ആനക്കൊമ്പിൽ പുലിമുരുകനായി നിയമങ്ങൾ വളഞ്ഞു; അംബേദ്കറായി വേഷമിട്ട മമ്മൂട്ടിക്ക് കടവന്ത്രയിൽ സർക്കാർ വക ആറു സെന്റ് ഭൂമി സൗജന്യം; ജയസൂര്യക്കു രാഷ്ട്രീയ പ്രമുഖന്റെ സമ്മർദ്ദത്തിൽ ലഭിച്ചത് നാലു സെന്റ്; വെള്ളിത്തിരയിലെ സൂപ്പർതാരങ്ങൾക്ക് വേണ്ടി ഏത് തടസ്സുവും വഴിമാറും; ഗാന്ധിജിയായി അഭിനയിച്ചാൽ സൗജന്യ ഭൂമി കിട്ടുമോ?
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: കൊച്ചിയിൽ ഭൂമി കയ്യേറ്റവിഷയത്തിൽ ബാഹ്യസമ്മർദ്ദത്തെ തുടർന്ന് റവന്യൂവകുപ്പ് സിനിമതാരങ്ങൾക്ക് അനുകൂലമായ നിലപാടെടുത്തെന്നും ഇതുവഴി സർക്കാരിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടായെന്നും ആക്ഷേപം. ദിലീപിന്റെ ഡി സിനിമാസിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുയർന്ന ഭൂമി കയ്യേറ്റ വിവാദം സംബന്ധിച്ച് റവന്യൂവകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കെയാണ് കൊച്ചിക്കാരായ താരങ്ങളുടെ ഭൂമി ഇടപാടുകളിലുണ്ടായ ക്രമക്കേടുകൾ അന്വേഷിക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
അംബേദ്കറുടെ ജീവചരിത്രം ഉൾക്കൊള്ളിച്ചുള്ള സിനിമയിൽ അഭിനയിച്ചതിന് മമ്മൂട്ടിക്ക് കടവന്ത്രയിൽ സർക്കാർ ആറ് സെന്റ് ഭൂമി സൗജന്യമായി നൽകിയെന്നും ജയസൂര്യക്ക് നാല് സെന്റ് കയ്യേറ്റ ഭൂമി രാഷ്ട്രീയ രംഗത്തെ പ്രമുഖന്റെ സമ്മർദ്ദത്തെത്തുടർന്ന് വിട്ടുനൽകിയെന്നുമാണ് സിനിമാരംഗവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഇക്കൂട്ടർ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. ഭരണ-രാഷ്ട്രീയ രംഗത്ത് നിർണ്ണായക സ്വാധീനമുള്ള ഇവരിൽ ചിലർ ഇത് സംബന്ധിച്ച് പുനരന്വേഷണം നടത്താൻ റവന്യൂവകുപ്പിൽ സമ്മർദ്ദം ചെലത്തുന്നുണ്ടെന്നാണ് ലഭ്യമായ വിവരം. സിനിമാ രംഗത്തുള്ളവരുടെ അനധികൃത ഭൂമി ഇടപാടുകൾ മുഴുവൻ പുറത്തു വരട്ടെയെന്നും ഇക്കാര്യത്തിൽ ദിലീപിനേ മാത്രം ക്രൂശിക്കുന്നത് ശരിയല്ലെന്നുമാണ് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ സിനിമാ രംഗത്തെ പ്രമുഖൻ ഇതേക്കുറിച്ച് പ്രതികരിച്ചത്.
മഹാത്മാഗാന്ധിയേക്കുറിച്ച് ഒരു സിനിമ നിർമ്മിക്കുകയും ഞാൻ അതിൽ അഭിനയിക്കുകയും ചെയ്താൽ എനിക്കും സർക്കാർ ഭൂമി നൽകേണ്ടി വരില്ലേ എന്നായിരുന്നു മമ്മൂട്ടിക്കായുള്ള ഭൂമിദാനത്തേക്കുറിച്ച് ഇദ്ദേഹത്തിന്റെ പ്രതികരണം. റവന്യൂവകുപ്പ് നടത്തിയ അന്വേഷണത്തിൽ ജയസൂര്യ ആറ് സെന്റ് ഭൂമി കയ്യേറിയതായി കണ്ടെത്തിയെന്നും എന്നാൽ ഇതിൽ രണ്ടുസെന്റിന് പ്രദേശത്തെ മതിപ്പ് വില ഈടാക്കി ഇളംകുളം വില്ലേജ് ഓഫീസിൽ നിന്നും പട്ടയം നൽകിയിട്ടുള്ളുവെന്നും ബാക്കി നാല് സെന്റ് കയ്യേറ്റ ഭൂമി ഇപ്പോഴും ജയസൂര്യയുടെ കൈവശമുണ്ടെന്നുമാണ് ഉന്നത റവന്യൂവകുപ്പ് അധികൃതരെ ബന്ധപ്പെട്ട് ഇവരിൽ ചിലർ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഇത് സംബന്ധിച്ച് രേഖാമൂലം ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് കണയന്നൂർ താലൂക്ക് ഓഫീസിൽ നിന്നും ലഭിച്ച വിവരം.
