വൈദിക ജാഗ്രതാ സമിതിയുടെ പേരിൽ ഇറങ്ങിയ ഊമക്കത്തിലെ ഉള്ളടക്കത്തെ കുറിച്ച് അന്വേഷിക്കാതെ എഴുതിയ ആളെ തപ്പി നടന്നത് മെത്രാന്റെ നേതൃത്വത്തിൽ; വ്യാജ പരാതി നൽകി മറുപടി എഴുതിവാങ്ങി എഴുതിയത് ഫാദർ ഫ്രാൻസിസ് എന്ന് വിധിയെഴുതിയത് മെത്രാൻ തന്നെ: മരണ ശേഷവും ഊമക്കത്ത് തുടർന്നിട്ടും മനസ്സാക്ഷി കുത്തില്ലാതെ പീഡകർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മാനന്തവാടി മേരിമാതാ കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന ഫാദർ ഫ്രാൻസിസ് ഞള്ളമ്പുഴയുടെ മരണത്തിലേക്ക് നയിച്ചത് ചില അച്ചന്മാരുടെ ദുഷ്പ്രവർത്തികളെ കുറിച്ച് അറിഞ്ഞതാണ്. കത്തോലിക്കാ സഭ ചർച്ച ചെയ്യാൻ പോലും ആഗ്രഹിക്കാത്ത വിധത്തിലായിരുന്നു മാനന്തവാടി രൂപതയ്ക്ക് കീഴിലെ ചില വൈദികരെ കുറിച്ച് ഉയർന്നിരുന്ന ആരോപണം. ഇപ്പോൾ ബലാത്സംഗ കേസിൽ അകത്തായ ഫാ. റോബിൻ വടക്കുംചേരി മാനന്തവാടി ഡീപോൾ സ്കൂളിന്റെ മേധാവിയായ വേളയിലും സ്ത്രീവിഷയവുമായി ബന്ധപ്പെട്ട ആരോപണം ഉയർന്നിരുന്നു.
ഒരിക്കൽ ഒരു യുവതി കുമ്പസാരത്തിൽ തന്നെ ഒരു വൈദികൻ ലൈംഗികമായി ദുരുപയോഗിച്ചതിനെ കുറിച്ച് പരാതിപ്പെട്ടിപ്പോൾ ഫ്രാൻസിസ് അച്ചൻ പൊലീസിൽ പരാതിപ്പെടാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സഭയുടെ ഇടുങ്ങിയ മനസ് ഇതേക്കുറിച്ച ചർച്ച ചെയ്യാൻ പോലും താൽപ്പര്യം കാണിച്ചില്ല. ഇതിനിടെയാണ് വൈദികരിൽ റോബിൻ അടക്കമുള്ളവരുടെ ദുഷ് ചെയ്തിക്കൾ സംബന്ധിച്ച ഊമക്കത്ത് പ്രചരിച്ചത്. വൈദിക ജാഗ്രതാ സമിതിയുടെ പേരിൽ ഇറങ്ങിയ ഈ ഊമകത്തിന്റെ പിതൃത്വം സഭാതലവന്മാർ ഫാ. ഫ്രാൻസിസിന്റെ തലയിൽ അടിച്ചേൽപ്പിക്കുകയായിരുന്നു. വൈദികരുടെ കൊള്ളരുതായ്മ്മകൾ വിവരിക്കുന്ന ഈ ഊമക്കത്ത് എഴുതിയത് ഫ്രാൻസിസ് അച്ചനാണെന്ന് വരുത്തി റോബിൻ അടക്കമുള്ള വൈദികർ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരുന്നു.
