പീഡിപ്പിച്ചവരൊക്കെ ജോലിയിൽ കയറിയപ്പോൾ പീഡനത്തിന് ഇരയായ പെൺകുട്ടിയോട് അന്വേഷണം കഴിയും വരെ മാറി നിൽക്കാൻ ചാനൽ മുതലാളി; അത്മഹത്യക്ക് ശ്രമിച്ച മാധ്യമപ്രവർത്തക ജോലിക്ക് കയറിയപ്പോൾ അനിശ്ചിതകാലത്തേക്ക് അവധി നൽകിയ മാനേജ്മെന്റ് ആരോപണ വിധേയരായ ലല്ലുവും രാജീവ് ദേവരാജും അടങ്ങുന്നവരെ തിരികെ ജോലിയിൽ പ്രവേശിപ്പിച്ചു: അംബാനിയുടെ ചാനലിൽ വിവാദങ്ങൾക്ക് അന്ത്യമില്ല
എം എസ് സനിൽകുമാർ
തിരുവനന്തപുരം: ന്യൂസ് 18 കേരളയിൽ ഇരയ്ക്ക് വീണ്ടും നീതി നിഷേധം. ഉയർന്ന മാനേജ്മെന്റിന്റെ പീഡനം മൂലം ആത്മഹത്യക്ക് ശ്രമിച്ച മാധ്യമ പ്രവർത്തകയെ ജോലി ചെയ്യാൻ അംബാനിയുടെ ചാനൽ അനുവദിക്കില്ല. പ്രശ്ന പരിഹാരം ഉണ്ടാകും വരെ ശമ്പളത്തോടെ അവധി നൽകിയിരിക്കുകയാണ് ന്യൂസ് 18 കേരളം. തീർത്തും അസാധാരണ നടപടിയാണ് ചാനലിൽ ഉണ്ടാകുന്നത്. കേസിൽ പ്രതിചേർക്കപ്പെട്ടവരെ ജോലിക്ക് പ്രവേശിപ്പിച്ച ചാനലാണ് ഇരയെ ഓഫീസിൽ നിന്ന് മാറി നിൽക്കുന്നത്. ഇര ജോലിക്കെത്തിയാൽ ഓഫീസിലെ അന്തരീക്ഷത്തിന് കുഴപ്പമാകുമെന്നാണ് വിലയിരുത്തൽ. ഇത് ചൂണ്ടിയാണ് ശമ്പളത്തോടെയും ആനുകൂല്യങ്ങളോടെയുമുള്ള അവധി മാധ്യമ പ്രവർത്തകയ്ക്ക് നൽകുന്നത്.
ഇതോടെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ന്യൂസ് 18 കേരള തുടരുന്നതെന്ന വിലയിരുത്തൽ സജീവമാകുകയാണ്.. പീഡനത്തിനിരയായ പെൺകുട്ടിയോട് ഓഫീസിൽ തൽക്കാലം ജോലിക്ക് വരേണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു. പരാതിയിൽ അന്വേഷണം പൂർത്തിയാകും വരെ വീട്ടിലിരിക്കാനാണ് നിർദ്ദേശം. ഇന്നലെ മാധ്യമ പ്രവർത്തക ജോലിക്ക് ഹാജരായിരുന്നു. എല്ലാ വിധ പിന്തുണയും നൽകുമെന്ന് സിഎൻഎൻ ന്യൂസ് 18 മാനേജിങ് എഡിറ്റർ രാധാകൃഷ്ണൻ നായർ യുവതിക്ക് ഉറപ്പ് നൽകിയിരുന്നു. ജോലിക്ക് എത്താനും ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് ഇന്നലെ രാവിലെ ആറു മണിക്കുള്ള ഷിഫ്റ്റിൽ യുവതി ജോലിക്ക് എത്തിയത്. എന്നാൽ ശമ്പളം നൽകാമെന്നും അന്വേഷണം തീരും വരെ ജോലിക്ക് എത്തേണ്ടതില്ലെന്ന മെയിൽ യുവതിക്ക് ലഭിച്ചതയാണ് സൂചന. എന്നാൽ കേസിലെ പ്രതികൾ എല്ലാം ഓഫീസിൽ എത്തി തുടങ്ങി. ഇതോടെ ജീവനക്കാർക്കിടയിൽ വീണ്ടും അസ്വസ്ഥത പടരുകയാണ്.
