അഞ്ച് കോടി എത്തിയത് ബാംഗ്ലൂരിലെ മരുന്ന് മാഫിയാ തലവൻ 'കൂളിന്'; പണമിടപാട് നടന്നത് നോട്ട് നിരോധനത്തിന് മുമ്പ്; പദ്ധതി പൊളിച്ചത് മോദിയുടെ ഡിമോണിടൈസേഷൻ; സതീഷ് നായർ വെറുമൊരു ഏജന്റുമാത്രം; കേരളത്തിലെ ബിജെപിയെ അഴിമതിക്കുരുക്കിൽ പെടുത്തിയ മെഡിക്കൽ കോഴയിൽ ഐബി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളത്തിലെ ബിജെപി ഘടകത്തെ വെട്ടിലാക്കിയ മെഡിക്കൽ കോഴയിലെ യഥാർത്ഥ ഇടനിലക്കാരനെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസ് കണ്ടെത്തി. ബംഗ്ളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇടനിലക്കാരനാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയെ സ്വാധീനിച്ച് കാര്യങ്ങൾ നീക്കാൻ ശ്രമം നടത്തിയത്. മരുന്ന് മാഫിയയുടെ ഭാഗമായി 'കൂൾ' എന്ന് വിളിപ്പേരുള്ള ബംഗളൂരുക്കാരനിലേക്ക് അന്വേഷണം എത്തുന്നത്. സതീഷ് നായർ വെറുമൊരു ഇടനിലക്കാരനാണെന്നും ഐബി കണ്ടെത്തി. വർക്കലയിലെ എസ് എർ മെഡിക്കൽ കോളേജിൽ നിന്ന് വാങ്ങിയ അഞ്ച് കോടി എത്തിയത് 'കൂൾ' എന്ന് വിളിപ്പേരുള്ള മാഫിയാ തലവനിലേക്കാണ്. നോട്ട് നിരോധനത്തിന് മുമ്പാണ് ഇടപാടുകൾ നടന്നതെന്നും അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്.
കേരളത്തിലും വേരുകളുള്ള മാഫിയാ തലവനാണ് കൂൾ. കേരളത്തിലെ കോൺഗ്രസുകാർ പോലും കൂളിന്റെ സുഹൃത്തുക്കളാണ്. മിക്ക സംസ്ഥാനത്തും മരുന്നുകളുടെ ഇടപാടുമായി ബന്ധപ്പെട്ട് ഡ്രഗ് കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഈ വ്യക്തിയുടെ ഏജന്റ് മാത്രമാണ് സതീഷ് നായർ. എസ് ആർ മെഡിക്കൽ കോളേജിൽ നിന്ന് വാങ്ങിയ 5 കോടി ഈ വ്യക്തിയിലേക്കാണ് എത്തിയത്. ഹവാല ഇടപാടുകൾ നടന്നത് നോട്ട് നിരോധനത്തിന് മുമ്പാണ്. ഇതുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ കേന്ദ്ര ഏജൻസിക്ക് കിട്ടിയതായാണ് സൂചന. 30 കോടിയുടെ ഇടപാടാണ് മെഡിക്കൽ കോഴയുമായി ബന്ധപ്പെട്ട് 'കൂൾ' വാങ്ങാറ്. അത്രയും തുക ഇവിടേയും പറഞ്ഞുറപ്പിച്ചതാണെന്ന് വിലയിരുത്തുന്നു. ഇതെല്ലാം അട്ടിമറിച്ചത് നോട്ട് നിരോധനമാണെന്നാണ് കണ്ടെത്തൽ.
നോട്ട് നിരോധിക്കുന്നതിന് മുമ്പാണ് മെഡിക്കൽ കോഴയിലെ ഇടപാട് നടന്നത്. ഇരുപത് കോടിയോളം രൂപ കുറഞ്ഞത് പറഞ്ഞുറപ്പിച്ചു. ആദ്യ ഘട്ടമായി 5.60 കോടി കൈമാറി. ഇത് കൂളിന് കിട്ടി. എന്നാൽ ബാക്കി തുക നൽകാനായില്ല. ഇതോടെ പ്രശ്നങ്ങൾ തുടങ്ങി. നോട്ട് നിരോധനമാകാം ഈ അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്. നോട്ട് നിരോധനത്തോടെ പണം കൈമാറാൻ പറ്റാത്ത സാഹചര്യം വന്നു. ഇതോടെ എസ് ആർ ഇടപാടിൽ നിന്ന് പിന്മാറി. ആദ്യം കൊടുത്ത 5.60 കോടി തിരികെ ചോദിച്ചു. എന്നാൽ ഇടനിലക്കാരായ ആർഎസ് വിനോദിനോ സതീഷ് നായർക്കോ അതിന് കഴിയുമായിരുന്നില്ല. കൂളിന്റെ കൈയിലേക്ക് തുകയെത്തി. ഈ പണം പലർക്കും വീതിച്ച്ു നൽകിയെന്നും ബാക്കി തുക കിട്ടിയാൽ മെഡിക്കൽ കോളേജിന് അംഗീകാരം ഉറപ്പാക്കാമെന്നും കൂൾ നിലപാട് എടുത്തു. ഇത് അംഗീകരിക്കാൻ എസ് ആർ മെഡിക്കൽ കോളേജ് ഉടമ ഷാജി തയ്യാറായില്ലത്രേ.
