രാജീവ് ദേവരാജിനേയും ലല്ലുവിനേയും സനീഷിനേയും അറസ്റ്റ് ചെയ്യുമെന്ന് ജയരാജന്റെ ഉറപ്പ്; നീതി കിട്ടിയിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മറുപടിയിൽ വിശ്വസിച്ച് മാധ്യമ പ്രവർത്തക; നടപടിയില്ലെങ്കിൽ ഡിജിപി ഓഫീസിന് മുമ്പിൽ മരണം വരെ സത്യഗ്രഹം ഇരിക്കുമെന്ന നിലപാടിൽ യുവതി; പ്രതികളുടെ ഫേസ്ബുക്കിലെ അധിക്ഷേപം അതിരു കടുക്കുന്നുവെന്നും പരാതി; ന്യൂസ് 18 കേരളയുടെ ഒത്തുതീർപ്പ് ശ്രമങ്ങൾ പാളി
എം എസ് സനിൽകുമാർ
തിരുവനന്തപുരം: ന്യൂസ് 18 കേരളയിലെ ജോലി സ്ഥല പീഡന വിവാദം ഒതുക്കി തീർക്കാൻ അംബാനി മുതലാളി നടത്തിയ ശ്രമങ്ങൾ പാളുന്നു. പീഡനം അതിരു വിട്ടതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഉറച്ച നിലപാട് എടുത്തതോടെയാണ് ഇത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താൽ നീതിയുറപ്പിക്കാൻ ഡിജിപി ഓഫീസിന്റെ മുമ്പിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങാനായിരുന്നു ആലോചന. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനെ ബന്ധപ്പെടുകയും ചെയ്തു. വിശദമായി തന്നെ ഫോണിൽ മാധ്യമ പ്രവർത്തക കാര്യങ്ങൾ സംസാരിച്ചു. മുപ്പത് മിനിറ്റോളം മാധ്യമ പ്രവർത്തക ആശുപത്രിയിൽ കിടക്കയിൽ കിടന്നാണ് ജയരാജനുമായി സംസാരിച്ചത്. തീർച്ചയായും നീതി കിട്ടുമെന്നും പ്രതികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും ജയരാജൻ മാധ്യമ പ്രവർത്തകയ്ക്ക് ഉറപ്പു നൽകി. ഉടൻ നടപടികളുണ്ടാകണമെന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകുകയും ചെയ്തു.
ഇതിന് പിന്നാലെ യുവതി, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയേയും ഫോണിൽ ബന്ധപ്പെട്ടു. സംഭവങ്ങൾ വിശദീകരിച്ചു. ''മാഡം ഒന്നു കൊണ്ടും വിഷമിക്കേണ്ട. പൊലീസ് നടപടി എടുത്തിരിക്കും. ഞാൻ ഇപ്പോൾ തന്നെ കഴക്കൂട്ടം എസിയെ വിളിച്ച് നിർദ്ദേശം നൽകും. മാഡത്തിന് നീതി കിട്ടിയിരിക്കും'' എന്നായിരുന്നു ഡിജിപിയുടെ മറുപടി. ഇതോടെ ഒത്തുതിർപ്പിന്റെ സാധ്യതകൾ പൂർണ്ണമായും അടഞ്ഞു. ന്യൂസ് 18 കേരളയുടെ മാതൃസ്ഥാപനമായ സിഎൻഎൻ ന്യൂസ് 18ന്റെ മാനേജിങ് എഡിറ്റർ രാധാകൃഷ്ണൻ നായർ തിരുവനന്തപുരത്ത് എത്തി. മലയാളിയായ രാധാകൃഷ്ണൻ നായരുടെ സ്വാധീനത്തിലൂടെ കേസ് അട്ടിമറിക്കാനാകുമോ എന്നാണ് അംബാനി ശ്രമിക്കുന്നത്. അംബാനിയുടെ വിശ്വസ്തരിൽ ഒരാളാണ് തിരുവനന്തപുരം സ്വദേശിയായ രാധാകൃഷ്ണൻ നായർ. ന്യൂസ് 18 കേരളയിലെ ജീവനക്കാരുമായി ചർച്ച നടത്തുകയാണ് അദ്ദേഹം.