മാതൃഭൂമിയിൽ പീഡന വിവാദമുണ്ടായപ്പോൾ അമലിനെ മാനേജ്മെന്റ് സസ്പെന്റ് ചെയ്തു. പരാതിക്കാരിയെ പിന്തുണയ്ക്കുമെന്നും പറഞ്ഞു. എന്നാൽ ന്യൂസ് 18 കേരളയിലെ പ്രശ്നത്തിൽ സംഭവിച്ചത് മറിച്ചാണ്. ഇവിടെ പ്രതികൾ ജോലിക്കെത്തുന്നു. ഇരയോട് വീട്ടിലിരിക്കാനും ആവശ്യപ്പെടുന്നു. ഇത് ഇരട്ടത്താപ്പാണെന്നാണ് ഉയരുന്ന വികാരം. പ്രതികൾക്കെതിരെ എന്ത് നടപടിയാണ് എടുത്തതെന്ന് മാനേജ്മെന്റ് ആരോടും വിശദീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ജീവനക്കാർക്കിടയിൽ സമ്പൂർണ്ണ ആശയക്കുഴപ്പമാണ്. കഴിഞ്ഞ ദിവസം കേസിൽപ്പെട്ട നാലു പേർ ഓഫീസിൽ സജീവമായി എത്തിയിരുന്നു. ഇതിനിടെയാണ് ദളിത് പീഡനം നടന്നില്ലെന്ന വാദം പൊളിക്കുന്ന മാധ്യമ പ്രവർത്തകയുടെ മൊഴി മറുനാടന്‍ ലഭിക്കുന്നത്. ലല്ലുവിനേയും സനീഷിനേയും പിന്തുണയ്ക്കുന്ന ഇടത് മാധ്യമ പ്രവർത്തകരും ദളിത് പീഡന പരാതിയില്ലെന്നാണ് ആവർത്തിച്ചിരുന്നത്. ഇത്തരം സൈബർ സഖാക്കളുടെ വാദം പൊളിക്കുന്നതാണ് പുറത്തുവന്ന മൊഴി. ഇതോടെ പ്രതികളെ സംരക്ഷിക്കുന്ന ന്യൂസ് 18 കേരളയുടെ നിലപാടും വീണ്ടും ചർച്ചയാവുകയാണ്.
ദളിത് പീഡനം ന്യൂസ് 18 കേരളയിൽ നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് മാധ്യമ പ്രവർത്തകയുടെ മൊഴി. ചാനലിന്റെ ദളിത്- സ്ത്രീ വിരുദ്ധ നിലപാടുകളും അമിതമായ ഇടതുവത്ക്കരണവുമൊക്കെ റിലയൻസ് ഗ്രൂപ്പിന്റെ സൽപേരിനുതന്നെ കളങ്കമുണ്ടാക്കുന്നതാണെന്ന തിരിച്ചറിവിലാണ് മുകേഷ് അംബാനി പ്രശ്നപരിഹാരത്തിനായി സിഎൻഎൻ-ന്യൂസ് 18 ന്റെ മാനേജിങ് എഡിറ്ററും തിരുവനന്തപുരം സ്വദേശിയുമായ രാധാകൃഷ്ണൻ നായരെ ഇന്നലെ കേരളത്തിലേക്ക് അയച്ചത്. എങ്ങനെയും പ്രശ്നം ഒതുക്കി തീർക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സർക്കാരിനെ സ്വാധിക്കാൻ ഡൽഹി കേന്ദ്രീകരിച്ച് എയർട്രാവൽ ബിസിനസ് നടത്തുന്ന മധ്യതിരുവിതാംകൂറിലെ മലയാളിയെയും ഒപ്പം കൂട്ടി. ഇതിന്റെ ഭാഗമായി ഇദ്ദഹം മുഖ്യമന്ത്രിയുടെ ഉപദേശക വൃന്ദത്തിൽപ്പെട്ട ആളെ സന്ദർശിക്കുകയും ചെയ്തു.
