ഗൺ പൗഡറും അമോണിയം നൈട്രേറ്റും നിറച്ച കുക്കറിൽ പൊട്ടിത്തെറിച്ചത് ഗൺ പൗഡർ മാത്രം; കൊല്ലത്തും മലപ്പുറത്തും സ്ഫോടനം ഒരുക്കിയതും ഒരേ ആൾക്കാർ; മലപ്പുറം സ്ഫോടനം കേരളാ പൊലീസിന് നിസ്സാരമെങ്കിലും എൻഐഎ സമീപിക്കുന്നത് അതീവ ഗൗരവത്തോടെ
എം പി റാഫി
മലപ്പുറം: മലപ്പുറം കളക്റ്റ്രേറ്റിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ചിട്ടുള്ളത് അമോണിയം നൈട്രേറ്റും ഗൺപൗഡറുമെന്ന് കണ്ടെത്തി. പിന്നിൽ പ്രവർത്തിച്ചവർ ലക്ഷ്യമിട്ടത് വൻ സ്ഫോടനം തന്നെയായിരുന്നു. ഗൺപൗഡറും അമോണിയം നൈട്രേറ്റും നിറച്ച കുക്കറിൽ പൊട്ടിത്തെറിച്ചത് ഗൺ പൗഡർ മാത്രമായിരുന്നു. അമോണിയം നൈറ്റ്ട്രേറ്റ് പൊട്ടാതിരുന്നത് വലിയ അപകടം ഒഴിവാക്കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോടു വ്യക്തമാക്കി.
പ്രഷർ കുക്കറിൽ സ്ഫോടക വസ്തുക്കൾ നിറച്ചായിരുന്നു കോടതിക്കു മുന്നിൽ നിർത്തിയിട്ട കാറിനടിയിൽ കൊണ്ടുവന്ന് വച്ചത്. പ്രഷർ കുക്കറും മറ്റു സ്ഫോടക വസ്തുക്കളും വിവിധ സ്ഥലങ്ങളിൽ നിന്നും വാങ്ങിയതാകാമെന്നാണ് പ്രഥമിക നിഗമനം. മലയാളികളടക്കമുള്ള വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഒരു സംഘം ആളുകളാണ് ദി ബേസ് മൂവ്മെന്റ് എന്ന പേരിൽ സ്ഫോടനം നടത്തിയിട്ടുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ആസൂത്രിതമായ സ്ഫോടനമാണ് മലപ്പുറത്തുണ്ടായതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. എന്നാൽ ബോംബ് നിർമ്മാണത്തിൽ കൂടുതൽ വൈദഗ്ദ്യമില്ലാത്തവരാണ് ഇതിനു പിന്നിലെന്ന് പരിശോധനക്കു നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറഞ്ഞു.
കൊല്ലം കളക്റ്റ്രേറ്റ്, മൈസൂർ, ആന്ധ്രാ പ്രദേശ്, ചിറ്റൂർ എന്നിവിടങ്ങളിലും മുമ്പ് ദി ബേസ് ഓഫ് മൂവ്മെന്റ് എന്ന പേരിൽ സ്ഫോടനം നടത്തിയിരുന്നു. ആറുമാസത്തിനിടെ കേരളത്തിൽ കോടതി വളപ്പിൽ വീണ്ടും സ്ഫോടനമുണ്ടായിരിക്കുന്നത് അതീവ ഗൗരവത്തോടെയാണ് ഉദ്യോഗസ്ഥർ കാണുന്നത്. ദേശീയ അന്വേഷണ ഏജൻസിയുടെ സഹായത്തോടെയായിരിക്കും അന്വേഷണം നടത്തുക. മുമ്പ് സ്ഫോടനമുണ്ടായ ആന്ധ്രാ, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ഡിവൈഎസ് മാർ ഇന്ന് മലപ്പുറത്തെത്തും. തുടർന്ന് സ്ഫോടന സംഭവങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും തുടർ അന്വേഷണം എങ്ങിനെ വേണമെന്നതിനെ കുറിച്ച് തീരുമാനിക്കുക.
