ആത്മഹത്യാ ശ്രമത്തെ ഭക്ഷ്യവിഷബാധയാക്കി അംബാനിഫിക്കേഷൻ! ചാനൽ മേധാവിയെ രക്ഷിക്കാൻ ആദ്യമെത്തിയവർ ഡോക്ടറോട് പറഞ്ഞത് പച്ചക്കളം; കളി മനസ്സിലാക്കി പാഞ്ഞെത്തിയവർ സത്യം വെളിപ്പെടുത്തിയതു കൊണ്ട് ജീവൻ തിരിച്ചു കിട്ടി; പീഡന പരാതി കൊടുത്തുതിന് സമ്മർദ്ദത്തിലാക്കിയത് രാജീവ് ദേവരാജിന്റെ നേതൃത്വത്തിലെന്ന് മാധ്യമ പ്രവർത്തകയുടെ മൊഴി; ഡൽഹിയിൽ നിന്ന് പറന്നിറങ്ങിയ അച്ചുവും കുടുങ്ങും; ന്യൂസ് 18 കേരളയിൽ സർവ്വത്ര പ്രതിസന്ധി
എംഎസ് സനിൽ കുമാർ
തിരുവനന്തപുരം: വാർത്താ അവതാരകന്റെ വാക്കുകൾ കൊണ്ടുള്ള പീഡനത്തെ കുറിച്ച് പരാതി കൊടുത്തപ്പോൾ തുടങ്ങിയതാണ് കഷ്ടകാലം. അന്ന് മുതൽ പലവിധത്തിൽ സമ്മർദ്ദത്തിലാക്കി. ചാനൽ മേധാവി രാജീവ് ദേവരാജും ഡെപ്യൂട്ടി എഡിറ്റർ അച്ചുവും ആയിരുന്നു എല്ലാത്തിനും നേതൃത്വം നൽകിയത്. ഒടുവിൽ അപമാനിച്ച് പുറത്താക്കലും-ആത്മഹത്യാ ശ്രമത്തിന്റെ കാരണങ്ങൾ ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവർത്തക പൊലീസിനോട് വിശദീകരിച്ചത് ഇങ്ങനെയായിരുന്നു. ഇതിനിടെ കേസ് ഒതുക്കി തീർക്കാൻ രാജീവ് ദേവരാജും കൂട്ടരും നടത്തിയ ശ്രമത്തിന്റെ വിശദാംശങ്ങളും മറുനാടൻ മലയാളിക്ക് ലഭിച്ചു. തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ ആത്മഹത്യാ ശ്രമത്തെ കുറിച്ച് അറിഞ്ഞ് ഓടിയെത്തിവർ ഡോക്ടറെ അറിയിച്ചത് എല്ലാം ഭക്ഷ്യവിഷബാധ മാത്രമാണെന്നായിരുന്നു. കേസ് ഒതുക്കാനുള്ള രാജീവിന്റെ തന്ത്രമായിരുന്നു ഇത്.
ഇക്കാര്യം അറിഞ്ഞതോടെ ന്യൂസ് കേരള 18ലെ മാധ്യമ പ്രവർത്തകർ ഒന്നടങ്കം ആശുപത്രിയിലേക്ക് ഓടിയെത്തി. ഡോക്ടറോട് എല്ലാം പറഞ്ഞു. ആത്മഹത്യാ ശ്രമത്തെ കുറിച്ച് യുവതി ഇട്ട വാട്സ് ആപ്പ് മെസേജും കാട്ടി കൊടുത്തു. ഇതോടെ സീനിൽ പൊലീസെത്തി. അപകട നില തരണം ചെയ്തതു കൊണ്ട് വഞ്ചിയൂർ എസ് ഐ മൊഴിയെടുത്തു. എസ് ഐയോട് യുവതി എല്ലാം പറഞ്ഞു. ഭർത്താവും ഒപ്പമുണ്ടായിരുന്നു. ദളിതയായ തനിക്കെതിരെ നടന്നത് ക്രൂര മാനസിക പീഡനമാണെന്നും തന്റെ പരാതി രാജീവ് ദേവരാജ് മുക്കിയെന്നും വിശദീകരിച്ചു. ഇതോടെ വഞ്ചിയൂർ പൊലീസിന് കേസ് എടുക്കേണ്ട അവസ്ഥയും വന്നു. ആശുപത്രിയിൽ ചികിൽസയിലുള്ള യുവതി പാരസെറ്റമോൾ ഗുളികയാണ് കൂട്ടത്തോടെ വിഴുങ്ങിയത്. വയറു കഴുകിയതോടെ യുവതിയുടെ ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തു. ആശങ്കപ്പെടാനുള്ള അവസ്ഥയുമില്ല. എന്നാൽ ന്യൂസ് കേരളാ 18ൽ നാഥനില്ലാ കളരിയായി മാറി.
