തമിഴ്നാടിന് മുല്ലപ്പെരിയാറിൽ 'പണി' കിട്ടി; ഡാമിലെ ജലനിരപ്പ് താഴ്ന്നു 112 അടിയിലെത്തി; കൊടുംവരൾച്ചയിൽ നാലു ജില്ലകൾ; അഞ്ചുലക്ഷത്തോളം ജനങ്ങൾക്ക് ശുദ്ധജലക്ഷാമം; മൂന്നു മാസം മുമ്പ് കേരളത്തെ ഭയപ്പെടുത്തി വെള്ളം ഒഴുക്കിക്കളഞ്ഞതിന് പ്രകൃതിയുടെ മറുപടി
ഇടുക്കി: സുപ്രീം കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചശേഷം കേരളത്തെ ഭീതിയിലാക്കി മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടിയാക്കി ഉയർത്തുകയും ഇതിനായി വൈഗ അണക്കെട്ടിലെ ജലം പാഴാക്കിക്കളയുകയും ചെയ്ത തമിഴ്നാടിന് പ്രകൃതിയുടെ ശക്തമായ തിരിച്ചടി. വേനൽ പകുതിയോടടുത്തപ്പോൾത്തന്നെ ജലസേചനത്തിനു വെള്ളം കിട്ടാതെ തെക്കൻ തമിഴ്നാട്ടിൽ കൃഷി നശിച്ചു തുടങ്ങി. നാലു ജില്ലകളിലെ ശുദ്ധജലവിതരണവും താറുമാറായി. ഇതിനു പുറമേ മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളമുപയോഗിച്ചു വൈദ്യുതി ഉൽപാദിപ്പിക്കുന്നത് ഒരാഴ്ചക്കുള്ളിൽ നിർത്തേണ്ട ഗതികേടിലുമാണ് തമിഴ്നാട്.
തമിഴ്നാട്ടിലെ തെക്കൻ ജില്ലകളായ തേനി, മധുര, ശിവഗംഗ, രാമനാഥപുരം എന്നിവിടങ്ങളിലാണ് ലക്ഷക്കണക്കിന് കർഷകർ ജലസേചന സൗകര്യമില്ലാതെ കഷ്ടത്തിലായത്. പച്ചക്കറി കൃഷിയെയും മുന്തിരി, നെൽ കൃഷികളെയും പ്രധാനമായും ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളാണ് ഇവിടെയുള്ളത്. വർഷത്തിൽ മൂന്നു തവണ വരെ പച്ചക്കറിയും രണ്ടുതവണ നെൽ കൃഷിയും ചെയ്തു കഴിയുന്ന കർഷകർക്ക് ഇത്തവണ ഒരു കൃഷി നഷ്ടമാകുന്ന സാഹചര്യമാണ്. കുടിവെള്ളത്തിന് കടുത്ത ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുമുണ്ട്. ഇരിപ്പൂ കൃഷി ചെയ്യുന്ന നെൽപാടങ്ങളിൽ വിളഞ്ഞു തുടങ്ങാറായ ചെടികളിൽനിന്നു ഇക്കുറി നെന്മണികൾ കൊയ്തെടുക്കാനാവില്ലെന്നു ഏറെക്കുറെ ഉറപ്പായി. മുന്തിരി തോട്ടങ്ങളെ ജലദൗർലഭ്യം ബാധിച്ചു. വാഴ തുടങ്ങിയ വാർഷിക വിളകളും ഹൃസ്വകാല പച്ചക്കറി വിളകളും നാശത്തിന്റെ വക്കിലാണ്. ഇതിനെല്ലാം കാരണമായത് മുല്ലപ്പെരിയാർ ഡാമിലെ വെള്ളം കുറഞ്ഞതും തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിൽ ജലസേചനത്തിന് ആവശ്യമായ വെള്ളം ഇല്ലാത്തതുമാണ്.
ദീർഘനാൾ നീണ്ട കോടതി വ്യവഹാരത്തിലൂടെ ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയർത്താമെന്നു തമിഴ്നാട് കഴിഞ്ഞ വർഷം സുപ്രീം കോടതിയിൽനിന്നു വിധി സമ്പാദിക്കുകയും തുടർന്നു കേരളത്തിന്റെ സുരക്ഷാ ഭീതിയും വിദഗ്ധരുടെ മുന്നറിയിപ്പുകളും അവഗണിച്ചു മുല്ലപ്പെരിയാർ ഡാമിലെ ജലസംഭരണം 142 അടിയിലെത്തിക്കുകയുമായിരുന്നു. 2014 മെയ് ഏഴിനാണ് ജലനിരപ്പുയർത്താനുള്ള അനുമതിയോടെ കോടതി വിധിയുണ്ടായത്. തുടർന്നുള്ള നാളുകളിൽ തമിഴ്നാട്ടിലേക്കുള്ള ജലമൊഴുക്ക് കുറച്ചു മുല്ലപ്പെരിയാറിൽ ജലം പരമാവധി സംഭരിക്കാനായിരുന്നു നീക്കം. കനത്ത മഴയും ഡാമിലേക്കുള്ള ശക്തമായ നീരൊഴുക്കും അണക്കെട്ടിന്റെ ബലക്ഷയവുമെല്ലാം ചൂണ്ടിക്കാട്ടി ജലനിരപ്പ് താഴ്ത്തി നിർത്താൻ കേരളം അഭ്യർത്ഥിച്ചിട്ടും തമിഴ്നാട് ചെവിക്കൊണ്ടില്ല.