ഇതോടെയാണ് പരാതിയും പ്രശ്നങ്ങളും തുടങ്ങുന്നത്. പണം കിട്ടിയേ മതിയാകൂവെന്ന നിലപാടുമായി പലരോടും വിനോദിനെ കുറിച്ച് പരാതി പറഞ്ഞു. ഒടുവിൽ അത് വെള്ളാപ്പള്ളി നടേശന് മുമ്പിലെത്തി. കുമ്മനം രാജശേഖരനെ പ്രശ്നങ്ങൾ അറിയിക്കാനും തീരുമാനിച്ചു. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കുമ്മനം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഈ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഹവാല ഇടപാടും കണ്ടു പിടിച്ചു. എന്നാൽ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ തീയതിയെ കുറിച്ച് വ്യക്തമായ പരമാർശം ഇല്ലായിരുന്നു. ഇതോടെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് കാര്യങ്ങളെത്തി. ഇത് മോദി സർക്കാരിനേയും പ്രതിരോധത്തിലാക്കി. എന്നാൽ കൂളിന്റെ ഇടപെടലിലൂടെ രാജ്യത്ത് പലർക്കും ഇത്തവണ മെഡിക്കൽ സീറ്റുകൾ കിട്ടിയിട്ടുണ്ട്.
ബിജെപിയെ പ്രതിസ്ഥാനത്ത് നിർത്തുന്നത് ആർ എസ് വിനോദും എംടി രമേശും തമ്മിലെ ബന്ധമാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും ഐബി വിലയിരുത്തുന്നു. അന്വേഷണത്തിലൂടെ മാത്രമേ വിനോദും രമേശും തമ്മിലെ പങ്ക് വ്യക്തമാകൂ. ഇടപാടിൽ കേരളത്തിലുള്ളവർക്കും സാമ്പത്തിക നേട്ടും ഉണ്ടായിട്ടുണ്ടെന്ന് തന്നെയാണ് ദേശീയ അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. നോട്ട് നിരോധനത്തിന് മുമ്പ് പണം മുഴുവൻ കൈമാറിയിരുന്നുവെങ്കിൽ 'കൂൾ' എല്ലാം ശരിയാക്കി കൊടുക്കുമായിരുന്നു. കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി കൂളിനുള്ള ബന്ധത്തെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.
മെഡിക്കൽ കോളേജ് കോഴ വിവാവാദത്തിൽ ബിജെപി നേതാക്കൾക്ക് വിജിലൻസ് നോട്ടീസ് നൽകിയിരുന്നു. ബിജെപി അന്വേഷണ കമ്മീഷൻ അംഗങ്ങൾക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്. മൊഴിയെടുക്കാൻ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. എന്നാൽ ആരും വിജിലൻസിന് മുമ്പിൽ എത്തിയിട്ടില്ല. സ്വാശ്രയ കോളേജിന് മെഡിക്കൽ കോളേജ് അംഗീകാരം വാങ്ങി നൽകാമെന്ന് പറഞ്ഞ് ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണമാണ് വിജിലൻസ് പരിശോധിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ബിജെപിയുടെ അന്വേഷണ കമ്മീഷൻ അംഗങ്ങളായ കെ.പി. ശ്രീശനും എ.കെ. നസീറിനുമാണ് വിജിലൻസ് നോട്ടീസ് നൽകിയത്. ഇവരുടെ അന്വേഷണ കമ്മീഷനാണ് കോഴ വാങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്.
തെളിവുകൾ ലഭിച്ചാൽ രണ്ടു സാധ്യതകളാണ് വിജിലൻസിന് മുന്നിലുള്ളത്. കേസ് രജിസറ്റർ ചെയ്ത് അന്വേഷണം നടത്തുക, മറ്റൊന്ന് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട മെഡിക്കൽ കൗൺസിലിൽ നിന്നുവരെ വിവരങ്ങൾ ശേഖരിക്കേണ്ടതിനാൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറുക. അതേ സമയം വിജിലൻസ് അന്വേഷണത്തിന് സാധുതയുണ്ടോ എന്നാണ് ഇപ്പോൾ പരിശോധിക്കുന്നതെന്ന് വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇതിനിടെയാണ് ഐബിയുടെ കണ്ടെത്തൽ വിവരങ്ങൾ എത്തുന്നത്. വിഷയം ഒതുക്കി തീർക്കാനാണ് ബിജെപി ശ്രമം. സംഭവത്തിൽ ബിജെപി നേതാക്കൾക്ക് പങ്കില്ലെന്ന മൊഴി ഷാജി വിജിലൻസിന് നൽകിയിട്ടുണ്ട്.
മെഡിക്കൽ കോഴ ആരോപണവുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട് അഴിമതി ദേശീയ തലത്തിൽ നടന്നതാണ്. വിഷയം സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണം. കേന്ദ്രം ഭരിക്കുന്നതു ബിജെപി ആയതിനാൽ കേന്ദ്ര അന്വേഷണത്തിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ചെന്നിത്തല സുപ്രീംകോടതിയെ സമീപിക്കാനും ഒരുങ്ങുകയാണ്. ലോധ കമ്മിറ്റിയേയും സുപ്രീം കോടതിയുടെ അഞ്ച് അംഗ സമിതിയേയും മറികടന്നാണ് മെഡിക്കൽ കോളജുകൾക്ക് അനുമതി നൽകിയത്. ലോധ കമ്മിറ്റിയുടെ കാലാവധി തിരും വരെ അനുമതി നൽകാൻ കാത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൽ നടക്കുന്ന അഴിമതിയുടെ ഒരു ഭാഗം മാത്രമാണ് പുറത്തുവന്നത്. മൂന്നു വർഷത്തെ നരേന്ദ്ര മോദി സർക്കാർ ഭരണം അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്നുവെന്ന് ഈ അഴിമതിയിലൂടെ വ്യക്തമാക്കിയിരിക്കുന്നുവെന്നും ചെന്നിത്തല അറിയിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