ആറ്റുകാൽ ദേവിയുടേതു കെട്ടുകഥകളിൽ കെട്ടിപ്പൊക്കിയ ചരിത്രമെന്നു പുസ്തകമെഴുതിയ ലക്ഷ്മി രാജീവിന് അതീവ സുരക്ഷയുള്ള പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സ്കെച്ചും രേഖകളും കൈമാറുന്നത് എന്തിന്? ശതകോടികളുടെ സ്വത്തു സംരക്ഷിക്കാൻ കോടികൾ മുടക്കി സുരക്ഷ ഏർപ്പെടുത്തിയിരിക്കേ ഗുരുതര സുരക്ഷാവീഴ്ചയെന്നു റിപ്പോർട്ട്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആറ്റുകാൽ ദേവിയുടേത് കെട്ടുകഥകളിൽ കെട്ടിപ്പൊക്കിയ ചരിത്രമെന്ന് വിശദീകരിക്കുന്ന ലക്ഷ്മി രാജീവിന്റെ പുസ്തകം വിവാദമായത് അത് പുറത്തിറങ്ങിയ ശേഷമാണ്. എന്നാൽ ശ്രീപത്മനാഭ സ്വാമിയെ കുറിച്ച് ലക്ഷ്മി രാജീവ് എഴുതാനുദ്ദേശിക്കുന്ന പുസ്തത്തിന്റെ തുടക്കം തന്നെ വലിയ തർക്കങ്ങളിലേക്ക് കാര്യങ്ങളെത്തിക്കുന്നു. ക്ഷേത്രത്തിന്റെ സ്കെച്ചും ഫോട്ടുകളുമെടുക്കാൻ പൊലീസിന്റെ ഉന്നതർ തന്നെ സമ്മതം മൂളിയതാണ് ഇതിന് കാരണം. ശതകോടികളുടെ നിക്ഷേപമുള്ള പത്മനാഭ സ്വാമി ക്ഷേത്രത്തിന് അതീവ സുരക്ഷയാണ് ഉള്ളത്. ഏത് സമയവും ആക്രമിക്കപ്പെടാൻ പോലും സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തുന്ന സ്ഥലങ്ങളിലൊന്ന്. ഇതിന്റെ സ്കെച്ചും ക്ഷേത്രത്തിനകത്തെ ഫോട്ടോകളും പുസ്തക രചനയ്ക്കായി കൈമാറുന്നത് വലിയ സുരക്ഷാ പ്രശ്നങ്ങൾക്ക് വഴിവക്കുമെന്നാണ് വിലിയിരുത്തൽ.
കേരളാ പൊലീസിന്റെ കമാണ്ടോ സുരക്ഷയിലാണ് പത്മനാഭ സ്വാമിക്ഷേത്രം. മൊബൈൽ ഫോണുമായി പോലും ആരേയും പ്രവേശിപ്പിക്കാത്ത അമ്പലം. ഭക്തരെ മൂന്ന് തലത്തിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട ഫോട്ടോയെടുക്കാൻ എല്ലാവർക്കും വിലക്കമുണ്ട്. സുപ്രീംകോടതിയുടെ പരിഗണനാ വിഷയമാണ് ഇവിടുത്തെ തർക്കങ്ങൾ. ഭരണ സമിതിയെ നിയമിച്ചതും സുപ്രീംകോടതി. ഇത്തരത്തിലൊരു ക്ഷേത്രത്തിലാണ് യാതൊരു ചിന്തയുമില്ലാതെ കേരളാ പൊലീസ് ചില ഇടപെടൽ നടത്തിയത്. പത്മനാഭ സ്വാമിയുടെ പുസ്തകം എഴുതാൻ തീരുമാനിച്ച ലക്ഷ്മി രാജീവ്, ക്ഷേത്രത്തിന്റെ ഫോട്ടോകൾ എടുക്കാനും സ്കെച്ചിനും വേണ്ടി സമീപിച്ചത് ക്ഷേത്ര ഉദ്യോഗസ്ഥരെയാണ്. എന്നാൽ അനുമതി നൽകിയില്ല. സുരക്ഷാ പ്രശ്നങ്ങളാണ് അപേക്ഷ നിരസിക്കാൻ കാരണമെന്നതു തന്നെ പൊലീസിന് മുന്നിൽ അപേക്ഷ വീണ്ടുമെത്തി. ഇത് അംഗീകരിച്ച് പൊലീസ് ഉത്തരവിറക്കി. ഐജിയുടെ ഇടപെടലാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം.
