മുജാഹിദ് യുവജന വിഭാഗം ഐ.എസ്.എം സംഘടിപ്പിച്ച പരിപാടി മടവൂർ വിഭാഗം ബഹിഷ്ക്കരിച്ചു; 'സിഹ്ർ' അടക്കമുള്ള വിഷയത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ ഒരുമിച്ചുള്ള പരിപാടികൾ ബഹിഷ്ക്കരിക്കും; അബ്ദുൽ ലത്തീഫ് കരുമ്പിലാക്കലിന്റെ രാജിക്കു പിന്നാലെ ഐക്യപ്പെട്ട മുജാഹിദ് സംഘടന വീണ്ടും പിളർപ്പിന്റെ വക്കിൽ
എം പി റാഫി
കോഴിക്കോട്: ഐക്യപ്പെട്ട മുജാഹിദ് സംഘടനയിൽ കലാപം അടങ്ങുന്നില്ല. ഭിന്നിപ്പ് യുവജന സംഘടനയായ ഐ.എസ്.എമ്മിലും രൂക്ഷമായിരിക്കുകയാണ്. ഇതോടെ, 'സിഹ്റ്' (മാരണം) ഫലിക്കുമെന്ന് വിശ്വസിക്കൽ ശിർക്ക് (ബഹുദൈവാരാധന) ആണോ ശിർക്കല്ലയോ എന്നുള്ള വിഷയം വീണ്ടും സംഘടനയെ പിളർപ്പിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. മടവൂർ (മർക്കസുദ്ധഅവ) വിഭാഗം നേതാവായ കെ.എൻ.എം സംസ്ഥാന സെക്രട്ടറി അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ ഈയിടെ സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവജന വിഭാഗത്തിലും പൊട്ടിത്തെറി പരസ്യമായിരിക്കുന്നത്.
ഇതിന്റെ ഭാഗമായി, ഐ.എസ്.എം സംസ്ഥാന കമ്മിറ്റി ഫാസിസത്തിനെതിരെ കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് ജനറൽ സെക്രട്ടറി അടക്കമുള്ള മടവൂർ വിഭാഗത്തിൽപ്പെട്ടവർ വിട്ടു നിന്നു. 19 പേർ ഇതു തീരുമാനിച്ച യോഗത്തിൽ നിന്നു തന്നെ വിട്ടു നിന്നതായി സംസ്ഥാന ജനറൽ സെക്രട്ടറി ജാബിർ അമാനി വാട്സ് ആപ്പ് കുറിപ്പിലൂടെ പ്രവർത്തകരെ അറിയിച്ചിരുന്നു.
2017 ജൂലൈ 4 ന് ഐ.എസ്.എം ജന.സെക്രട്ടറി വിളിച്ച് ചേർത്ത യോഗത്തിലെ തീരുമാനപ്രകാരം എന്ന പേരിൽ ജൂലൈ 16ന് കോഴിക്കോട്ട് നടന്ന പരിപാടിയുടെ അറിയിപ്പ് സാമുഹ്യ മാധ്യമങ്ങളിൽ മൗലവി ( ഔദ്യോഗിക)വിഭാഗം പ്രചരിപ്പിച്ചിരുന്നു. ഇത് മടവൂർ വിഭാഗകത്തെ വീണ്ടും ചൊടിപ്പിച്ചു. എന്നാൽ ഇത് തങ്ങൾ പങ്കെടുക്കാത്ത യോഗമാണെന്നും ജൂലൈ 4 ലെ യോഗത്തിൽ പങ്കെടുക്കാൻ പറ്റില്ലെന്ന് നേരത്തെ പ്രസിഡന്റിനെ അറിയിച്ചിരുന്നതായും ജാബിർ അമാനി വിശദീകരണ കുറിപ്പിൽ പറയുന്നു. 16ന് ഇങ്ങനെയൊരു പരിപാടി നടക്കുമെന്ന് സെക്രട്ടേറിയേറ്റിലെ മറ്റൊരംഗമാണ് എട്ടാം തിയ്യതി ജനറൽ സെക്രട്ടറിയായ തന്നെ അറിയിച്ചതെന്നും കുറിപ്പിൽ പറയുന്നു. 16ന് കോഴിക്കോട് നടന്ന പരിപാടിയുടെ പോസ്റ്ററിൽ ഹുസൈൻ മടവൂരിന്റെ പേര് ഉണ്ടായിരുന്നെങ്കിലും അദ്ദേഹവും പങ്കെടുത്തിരുന്നില്ല.