അഞ്ചുജില്ലകളിലെ അരക്കോടിയോളം ജനങ്ങളുടെ സുരക്ഷ കണക്കിലെടുക്കണമെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അപേക്ഷ പോലും തമിഴ്നാട് മുഖ്യമന്ത്രിയും ജയലളിതയുടെ പകരക്കാരനുമായ പന്നീർ ശെൽവം ചെവിക്കൊണ്ടില്ല. സുരക്ഷ ഉറപ്പാക്കേണ്ടത് കേരളത്തിന്റെ മാത്രം ചുമതലയാണെന്ന നിലപാടാണ് പന്നീർ ശെൽവം സ്വീകരിച്ചത്. സുപ്രിം കോടതി നിയോഗിച്ച മുല്ലപ്പെരിയാർ മേൽനോട്ട സമിതിയെപ്പോലും നോക്കുകുത്തിയാക്കി ജലനിരപ്പ് ഉയർത്തൽ തുടരുകയായിരുന്നു. ഒടുവിൽ ഡിസംബർ പത്തിന് രാത്രിയോടെ ജലനിരപ്പ് 142 അടിയിലെത്തിക്കുകയും പിറ്റേന്ന് പകൽ അത് നിലനിർത്തുകയും ചെയ്തു. ഇത്രയും അളവിൽ ജലം സംഭരിച്ചാലും ഡാമിന് കുഴപ്പമുണ്ടാകില്ലെന്നു തെളിയിക്കാനായിരുന്നു തമിഴ്നാടിന്റെ വ്യഗ്രത. 141.8 അടിയിൽ ജലനിരപ്പുയർന്നാൽ കേരളത്തിന് മുന്നറിയിപ്പ് നൽകണമെന്ന കോടതി വിധിയും ലംഘിച്ചായിരുന്നു തമിഴ്നാടിന്റെ പ്രവൃത്തികൾ.
എന്നാൽ ജലനിരപ്പ് ഉയർത്തുമ്പോഴും തമിഴ്നാട് അധികാരികളുടെ മനസിലും ഭീതിയും ആശങ്കയും ഉണ്ടായിരുന്നു. പെട്ടെന്നൊരു ദുരന്തമുണ്ടായാൽ അതിനെ നേരിടാൻ സംസ്ഥാനം പര്യാപ്തമല്ലെന്നതായിരുന്നു തമിഴ്നാടിന്റെ പ്രശ്നം. പെൻസ്റ്റോക്ക് പൈപ്പ് വഴിയും ഫോർബേ ഡാമിലൂടെയും പരമാവധി ജലമൊഴുക്കിയ 2009-ൽ വെള്ളപ്പാച്ചിലിൽ റോഡുകളും മറ്റും തകർന്നും കൃഷി നശിച്ചും വൻനാശമാണ് തമിഴ്നാടിനുണ്ടായത്. ലോവർ ക്യാമ്പിലെ വൈദ്യുതോൽപാദന കേന്ദ്രവും ജലത്തിൽ മുങ്ങി തകരാറിലായി. ഇതേ അവസ്ഥ നേരിടുമോ എന്ന ഭയമാണ് തമിഴ്നാടിനെ അലട്ടിയത്. ജലനിരപ്പ് പരമാവധിയെത്തിച്ച ഡിസംബറിലെ ദിനങ്ങളിൽ സെക്കൻഡിൽ 3500 ഘനയടി ജലം വീതമാണ് മുല്ലപ്പെരിയാറിലേയ്ക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നത്. 2000 ഘനയടി ജലം ഒഴുക്കിക്കൊണ്ടു പോകാനുള്ള സംവിധാനം മാത്രമാണ് തമിഴ്നാടിനുള്ളത്.