എന്നാൽ ഫോട്ടോ എടുക്കാനുള്ള അനുമതിക്കാര്യം പുറത്തായതോടെ ഹൈന്ദവ സംഘടനകൾ എതിർപ്പുമായെത്തി. ആറ്റുകാലിനെ വിക്രമാക്കിയ ലക്ഷ്മി രാജീവിനെതിരെ സംഘപരിവാർ നേരത്തെ തന്നെ നിലപാട് എടുത്തിരുന്നു. അത്തരമൊരു എഴുത്തുകാരിക്ക് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഫോട്ടോ എടുക്കാൻ അനുമതി കൊടുത്തതാണ് വിവാദത്തിന് കാരണം. ഇതോടെ വിഷയം എഡിജിപി ബി സന്ധ്യയ്ക്ക് മുന്നിലെത്തി. പൊലീസ് ഇത്തരത്തിലൊരു അനുമതി നൽകിയത് തന്റെ അറിവോടെയല്ലെന്ന് എഡിജിപി വ്യക്തമാക്കി. ഇതോടെ തർക്കം പൊലീസിലുമായി. എഡിജിപി അറിയാതെ അനുമതി നൽകിയത് ആരെന്നതിൽ അന്വേഷണം ഈർജ്ജിതമാണ്. ക്ഷേത്ര സുരക്ഷയ്ക്കായി എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. അതിനിടെ വിഷയത്തിൽ കേന്ദ്ര ഇന്റലിജൻസും അന്വേഷണം നടത്തുന്നയായി സൂചനയുണ്ട്.
പൊലീസിന്റെ അനുമതി വാങ്ങിയ ലക്ഷ്മി രാജീവ് ഫോട്ടോ എടുത്തോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇക്കാര്യത്തിൽ ആർക്കും സ്ഥിരീകരണം നൽകാൻ കഴിയുന്നുമില്ല. പൊലീസിന്റെ സഹായത്തോടെ ക്ഷേത്രം പൂട്ടിക്കിടക്കുമ്പോൾ ഫോട്ടോ എടുക്കാനുള്ള സൗകര്യമുള്ളതാണ് ഇതിന് കാരണം. എന്നാൽ പൊലീസിലെ ചിലരുടെ എതിർപ്പുകാരണം ചിത്രമെടുക്കൽ നടന്നിട്ടില്ലെന്നാണ് മറുനാടന്‍ ലഭിക്കുന്ന വിവരം. ക്ഷേത്രത്തിന്റെ മുക്കും മൂലയും പുറത്തു വരാതിരിക്കാൻ പൊലീസ് ഏറെ കരുതൽ എടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ക്ഷേത്രം സ്ഥിതി ചെയ്യുന്നിടത്ത് ആകാശത്തിലൂടെ വിമാനം പറക്കുന്നത് പോലും നിരോധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ എങ്ങനെ പൊലീസ് ക്ഷേത്രത്തിന്റെ സ്കെച്ച് നൽകാൻ തീരുമാനിച്ചു എന്നതും സംശയത്തോടെ കാണുകയാണ് ഹൈന്ദവ സംഘടനകൾ. തിരുവിതാംകൂർ രാജകുടുംബവും ഈ നീക്കത്തിൽ അസംതൃപ്തരാണ്. പുസ്തക രചനയ്ക്ക് എന്തിനാണ് ക്ഷേത്രത്തിന്റെ സ്കെച്ചെന്ന ചോദ്യമാണ് അവർ ഉയർത്തുന്നത്.
സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ആറ്റുകാലമ്മയെക്കുറിച്ചുള്ള ലക്ഷ്മി രാജീവിന്റെ പുസ്തകം ഏറെ വിവാദമായിരുന്നു. തമിഴ് ഇതിഹാസത്തിലെ കണ്ണകിയാണ് ആറ്റുകാലമമ്മയെന്ന് ചിലർ ബോധപൂർവ്വം കെട്ടിച്ചമച്ച കഥയാണെന്ന് ആരോപിക്കുന്ന 'ആറ്റുകാൽ അമ്മ -ദ ഗോഡസ് ഒഫ് മില്യൺസ്' എന്ന പുസ്തകമാണ് വിവാദമായത്. ഇളങ്കോഅടികളുടെ ചിലപ്പതികാരവുമായി ആറ്റുകാൽ ക്ഷേരതത്തിന് യാതൊരു ബന്ധവുമില്ലെന്നും നൂറ്റാണ്ടുകളായി കേരളത്തിലെ ഗ്രാമങ്ങളിൽ നിലനിന്നിരുന്ന ഭദ്രകാളി ആരാധനയുടെ ഭാഗമാണ് ഈ ക്ഷേത്രമെന്നുമാണ് പുസ്തകത്തിലെ വാദം. വർഷങ്ങൾ നീണ്ട ഗവേഷണങ്ങളിലൂടെയാണ് പുസ്തകം എഴുതിയതെന്നാണ് കവയിത്രിയും ഫ്രീലാൻസ് പത്രപ്രവർത്തകയുമായ ലക്ഷ്മി രാജീവിന്റെ നിലപാട്.
