വായ്പ അടയ്ക്കാൻ കാശില്ലാതെ ജപ്തി നേരിടുന്ന ഫ്ളാറ്റിനെ ആഡംബരവില്ലയാക്കി; ഗൾഫിലേക്ക് മുങ്ങിയെന്നതും വിദേശ ടൂറുകൾ നടത്തിയെന്നതും പച്ചക്കള്ളം; 30 കോടിയുടെ തട്ടിപ്പ് ആരോപിച്ച് മെറിൻ ജോസഫിന്റെ നേതൃത്വത്തിൽ 'സമർത്ഥമായി കുടുക്കിയ' സലാഹ നിരപരാധിയെന്ന് കുടുംബം
അർജുൻ സി വനജ്
കൊച്ചി: സാമ്പത്തിക തട്ടിപ്പിനെത്തുടർന്ന് അറസ്റ്റിലായ മാള സ്വദേശി സലാഹ 30 കോടിയോളം രൂപ വിവിധ ആളുകളിൽ നിന്ന് സമാഹരിച്ചുവെന്ന ആരോപണം നിഷേധിച്ച് ബന്ധുക്കൾ രംഗത്ത്. കറുക കാട്ടുപറമ്പിൽ അബ്ദുൾ മജീദിൽ നിന്ന് ഒരു കോടി അമ്പത് ലക്ഷം രൂപ വാങ്ങി ഷെയർമാർക്കറ്റിൽ നിക്ഷേപിച്ച സലാഹ ഇയാൾക്ക് മൂന്ന് കോടി അറുപത്തിയേഴ് ലക്ഷം രൂപ തിരികെ നൽകിയെന്ന് മൂത്ത സഹോദരി സീനത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു.
കഴിഞ്ഞദിവസമാണ് ഇരിങ്ങാലക്കുട എസിപിയായി ചാർജെടുത്ത മെറിൻ ജോസഫ് ഐപിഎസിന്റെ നേതൃത്വത്തിൽ സലാഹയെ കോയമ്പത്തൂർ വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോൾ അറസ്റ്റു ചെയ്യുന്നത്. ആസൂത്രിത നീക്കത്തിലൂടെയാണ് സലാഹയെ അറസ്റ്റു ചെയ്തതെന്നും ഇവർ കോടികളുടെ തട്ടിപ്പു നടത്തി കിട്ടിയ പണംകൊണ്ട വിദേശ ടൂറുകൾ നടത്തിയതായും ആർഭാട ജീവിതം നയിച്ചതായും ആഡംബരവില്ലയും കോണോത്തുകുന്നിൽ ഒരു വീടും സ്വന്തമാക്കിയതായും ആയിരുന്നു പൊലീസ് ഈ അറസ്റ്റിനെ തുടർന്ന് വെളിപ്പെടുത്തിയത്.
പക്ഷേ, ഇതെല്ലാം കെട്ടിച്ചമച്ച കഥകളാണെന്ന് വ്യക്തമാക്കുകയാണ് സലാഹയെന്ന 29 കാരിയുടെ കുടുംബം. പലരിൽ നിന്നും നിക്ഷേപം സ്വീകരിച്ച് ഷെയർമാർക്കറ്റ് ഇടപാടുകൾ നടത്തുകയായിരുന്നു സലാഹ. മാർക്കറ്റ് ഡൗൺ ആയതോടെ ഉപ്പയുടെ പേരിലുള്ള കോലോത്ത് കുന്നിലെ തറവാട് പുത്തൻചിറ സർവ്വീസ് സഹകരണ ബാങ്കിൽ ഈടായി നൽകി 12.5 ലക്ഷം രൂപ വായ്പ എടുത്താണ് ഇപ്പോൾ മുഖ്യമായും ഇവർ തട്ടിപ്പുകാരിയെന്ന കേസ് നൽകിയ മജീദ് അടക്കമുള്ള നിക്ഷേപകർക്ക് നൽകിയത്.
ഈ തറവാട് വീട് ആകട്ടെ 15 വർഷം മുമ്പ് വാങ്ങിയതാണ്. 20 ലക്ഷം രൂപ ലോണിൽ കൂർക്കാഞ്ചേരിയിൽ വാങ്ങിയ ശ്രേയസ് അപ്പാർട്ട്മെന്റ്സിന്റെ 850 സ്ക്വയർ ഫീറ്റ് ഫ്ളാറ്റ്, ബാങ്ക് ലോണിൽ 2.3 ലക്ഷത്തോളം രൂപ പലിശ കയറി ഇപ്പോൾ ജപ്തി ഭീഷണിയിൽ ആണ് - വീട്ടുകാർ പറയുന്നു.