ജയസൂര്യ ചിലവന്നൂരിൽ മൂന്ന് സെന്റിലധികം കായൽ തീരം കയ്യേറി നിർമ്മാണപ്രവർത്തനം നടത്തിയതായും ഇത് പൊളിച്ചു നീക്കണമെന്നും കാണിച്ച് കൊച്ചി കോർപ്പറേഷൻ കത്ത് നൽകിരുന്നു. പൊതുപ്രവർത്തകനായ ഗിരീഷ് ബാബു നൽകിയ പരാതിയിലാണ് കോർപ്പറേഷൻ ഇതേക്കുറിച്ച് അന്വേഷണം നടത്തിയത്. കോർപ്പറേഷൻ ആവശ്യപ്പെട്ട പ്രകാരം കണയന്നൂർ താലൂക്ക് ഓഫീസിൽ നിന്നുള്ള സർവ്വേയർ സ്ഥലം അളക്കുകയും കയ്യേറ്റം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടർന്നും കയ്യേറ്റം സംബന്ധിച്ച് നടപടിയെടുക്കാതിരുന്ന കോർപ്പറേഷന്റെ നിലപാടിനെതിരെ ഗിരീഷ്ബാബു നിയമനടപടിയുമായി രംഗത്തെത്തി. ഇതേത്തുടർന്ന് ഭൂമി കയ്യേറ്റം വ്യക്തമാക്കുന്ന റിപ്പോർട്ട് കോർപ്പറേഷൻ സെക്രട്ടറി ഒരുവർഷം മുമ്പ് തൃശൂർ വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. കേസ് നടപടികൾ മൂവാറ്റുപുഴ വിജിലൻസ് കോടതി ആരംഭിച്ചതോടെ ഇവിടേക്ക് മാറ്റിയിരുന്നു. ഈ കേസിനെക്കുറിച്ച് പിന്നീട് കാര്യമായ വിവരമൊന്നും പുറത്തുവന്നിട്ടില്ല.
കൊച്ചു കടവന്ത്രയിൽ ചിലവന്നൂർ കായൽ കൈയേറി ചുറ്റുമതിലും ബോട്ട് ജെട്ടിയും നിർമ്മിച്ചുവെന്ന് ആരോപിച്ച് പൊതുപ്രവർത്തകൻ കളമശേരി സ്വദേശി ഗിരീഷ് ബാബു സമർപ്പിച്ച ഹർജിയിലാണ് വിജിലൻസ് ജഡ്ജി പി. മാധവൻ അന്വേഷണത്തിന് ഉത്തരവിട്ടത്. കൊച്ചി കോർപറേഷൻ മുൻ സെക്രട്ടറി വി.ആർ. രാജു, മുൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൻ.എം. ജോർജ്, നിലവിലുള്ള അസി. എക്സിക്യൂട്ടീവ് എൻജിനീയർ എ. നിസാർ, കൊച്ചി താലൂക്ക് സർവെയർ രാജീവ് ജോസഫ്, നടൻ ജയസൂര്യ എന്നിവരെ ഒന്നു മുതൽ അഞ്ചു വരെ പ്രതികളാക്കിയാണ് ഹർജി നൽകിയത്. മുൻ സെക്രട്ടറി വി.ആർ. രാജു, മുൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൻ.എം. ജോർജ്, നടൻ ജയസൂര്യ എന്നിവരുടെ പങ്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാൽ ഇവർക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടത്. മറ്റ് പ്രതികളുടെ പങ്ക് വെളിവാകുന്ന മുറയ്ക്ക് മാത്രമേ പ്രതിയാക്കാൻ കഴിയൂവെന്നും കോടതി ചൂണ്ടിക്കാട്ടി.