ഊമക്കത്തിന്റെ ഉടമ ഫ്രാൻസിസ് അച്ചൻ ആണ് എന്ന മെത്രാന്റെ നിഗമനം ആയിരുന്നു അച്ചൻ നേരിട്ട മാനസിക പ്രശ്നങ്ങളുടെ അടിത്തറ. അത് അച്ചൻ എഴുതിയതല്ല എന്നു വിശ്വസിക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്നാൽ അച്ചന്റെ മരണ ശേഷവും അതേ കയ്യക്ഷരത്തിലും അതേ ശൈലിയിലും ഊമക്കത്ത് തുടർന്നതോടെ ഫ്രാൻസിസ് അച്ചനെതിരെ വിധി എഴുതിയവർ ഇളിഭ്യരായി. സ്വർഗ്ഗത്തിൽ നിന്നാണോ അച്ചൻ കത്തെഴുതുന്നത് എന്നു ചോദിച്ചു ഫ്രാൻസിസ് അച്ചനെ പിന്തുണച്ചവർ രംഗത്തു വരികയും ചെയ്തിരുന്നു. അച്ചനെ മരണത്തിലേക്ക് തള്ളി വിട്ടത് അച്ചൻ എഴുതാത്ത ഒരു ഊമക്കത്തിന്റെ പേരിലുള്ള വിവാദം ആയിരുന്നു എന്നുറപ്പായിട്ടും പിന്നീട് അച്ചൻ അല്ല എഴുതിയത് എന്നു തിരിച്ചറിഞ്ഞിട്ടും യാതൊരു മനസാക്ഷിയും ഇല്ലാതെ ഊമക്കത്തുകാരനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് രൂപതാ അധികൃതർ എന്നതാണ് ലജ്ജാകരം.
ഈ ഊമക്കത്ത് ഇറങ്ങുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു പ്രസിദ്ധീകരണത്തിൽ ഫ്രാൻസിസ് അച്ചൻ ഒരു ലേഖനം എഴുതിയിരുന്നു. ഈ ലേഖനത്തിൽ കുമ്പസരിക്കാൻ മറ്റ് ഇടവകകളിൽ പോകാം സ്വന്തം ഇടവകയിൽ തന്നെ പോകേണ്ടതില്ലെന്ന വിധത്തിൽ അഭിപ്രായവും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. ഈ ലേഖനത്തിന് പിന്നാലെ ഇറങ്ങിയ ഊമക്കത്തിലെ വിവരങ്ങളുടെ പേരിൽ ഫാ. ഫ്രാൻസിസിനെ പ്രതിക്കൂട്ടിൽ നിർത്തുകയായിരുന്നു രൂപത. എന്നാൽ, എന്താണ് പരാതിയിൽ പറയുന്ന കാര്യങ്ങളെന്നോ അതിൽ ചില വസ്തുതകൾ ഉണ്ടോ എന്ന് അന്വേഷിക്കാനോ മെത്രാൻ അടക്കമുള്ളവർ മിനക്കെട്ടില്ല. മറിച്ച് ആരാണ് ഊമകത്തിന് പിന്നിലെന്നായിരുന്നു അന്വേഷണം. ഈ കത്തിന്റെ പേരിൽ അച്ചനെ സമ്മർദ്ദത്തിലാക്കി. താനല്ല ഈ കത്തിന് പിന്നിലെന്ന് പലതവണ പറഞ്ഞെങ്കിലും ഫ്രാൻസിസ് അച്ചനെ വിശ്വസിക്കാതെ കുറ്റക്കാരെ രക്ഷിക്കുന്ന നിലപാടായിരുന്നു രൂപതാ ബിഷപ്പിന്.
റോബിൻ മേരിമാതാ കോളേജ് മാനേജർ കോർപ്പറേറ്റ് മാനേജർ ആയിരിക്കുമ്പോൾ നടത്തിയ ചില ഇടപെടലുകളെ സംബന്ധിച്ചായിരുന്നു ഊമക്കത്തിൽ പറഞ്ഞിരുന്നത്. റോബിന്റെ കൊള്ളരുതായ്മ്മകൾ അടങ്ങിയതായിരുന്നു കത്ത്. ഇതോടെ പല വിഷയങ്ങളുടെ പേരിലും അച്ചനെ പ്രതിപക്ഷത്താക്കി. കോളേജിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ അഴിമതി ആരോപണങ്ങൾ ഉയർന്നതും റോബിന് നേർക്കായിരുന്നു. നിർമ്മാണത്തിനു കോൺട്രാക്റ്റ് എടുത്തു ആൾ ചില പെൺകുട്ടികളെ ശല്യപ്പെടുത്തിയ സന്ദർഭങ്ങളിൽ കുട്ടികൾ അദ്ധ്യാപകനായ ഫ്രാൻസിസ് അച്ചനെ സമീപിച്ചു. ഇതോടെ അച്ചൻ മുഖാന്തിരം പരാതി ബോധിപ്പിക്കാൻ ശ്രമിച്ചതെ വൈരാഗ്യം മൂലം റോബിൻ അവഹേളിക്കുകയായിരുന്നു ചെയ്തതെന്നാണ് അറിയുന്നത്.