സലീഹയെ പിടികൂടിയ വിവരം അറിയിച്ച് പൊലീസ് ആരോപിച്ചത് ഇപ്രകാരമാണ്: കോണത്തുകുന്നിലുള്ള ഇൻവെസ്റ്റ്മെന്റ് സൊലൂഷൻ സർവീസ് സ്ഥാപനത്തിന്റെ എം.ഡിയായി തൃശൂർ ജില്ലയിൽ വിവിധ ഭാഗങ്ങളിൽനിന്നു വിദേശമലയാളികളായ നിക്ഷേപകരെയുംമറ്റും കണ്ടെത്തി കമ്പനിയിൽ ഒരുലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 10000 രൂപ വീട്ടിലെത്തിക്കാമെന്ന് പ്രലോഭിപ്പിച്ചാണ് നിക്ഷേപകരിൽനിന്നു വൻതുക തട്ടിയെടുത്തത്. ആദ്യമാസങ്ങളിൽ കൃത്യമായി ലാഭവിഹിതം നൽകിയതിലൂടെ ജനങ്ങളുടെ കൂടുതൽ വിശ്വാസം ആർജിച്ചാണ് കൂടുതൽ പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിച്ചത്.
ഷെയർമാർക്കറ്റിലും ഡിബഞ്ചറിലും നിക്ഷേപിക്കുകയാണെന്ന് പറഞ്ഞാണ് പണം സ്വരൂപിച്ചിരുന്നത്. കോണത്തുകുന്ന് കൂടാതെ കൂർക്കഞ്ചേരി, കൊടുങ്ങല്ലൂർ തുടങ്ങി ജില്ലയിലെ പലഭാഗങ്ങളും തട്ടിപ്പിനായി ഓഫീസുകൾ സ്ഥാപിച്ചിരുന്നു. 2011 മുതലാണ് സാലിഹയുടെ നേതൃത്വത്തിലുള്ള തട്ടിപ്പുസംഘം പ്രവർത്തനം ആരംഭിച്ചത്. കറുക കാട്ടുപറമ്പിൽ അബ്ദുൾ മജീദിൽ നിന്ന് ഒരുകോടി അമ്പതുലക്ഷം രൂപ തട്ടിയെടുത്തതിന് ഓഗസ്റ്റിൽ ഇരിങ്ങാലക്കുട പൊലീസിൽ ലഭിച്ച പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ നിന്നാണ് വൻതട്ടിപ്പ് കഥകൾ പുറത്തു വന്നതെന്നുമാണ് പൊലീസ് പറഞ്ഞത്. ഇതോടെ സലാഹയ്ക്കായി വലവിരിച്ചെങ്കിലും അപ്പോൾ വിദേശത്തേക്ക് ടൂർ പോയെന്നും ഇപ്പോൾ കോയമ്പത്തൂരിൽ എത്തുന്നതായി രഹസ്യവിവരം ലഭിച്ചതോടെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമാണ് പൊലീസ് ഭാഷ്യം.
എന്നാൽ പൊലീസ് വാർത്താ സമ്മേളനം നടത്തി പറഞ്ഞത് പോലെ ഞങ്ങൾക്ക് എവിടേയും ആഡംബര വീടുകൾ ഇല്ലെന്ന് സലാഹയുടെ സഹോദരി സീനത്ത് പറയുന്നു. ഉമ്മയുടെ അനുജത്തിയുടെ വീടും സ്ഥലവും ഈട് നൽകിയാണ് സലാഹയുടെ പേരിൽ മാള കെ.എസ്.എഫ്.ഇ യിൽ ഉണ്ടായിരുന്ന 20 ലക്ഷം രൂപയുടെ ചിട്ടി വിളിച്ചത്. കോലോത്ത്കുന്ന് തറവാട് വീടിനോട് ചേർന്നുണ്ടായിരുന്ന 17 സെന്റ് പാടം മറ്റൊരു കുറി വിളിക്കുന്നതിന് ഈട് നൽകി. ഫ്ലാറ്റും ഈ നെൽപാടവും സ്വർണ്ണവും മാത്രമാണ് സലാഹ പേരിൽ ഉണ്ടായിരുന്നത്. സലാഹയുടെ പേരിൽ ഉണ്ടായിരുന്ന സ്വിഫ്റ്റ് കാറും തന്റെ പേരിലുണ്ടായിരുന്ന റിട്ട്സ് കാറും ലോണെടുത്താണ് വാങ്ങിയത്.
