ആളു മരിക്കാതെ എന്തിന് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയെന്ന് കോടതി; ദളിത് പീഡന വകുപ്പുകൾ ഒഴിവാക്കിയതും ലല്ലുവിനും രാജീവ് ദേവരാജും സനീഷിനും തുണയായി; പ്രോസിക്യൂഷന്റെ നിസംഗതയിൽ ന്യൂസ് 18 കേരളയിലെ പീഡനക്കേസിന് ഒരു മാസത്തെ സ്റ്റേ; അംബാനിക്ക് മുന്നിൽ കേരളാ പൊലീസ് നടുവളച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച മാധ്യമ പ്രവർത്തകയ്ക്ക് നീതി ഉറപ്പാക്കാതെ പിണറായി സർക്കാർ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: അംബാനിയുടെ ചാനലായ ന്യൂസ് 18 കേരളയിലെ ദളിത് പീഡന ആരോപണക്കേസിന് നാടകീയ വഴിത്തിരിവ്. കേസിൽ ഒരു മാസത്തേക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചു. സംഭവത്തിൽ മുതിർന്ന നാലു മാധ്യമപ്രവർത്തകർക്കെതിരെ ഒരു മാസത്തേയ്ക്ക് യാതൊരു നിയമനടപടികളും കൈക്കൊള്ളരുതെന്നാണ് കോടതിയുടെ ഉത്തരവ്. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ഈ കേസിൽ 306ാം വകുപ്പ് എങ്ങനെ നിലനിൽക്കുമെന്ന് കോടതി പൊലീസിനോട് ചോദിച്ചു. യുവതിയുടെ ആത്മഹത്യാ ശ്രമത്തിന് കാരണമായെന്ന് ആരോപിക്കപ്പെടുന്ന നടപടികൾ സ്ഥാപനങ്ങളിൽ സാധാരണ ഉണ്ടാകുന്നതല്ലേ എന്നും കോടതി ചോദിച്ചു.
കേസിൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് പൊലീസിന് കോടതി നോട്ടീസ് നൽകി. ഒരു മാസത്തിനുശേഷം വീണ്ടും ഹർജി പരിഗണിക്കുമെന്ന് ജസ്റ്റിസ് സുധീന്ദ്രകുമാർ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. മാധ്യമപ്രവർത്തകർക്കായി ഹൈക്കോടതിയിൽ ഹാജരായത് മുതിർന്ന അഭിഭാഷകനായ ഉദയഭാനുവാണ്. മാധ്യമപ്രവർത്തക നൽകിയ പരാതിയിലാണ് ന്യൂസ് 18ലെ മുതിർന്ന നാല് മാധ്യമ പ്രവർത്തകർക്കെതിരെ പൊലീസ് ആത്മഹത്യാപ്രേരണ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
ചാനലിന്റെ എഡിറ്റർ രാജീവ് ദേവരാജും അവതാരകരായ ലല്ലു ശശിധരൻ പിള്ളയും സനീഷ് ഇളയടത്തും അടക്കം അഞ്ചു പേരായിരുന്നു പ്രതിസ്ഥാനത്ത്. മാധ്യമ പ്രവർത്തകയുടെ മൊഴിയിൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതിനാൽ രാജീവും ലല്ലുവും സനീഷും അടക്കമുള്ളവർ ഒളിവിൽ പോയിരുന്നു. കേസിന് സ്റ്റേ അനുവദിച്ചതോടെ അവർക്ക് വീണ്ടും ജോലി സ്ഥലത്ത് മടങ്ങിയെത്താം.
ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവർത്തകയെ ദളിത് വിരുദ്ധ പരമാർശങ്ങളുമായി മാനസികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. സനീഷ് നടത്തിയ മാനസിക പീഡനത്തിനെതിരെ മാധ്യമ പ്രവർത്തക എഡിറ്റർ രാജീവ് ദേവരാജിന് പരാതിയും നൽകി. എന്നാൽ നടപടിയൊന്നും എടുത്തില്ല. ഇതിനൊപ്പം പിരിച്ചു വിടേണ്ടവരുടെ ലിസ്റ്റിൽ മാധ്യമ പ്രവർത്തക പെടുകയും ചെയ്തു. ഇതേ കുറിച്ച് എഡിറ്ററോട് തിരക്കിയപ്പോൾ വീണ്ടും അപമാനമായിരുന്നു ഫലം. ഇതേ കുറിച്ച് പൊലീസിന് മൊഴിയും നൽകി. എന്നാൽ പൊലീസ് വേണ്ട വിധം കേസ് കൈകാര്യം ചെയ്തില്ല. തുടർന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനെ ഫോണിൽ വിളിക്കുകയും ചെയ്തു. ഡിജിപി ലോക്നാഥ് ബെഹ്റയുമായും സംസാരിച്ചു. ഇതോടെ മാധ്യമ പ്രവർത്തകരെ അന്വേഷിച്ച് പൊലീസ് എത്തി. അറസ്റ്റ് ഒഴിവാക്കാനാണ് മുൻകൂർ ജാമ്യ ഹർജി നൽകിയത്.