കളക്റ്റ്രേറ്റിലെ കോടതിക്കു മുന്നിൽ രാവിലെ 9.30 മുതൽ നിർത്തിയിട്ട ഹോമിയോ ഡിഎംഒയുടെ കാറിനു താഴെയാണ് സ്ഫോടക വസ്തു വച്ചിരുന്നത്. ഉച്ചയ്ക്ക് 1.10ഓടെ ഉഗ്ര സ്ഫോടനം സംഭവിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഡിഎംഒയുടെ കാറും പരിസരത്തുണ്ടായിരുന്ന മറ്റ് നാല് വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു. കോടതി, പി.എസ്.സി ഓഫീസ്, ഡിഎംഒ ഓഫീസ്, ഭൂജല വകുപ്പ്, ജില്ലാ ലോട്ടറി ഓഫീസ് തുടങ്ങിയവ പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയത്തിനു മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്കു സമീപത്തായിരുന്നു സ്ഫോടനം. വെടിമരുന്നും സ്ഫോടക വസ്തുക്കളും നിറച്ച പ്രഷർ കുക്കർ ഉച്ചയോടെ കാറിനടിയിൽ കൊണ്ടുവച്ചതായാണ് പൊലീസ് നിഗമനം.
ദിവസങ്ങളുടെ ആസൂത്രണത്തിലൊടുവിലാണ് മലപ്പുറം കളക്റ്റ്രേറ്റും കളക്റ്റ്രേറ്റിനുള്ളിൽ കോടതി പരിസരവും തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് കരുതുന്നത്. ആളപായം ലക്ഷ്യമിട്ടിരുന്നില്ല, കോടതിയായിരുന്നു ലക്ഷ്യം. ഇതിനാൽ തന്നെ നവംബർ ഒന്നിൽ ആളൊഴിഞ്ഞ ദിവസം, ക്യാമറയില്ലാത്ത ഭാഗത്ത് കോടതിക്കു മുന്നിലായി അതിവിദഗ്ദമായാണ് സ്ഫോടക വസ്തുക്കൾ നിറച്ച പ്രഷർ കുക്കർ സ്ഥാപിച്ചിട്ടുള്ളത്. കൊല്ലം കോടതി വളപ്പിലുണ്ടായ സ്ഫോടനത്തിന്റെ നേർ പതിപ്പായിരുന്നു മലപ്പുറത്തും സംഭവിച്ചത്. എന്നാൽ ആസൂത്രിതമായ നീക്കങ്ങൾ സ്ഫോടനത്തിനു പിന്നിൽ ഉണ്ടെന്ന് വ്യക്തമാണെങ്കിലും ബോംബ് നിർമ്മാണത്തിൽ പരിചയ സമ്പന്നരല്ലാത്തവരാണ് പിന്നിൽ പ്രവർത്തിച്ചവരെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
ജൂൺ 15ന് കൊല്ലം കളക്റ്റ്രേറ്റിലുണ്ടായ സ്ഫോടനത്തിൽ ഉപയോഗിച്ചിട്ടുള്ള വസ്തുക്കൾ മലപ്പുറത്തെ സ്ഫോടനത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കൊല്ലം സ്ഫോടനത്തിന്റെ അതേ ഡയഗ്രത്തിൽ തന്നെയാണ് മലപ്പുറം സ്ഫോടനത്തിലും ഉദ്യോഗസ്ഥർ എത്തിച്ചേർന്നിട്ടുള്ളത്. മലപ്പുറം സ്ഫോടനം സംബന്ധിച്ച് അന്വേഷണ സംഘം എത്തിച്ചേർന്ന നിഗമനം ഇങ്ങനെയാണ്: സ്ഫോടനം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് രണ്ടോ അതിലധികമോ ആളുകൾ കളക്റ്റ്രേറ്റിന് പരിസരതെത്തി. തുടർന്ന് കുക്കർ സൂക്ഷിച്ച ബാഗുമായി കോടതി വളപ്പിൽ തമ്പടിച്ച ശേഷം അവസരം ഒത്തപ്പോൾ നിർത്തിയിട്ട കാറിനടിയിൽ സ്ഥാപിച്ചു. അര മണിക്കൂർ കഴിഞ്ഞ് സ്ഫോടനം നടന്നു. അമോണിയം നൈട്രേറ്റ്, ഗൺ പൗഡർ, 12 സ്ക്വയർ ബാട്ടറി, ഫിലമെന്റ് എന്നിവയായിരുന്നു കുക്കറിനുള്ളിൽ ഉണ്ടായിരുന്നത്.