ലോൺ കൃത്യമായി അടക്കാൻ കഴിയാത്തതിനാൽ അതു രണ്ടും വിറ്റു. ഷെയർ മാർക്കറ്റ് വഴി സാമ്പത്തിക നേട്ടം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അപ്രതീക്ഷിത നഷ്ടം നേരിട്ടിട്ടും, നിക്ഷേപകരെ ഇത് അറിയിക്കാതെ സർവ്വതും വിറ്റും പെറുക്കിയും നിക്ഷേപകർക്ക് ഒരു ലക്ഷത്തിന് ആറായിരം രൂപ വരെ ലാഭം നൽകിപോന്നത്. എന്നാൽ പിടിച്ചു നിൽക്കാൻ ആകാതെ വന്നപ്പോൾ ബന്ധുക്കളുടെ പക്കൽ നിന്നും സ്വർണം വിറ്റും സംഘടിപ്പിച്ച പണം കൊണ്ട് ഭൂരിഭാഗം നിക്ഷേപകർക്കും പണം തിരികെ നൽകി. ബാക്കിയുള്ളവർക്ക് പണം നൽകാൻ മാർഗംതേടുകയായിരുന്നു പിന്നീട്. ഇതിനാണ് വിസിറ്റിങ് വിസയിൽ ജോലി തേടി അബുദാബിയിലേക്ക് മെയ് 20 ന് പുറപ്പെട്ടത്. അല്ലാതെ പൊലീസ് പറഞ്ഞപോലെ വിദേശ ടൂറിലായിരുന്നില്ല സലാഹ. ജോലി സംഘടിപ്പിച്ച് തിരിച്ചുവരുബോളാണ് വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടിയത്. - സലാഹയുടെ വീട്ടുകാർ പറയുന്നു.
തൃശ്ശൂർ ലുലു കൺവെൺഷൻ സെന്ററിനടുത്ത ഒരു വീട്ടിൽ 8.500 രൂപ വാടക നൽകിയാണ് സലാഹയുടെ പിതാവും മാതാവും മൂത്ത സഹോദരിയും 3 വയസ്സുള്ള മകനും ഇപ്പോൾ ജീവിക്കുന്നത്. മൂത്ത സഹോദരി സീനത്തിന്റെ ഭർത്താവ് കുവൈറ്റിൽ സെയിൽസ്മാനായി ജോലി നോക്കുകയാണ്. ഇയാളുടെ വരുമാനം കാണ്ടാണ് കുടുംബം ഇന്ന് കഴിയുന്നതെന്ന് സീനത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു. നേരത്തെ വിദേശത്തായിരുന്ന ഉപ്പ നാട്ടിലെത്തി മീൻ വിറ്റായിരുന്നു പിന്നീട് കുടുംബം പോറ്റിയിരുന്നത്. വാടക വീട്ടിൽ താമസമാക്കിയത് മുതൽ ഉപ്പയ്ക്ക് മാനസിക സമ്മർദ്ദം മൂലം പ്രഷർ കൂടി രണ്ടുതവണ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടുകയും ചെയ്തു. ഇപ്പോൾ ചെറിയ വാടകയ്ക്ക് ഒരു വീട് നോക്കുകയാണ്്. ഉമ്മയ്ക്കും തീരെ സുഖമില്ല. ഞങ്ങളുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും സ്വത്തും എല്ലാം പൊലീസ് പരിശോധിച്ചോട്ടെ, സലാഹയെ തിരിച്ചുതന്നാൽ മതി- സഹോദരി സീനത്ത് പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.
അതേസമയം, സലാഹയുടെ പേരിലുള്ള സ്വത്തുക്കളുടെ വിശദാംശങ്ങൾ ഇരിങ്ങാലക്കുട സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ശഖരിച്ച് വരികയാണ്. ഷെയർ മാർക്കറ്റിൽ സലാഹയ്ക്ക് വലിയ തിരിച്ചടി നേരിട്ടതായും, മറ്റ് സ്വത്തുക്കൾ എവിടേയും ഉള്ളതായി ഇതുവരെ അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പൊലീസ് ഇപ്പോൾ വ്യക്തമാക്കുന്നുണ്ട്. തിങ്കളാഴ്ച റിമാന്റ് കലാവധി അവസാനിക്കുന്ന സലാഹയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും സിഐ മറുനാടൻ മലയാളിയോട് പറഞ്ഞു.
അബ്ദുൾ മജീദിന്റെ ഒന്നരക്കോടി
2011 വരെ വിദേശത്തായിരുന്ന അബ്ദുൾ മജീദ് നാട്ടിലെത്തിയപ്പോഴാണ് കൂർക്കാഞ്ചേരി എസ്.എം.സിയെക്കുറിച്ച് അറിയുന്നത്. ഒരു ലക്ഷം രൂപയ്ക്ക് 6000 രൂപ വരെ മാസം ലാഭം തരാമെന്ന് പറഞ്ഞായിരുന്നു സലാഹ മജീദിനെ സമീപിച്ചത്. ഇതനുസരിച്ച 2011 ൽ മജീദ് നൽകിയ ഒരു ലക്ഷത്തിന് കൃത്യമായി ലാഭം നൽകിയെന്ന് മജീദ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഈ വിശ്വാസത്തിൽ 2014 ആയപ്പോഴേക്കും പല തവണകളായി 18 ലക്ഷം രൂപ മജീദ് എസ്.എം.സിയിൽ നിക്ഷേപിച്ചു.
