വഴിമുട്ടിയ അന്വേഷണത്തിന് വഴികാട്ടിയായി പ്രഷർകുക്കർ; മലപ്പുറം സ്ഫോടനം നടത്തിയത് കേരളത്തിൽ അഞ്ചിടത്ത് മാത്രം വിൽക്കുന്ന പ്രീമിയർ കമ്പനിയുടെ കുക്കറിൽ; ബേസ് മൂവ്മെന്റ് അൽഖാഇദയുടെ ഇന്ത്യൻ പതിപ്പാണെന്ന് നിഗമനം; സ്പെഷൽ ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ട് ഗൗനിക്കാത്തതും വീഴ്ച്ചയായി
എം പി റാഫി
മലപ്പുറം: മലപ്പുറം സ്ഫോടനത്തിന്റെ അന്വേഷണം വഴിമുട്ടി നിൽക്കേ തുമ്പുണ്ടാക്കി പ്രഷർക്രുക്കർ. തെളിവുകളൊന്നും ബാക്കിയാക്കാതെയായിരുന്നു സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവർ സ്ഫോടനം നടത്തി സ്ഥലം വിട്ടത്. ഇതിനാൽ അന്വേഷണം പ്രതിന്ധിയിലാവുകയും ചെയ്തു. എന്നാൽ സ്ഫോടനത്തിനുപയോഗിച്ച പ്രഷർ കുക്കർ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതോടെ ഇതു കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഈ അന്വേഷണ വഴിത്തിരിവ് പുതിയ നിഗമനത്തിൽ എത്താൻ അന്വേഷണ സംഘത്തെ സഹായിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന സമാന സംഭവങ്ങളടക്കം പരിശോധിച്ച് ഇന്റലിജൻസിന്റെയും ലോക്കൽ പൊലീസിന്റെയും പ്രത്യേക സംഘങ്ങളാണ് കേസ് അന്വേഷിച്ചു വരുന്നത്.
എൻ.ഐ.ഐ നേരിട്ട് അന്വേഷിക്കുന്നില്ലെങ്കിലും പിന്നിൽ അന്തർ ദേശീയ ബന്ധമുള്ള തീവ്രവാദ സംഘങ്ങളെന്നു സംശയിക്കുന്നതിനാൽ ദേശീയ ഏജൻസിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം പുരോഗമിക്കുക. അതേസമയം, മലപ്പുറം കലക്ട്രേറ്റിൽ സിസി ടിവിയും ചുറ്റുമതിലും ഇല്ലെന്നും കോടതി പരിസരം കാടുമൂടിക്കിടക്കുകയാണെന്നും ചൂണ്ടിക്കാട്ടി അഞ്ച് മാസം മുമ്പ് സ്പെഷൽ ബ്രാഞ്ച് സർക്കാറിൽ റിപ്പോർട്ട് സമർപ്പിച്ചതായി മറുനാടൻ മലയാളിക്ക് വിവരം ലഭിച്ചു. ഈ റിപ്പോർട്ട് ഗൗനിക്കാതിരുന്നത് അപകടം വിളിച്ചു വരുത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
തെളിവുകൾ ബാക്കിയാക്കാതെ അതിവിദഗ്ദമായി ആസൂത്രണം ചെയ്ത സ്ഫോടനമായിരുന്നു മലപ്പുറം കളക്റ്റ്രേറ്റിലെ കോടതിക്കു മുന്നിൽ നടന്നത്. ദൃക്സാക്ഷിയുടെ മൊഴിയനുസരിച്ച് രേഖാചിത്രം തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ ഏറ്റവും നിർണായകമായ ഒന്നാണ് പ്രഷർകുക്കർ. സ്ഫോടനത്തിനുപയോഗിച്ച പ്രഷർ കുക്കർ പ്രീമിയർ കമ്പനിയുടെ കുക്കറാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും പുതിയ കുക്കർ 2016 ഒക്ടോബറിൽ പുറത്തിറക്കിയ ബാച്ചിലുള്ളതാണ്. എന്നാൽ പ്രീമിയർ കമ്പനിയുടെ പ്രഷർ കുക്കർ മലപ്പുറം ജില്ലയിലോ മലബാറിലെവിടെയോ വിൽപന നടത്തുന്നില്ല. ചങ്ങനാശേരി, എറണാകുളം, കോട്ടയം, തിരുവല്ല എന്നിവിടങ്ങളിലെ പ്രീമിയർ കമ്പനിയുടെ ഷോറൂമിലും എറണാകുളം ലുലു മാളിലുമാണ് ഈ കമ്പനിയുടെ പ്രഷർ കുക്കർ വിൽക്കുന്നത്.