കെ.എൻ.എം യുവജന വിഭാഗമായ ഐ.എസ്.എമ്മിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ വാട്സ് ആപ്പ് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്:
സഹപ്രവർത്തകരെ, അസ്സലാമു അലൈക്കും 2017 ജൂലൈ 4 ന് ISM ജന: സിക്രട്ടറി വിളിച്ച് ചേർത്ത യോഗത്തിലെ തീരുമാനപ്രകാരം എന്ന പേരിൽ ജൂലൈ 16ന് കോഴിക്കോട്ട് നടക്കുന്ന ഒരു പരിപാടിയുടെ അറിയിപ്പ് സാമുഹ്യ മാധ്യമങ്ങളിൽ ശ്രദ്ധയിൽ പെട്ടതിന്റെ വിശദീകരണമാണ് ഈ കുറിപ്പ്.
1-പ്രസ്തുത യോഗത്തെ കുറിച്ച് വിവരം അംഗങ്ങളെ ജന: സിക്രട്ടറിയെന്ന നിലയിൽ അറിയിപ്പ് നൽകി എന്നതല്ലാതെ, പ്രസ്തുത യോഗത്തിൽ സംഘടനാപരമായ കാരണത്താൽ ഞാനും ISM (മർക്കസു ദഅവ) കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന 19 അംഗങ്ങളും പങ്കെടുത്തിട്ടില്ല. പങ്കെടുക്കാൻ സാധ്യമല്ലെന്ന വിവരം പ്രസിഡന്റിനെ നേരെത്തെ അറിയിച്ചതുമാണ്.
2-ഫാസിസത്തിനെതിരെ അതിശക്തമായ പ്രതിഷേധമുണ്ടാവേണ്ട സന്ദർഭമാണ് ഇപ്പോൾ എന്ന് എല്ലവർക്കും അറിയാം. എന്നാൽ ' ഫാസിസത്തിനെതിരെ ' എന്ന ഈ പ്രോ ഗ്രാം ഞാൻ വിളിച്ച യോഗ തീരുമാമാവണമെങ്കിൽ അത്തരമൊരു യോഗം നടക്കേണ്ടതുണ്ട്. അതുണ്ടായിട്ടില്ല.
3- ജൂലൈ 8 നാണ് ഇത്തരമൊരു പ്രോഗ്രാമിനെ കുറിച്ച്, |'താങ്കൾ പങ്കെടുക്കണം' എന്ന് പറഞ്ഞാണ് എന്നെ അറിയിക്കുന്നത്. ജന: സിക്രട്ടറിയെന്ന നിലയിൽ എന്നെ lSM സംസ്ഥാന പരിപാടിയിൽ പങ്കെടുക്കണം എന്ന് പറഞ്ഞ് മറ്റൊരു സെക്രട്ടറിയേറ്റ് മെമ്പർ വിളിക്കുന്നു ' എന്നത് തന്നെ സംഘടനാപരമായി ഈ പ്രോഗ്രാമിന്റെ സാധുതയെ ചോദ്യം ചെയ്യുന്നതല്ലേ.
4- വിഷയത്തിന്റെ ഗൗരവം കണക്കാക്കി ഫാസിസത്തിനെതിരിലെഈ പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഒന്നും പ്രതികരിക്കണ്ട എന്നായിരുന്നു എന്റെ തീരുമാനം.
എന്നാൽ എനിക്ക് പങ്കാളിത്വമില്ലാത്ത ഒരു തീരുമാനകാര്യം എന്നെ ഉൾപ്പെടുത്തി ?SMജന - സിക്രട്ടറി പദവി ദുരുപയോഗം ചെയ്തതുകൊണ്ട് മാത്രം വിശദീകരണം നൽകേണ്ടി വന്നതാണ്.
നാഥൻ അനുഗ്രഹിക്കുമാറാവട്ടെ,
സഹോദരൻ
ജാബിർ അമാനി .
ജന.. സിക്രട്ടറി |SM കേരള.'