മനുഷ്യത്തമില്ലാതെ പ്രവർത്തിച്ചത് രാജീവ് ദേവരാജനാണെന്നാണ് ജീവനക്കാരുടെ പക്ഷം. പ്രൊഡക്ഷൻ ഡെസ്കിൽ മര്യാധയ്ക്ക് ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകയെ പെർഫോമൻസ് ഇല്ലെന്ന് എങ്ങനെ പറയും. എന്താണ് ഇതിന്റെ മാനദണ്ഡം? താൻ തുടങ്ങാൻ ആഗ്രഹിച്ച ഓൺലൈൻ കമ്പനിക്കായി കണ്ടു വച്ചവരെ മുഴുവൻ ഈ ചാനലിൽ എടുത്തു. അതോടെ ജീവനക്കാരുടെ ബാഹുല്യമായി. തന്റെ ഇഷ്ടക്കാരെ നിലനിർത്താൻ തുടക്കം മുതലുള്ളവരെ പുറത്താക്കുന്നു. ഇതാണ് സംഭവിക്കുന്നത്. അല്ലാതെ പെർഫോമൻസ് പ്രോബ്ലമൊന്നുമല്ലെന്ന് ജീവനക്കാർ പറയുന്നു. തിരുവനന്തപുരത്തെ മാധ്യമ ലോകത്തും ചാനൽ തലപ്പത്തുള്ളവർ ഒറ്റപ്പെട്ടു. മംഗളത്തിലും മാതൃഭൂമിയുടെ അമൽ പ്രശ്നത്തിലും എടുത്ത അതേ നിലപാടാണ് ഈ വിഷയത്തിലും എടുക്കുന്നത്. യുവതിക്കൊപ്പമാണ് ഏല്ലാവരും നിലയുറപ്പിച്ചിരിക്കുന്നത്.
രണ്ട് ദിവസം ലീവിലായിരുന്നു യുവതി. ഈ സമയമാണ് 18പേർക്കുള്ള പിരിഞ്ഞു പോകൽ നോട്ടീസ് തയ്യാറായത്. ഇതിൽ ഒരു പെൺകുട്ടിയെ രാജീവ് മുറിയിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി രാജി എഴുതി വാങ്ങി. ചിലരൊന്നും വഴങ്ങിയില്ല. ഇതിനിടെ ഈ യുവതിയുടെ വീട്ടിൽ ഫോൺ വിളിച്ചു. അതിന് ശേഷം ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് അറിയിച്ചു. അവതാരകനായ സനീഷിനെതിരെ പീഡന പരാതി കൊടുത്തതു മുതൽ തന്നെ രാജീവ് ഉന്നം വയ്ക്കുകയാണെന്ന് യുവതി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പുറത്താക്കലിന് പിന്നിലെ കാരണവും അവർക്ക് അറിയാമായിരുന്നു. ഈ സാഹചര്യത്തിലാണ് നിരാശയും വേദനയും കൂടിയത്. രാജീവ് ദേവരാജിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. എന്നാൽ പിരിഞ്ഞു പോയേ മതിയാകൂവെന്ന നിലപാടിലായിരുന്നു അയാൾ.
