഒരു റിപ്പോർട്ടും താൻ കണ്ടിട്ടില്ലെന്നും റിപ്പോർട്ടിൽ എം ടി.രമേശിന്റെ പേരുള്ളതായി അറിയില്ലെന്നുമായിരുന്നു കുമ്മനത്തിന്റെ മൊഴി. പണം വാങ്ങിയ ആളും നൽകിയ ആളും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണിത്. ഇതിൽ ബിജെപിക്കു ബന്ധമില്ല. വി.വി.രാജേഷിനെതിരെ അച്ചടക്ക നടപടിയെടുത്തതു റിപ്പോർട്ട് ചോർത്തിയതിനല്ലെന്നും വിജിലൻസ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിനു മറുപടിയായി കുമ്മനം പറഞ്ഞിരുന്നു. ബിജെപി നേതൃയോഗത്തിൽ കുമ്മനത്തിനെതിരെ പാലക്കാട്, കോഴിക്കോട് ജില്ലകളിലെ പ്രതിനിധികൾ ആഞ്ഞടിച്ചിരുന്നു.
അഴിമതിക്കു കളമൊരുക്കാനാണു പാർട്ടിയുമായി ബന്ധമില്ലാത്ത സതീഷ് നായരെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതെന്നു പലരും വിമർശിച്ചു. മോദിയുടെ സ്റ്റാഫാണെന്നു പറഞ്ഞാണു അദ്ദേഹത്തെ ഇവിടെ അവതരിപ്പിച്ചത്. അഴിമതി വിരുദ്ധ നിലപാട് എടുക്കുന്നതിനു മുൻപു സ്വയം ശുദ്ധമാകണമെന്നും അവർ ആവശ്യപ്പെട്ടു. കുമ്മനംതന്നെയാണു അഴിമതിയുടെ ഭാഗമായി നിന്നതെന്നും ചെറിയ നേതാക്കളെ ബലികൊടുത്തു അതു മറയ്ക്കാനാകില്ലെന്നും അംഗങ്ങളിൽ ചിലർ വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സതീഷ് നായരുമായി ബന്ധം വേണ്ടെന്ന് കുമ്മനത്തിന് ആർഎസ്എസ് നിർദ്ദേശം നൽകിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