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പ്രസ്തുത കുറിപ്പ് തന്റേതു തന്നെയെന്ന് ജാബിർ അമാനി മറുനാടൻ മലയാളിയോട് വ്യക്തമാക്കി. ഐക്യപ്പെട്ട ശേഷം സംഘടനകൾക്കുള്ളിലെ പ്രശ്നം പരിഹരിക്കാത്തതാണ് പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുന്നത്. 'സിഹ്ർ 'അടക്കമുള്ള വിഷയത്തിലെ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എൻ.എം പ്രസിഡന്റ് ടി.പി അബ്ദുള്ളക്കോയ മദനിക്ക് മുമ്പ് കത്തുകൊടുത്തിരുന്നു. എന്നാൽ പരിഹരിക്കാമെന്ന് പറയുകയല്ലാതെ ഇത് തീർപ്പാക്കാതെ നേതൃത്വം നീട്ടിക്കൊണ്ടുപോകുന്നതിനാലാണ് ഐ.എസ്.എം മീറ്റിംങുകൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചതെന്ന് ജാബിർ അമാനി പറഞ്ഞു. ചർച്ച ചെയ്യപ്പെടേണ്ടത് മാത്രം ചർച്ചയാക്കി ഐക്യത്തോടെ മുന്നോട്ടു പോകണമെന്നാണ് ആഗ്രഹം. പക്ഷേ, മറുവിഭാഗം സംഘടനയെ കാൽക്കീഴിലാക്കുകയും സ്വന്തം തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയുമാണെന്നാണ് ഐ.എസ്.എം സെക്രട്ടറി മറുനാടനോട് പറഞ്ഞു.
അതേ സമയം, ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് സ്വലാഹി മറുനാടൻ മലളാളിയോട് പറഞ്ഞതിങ്ങനെ: '' ഇന്ന് ഞങ്ങൾ കൂടുന്നുണ്ട്. ഐ.എസ്.എം കമ്മിറ്റി മറ്റന്നാൾ ചേരും. പിതാവിന് സുഖമില്ലാത്തതുകൊണ്ടാണ് ജാബിർ അമാനി പങ്കെടുക്കാതിരുന്നത്. ആദ്യം ഉണ്ടായ തെറ്റിദ്ധാരണയുടെ പുറത്താണ് അദ്ദേഹത്തിന്റെ വാട്സ് ആപ്പ് കുറിപ്പ് എന്നാണ് മനസിലാക്കുന്നത്. ഇപ്പോൾ അത് ഞങ്ങൾ പറഞ്ഞു തീർത്തു. ഒറ്റക്കെട്ടായി സംഘടന മുന്നോട്ടു പോകുന്നു.' - മജീദ് സ്വലാഹി പറഞ്ഞു.
ഐക്യപ്പെട്ട ശേഷം വലിയ അസംതൃപ്തരായാണ് മടവൂർ വിഭാഗം കെ.എൻ.എമ്മിൽ നിലകൊള്ളുന്നത്. ഇതിന്റെ ഭാഗമായാണ് 'സിഹ്ർ ' വിഷയത്തിലെ സർക്കുലർ. ഐക്യപ്പെടുന്നതിന് മുമ്പ് മൗലവി വിഭാഗം വച്ചു പുലർത്തിയിരുന്ന ആശയം പരുവപ്പെടുത്തി സർക്കുലറാക്കിയതോടെയാണ് മടവൂർ വിഭാഗത്തിന്റെ (മർക്കസുദ്ധഅവ ) നേതാവ് അബ്ദുൽ ലത്തീഫ് രാജിവെച്ചത്. അതേ സമയം ഡോ.ഹുസൈൻ മടവൂർ അടക്കമുള്ള ചില മടവൂർ വിഭാഗം നേതാക്കളുടെ മൗനം അണികളുടെ എതിർപ്പിന് ഇടയാക്കി. ഈ സാഹചര്യത്തിൽ വിഷയം തീർപ്പ് കൽപ്പിക്കാതെ മൗലവി വിഭാഗവുമായി യാതൊരു സഹകരണവും വേണ്ടെന്നാണ് മർക്കസുദ്ധഅവ വിഭാഗത്തിന്റെ തീരുമാനം. ഈ മാസം 2 ന് ഹുസൈൻ മടവൂരിന്റെ നേതൃത്വത്തിൽ മടവൂർ വിഭാഗം കൂടിയാലോചനാ യോഗം നടത്തിയിരുന്നു. ഐക്യത്തോടെ പോകുക, അബ്ദുൽ ലത്തീഫ് കരിമ്പുലാക്കലിന്റെ രാജി, വിവാദ വിഷയങ്ങൾ എന്നീ കാര്യങ്ങളാണ് ഈ യോഗത്തിൽ ചർച്ച ചെയ്തത്. ഇതിന് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ഒരുമിച്ചുള്ള പരിപാടികൾ ബഹിഷ്ക്കരിക്കുമെന്നും കാണിച്ച് കെ.