ഇന്നലെയാണ് യുവതി ജോലിക്ക് എത്തിയത്. നേരെ രാജീവിനെ കാണാൻ പോയി. ഒരു മണിക്കൂറോളം സംസാരിച്ചു. അതിന് ശേഷം പൊട്ടിക്കരഞ്ഞ് പുറത്തിറങ്ങി. നേരെ വീട്ടിലേക്കും പോയി. ഓഫീസിലെ മറ്റൊരു സുഹൃത്തുമായി വാട്സ് ആപ്പിൽ സംസാരിച്ചിരിക്കെയാണ് കാര്യങ്ങൾ മനസ്സിലായത്. മൊത്തം ഗ്രൂപ്പിലും തന്നെ മോശക്കാരിയാക്കിയെന്നും കുറേ ടാബ് ലറ്റ് വാങ്ങി താൻ കഴിച്ചുവെന്നും യുവതി കുറിച്ചു. എനിക്ക് സങ്കടം വന്നിട്ടാ എന്നും എഴുതി. ഇതോടെ അമ്പരന്ന സുഹൃത്തിന് ടാബ് ലറ്റുകളുടെ കവറും ഫോട്ടോയായെത്തി. ഇതോടെയാണ് കളി കാര്യമായെന്ന് ഏവരും അറിഞ്ഞത്. വീട്ടിലേക്ക് സുഹൃത്തുക്കൾ ഓടിയെത്തി. അപ്പോൾ അവശയായ യുവതിയെയാണ് കണ്ടത്. കഴക്കൂട്ടത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എടുത്തില്ല. ഇതോടെ അനന്തപുരി ആശുപത്രിയിലേക്കും.
ഇത് മനസ്സിലാക്കിയാണ് രാജീവിന്റെ ശിഷ്യർ ആശുപത്രിയിൽ എത്തിയത്. എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ടാക്കമെന്ന വാക്ക് കൊടുത്ത് സത്യം പുറത്തു വരാതിരിക്കാനാണ് ശ്രമിച്ചത്. അങ്ങനെ ആത്മഹത്യാ ശ്രമത്തെ അവർ ഭക്ഷ്യവിഷബാധയാക്കി. രോഗിയുടെ ജീവന് തന്നെ ഇത് ഭീഷണിയായി മാറുമായിരുന്നു. ഈ സാഹചര്യത്തിൽ ഡോക്ടറെ തെറ്റിധരിപ്പിച്ചവർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന അഭിപ്രായവും സജീവമാണ്. ഈ ഗൂഢാലോചനയിൽ രാജീവും പങ്കാളിയായിട്ടുണ്ടെന്നാണ് ഏവരും പറയുന്നത്. തിരുവനന്തപുരത്തെ പത്ര സമൂഹം യുവതിക്കൊപ്പമാണെന്ന് മനസ്സിലായതോടെയാണ് പൊലീസ് മൊഴി എടുത്തതും. ഏതായാലും വലിയ പ്രതിസന്ധിയിലേക്ക് ന്യൂസ് കേരള 18 മാറുകയാണ്.