ന്യൂസ് 18 കേരളയിലെ കേസിന്റെ തുടക്കം മുതൽ തന്നെ ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രിയുള്ളത്. പീഡനക്കേസിൽ നടപടിയെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അങ്ങനെയാണ് എഫ് ഐ ആർ ഇട്ടത്. എന്നാൽ ഇടതു പക്ഷ അനുഭാവമുള്ള ചില മാധ്യമ പ്രവത്തകർ കേസിൽ പ്രതിയായവരെ രക്ഷിക്കാനെത്തി. അപ്പോഴും പെൺകുട്ടി പരാതിയിൽ ഉറച്ചു നിന്നാൽ കേസ് കടുക്കുമെന്നായിരുന്നു ജയരാജൻ മറുപടി നൽകിയത്. ഇതിനിടെ അവതാരകനായ സനീഷ് ഇളയിടത്തിനെതിരെ പെൺകുട്ടി പരാതി നൽകിയില്ലെന്ന് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇത് ഏറ്റു പിടിച്ച് കേസ് ആകെ കള്ളത്തരമാണെന്ന തരത്തിൽ ഇടത് സൈബർ പോരാളികൾ പ്രചരണം ശക്തമാക്കി. ഈ സമയത്ത് പെൺകുട്ടി ഐസിയുവിലായിരുന്നു. അതിനിടെ ഇവരെ സ്വാധീനിക്കാൻ ചില വനിതാ മാധ്യമ പ്രവർത്തകരേയും ന്യൂസ് 18 കേരള രംഗത്തിറക്കി. തന്റേതെന്ന നിലയിൽ ഒരു ഓൺലൈൻ പത്രത്തിൽ അഭിമുഖം വന്നതു താൻ അറിഞ്ഞില്ലെന്നും കേസുമായി മുന്നോട്ട് പോകുമെന്നും മാധ്യമ പ്രവർത്തക നിലപാട് എടുത്തു. പ്രശ്നത്തിൽ പ്രമുഖ ദളിത് പ്രവർത്തകയായ ധന്യാരാമൻ ഇടപെട്ടതോടെ കാര്യങ്ങൾ ന്യൂസ് 18 കേരളയുടെ കൈവിട്ട പോയി.
ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ സ്വാധീനിക്കാനും കേസ് ഒതുക്കാനും ശ്രമിച്ചു. മുൻ എഡിറ്റർ ജയ്ദീപിന്റെ നേതൃത്വത്തിൽ നിരവധി ഓഫറുകളും യുവതിക്ക് നൽകി. ഇതിനിടെ കേസ് യുവതി പിൻവലിക്കുമെന്ന സന്ദേശമാണ് തുമ്പ പൊലീസിന് ന്യൂസ് 18 കേരള നൽകിയത്. അതുകൊണ്ട് തന്നെ എഫ് ഐ ആറിന് അപ്പുറത്തേക്ക് കേസിൽ നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ല. ഇത് യുവതിക്കും മനസ്സിലായി. ഈ സാഹചര്യത്തിലാണ് ആശുപത്രിയിൽ നിന്ന് പിണറായിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഫോണിൽ വിളിച്ചത്. ശക്തമായ നിലപാടാണ് യുവതി എടുത്തത്. തനിക്കെതിരെ നിരന്തരമായി പ്രതികളെ അനുകൂലിക്കുന്നവർ ഫേസ്ബുക്കിൽ പോസ്റ്റിടുകയും പ്രശ്നത്തെ നിസ്സാരവൽക്കരിക്കുകയും ചെയ്യുന്നു. താൻ ആർഎസ് എസ് അജണ്ടയ്ക്കൊപ്പാണ് നീങ്ങുന്നതെന്ന് സനീഷും പരോക്ഷമായി ഫെയ്സ് ബുക്കിൽ കുറിച്ചു. ഈ സാഹചര്യത്തിൽ അടിയന്തര നടപടികൾ വേണമെന്ന് ജയരാജനോട് അവർ ആവശ്യപ്പെട്ടു.
ന്യൂസ് 18 കേരളയിൽ എനിക്ക് ജോലി കിട്ടിയത് എന്തെങ്കിലും സംവരണത്തിന്റെ പേരിൽ അല്ല. തികച്ചും മെരിറ്റിന്റേയും യോഗ്യതയുടേയും പരിചയസമ്പത്തിന്റെയും അടിസ്ഥാനത്തിലാണ്. ഈ സ്ഥാപനത്തിൽ ജോലി കിട്ടാൻ ആരും ശുപാർശ നടത്തിയിട്ടില്ല. ഞാൻ ജോലിക്ക് കയറിയ അന്നുമുതൽ പലതരത്തിലുള്ള വിവേചനങ്ങളും ഒറ്റപ്പെടുത്തലും അനുഭവിക്കുന്നുണ്ട്. രാജീവ് ദേവരാജും ദിലീപ് കുമാറും ലല്ലുവും സി എൻ പ്രകാശും സംഘം ചേർന്ന് ജാതി പറഞ്ഞും എന്റെ നിറത്തെ അധിക്ഷേപിച്ചും സംസാരിക്കുന്നത് പതിവായിരുന്നു. സനീഷിന്റെ അധിക്ഷേപവും അതിരു കടന്നതായിരുന്നു. ഇത് പരാതിയായി നൽകിയിട്ടും കണ്ടില്ലെന്ന് നടിച്ചു. എന്റെ ജോലി തെറുപ്പിക്കാൻ ഇവർ സംഘടിത നീക്കം നടത്തി. ഒടുവിൽ എന്നെ പിരിച്ചു വിടുമെന്ന വിവരം കിട്ടി. അതിനൊപ്പവും അപമാനം തുടർന്നു. ഇത് സഹിക്കാതെയാണ് ആത്മഹത്യയുടെ വഴി തേടിയതെന്ന് ജയരാജനോട് മാധ്യമ പ്രവർത്തക വിശദീകരിച്ചു.
