ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസിന് ഇത് എന്തു പറ്റി? പേരും ഒപ്പുമില്ലാത്ത പേപ്പറിൽ ശുപാർശ നൽകിയാൽ ചെയ്യില്ലെന്ന് യുവ ഉദ്യോഗസ്ഥ; സെക്ഷനിലെ കാര്യം ഒക്കെ ഞങ്ങൾ നോക്കിക്കൊള്ളാം; നിങ്ങളെ ഏല്പിച്ച കാര്യം ചെയ്താൽ മതിയെന്ന് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ മറുപടി; പരസ്യ തർക്കത്തിലെ അപമാനത്തിൽ നളിനി നെറ്റോയോട് പരാതി പറഞ്ഞ് മേരി ജോസഫ് ഐഎഎസ്; യുവ സിവിൽ സർവ്വീസുകാർ പ്രതിഷേധത്തിൽ
തിരുവനന്തപുരം: ചട്ടം ലംഘിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടൽ നടത്തുന്നതിൽ യുവ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് പ്രതിഷേധം. ആസൂത്രണ -സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി ഷർമിള മേരി ജോസഫ് ഉൾപ്പെടെ മൂന്ന് ഐ .എ .എസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോയെ പ്രതിഷേധം അറിയിച്ചു.
ബിസിനസ് റൂൾസ് ലംഘിച്ചു നടത്തുന്ന ഇടപെടലുകളാണ് ഭരണ സംവിധാനത്തിലെ മധ്യ ശ്രേണിയിൽ പ്രവർത്തിക്കുന്ന ഐ.എ .എസ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫയൽ നീക്കങ്ങളുടെ ചുമതയുള്ള അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് എതിരെയാണ് ഐ.എ. എസ് ഉദ്യോഗസ്ഥരും പരാതി ഉന്നയിച്ചത്. സെക്രെട്ടറിയേറ്റിൽ നിന്ന് വിരമിച്ച മുൻ സംഘടനാ നേതാവാണ് ഈ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി .
ആസൂത്രണ വകുപ്പിലെ പ്ളാനിങ് ഓഫീസറുടെ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി നൽകിയ നിർദ്ദേശമാണ് വകുപ്പ് സെക്രട്ടറിയുമായുള്ള തർക്കത്തിൽ കലാശിച്ചത്. പേരോ ,ഒപ്പോ ഒന്നുമില്ലാതെ നല്കുന്ന കുറിപ്പ് പ്രകാരം നിയമനം നടത്തുന്നതിൽ ആസൂത്രണ സെക്രട്ടറി തടസം പറഞ്ഞതോടെയാണ് ഭിന്നതയുടെ തുടക്കം. ഇങ്ങനെ പേരും ഒപ്പുമില്ലാത്ത പേപ്പറിൽ നിയമന നിർദ്ദേശം നൽകിയാൽ , അത് താഴെയുള്ള സെക്ഷനിൽ പോയാൽ കൂടുതൽ പേരുകൾ എഴുതി ചേർത്തു നിയമനം നടത്തിയാൽ എന്താകും സ്ഥിതി , ആരു സമധാനം പറയും എന്നായിരുന്നു ആസൂത്രണ സെക്രട്ടറിയുടെ ചോദ്യം .
ഇതിൽ പ്രോകോപിതനായ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി കടുത്ത ഭാഷയിൽ തന്നെ മറുപടി നൽകി. സെക്ഷനിലെ കാര്യം ഒക്കെ ഞങ്ങൾ നോക്കിക്കൊള്ളാം , നിങ്ങളെ ഏല്പിച്ച കാര്യം ചെയ്താൽ മതിയെന്നായിരുന്നു മറുപടി. ഓഫീസിൽ വെച്ചു നടന്ന പരസ്യ തർക്കത്തിൽ അപമാനിക്കപ്പെട്ടു എന്ന വികാരത്തിലാണ് ആസൂത്രണ സെക്രട്ടറി ഷർമിള മേരി ജോസഫ് നളിനി നെറ്റോയെ കണ്ടു പ്രതിഷേധം അറിയിച്ചത്. സമാനമായ സംഭവങ്ങളിൽ മറ്റു രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരും നളിനി നെറ്റോയെ കണ്ട് അതൃപ്തി അറിയിച്ചു .
