യുവരാജാവിനെ വാഴിച്ച മുല്ലപ്പള്ളിയെ ഹൈക്കമാണ്ട് കൈവിടില്ല; ആൻണിയുടെ വിശ്വസ്തൻ ഡൽഹിയിൽ തുടർന്നാൽ നറുക്ക് വീഴുക കെവി തോമസിനും; ഹസ്സനെ മാറ്റി പുതുമുഖത്തെ പാർട്ടി നേതൃത്വം ഏൽപ്പിക്കാൻ ധാരണ; സുധാകരനും സതീശനും വിനയാകുന്നത് ഘടകകക്ഷികളുടെ പിന്തുണക്കുറവ്; മുൻ പ്രസിഡന്റെന്ന സ്ഥാനം മുരളീധരനും വില്ലനായി; കെപിസിസി അധ്യക്ഷനാകാൻ കൂടുതൽ സാധ്യത എറണാകുളം എംപിക്ക് തന്നെ; എ-ഐ ഗ്രൂപ്പുകളെ തകർക്കാനുറച്ച് രാഹുൽ ഗാന്ധി
ബി രഘുരാജ്
ന്യൂഡൽഹി: കോൺഗ്രസിൽ സോണിയാ ഗാന്ധിയെ അധ്യക്ഷനാക്കിയത് ഓസ്കാർ ഫെർണാണ്ടസായിരുന്നു. അദ്ദേഹമായിരുന്നു അന്ന് കോൺഗ്രസിന്റെ ചീഫ് ഇലക്ടർ ഓഫീസർ. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഓസ്കാറിനെ തേടി പ്രവർത്തക സമിതി അംഗത്വ പദവിയെത്തി. പിന്നെ ജനറൽ സെക്രട്ടറിയാക്കി. മന്ത്രിപദവും നൽകി. ഇപ്പോൾ യുവരാജാവ് രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണം. ഇതിന് മുന്നിൽ നിന്നത് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു. കോൺഗ്രസിലെ ചരിത്രം മുല്ലപ്പള്ളിക്ക് അനുകൂലമാണ്. അതുകൊണ്ട് തന്നെ മുൻ കേന്ദ്രമന്ത്രിക്ക് പാർട്ടി പുനഃസംഘടനയിൽ ഉന്നത സ്ഥാനം ഉറപ്പാണ്. പ്രവർത്തക സമിതി അംഗത്വം മുല്ലപ്പള്ളിക്ക് കിട്ടുമെന്ന് തന്നെയാണ് വിലയിരുത്തൽ. ഈ അംഗീകാരം കെപിസിസി അധ്യക്ഷനെന്ന പദവിയെന്ന് മാറുമെന്നും വിലയിരുത്തലുണ്ട്.
എഐസിസി അധ്യക്ഷനായി രാഹുൽഗാന്ധി ചുമതലയേറ്റാൽ പിന്നെ അധികകാലം കെപിസിസി പ്രസിഡന്റായി തുടരാൻ എംഎം ഹസന് കഴിയില്ല. ഹസനെ മാറ്റാൻ തീരുമാനമായിട്ടുണ്ട്. ഗ്രൂപ്പു ബലത്തിൽ ഉമ്മൻ ചാണ്ടിക്ക് അർഹതപ്പെട്ടതാണ് കെപിസിസി അധ്യക്ഷ സ്ഥാനം. എന്നാൽ ഉമ്മൻ ചാണ്ടി മുമ്പോട്ട് വയ്്ക്കുന്ന ബെന്നി ബെഹന്നാനെ അംഗീകരിക്കില്ലെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. സോളാർ അഴിമതിയിൽ കുടുങ്ങിയവരെ അകറ്റി നിർത്താനാണ് രാഹുലിന്റെ തീരുമാനം. അതിനിടെ ഉമ്മൻ ചാണ്ടിയിൽ കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് സമ്മർദ്ദവും ശക്തമാണ്. സോളാറിൽ പൂർണ്ണ കുറ്റവിമുക്തനായിട്ടേ താനുള്ളൂവെന്നാണ് ഉമ്മൻ ചാണ്ടിയുടെ പക്ഷം. ഇതാണ് മുല്ലപ്പള്ളിയുടെ പേരിലേക്ക് ചർച്ച എത്തിക്കുന്നത്. എകെ ആന്റണിക്കും മുല്ലപ്പള്ളിയോടാണ് താൽപ്പര്യം. മുല്ലപ്പള്ളി അല്ലെങ്കിൽ കെവി തോമസ് എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. ഡൽഹി പ്രവർത്തന കേന്ദ്രമാക്കി മാറ്റാൻ മുല്ലപ്പള്ളി തീരുമാനിച്ചാൽ കെപിസിസിയെ നയിക്കാൻ കെവി തോമസ് എത്തും.