ഈ തുയ്ക്കും മാസലാഭം സലാഹ നൽകി. ഇടയ്ക്ക് ചില മാസങ്ങളിൽ ചെറിയ കാലതാമസം ഉണ്ടായി. ഇതനുസരിച്ചാണ് 1,33,50,000 രൂപ 2015 മെയ് മാസം പല ബന്ധുക്കളിൽ നിന്നായി വാങ്ങി നിക്ഷേപിച്ചത്. എന്നാൽ ഈ പണത്തിന് വളരെ ചെറിയ സഖ്യമാത്രമേ ലാഭമായി തിരികെ നൽകിയിട്ടുള്ളൂ എന്നാണ് മജീദ് പറയുന്നത്. ഈ വർഷം മെയ് മാസം പണം തരാമെന്ന് പറഞ്ഞെങ്കിലും സലാഹ വിദേശത്തേക്ക് മുങ്ങിയെന്നാണ് വീട്ടിൽ ചെന്നപ്പോൾ അറിയാൻ സാധിച്ചതെന്നും മജീദ് മറുനാടൻ മലയാളിയോട് പറഞ്ഞു.
കൂർക്കാഞ്ചേരി എസ്.എം.സി യുടെ പ്രവർത്തനം
വെള്ളാങ്കല്ലൂർ നടവരമ്പ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സലാഹ, കൊടുങ്ങല്ലൂരിലെ ഒരു ഷെയർ മാർക്കറ്റിങ് കമ്പനിയിൽ ഒരു വർഷത്തോളം ജോലി നോക്കി. തുടർന്നാണ് എസ്.എം.സി യുടെ കൊച്ചി ഓഫീസിൽ ജോലിക്കെത്തിയത്. പിതാവിന്റെ സാമ്പത്തിക സഹായത്തോടെ എസ്.എം.സി യുടെ ഫ്രാഞ്ചൈസി കൂർക്കാഞ്ചേരിയിൽ 2008 ൽ ആരംഭിക്കുന്നത്.
സ്വന്തമായി ഡിമാറ്റ് അക്കൗണ്ട് ആരംഭിച്ച് ഒരുലക്ഷം രൂപയ്ക്ക് 6000 രൂപ വരെ മാസം തോറും ലാഭം വാഗ്ദാനം ചെയ്തായിരുന്നു സലാഹ കൂർക്കഞ്ചേരിയിൽ എസ്.എം.സിയുടെ ഫ്രാഞ്ചൈസി നടത്തിപ്പോന്നത്. ഇതിനിടയിൽ വിദൂര വിദ്യാഭ്യാസത്തിലൂടെ സലാഹ ബിബിഎ ബിരുദം നേടി. എന്നാൽ 2015 ഓടെ ഷെയർ മാർക്കറ്റിൽ നിന്ന് പലപ്പോഴായി നേരിട്ട തിരിച്ചടിയാണ് സഹാഹയ്ക്ക് വിനയായത്.
ഷെയർമാർക്കറ്റിൽ നിക്ഷേപിക്കാൻ പൂർണ്ണമായും ഓൺലൈൻ ട്രാൻസാക്ഷൻ വഴിയോ, അല്ലെങ്കിൽ ചെക്ക് മുഖേനയോ പണം വാങ്ങാവൂ എന്നാണ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നിഷ്കർഷിക്കുന്നത്. എന്നാൽ പണം വാങ്ങിയതിനോ, ലാഭം തിരികെ നൽകിയതിനോ തെളിവുകൾ ഇല്ലാതെയാണ് സലാഹ ഇടപാടുകൾ നടത്തിയിരിക്കുന്നത്. മാത്രമല്ല, നിക്ഷേപകന്റെ പൂർണ്ണവിവരങ്ങൾ ഉൾപ്പെടുത്തി അവരുടെ പേരിൽതന്നെ പണം നിക്ഷേപിക്കണം എന്നാണ് സെബിയുടെ മറ്റൊരു ചട്ടം. ഇത് രണ്ടും സലാഹ പാലിച്ചിട്ടില്ല. ഇത് മാത്രമാകും സലാഹയുടെ പേരിൽ നിലനിൽക്കുന്ന കേസുകൾ എന്നാണ് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്