ചാനലിലെ പ്രമുഖ അവതാരകനായ ഇ സനീഷ് അശ്ലീലം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു എന്ന പേരിൽ ഒരു മാധ്യമ പ്രവർത്തക നൽകിയ പരാതി ഗൗരവമായി എടുക്കാതിരുന്ന മാനേജ്മെന്റ് ആ മാധ്യമ പ്രവർത്തകയ്ക്ക് പിരിച്ചുവിടൻ നോട്ടീസ് നൽകിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. അവതാരകൻ സനീഷ് അശ്ലീല വാക്കുകൾ ഉപയോഗിച്ച അവഹേളിച്ചതായി കാണിച്ച് ഈ പെൺകുട്ടി മൂന്ന് മാസം മുമ്പാണ് ചാനൽ മേധാവിക്ക് പരാതി നൽകിയത്. എഡിറ്റർ രാജീവ് ദേവരാജിനാണ് പെൺകുട്ടി പരാതി നൽകിയിരുന്നത്. എന്നാൽ പരാതിയിൽ നടപടിയെടുക്കാതെ രാജീവ് ഇത് പൂഴ്ത്തിയെന്നാണ് ആരോപണം. ഇതോടെ പെൺകുട്ടിക്ക് അവിടെ നിലനിൽപ്പ് ദുഷ്ക്കരമായി. പരാതി പിൻവലിക്കാൻ പറഞ്ഞില്ലെങ്കിലും കഴിവ് കുറഞ്ഞെന്ന കാരണം പിരിച്ചുവിടൽ നോട്ടീസാണ് പെൺകുട്ടിയെ തേടി എത്തിയത്.
ചാനലിന്റെ ആദ്യ ഘട്ടം മുതൽ അഹോരാത്രം ജോലി ചെയ്ത മാധ്യമ പ്രവർത്തകരെയാണ് തെരഞ്ഞു പിടിച്ച് മാനസികമായി അവഹേളിക്കുകയുംപിരിച്ചുവിടുമെന്ന് ഭീഷണിപെടുത്തുകയും ചെയ്യുന്നത്. ചാനലിന്റെ നടപടിയിൽ അമർഷം രേഖപ്പെടുത്തി കേരളാ പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി നാരായണൻ ഇന്ന് രംഗത്തെത്തിയിരുന്നു. ചാനലിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഹൈദരാബാദിൽ ന്യൂസ് ഡസക് ഉണ്ടാക്കി ആരംഭിച്ചപ്പോൾ അവിടെ പോയി ജോലി ചെയ്തവരാണ് പിരിച്ചുവിടൽ ഭീഷണി നേരിടുന്നവരിൽ ചിലർ. മികച്ച ജോലി അവസരം തേടി എത്തിയവരോട് ജോലി മികവില്ലെന്ന കാരണം പറഞ്ഞ് രാജിവെച്ചു പോവാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ തൊഴിൽ നിയമങ്ങളൊന്നും തന്നെ ബാധകമല്ലെന്ന രീതിയിലാണ് ചാനലിന്റെ എച്ച് ആർ മാനേജർ പെരുമാറുന്നതെന്ന് പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി നാരായണൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ ഒരു വനിതാ ജേർണലിസ്റ്റിനെ നിർബന്ധിച്ച് രാജിവെപ്പിച്ചു. ഇപ്പോൾ പ്രമുഖയായ വനിതാജേർണലിസ്റ്റ് ഉൾപ്പെടെ ഏഴുപേരെ മാനസികമായി സമ്മർദ്ദം ചെലുത്തുകയും പിരിച്ചുവിടൽ ഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു.17 പേർക്ക് പെർഫോമൻസ് ഇല്ലെന്നതിന്റെ പേരിൽ നോട്ടീസ് നൽകിയിരുന്നു ചാനൽ. ജീവനക്കാരിൽ നിന്ന് നിർബന്ധിച്ച് രാജി എഴുതി വാങ്ങിക്കുകയാണ് മാനേജ്മെന്റ് അധികൃതർ. റിലയൻസ് ചാനലായ ന്യൂസ് കേരള 18ന്റെ ഓഫീസിൽ എല്ലാം കമ്പ്യൂട്ടർ നിയന്ത്രിതമാണ്. വാതിലുകൾ തുറക്കണമെങ്കിൽ പോലും ഐഡന്റിറ്റി കാർഡ് സ്വൈപ്പ് ചെയ്യണം. രാജി വച്ചില്ലെങ്കിൽ ഈ സംവിധാനത്തിൽ നിന്ന് ഒഴിവാക്കുമെന്ന് പോലും ഭീഷണിപ്പെടുത്തിയെന്ന ആരോപണം ജീവനക്കാർ ഉന്നയിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്