എറണാകുളം വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്പിക്കാണ് അന്വേഷണചുമതല. ഭൂമി കൈയേറ്റം സംബന്ധിച്ച് 2013 ഓഗസ്റ്റ് ഒന്നിന് കൊച്ചി കോർപറേഷനിൽ പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്ന് അനധികൃത നിർമ്മാണം പൊളിച്ചു നീക്കാൻ ആവശ്യപ്പെട്ട് 2014 ഫെബ്രുവരി 25ന് കോർപറേഷൻ നോട്ടീസ് നൽകി. എന്നാൽ നിർമ്മാണം നീക്കാൻ താരം തയാറായില്ല. ഇതേ തുടർന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്താൻ കണയന്നൂർ താലൂക്ക് സർവേയറെ ചുമതലപ്പെടുത്തി. എന്നാൽ കൊച്ചിൻ കോർപറേഷൻ അധികൃതരേയും താലൂക്ക് സർവേയറേയും സ്വാധീനിച്ച് തുടർ നടപടികൾ മരവിപ്പിച്ചെന്ന് ഹർജിക്കാരൻ കോടതിയെ ബോധിപ്പിച്ചു. കായൽ കൈയേറ്റം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ ഗിരീഷ് ബാബു തൃശൂർ വിജിലൻസ് കോടതിയെ സമീപിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച ജഡ്ജി എസ്.എസ്. വാസൻ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ സർവെയർക്ക് നിർദ്ദേശം നൽകി. തുടർന്ന് ഭൂമി അളന്ന സർവെയർ കൈയേറ്റം നടന്നതായി ചൂണ്ടിക്കാട്ടി കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. എന്നാൽ ചെറിയ നടപടിയിൽ എല്ലാം ഒതുങ്ങിയെന്നാണ് ആക്ഷേപം. ഇതിന് പിന്നിൽ സിപിഐയിലെ പ്രമുഖ നേതാവ് ചരടുവലിച്ചുവെന്നാണ് ആക്ഷേപം.
മമ്മൂട്ടിയുടെയും കുടുംബാംഗങ്ങളുടെയും പേരിൽ എറണാകുളം കടവന്ത്രക്ക് സമീപം ചിലവന്നൂരിലുള്ള സ്ഥലത്ത് പുറമ്പോക്ക് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടിക്രമം പാലിച്ചും സ്വാഭാവിക നീതി ഉറപ്പാക്കിയും നിയമാനുസൃത നടപടികൾ സ്വീകരിക്കാമെന്ന എറണാകുളം സബ്കോടതി ഉത്തരവ് ഹൈക്കോടതി പുനഃസ്ഥാപിച്ചിരുനനു. വർഷങ്ങൾക്ക് മുമ്പായിരുന്നു ഇത്. സബ്കോടതി ഉത്തരവ് റദ്ദാക്കിയ ജില്ലാ കോടതി നടപടിക്കെതിരെ കൊച്ചി നഗരസഭ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസ് പി. ഭവദാസന്റെ ഉത്തരവ് പുറത്തുവന്നത്. ചിലവന്നൂരിൽ മമ്മൂട്ടിയുടെയും കുടുംബാംഗങ്ങളുടെയും കൈവശത്തിലും ഉടമസ്ഥതയിലുമുള്ള സ്ഥലത്ത് 16.5 സെന്റ് കായൽ പുറമ്പോക്ക് ഉൾപ്പൈട്ടന്ന് ചൂണ്ടിക്കാട്ടി നഗരസഭ നടപടിയാരംഭിച്ചപ്പോഴാണ് ഇവർ സബ്കോടതിയെ സമീപിച്ചത്. ഭൂമി കൈവശം വെച്ച് സ്വതന്ത്രമായി അനുഭവിക്കുന്നതിന് തടസ്സങ്ങൾ ഉണ്ടാക്കരുതെന്ന് ചൂണ്ടിക്കാട്ടി സബ്കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് നിയമാനുസൃത നടപടി തുടരുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കിയത്. ഉത്തരവിലെ ഈ പരാമർശത്തിനെതിരെയാണ് മമ്മൂട്ടി ജില്ലാ കോടതിയെ സമീപിച്ചത്. കായൽ പുറമ്പോക്കിന്റെ ഉടമസ്ഥത നഗരസഭക്കല്ലെന്ന് ചൂണ്ടിക്കാണിച്ച സബ്കോടതി ഉത്തരവാണ് ജില്ലാ കോടതി റദ്ദാക്കിയത്. ഈ കേസും ഒതുക്കി തീർത്തുവെന്നാണ് ആരോപണം.
ആനക്കൊമ്പ് കേസിൽ മോഹൻലാലിനേയും വഴിവിട്ട് രക്ഷിക്കാൻ നീക്കം നടന്നു. നിയമങ്ങൾ പോലും മാറ്റിയെഴുതിയാണ് ലാലിനെ രക്ഷിച്ചതെന്ന ആരോപണും ശക്തമാണ്. സിനിമാക്കാർക്ക് മുമ്പിൽ ഭരണകൂടം വഴിവിട്ട് വഴങ്ങുന്നതിന്റെ സൂചനയാണ് ഈ കേസുകളെന്നാണ് വിലയിരുത്തലെത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്