കെ മുരളീധരന്റെ പേരും സജീവ പരിഗണനയിലാണ്. എന്നാൽ മുൻ കെപിസിസി അധ്യക്ഷന്മാരെ ഇനി പരിഗണിക്കേണ്ടതില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ പൊതു നിലപാട്. ഇതും മുല്ലപ്പള്ളിക്കും കെവി തോമസിനും ഗുണകരമാകും. കണ്ണൂരിൽ നിന്നുള്ള കെ സുധാകരനും ചരടു വലികളുമായി രംഗത്തുണ്ട്. പിസി ചാക്കോയും കെപിസിസി അധ്യക്ഷ പദവി നോട്ടമിടുന്നു. എന്നാൽ എല്ലാവരേയും ഒരുമിച്ചു കൊണ്ടു പോകാൻ കഴിയുന്ന മുതിർന്ന നേതാവിനെ കേരളത്തിലേക്ക് ആവശ്യമുണ്ടെന്നാണ് രാഹുലിന്റെ പക്ഷം. കേരളത്തിലെ മുന്നണി ഭരണ സംവിധാനമാണ് ഇതിന് കാരണം. മുസ്ലിം ലീഗ് ആരെ പിന്തുണയ്ക്കുമെന്നതും അതിനിർണ്ണായകമാണ്. മുല്ലപ്പള്ളിയേയും കെവി തോമസിനേയും ലീഗ് തള്ളിപ്പറയാനിടയില്ല. ഈ സാഹചര്യത്തിൽ കേരളത്തിലെ മത-സാമുദായിക സന്തുലിതാവസ്ഥ കൂടി പരിഗണിച്ചാകും രാഹുൽ അന്തിമ തീരുമാനം എടുക്കുക.
നായർ സമുദായ അംഗമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ട് തന്നെ ഇതേ സമുദായത്തിൽ നിന്നൊരാൾക്ക് അധ്യക്ഷ പദം കിട്ടാനിടയില്ല. ഹിന്ദുവിനെ കെപിസിസി അധ്യക്ഷനാകാനുള്ള സാധ്യത പോലും ഇത് അടയ്ക്കുന്നു. കോൺഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്ക് ക്രൈസ്തവരാണ്. ഈ പ്രത്യേക സാഹചര്യത്തിൽ ക്രൈസ്തവനായ നേതാവിനെ കെപിസിസി അധ്യക്ഷനാക്കുന്നതാണ് ഗുണകരമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കെവി തോമസിന് മികച്ച സാധ്യത കിട്ടുന്നത്. എല്ലാ വിഭാഗങ്ങളുമായും കെവി തോമസിന് അടുത്ത ബന്ധമുണ്ട്. ഇതും കേരളീയ പൊതു സമൂഹത്തിലുള്ള കെവി തോമസിന്റെ ഇടപെടലും ഹൈക്കമാണ്ട് ഗൗരവത്തോടെ എടുക്കുന്നുണ്ട്. പക്ഷേ മുല്ലപ്പള്ളിയക്ക് തന്നെയാകും മുൻഗണന. പ്രശ്നങ്ങളില്ലാതെ സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയെന്നതാണ് ഇതിന് അടിസ്ഥാനം.