ആറ്റുകാൽ ക്ഷേത്രം മുൻകാലത്ത് പിന്നോക്ക ജാതിക്കാരുടെ കീഴിലുള്ള മുടിപ്പുരയായിരുന്നു. കാലാന്തരത്തിൽ ചിലർ പ്രത്യേക ഉദ്ദേശ്യങ്ങളോടെ ക്ഷേത്രം തങ്ങളുടെ നിയന്ത്രണത്തിലാക്കുകയായിരുന്നു. ക്ഷേത്രത്തിന് കണ്ണകി ചരിതവുമായി ബന്ധമില്ലെന്നുള്ളതിന്റെ പ്രധാന ഉദാഹരണമാണ് ഉത്സവകാലത്ത് ആറ്റുകാലിൽ പാടുന്ന തോറ്റംപാട്ടിൽ കണ്ണകിയെക്കുറിച്ചുള്ള പരാമർശങ്ങളില്ല എന്നുള്ളത്. മാത്രമല്ല ഭദ്രകാളീ സ്തുതിയാണ് ക്ഷേത്രത്തിലെ മൂലമരന്തവും- പുസ്തകത്തിൽ പറയുന്നു. 1947ൽ ക്ഷേത്രത്തിനു ഭൂമി കിട്ടുന്നതിന് വേണ്ടി നാനാജാതി മതസ്ഥർ അന്നത്തെ ഡിവിഷൻ പേഷ്കാർക്ക് നൽകിയ നിവേദനത്തിൽ ക്ഷേത്രവും മുല്ലുവീടുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന ഐതിഹ്യം കെട്ടുകഥയാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും ബുക്കിൽ പറയുന്നു. ക്ഷേത്രത്തെക്കുറിച്ചുള്ള ഒരു പരാമർശവും മുല്ലുവീടിന്റെ പ്രമാണങ്ങൾ പരിശോധിച്ചിട്ട് കാണാൻ സാധിച്ചില്ലെന്നും പുസ്തകത്തിൽ വ്യക്തമാക്കുന്നു.
1951ൽ പണ്ടാരക്കാര്യം ചെയ്യാൻ 1947ലെ അപേക്ഷയെത്തുടർന്ന് 25 സെന്റ് സ്ഥലം ഡിവിഷൻ പേഷ്കാർ അനുവദിക്കുകയായിരുന്നു. തുടർന്നാണ് ക്ഷേത്രം കുറച്ചു കുടുംബങ്ങളുടെ നിയന്ത്രണത്തിലായതെന്നും പുസ്തകത്തിൽ സൂചിപ്പിക്കുന്നു. ഈ പുസ്തകം വ്ിവാദമായെങ്കിലും അന്തർദേശീയ തലത്തിൽ ചർച്ചയായി. ഇതിന് പിന്നെലായണ് പത്മനാഭാ സ്വാമീക്ഷേത്രത്തിന്റെ ചരിത്ര രചനയ്ക്ക് സമാനമായ പുസ്തകമെഴുതാൻ ലക്ഷ്മീ രാജീവ് തയ്യാറെടുക്കുന്നത്. ശതകോടികളുടെ ആസ്തിയുള്ള പത്മനാഭ സ്വാമീ ക്ഷേത്രത്തിന് ആഗോള പ്രശസ്തിയാണ് ഉള്ളത്. സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിന് അപ്പുറം പ്രസക്തി ഈ ക്ഷേത്രത്തിനുണ്ട്. ഈ ക്ഷേത്രത്തിൽ ശതകോടികളുടെ നിക്ഷേപം എങ്ങനെ എത്തിയെന്നതുൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്ന തരത്തിലെ പുസ്തക രചനയാണ് ലക്ഷ്മി ലക്ഷ്യമിടുന്നത്.
അതിനിടെ ലക്ഷ്മിയുടെ പത്മനാഭ സ്വാമിയെ കുറിച്ചുള്ള പുസ്തക രചനയെ തിരുവിതാംകൂർ രാജകുടുംബവും പിന്തുണക്കുന്നില്ല. ആറ്റുകാലിനെ കുറിച്ച് എന്തെല്ലാമോ എഴുതിയ ഒരാൾ പത്മനാഭ സ്വാമിയെ കച്ചവടക്കണ്ണിലൂടെ കാണാനാകും ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് ഒത്താശ ചെയ്യാൻ സംസ്ഥാന സർക്കാരും പൊലീസും ശ്രമിക്കരുത്. ഹൈന്ദവ വിശ്വാസങ്ങളെ തികിടം മറിക്കാനുള്ള ശ്രമങ്ങൾക്കാകും ഇവർ ശ്രമിക്കുക. ക്ഷേത്ര സ്വത്തുക്കളെ കുറിച്ച് അസത്യ പ്രചരണത്തിന് ബോധപൂർവ്വമായ ശ്രമം നടക്കുമ്പോൾ ക്ഷേത്രത്തെ കുറിച്ചുള്ള പുസ്തക രചനയും അതിന് വേണ്ടി രേഖകൾ കൈക്കലാക്കാനുള്ള രഹസ്യ നീക്കവുമെല്ലാം സംശയം ജനിപ്പിക്കുന്നു-തിരുവിതാംകൂർ രാജകുടുംബാഗം മറുനാടൻ മലയാളിയോട് പറഞ്ഞു. ഹൈന്ദവ സംഘടനകളും ഈ വിഷയത്തിൽ രാജകുടുംബത്തിനൊപ്പമാണ്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