ശേഷിക്കുന്ന ജലം സ്പിൽവേയിലൂടെ ഇടുക്കി ജലാശയത്തിലേയ്ക്ക് തിരിച്ചുവിട്ടു അപകടസാധ്യത ഇല്ലാതാക്കണമായിരുന്നു. എന്നാൽ ഇതിനൊന്നും മുതിരാതെ 142 അടിയെന്ന ഒറ്റ ലക്ഷ്യം വച്ചാണ് തമിഴ്നാട് കളിച്ചത്. 700-800 ഘനയടി വെള്ളം മാത്രമാണ് കൊണ്ടുപോയ്ക്കൊണ്ടിരുന്നതും. ഇതേസമയം മുൻകരുതലെന്ന നിലയിൽ വൈഗ അണക്കെട്ട് തുറന്നു വിട്ടു വെള്ളം പാഴാക്കി. പ്രതിസന്ധി ഘട്ടമെത്തിയാൽ വൈഗയിൽ മുല്ലപ്പെരിയാറിലെ ജലം സംഭരിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇത് ചെയ്തത്. വെറും 30 ശതമാനത്തോളമുണ്ടായിരുന്ന സംഭരണജലം ഏതാണ്ട് ഭൂരിഭാഗവും ഒഴുക്കിക്കളഞ്ഞു. ഇത്രയൊക്കെ ചെയ്തു കേരളത്തെ വെല്ലുവിളിച്ചാണ് തമിഴ്നാട് പടക്കം പൊട്ടിച്ചും പ്രകടനങ്ങൾ നടത്തിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും 142 എന്ന സംഖ്യയുടെ ആഹ്ലാദം ആഘോഷിച്ചത്. ഇതിനുള്ള തിരിച്ചടിയെന്നോണമാണ് ഇപ്പോൾ വറുതിയുടെ പിടിയിൽ തമിഴ്നാട് ആശങ്കപ്പെടുന്നത്.
ജലം 142 അടിയിലെത്തിയശേഷം ഏതാനും ദിവസങ്ങൾ കൂടി മാത്രമാണ് ശക്തമായ മഴയുണ്ടായത്. തുടർന്ന് നീരൊഴുക്കും ജലനിരപ്പും ക്രമേണ കുറഞ്ഞു. വൈദ്യുതോൽപാദനത്തിനുശേഷം ആദ്യ ആഴ്ചകളിൽ വെള്ളം വെറുതെ തുറന്നു വിടുകയായിരുന്നു. ജലസേചനത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. മഴ നിലച്ചതോടെ മുല്ലപ്പെരിയാറിൽനിന്നു കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കൂട്ടി. കൂടുതൽ വെള്ളം കൊണ്ടുപോയതിനാൽ ഇപ്പോൾ 112 അടിയായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ന്നു. 105 അടി വരെയുള്ള ജലമാണ് തമിഴ്നാടിന് കൊണ്ടുപോകാൻ കഴിയുക. ഒരാഴ്ച കൊണ്ട് ഇത് നിശ്ചിത പരിധിയിലെത്തും. അതിനാൽത്തന്നെ വൈദ്യുതി ഉൽപാദനം 28-മുതൽ നിർത്താൻ തമിഴ്നാട് നിർബന്ധിതമായിരിക്കുകയാണ്. ഇതിനൊപ്പം കുടിവെള്ള ക്ഷാമവും പിടിമുറുക്കുകയാണ്.
ഇടുക്കി ജില്ലയോടു ചേർന്നു കിടക്കുന്ന തേനി ജില്ലയിൽ മാത്രം ഒന്നര ലക്ഷത്തോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി പ്രയാസപ്പെടുന്ന സാഹചര്യമാണ് നിലവിൽ. പ്രധാന ടൗണുകളായ ഗൂഡല്ലൂർ, കമ്പം മുനിസിപ്പാലിറ്റികളിലും ഉത്തമപാളയം, കെ.കെ പെട്ടി, തേവാരം മേഖലകളിലെ ഗ്രാമങ്ങളിലും മുല്ലപ്പെരിയാറിൽ നിന്നെത്തുന്ന വെള്ളമാണ് ഉപയോഗിക്കുന്നത്. അതിർത്തിയിലെ ലോവർ ക്യാംപിൽനിന്നു പൈപ്പുകൾ സ്ഥാപിച്ചാണ് ജലവിതരണം. ചിന്നമന്നൂർ, വീരപാണ്ടി, കോട്ടൂർ ഗ്രാമങ്ങളിലും തേനി നഗരത്തിലുമുൾപ്പെട പമ്പ് ഹൗസുകൾ സ്ഥാപിച്ച് ശുദ്ധീകരിച്ചാണ് ജലം വിതരണം ചെയ്യുന്നത്.
മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം നിലയ്ക്കുന്നതോടെ തേനി ജില്ലയിലെ 80 ശതമാനം പ്രദേശങ്ങളിലും ശുദ്ധജലം ലഭിക്കില്ല. വേനലിന്റെ ശേഷിക്കുന്ന കാലയളവിൽ അവിടത്തെ കുഴൽ കിണറുകളിൽ നിന്ന് ലഭിക്കുക ഉപ്പുകലർന്ന വെള്ളം കുടിക്കേണ്ട ഗതികേടാണ് നാല് ജില്ലകളിലെ ജനങ്ങൾക്കും. നാലുജില്ലകളിലായി അഞ്ചുലക്ഷത്തോളം തമിഴരാണ് ശുദ്ധജലം നിഷേധിക്കപ്പെട്ട അവസ്ഥയിലുള്ളത്. വെള്ളം കൊണ്ടു കേരളത്തിലെ അരക്കോടി ജനതയെ ഭീഷണിപ്പെടുത്തിയ തമിഴ്നാടിന് ഇപ്പോൾ പണി കിട്ടിയത് വെള്ളത്തിൽനിന്നു തന്നെയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