പ്രീമിയർ കമ്പനിയുടെ പ്രഷർ കുക്കർ നിർമ്മിക്കുന്ന തമിഴ്നാട്ടിലെ ചെന്നൈയിലോ കേരളത്തിൽ വിൽക്കുന്ന അഞ്ചു കേന്ദ്രങ്ങളിൽ നിന്നോ ആണ് സ്ഫോടനം നടത്തിയവർ വാങ്ങിയിരിക്കാൻ സാധ്യത. സ്ഫോടനത്തിനുപയോഗിച്ച വിവിധ വസ്തുക്കൾ വിവിധ ഭാഗങ്ങളിലുള്ളവർ കൊണ്ടുവന്നതാകാമെന്നാണ് നേരത്തേയുള്ള നിഗമനം. സ്ഫോടനം നടത്തുന്നതായി മലപ്പുറം കളക്റ്റ്രേറ്റ് ക്രിത്യമായി അറിയുന്നവരുടെ സഹായവും ലഭിച്ചതായും സ്ഫോടനത്തിനു മുമ്പായി പല തവണ ട്രൈയൽ നോക്കിയിരുന്നതായുമുള്ള നിഗമനത്തിലാണ് അന്വേഷണ സംഘം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും മറ്റു സംസ്ഥാനത്തുള്ളവരും സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച സംഘത്തിലുണ്ടെന്നാണ് സംശയിക്കുന്നത്. പ്രഷർകുക്കറിന്റെ അടിവേര് കണ്ടെത്താൻ മാനുഫാക്ചറിംങ് കേന്ദ്രവും വിൽപനശാലകളും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
കൊല്ലം കളക്റ്റ്രേറ്റ്, മൈസൂർ, ആന്ധ്രാ പ്രദേശ്, ചിറ്റൂർ എന്നിവിടങ്ങളിൽ നടന്ന സ്ഫോടനങ്ങൾക്കു പിന്നിലും ദി ബേസ് മൂവ്മെന്റ് എന്ന സംഘമാണെന്നാണ് വിലയിരുത്തൽ. അൽഖാഇദയുടെ ഇന്ത്യൻ പതിപ്പാണിതെന്നാണ് കരുതപ്പെടുന്നത്. 'ബെയ്സ്' എന്ന ഇംഗ്ലീഷ് വാക്കിന്റെ അറബി അർത്ഥം 'ഖാഇദ' എന്നാണ്. ഇവർ എട്ട് വർഷത്തോളമായി ഇന്ത്യയിൽ പ്രവർത്തിക്കുന്നതായും തെളിവുകൾ അവഷേശിപ്പിക്കാതെയാണ് പ്രവർത്തനമെന്നും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. സ്ഫോടനം മാവോയിസ്റ്റ് വേട്ട ആരംഭിച്ചതിനു തൊട്ടു പിന്നാലെ ആണെന്നതും അന്വേഷണ സംഘം ഗൗരവമായിട്ടാണ് കാണുന്നത്. കോടതികളെയാണ് സ്ഫോടനം നടത്തിയവർ ലക്ഷ്യം വെയ്ക്കുന്നത്. ഇത് കുറിപ്പിൽ നിന്നും വ്യക്തമാണ്. വിവിധ കോടതികൾക്കു മുന്നിൽ ശ്രമം നടത്തിയിട്ടുണ്ടാകാമെന്നും മലപ്പുറം കലക്ട്രേറ്റ് കോടതി തെരഞ്ഞെടുത്തത് സിസി ടിവി ഇല്ലെന്നതും ക്രിത്യം നടത്താനും രക്ഷപ്പെടാനുമുള്ള സൗകര്യവും കണക്കിലെടുത്താണെന്നാണ് വിലയിരുത്തൽ.
നിലവിൽ, കളക്റ്റ്രേറ്റിലുണ്ടായിരുന്ന സിസി ടിവി പരിശോധിച്ചിട്ടുണ്ട്. ദൃക്സാക്ഷിയുടെ സാന്നിധ്യത്തിലാണ് ഈ ദൃശ്യങ്ങൾ പരിശോധിച്ചത്. ബാഗുമായി നിൽക്കുന്ന കുറ്റിത്താടിക്കാരനായ ഒരാളെയാണ് സ്ഫോടനം നടന്ന കാറിനടുത്ത് കണ്ടെതെന്ന് ദൃക്സാക്ഷി നേരത്തേ മൊഴിനൽകിയിരുന്നു. എന്നാൽ ഇയാളെ കൂടുതൽ സമയം കാണാൻ സാധിച്ചിരുന്നില്ലെന്നും ഏകദേശം രൂപം മാത്രമേ ഉള്ളൂവെന്നുമാണ് ദൃക്സാക്ഷി പറയുന്നത്. സംശയകരമായി കണ്ട മറ്റു രണ്ടു പേർ ഇയാൾ തന്നെയാണോയെന്നും പരിശോധിക്കുന്നുണ്ട്. മലപ്പുറം കോടതി വളപ്പിൽ സിസി ടിവി ഇല്ലെന്നതാണ് സ്ഫോടനത്തിന് വളംവച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കൊല്ലം കളക്റ്റ്രേറ്റ് കോടതിക്കു മുന്നിൽ ജൂൺ 15നായിരുന്നു സമാന സ്വഭാവമുള്ള സ്ഫോടനം നടന്നത്.
ഈ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കളക്റ്റ്രേറ്റുകളുടെ സുരക്ഷ സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സ്പെഷൽ ബ്രാഞ്ച് മലപ്പുറം കളക്റ്റ്രേറ്റിലെ സുരക്ഷ പോരായ്മകൾ ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് ജൂൺ മാസത്തിൽ തന്നെ ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിരുന്നു. എന്നാൽ ഇതേ തുടർന്ന് യാതൊരു നടപടിയും ഇതേവരെ ഉണ്ടായിട്ടില്ല. കളക്റ്റ്രേറ്റിലേക്കും കോടതിയിലേക്കുമായി മെയിൻ എൻട്രൻസിനു പുറമെ നാലു വഴികൾ വേറെയുമുണ്ട്. ഇവിടെ ചുറ്റുമതിൽ ഇല്ലെന്നത് ആർക്കും എപ്പോൾ വേണമെങ്കിലും കയറാവുന്ന അവസ്ഥയാണ്. കൂട്ടിയിട്ട വാഹനങ്ങളും കോടതിക്കു സമീപം മൂടിയ കാടുകളും നീക്കം ചെയ്യണമെന്നും സ്പെഷൽ ബ്രാഞ്ച് അഞ്ച് മാസം മുമ്പ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