ഒക്ടോബർ 26ന് നടന്ന കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിൽ മുഖ്യമന്ത്രി പാലക്കാട് കളക്ടറെ ശകാരിച്ച സംഭവത്തിൽ ഐ.എ .എസ് ഉദ്യോഗസ്ഥർക്ക് പ്രതിഷേധം ഉണ്ടായിരുന്നു . ജില്ലയിലെ ജയിലുകളിൽ നിന്ന് വിചാരണ തടവുകാരെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിന് സുരക്ഷ നല്കുന്നതിൽ പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടാകുന്നു എന്ന് പരാതി പറഞ്ഞതിനാണ് പാലക്കാട് കളക്ടർ സുരേഷ് ബാബുവിനെ മുഖ്യമന്ത്രി ശകരിച്ചത്. എന്തെങ്കിലും പറയുനുണ്ടോ എന്ന മുഖ്യമന്ത്രി ചോദിച്ചപ്പോളാണ് ജില്ലാ ജയിൽ സൂപ്രണ്ടിനെ ഉദ്ധരിച്ചുകൊണ്ട് കളക്ടർ ഈ പരാതി ഉന്നയിച്ചത്. പരാതി ശരിവെച്ചു കൊണ്ട് ജയിൽ മേധാവി ആർ.ശ്രീലേഖയും ഇടപെട്ടതോടെ മുഖ്യമന്ത്രി പ്രകോപിതനായി.
ഇത്തരം നിസാര കാര്യങ്ങൾ പറയാനുള്ള സ്ഥലം അല്ലിതെന്നു പറഞ്ഞ മുഖ്യമന്ത്രി അതൊക്കെ ജില്ലയിൽ തീർത്തു കൊള്ളണമെന്ന താക്കീതും നൽകി .പാലക്കാട് കളക്ടറെ വിട്ടു ജയിൽ മേധാവിക്കെതിരെ തിരിഞ്ഞ മുഖ്യമന്ത്രി ഐ .പി .എസ് ഉദ്യോഗസ്ഥർ എന്നും ഒരു കസേരയിൽ തന്നെ ഇരിക്കില്ലെന്ന് ഓർമിപ്പിക്കുകയും ചെയ്തു.ഇതോടെ യോഗത്തിൽ പങ്കെടുത്ത എല്ലാവരും നിശബ്ദരായി . വേറെ എന്തെങ്കിലും ഉണ്ടോ എന്ന് മുഖ്യമന്ത്രി ആവർത്തിച്ചു ചോദിച്ചിട്ടും ആരും മിണ്ടിയില്ല . വകുപ്പ് മേധാവികളുടെ യോഗത്തിൽ സ്വന്തം വകുപ്പിനെതിരെ വിമർശനം വന്നതാണ് മുഖ്യമന്ത്രിയെ രോഷം കൊള്ളിച്ചതെന്നാണ് ഐ .എ .എസ് ഉദ്യോഗസ്ഥർ പറയുന്നത് .
അധികാരം ഏറ്റ ഉടനെ സെക്രെട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസിൽ മൂന്ന് മാസം വരെ ഫയലുകൾ പിടിച്ചിടുന്ന സ്ഥിതി ഉണ്ടെന്നാണ് ഐ.എ .എസ് ഉദ്യോഗസ്ഥരുടെ ആരോപണം. മുതിർന്ന ഉദ്യോഗസ്ഥരിൽ ടോം ജോസ് , പി .എച്ച് കുര്യൻ തുടങ്ങിയ ഏതാനും പേരെ മാത്രം വിശ്വാസത്തിലെടുക്കുന്ന മുഖ്യമന്ത്രിയും ഓഫിസും വകുപ്പുകളെ ചലിപ്പിക്കുന്ന യുവ ഐ .എ .എസ് ഉദ്യോഗസ്ഥരെ വിശ്വാസത്തിൽ എടുക്കുന്നില്ലെന്നും പരാതിയുണ്ട് .ഇതാണ് രണ്ടു കൊല്ലം ആകുമ്പോഴും സർക്കാരിന് ആഗ്രഹിക്കുന്ന ചലനവേഗം കിട്ടാത്തതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നേരത്തെ ചില വിജിലൻസ് കേസുകളുമായി ബന്ധപ്പെട്ട് മുതിർന്ന ഐഎഎസുകാർ സമരം നടത്തിയിരുന്നു. ഈ സമയത്ത് യുവ ഉദ്യോഗസ്ഥരെല്ലാം പിണറായി വിജയനൊപ്പമായിരുന്നു. പരസ്യമായി തന്നെ സമരത്തെ ഇവർ എതിർത്തു. പിന്നീട് കഥ മാറി. മുതിർന്ന ഐഎഎസുകാർ സർക്കാരിന് പ്രിയപ്പെട്ടവരായി. അഴിമതിക്കെതിരെ വീറോടെ പൊരുതുന്ന യുവ ഐഎഎസുകാർക്കെതിരെ നിലപാടുകൾ വരികയും ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