പൊലീസ് മൊഴി രണ്ട് വട്ടം എടുത്തു. എല്ലാം വ്യക്തമായി പറയുകയും ചെയ്തു. എന്നിട്ടും പ്രതികളെ പിടികൂടാത്തതിൽ എന്തോ ദുരൂഹതയുണ്ട്. ഇതിനൊപ്പമാണ് ചിലർ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നത്. തന്നെ പിന്തുണയ്ക്കുന്നവരേയും കടന്നാക്രമിക്കുന്നു. ഇതിന് പിന്നിലും പ്രതികളെ രക്ഷിക്കാനുള്ള ഗൂഢാലോചനയാണ്. ഇവരുടെ സുഹൃത്തുക്കളായ ചില പ്രധാന മാധ്യമ പ്രവർത്തകരാണ് ഇതിന് നേതൃത്വം നൽകുന്നത്. ഇവരിലേക്കും അന്വേഷണം നീളണമെന്ന ആവശ്യമാണ് ജയരാജന് മുന്നിൽ യുവതി വച്ചത്. പല തരത്തിലും ന്യൂസ് 18 കേരള തന്നെ സ്വാധീനിക്കാൻ ശ്രമിക്കുന്നു. പൊലീസ് നടപടി വൈകുന്നതാണ് ഇതിന് കാരണം. പ്രസ് ക്ലബ്ബിൽ മദ്യപിച്ച് പ്രതികളിൽ ചിലർ തനിക്കെതിരെ ഭീഷണി മുഴക്കുന്നുണ്ട്. ഇതെല്ലാം ഗൗരവത്തോടെ എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ താൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട ശേഷം ഡിജിപിയുടെ ഓഫീസിന് മുമ്പിൽ മരണം വരെ സത്യഗ്രഹം ഇരിക്കുമെന്നും ജയരാജനോട് പറഞ്ഞു.
എല്ലാം സസൂക്ഷം കേട്ട ശേഷം യുവതിയുടെ ഭാഗത്തെ ന്യായം തിരിച്ചറിയുന്നുവെന്ന് ജയരാജൻ പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ചയില്ലാത്ത നീതി നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ചാനൽ പ്രവർത്തനം തുടങ്ങിയ കാലം മുതൽ ഇവിടെ മാധ്യമപ്രവർത്തകയായിരുന്ന പെൺകുട്ടിയെ കാരണമൊന്നുമില്ലാതെ പിരിച്ചുവിട്ടുവെന്നാണ് അറിയുന്നത്. ചാനലിൽ നിന്നും വനിതകൾ ഉൾപ്പെടെയുള്ള പല മാധ്യമപ്രവർത്തകരെയും കഴിവില്ലെന്ന് പറഞ്ഞ് മുന്നറിയിപ്പൊന്നുമില്ലാതെ പുറത്താക്കുന്നുവെന്ന റിപ്പോർട്ട് ഏതാനും ദിവസമായി പുറത്തു വരുന്നുണ്ട്. പലരോടും ഫോണിൽ വിളിച്ച് രാജിവയ്ക്കാനാണ് ആവശ്യപ്പെടുന്നതെന്നാണ് അറിയുന്നത്. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ ആത്മഹത്യശ്രമവും എത്തിയത്. ചില ജേണലിസ്റ്റുകളെ മാത്രം തിരഞ്ഞുപിടിച്ചുള്ള ന്യൂസ് 18 മാനേജ്മെന്റിന്റെ നടപടികൾക്കെതിരെ കഴിഞ്ഞ ദിവസം കെയുഡബ്ല്യൂജെ സെക്രട്ടറി സി നാരായണൻ പ്രസ്താവനയിറക്കിയിരുന്നു.
എച്ച്ആർ മാനേജരുടെയും അടുത്തകാലത്ത് മാത്രം എഡിറ്റോറിയൽ മേധാവിയായി ചുമതലയേറ്റ വ്യക്തിയുടെയും ധിക്കാരപരമായ ഈ നടപടികൾ രാജ്യത്തെ യാതൊരു തൊഴിൽ ചട്ടങ്ങളും പാലിക്കാതെയാണെന്നും നാരായണന്റെ പ്രസ്താവനയിൽ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്