എൻ.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനിക്ക് മടവൂർ വിഭാഗം കത്തുകൊടുത്തിട്ടുണ്ട്. ഈ മാസം 12 ന് അബ്ദുള്ളക്കോയ മദനി ഇവരുമായി ചർച്ച നടത്തി പരിഹാരമുണ്ടാക്കാമെന്ന ഉറപ്പ് കൊടുത്തിരിക്കുകയാണ്. എന്നാൽ പരിഹാരമായില്ലെങ്കിൽ പിളർപ്പ് എന്ന രീതിയിൽ ഉറച്ചു നിൽക്കുകയാണ്. 16ന് നടന്ന ഫാസിസത്തിനെതിരെയുള്ള പരിപാടിയിൽ നിന്ന് മടവൂർ വിഭാഗം വിട്ടു നിന്നതിന്റെ പ്രധാന കാരണവും നിലവിലെ ആഭ്യന്തര പ്രശ്നങ്ങളാണ്.
കേരളത്തിൽ 1921 മുതൽ പ്രവർത്തിച്ച സലഫി പ്രസ്ഥാനം 2002 ലെ പിളർപ്പോടെ രണ്ട് വിഭാഗങ്ങളായി പ്രവർത്തിച്ചു വന്നു. ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസ വിഷയങ്ങളിൽ വരെ പിന്നീട് വ്യത്യസ്ത നിലപാടുകളുമായി മുന്നോട്ടു പോയി. ഒടുവിൽ ഇരുവിഭാഗങ്ങൾ 2016 ഡിസംബർ 20നാണ് കോഴിക്കോട് നടന്ന മഹാ സമ്മേളനത്തോടെ ഐക്യപ്പെട്ടത്. എന്നാൽ ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളായ തൗഹീദ് (ഏക ദൈവ വിശ്വാസം), ശിർക്ക് (ബഹുദൈവാരാധന) വിഷയങ്ങളിൽ രണ്ട് വിഭാഗളിൽ നേരത്തെയുണ്ടായിരുന്ന തർക്കങ്ങൾ തുടരുകയായിരുന്നു. എന്നാൽ ഐക്യം സമ്പൂർണ അർത്ഥത്തിൽ നടപ്പിലാകാൻ രണ്ട് വർഷം എങ്കിലും വേണ്ടിവരുമെന്നാണ് നേതാക്കൾ തന്നെ വ്യക്തമാക്കുന്നത്. അതേസമയം പ്രശ്നങ്ങൾ ഒന്നിനു പിന്നാലെ മറ്റൊന്ന് രൂപപ്പെടുന്നത് ഐക്യപ്പെട്ടമുജാഹിദ് സംഘടനയെ ആട്ടി ഉലച്ചിട്ടുണ്ട്. കൂനിന്മേൽ കുരുവെന്ന പോലെ യുവജന വിഭാഗമായ ഐ.എസ്.എമ്മിലേക്കു കൂടി പ്രശ്നം വ്യാപിച്ചതോടെ പുതിയൊരു പിളർപ്പിന്റെ വക്കിലെത്തി നിൽക്കുകയാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം.
Stories you may Like
- വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി കാന്തപുരം
- റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് മറുനാടൻ പുറത്തു വിടുമ്പോൾ
- സിപിഎം തീരുമാനിച്ചിട്ടും കടമ്പനാട് പഞ്ചായത്തിലും അടൂർ നഗരസഭയിലും അധ്യക്ഷ മാറ്റമില്ല
- പത്തനംതിട്ട ജില്ലയിൽ രണ്ടു പഞ്ചായത്തുകളിൽ പ്രസിഡന്റുമാർ രാജി വച്ചു
- ഹമാസിനെ വിമർശിച്ച മുജാഹിദ് നേതാവ് അബ്ദുൽ മജീദ് സ്വലാഹിയെ അഭിനന്ദിച്ച് കാസ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്