ഇതിനിടെ വീണ്ടും ഊമക്കത്തുകൾ പ്രചരിച്ചതോടെയാണ് രൂപത അന്വേഷണം ഊർജ്ജിതമാക്കിയത്. രൂപതാ മെത്രാൻ സിഎംഐ പ്രൊവിൻഷലിനു കത്തെഴുതി ഫ്രാൻസിസ് അച്ചനെതിരായ നിലപാട് കൈക്കൊള്ളണമെന്ന് പോലും ആവശ്യപ്പെട്ടു. അച്ചനാണ് ഊമക്കത്ത് എഴുതിയത് എന്നും 100 ശതമാനം വിശ്വസിക്കുന്നതായി പറഞ്ഞു കൊണ്ടായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്. കത്തുകൾ താനല്ല എഴുതിയെതെന്നു ഒരിക്കൽ സത്യം പുറത്തു വരുമെന്നും അച്ചന് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു.
ഊമക്കത്ത് എഴുതിയത് ആരെന്ന് കണ്ടുപിടിക്കാൻ പിതാവ് അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. ശരിയായ വിധത്തിൽ അന്വേഷണം നടത്താതെ ഫ്രാൻസിസ് അച്ചനാണെന്ന വരുത്തി തീർക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഇതിനായി വ്യാജ പരാതിയിൽ ഫ്രാൻസിസ് അച്ചനെ കൊണ്ട് മറുപടി എഴുതിച്ചു വാങ്ങി. ഇതോടെ കോളേജിൽ താമസ സൗകര്യം ഒരുക്കാതെ മാറ്റി നിർത്തി. തുടർന്ന് മാനസികമായി അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കുന്ന വിധത്തിലായിരുന്നു സഭാ നേതൃത്വത്തിന്റെ പെരുമാറ്റം.
ഈ സമത്ത് അച്ചനെ ദേവാലയത്തിൽ നിന്നും മാറ്റുകയും ചെയ്തു. സിഎഐ സഭയും ഒരു ഘട്ടത്തിൽ അദ്ദേഹത്തെ കൈവിട്ടു. പകരം താമസിക്കാനും കോളേജിൽ വരാനും സ്ഥലം നൽകിയില്ല. ഇതോടെ അച്ചനും സ്വമേധയാ കുട്ടികളും ടൗണിൽ ഒരു റൂമെടുത്തു താമസം തുടങ്ങയായിരുന്നു. ഇതിന് സഭയുടെ അനുവാദവും ഉണ്ടായിരുന്നു. ഇതിനിടെയും ചതിയുമായി വൈദിക മാഫിയ അവിടെ നിന്നു. എന്നാൽ, ഊമക്കത്തിന് പിന്നിൽ അച്ചന് യാതൊരു പങ്കുമില്ലെന്ന് കൂടുതൽ വ്യക്തമായത് അദ്ദേഹത്തിന് മരണ ശേഷമാണ്. ഫാദർ ഫ്രാൻസിസ് ഞള്ളമ്പുഴയുടെ മരണ ശേഷവും വൈദിക ജാഗ്രത സമിതിയുടെ പേരിൽ ഊമക്കത്തു പ്രചരിക്കുകയുണ്ടായി.
സഭയുടെ കെടുകാര്യസ്ഥതകളിലേക്ക് വിരൽ ചൂണ്ടുന്നത് തന്നെയായിരുന്നു ഊമക്കത്തിലെ വിവരങ്ങളും. ഇപ്പോൾ ഫാദർ റോബിൻ പീഡന കേസിൽ അറസ്റ്റിലായപ്പോൾ രൂപതയ്ക്ക് കീഴിൽ നടക്കുന്ന കൊള്ളരുതായ്മ്മകൾ ഒന്നൊന്നായി പുറത്തുവരുന്നുണ്ട്. ഈ വിഷയത്തിൽ ഫ്രാൻസിസ് ഞള്ളമ്പുഴയുടെ നിലപാടുകളെ മുഖവിലക്കെടുക്കാൻ സഭ തയ്യറായിരുന്നെങ്കിൽ ഇപ്പോഴത്തെ വൻ നാണക്കേട് ഒഴിവാക്കാം എന്ന് കരുതുന്നവരും ഏറെയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