അതിനിടെയാണ് എം എം ഹസ്സനുശേഷം കെപിസിസിയുടെ പ്രസിഡന്റാകാൻ കണ്ണൂരിലെ കോൺഗ്രസിന്റെ കരുത്തൻ കെ സുധാകരൻ ചരടുവലി തുടങ്ങിയതായി റിപ്പോർട്ട് പുറത്തു വരുന്നത്. നിലവിൽ പാർട്ടിയുടെ കാര്യമായ ഉത്തരവാദിത്വങ്ങളൊന്നുമില്ലാത്ത സുധാകരൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സമ്മതത്തോടെയാണ് പ്രസിഡന്റാകാൻ ശ്രമിക്കുന്നത്. സോളാർ കേസിൽ ആരോപണ വിധേയരായി എ ഗ്രൂപ്പ് പ്രതിസന്ധിയിലായത് ഐ ഗ്രൂപ്പിന്റെ സാധ്യത വർധിപ്പിക്കുന്നുണ്ട്. നിലവിൽ ശക്തനായൊരു പ്രസിഡന്റ് ഇല്ലാത്തത് കോൺഗ്രസിന് ക്ഷീണമാണെന്ന പാർട്ടിയുടെ വിലയിരുത്തലും സുധാകരൻ പ്രസിഡന്റാകാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. വിഡി സതീശൻ ഉൾപ്പെടെ പാർട്ടിയിലെ ആദർശവാന്മാരുടെ പേരും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.
പക്ഷേ യുഡിഎഫ് ഘടകകക്ഷികൾ സതീശനെ അംഗീകരിക്കുന്നില്ല. ഇതാണ് വിനയാകുന്നത്. സുധാകരനോട് രാഹുലിന് താൽപ്പര്യവുമില്ല. ഗ്രൂപ്പ് അടിസ്ഥാനത്തിൽ കെപിസിസി അധ്യക്ഷനെ നിശ്ചിയിക്കേണ്ടതില്ലെന്നാണ് രാഹുലിന്റെ പക്ഷം. മുമ്പ് ആശയാടിസ്ഥാനത്തിലായിരുന്നു കേരളത്തിലെ ഗ്രൂപ്പ് പ്രവർത്തനം. എന്നാൽ ഇന്ന് അത് വ്യക്തികേന്ദ്രീകൃതമാണ്. ഇത് അംഗീകരിക്കേണ്ടതില്ലെന്ന സൂചനയാണ് രാഹുൽ നൽകുന്നത്. ഗ്രൂപ്പിന് അതീതനായ ആളെ കെപിസിസി അധ്യക്ഷനാക്കുക. അതിന് ശേഷം പാർട്ടിയിൽ തന്റെ സ്വാധീനം കൂട്ടുകയെന്നതാണ് രാഹുലിന്റെ ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് ചർച്ചയിൽ പോലും ഉമ്മൻ ചാണ്ടിയുടേയും എ ഗ്രൂപ്പിന്റേയും കടുംപിടിത്തം രാഹുലിന്റെ തീരുമാനങ്ങളെ പോലും അട്ടിമറിച്ചു. കെപിസിസി അധ്യക്ഷ പദവിയിൽ വിശ്വസ്തനായ സുധീരനെ മര്യാധയ്ക്ക് ഇരിക്കാൻ പോലും ഗ്രൂപ്പു മാനേജർമാർ അനുവദിച്ചില്ല.
എന്നാൽ സോളാർ അന്വേഷണ റിപ്പോർട്ടോടെ എ ഗ്രൂപ്പ് ദുർബലമായി. ഉമ്മൻ ചാണ്ടിയും കൂട്ടരും വമ്പൻ പ്രതിസന്ധിയിലുമാണ്. അതുകൊണ്ട് തന്നെ വിശ്വസ്തരെ കെപിസിസിയിൽ നിയോഗിച്ച് പാർട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കാനാണ് രാഹുലിന്റെ തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