ടൈം ഡിലേ ചെയ്ത് സ്വിച്ച് ഓണാക്കിയാണ് കാറിനടിയിൽ വച്ചത്. അര മണിക്കൂറിന് ശേഷം മെയിൻ ചാർജിലേക്ക് പവർ കടന്നു. കുക്കറിന്റെ താഴെ അമോണിയം നൈട്രേറ്റും മുകളിൽ ഗൺ പൗഡറുമാണ് സ്ഥാപിച്ചിട്ടുള്ളത്. ഗൺ പൗഡറിലാണ് ബൾബിന്റെ ഫിലമെന്റ് വച്ചിട്ടുള്ളത്. 12 ബാട്ടറികളിലൂടെ വൈദ്യുതി കടക്കുന്നതോടെ ഫിലമെന്റ് അമിതമായി ചൂടാവുകയും ഈ ചൂടു കൊണ്ട് ഗൺ പൗഡർ ചൂടാവുകയും സ്ഫോടനം നടക്കുകയുമായിരുന്നു. എന്നാൽ ഗൺ പൗഡർ ചൂടാവുകയും ഒപ്പം അമോണിയം നൈട്രേറ്റിലേക്ക് ചാർജ് കടത്തിവിട്ട് അമിതമായി ചൂടാകുന്നതോടെ വൻ സ്ഫോടനം ഉണ്ടാകുമായിരുന്നു. അമോണിയം നൈട്രേറ്റ് പൊട്ടാൻ പാകത്തിലായിരുന്നില്ല ബോംബിന്റെ നിർമ്മാണം. കാറിന്റെ ഡീസൽ ടാങ്കിനു താഴെയാണ് കുക്കർ വച്ചിരുന്നതെങ്കിൽ സ്ഫോടനം ഇരട്ടിയാകുമായിരുന്നു. ഗൺ പൗഡർ പൊട്ടി സ്ഫോടനം ഉണ്ടായ ഉടനെ അമോണിയം നൈട്രേറ്റ് വേർപ്പെട് തെറിക്കുകയായിരുന്നു.
അതേസമയം,മലപ്പുറം കളക്റ്റ്രേറ്റ് കോടതി പരിസരത്ത് ഇന്നലെയുണ്ടായ ബോംബ് സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവരുടെ രേഖാ ചിത്രം തയ്യാറാക്കൽ ആരംഭിച്ചു. കളക്റ്റ്രേറ്റ് വളപ്പിൽ സംശയാസ്പദമായി ആളുകളെ കണ്ടെന്ന ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ രേഖാ ചിത്രം തയ്യാറാക്കുന്നതിനുള്ള നടപടി തുടങ്ങിയത്. കലക്ട്രേറ്റിൽ കോടതി വളപ്പിൽ അടക്കം വിവിധ ഭാഗങ്ങളിലായി മൂന്ന് പേരെ സംശയകരമായി കണ്ടതായാണ് മൊഴി. ഇവരെ നേരിൽ കണ്ട നാലുപേരുടെ മൊഴി നിർണായകമായേക്കുമെന്നാണ് കണക്കുകൂട്ടിൽ. ഡഫോടനത്തിന് അര മണിക്കൂർ മുമ്പ് ഇതിൽ ഒരാൾ സ്ഫോടനം നടന്ന സ്ഥലത്ത് ബാഗുമായി നിന്നിരുന്നതായി ദൃക്സാക്ഷി കണ്ടിരുന്നു.
സ്ഫോടന സ്ഥലത്ത് നിന്നും ലഭിച്ച ദ് ബേസ് മൂവ്മെന്റ് എന്നെഴുതിയ കാർ ബോർഡ് പെട്ടിയിൽ നിന്നും ഉസാമ ബിൻ ലാദന്റെ ചിത്രങ്ങൾ അടങ്ങിയ ലഘുലേഖകളും പോസ്റ്ററുകളും കണ്ടെത്തിയിരുന്നു. ഇതോടൊപ്പം ലഭിച്ച പെൻഡ്രൈവ് സൈബർ സെൽ പരിശോധിച്ചു വരികയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