എന്നാൽ ഇതിനിടെ ആത്മഹത്യാശ്രമം നടത്തിയ പെൺകുട്ടി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനെ ഫോണിൽ വിളിച്ച് ശക്തമായ നടപടി ആവശ്യപ്പെട്ടതോടെ് കാര്യങ്ങളെല്ലാം അവതാളത്തിലായി. പെൺകുട്ടിയുടെ ഇടപെടൽ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ ഉപദേശകൻ വ്യവസായ പ്രമുഖനെ മടക്കി അയച്ചത്. ഇതോടെ കേസ് കടുക്കുകയാണ്. ആശുപത്രിയിലുള്ള യുവതി വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. കേസിൽ നിന്ന് പിന്മാറില്ലെന്ന് മാധ്യമ പ്രവർത്തക വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ പ്രോസിക്യൂഷൻ ഒ്ത്തുകളിയിൽ കേസിന് സ്റ്റേ വന്നു. ഇതോടെ പ്രതികളെല്ലാം ഓഫീസിൽ തിരിച്ചെത്തി. ചികിൽസ കഴിഞ്ഞ് വീട്ടിലെത്തിയ മാധ്യമ പ്രവർത്തകയും ജോലിക്ക് എത്തി. എന്നാൽ ഇവർ ഓഫീസിൽ വരുന്നത് പ്രശ്നമുണ്ടാക്കുമെന്നാണ് അംബാനിയുടെ ചാനൽ എടുത്ത നിലപാട്. പരാതി പിൻവലിപ്പിക്കാനുള്ള തന്ത്രമാണ് ഇതെന്നും സൂചനയുണ്ട്. ഇതിനെതിരെ പ്രതിഷേധവും വ്യാപകമാണ്.
ചാനൽ പ്രവർത്തനം തുടങ്ങിയ കാലം മുതൽ ഇവിടെ മാധ്യമപ്രവർത്തകയായിരുന്ന പെൺകുട്ടിയെ കാരണമൊന്നുമില്ലാതെ പിരിച്ചുവിട്ടുമെന്ന ഭീഷണിപ്പെടുത്തലാണ് പ്രശ്നങ്ങ്#ക്ക് കാരണമായത്്. ചാനലിൽ നിന്നും വനിതകൾ ഉൾപ്പെടെയുള്ള പല മാധ്യമപ്രവർത്തകരെയും കഴിവില്ലെന്ന് പറഞ്ഞ് മുന്നറിയിപ്പൊന്നുമില്ലാതെ പുറത്താക്കുന്നുവെന്ന റിപ്പോർട്ട് ഏതാനും ദിവസമായി പുറത്തു വന്നു. പലരോടും ഫോണിൽ വിളിച്ച് രാജിവയ്ക്കാനാണ് ആവശ്യപ്പെടുന്നതെന്നാണ് അറിയുന്നത്. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ ആത്മഹത്യശ്രമവും എത്തിയത്. ചില ജേണലിസ്റ്റുകളെ മാത്രം തിരഞ്ഞുപിടിച്ചുള്ള ന്യൂസ് 18 മാനേജ്മെന്റിന്റെ നടപടികൾക്കെതിരെ കഴിഞ്ഞ ദിവസം കെയുഡബ്ല്യൂജെ സെക്രട്ടറി സി നാരായണൻ പ്രസ്താവനയിറക്കിയിരുന്നു. എച്ച്ആർ മാനേജരുടെയും അടുത്തകാലത്ത് മാത്രം എഡിറ്റോറിയൽ മേധാവിയായി ചുമതലയേറ്റ വ്യക്തിയുടെയും ധിക്കാരപരമായ ഈ നടപടികൾ രാജ്യത്തെ യാതൊരു തൊഴിൽ ചട്ടങ്ങളും പാലിക്കാതെയാണെന്നും നാരായണന്റെ പ്രസ്താവനയിൽ പറയുന്നു.
അതിന് അപ്പുറേക്ക് ഒരു പിന്തുണയും പത്രപ്രവർത്തകയൂണിയൻ പെൺകുട്ടിക്ക് നൽകിയില്ല. ഇതും മാനേജ്മെന്റിന് സ്വന്തം നിലയിൽ കാര്യങ്ങളുമായി മുന്നോട്ട് പോകാൻ പ്രേരക ഘടകങ്ങളായി.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