ഈ കേസിന്റെ വാദത്തിൽ പ്രോസിക്യൂഷൻ വേണ്ടത്ര ഇടപെൽ നടത്തിയില്ലെന്നാണ് സൂചന. ഇതോടെ കേസ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്യാൻ കോടതി തീരുമാനിക്കുകയായിരുന്നു. ഇതോടെ രാജീവും ലല്ലുവും അടക്കമുള്ള മാധ്യമ പ്രവർത്തകർക്ക് അറസ്റ്റ് ഭീഷണി മാറുകയാണ്. ഇതിനിടെ വിഷയം ഒത്തുതീർപ്പിലെത്തിക്കാൻ അംബാനി ചാനലിലെ മാധ്യമ പ്രവർത്തകരിൽ ഒരു വിഭാഗവും രംഗത്തുണ്ട്. പെൺകുട്ടിയെ സ്വാധീനിച്ച് കേസ് ഒതുക്കിയില്ലെങ്കിൽ അതിശക്തമായ നടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയിരിക്കുന്ന നിർദ്ദേശം. അതുകൊണ്ട് തന്നെ ഏത് വിധേനയും പ്രശ്നം ഒതുക്കാൻ മുതിർന്ന മാധ്യമ പ്രവർത്തകർ തന്നെ രംഗത്തുണ്ട്. ഇത് വിജയിക്കുമെന്ന് തന്നെയാണ് ന്യൂസ് 18 കേരളയുടെ പ്രതീക്ഷ. വെറും തൊഴിൽ പ്രശ്നമാണ് ഇതെന്നും ക്രിമിനൽ കേസ് അല്ലിതെന്നുമാണ് അവരുടെ വാദം. ഇത് ഹൈക്കോടതി അംഗീകരിച്ചാൽ കേസ് ഇല്ലാതെയാകും.
അതിനിടെ ദളിത് പീഡന വകുപ്പുകൾ കേസിൽ പൊലീസ് ചേർത്തിരുന്നില്ലെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി കേസ് സ്റ്റേ ചെയ്തതെന്നാണ് ലഭിക്കുന്ന സൂചന. പൊലീസ് കാര്യക്ഷ്മായ ഇടപെടൽ നടത്താത്തത് മാധ്യമ പ്രവർത്തകർക്ക് വേണ്ടിയാണ്. ഒത്തുതീർപ്പുണ്ടാക്കാൻ ഇതിലൂടെ ന്യൂസ് 18 കേരളയ്ക്ക് കഴിയും. ഐപിസി 306 എന്ന വകുപ്പാണ് പൊലീസ് കേസ് എടുത്തത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് വകുപ്പ്. എന്നാൽ ഇവിടെ പെൺകുട്ടി ആത്മഹത്യ ചെയ്തിട്ടില്ല. പിന്നെ എന്തിന് ആത്മഹത്യാ പ്രേരണക്കുറ്റം ചാർത്തിയെന്ന സംശയം കോടതി ഉയർത്തി. ഇതിനൊപ്പം ദളിത് പീഡനവുമായി ബന്ധപ്പെട്ട വകുപ്പുകളൊന്നും എഫ് ഐ ആറിൽ ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സ്റ്റേ ചെയ്യാൻ കോടതി തീരുമാനിച്ചത്.
ഫലത്തിൽ കേസ് ഒതുക്കി തീർക്കാൻ ഒരാഴ്ച സമയം കൂടി അംബാനിയുടെ ചാനലിന് ലഭിക്കുകയായിരുന്നു. കേസ് ചുമത്തിയതു മുതൽ അംബാനിയുടെ ആവശ്യങ്ങൾക്ക് പൊലീസ് വഴങ്ങിയതിന്റെ ഫലമാണ് കോടതിയിൽ നിന്നുള്ള വിധി. പെൺകുട്ടിയുടെ മൊഴിക്ക് അനുസൃതമായ വകുപ്പുകൾ ചേർത്തിരുന്നുവെങ്കിൽ കേസിൽ വിധി മറ്റൊന്നാകുമായിരുന്നു. അങ്ങനെ ഇരയ്ക്ക് നീതി കിട്ടില്ലെന്ന് ഉറപ്പാക്കാൻ പ്രോസിക്യൂഷൻ ഒത്തുകളിക്കുകയായിരുന്നു. അംബാനിയുടെ ലക്ഷ്യം ഫലം കാണുകയും ചെയ്തു. അതിനിടെ കേസിൽ അകപ്പെട്ടവർക്കെതിരെ കൂടുതൽ പരാതികൾ ന്യൂസ് 18 കേരളയ്ക്ക് ലഭിച്ചിട്ടുണ്ട്. മൂന്ന് പെൺകുട്ടികൾ റിലയൻസ് ചാനലിന്റെ എച്ച് ആർ വൈസ് പ്രസിഡന്റ് മധുസൂദനൻ മാണ്ടെയെ കാണുകയും പരാതി പറയുകയും ചെയ്തു. ചിലർക്കെതിരെ ലൈംഗിക പീഡനവും ഉന്നയിച്ചു. ഇത് പരാതിയായി എഴുതിയും നൽകി.
ഇക്കാര്യം ഈ ചാനലിന്റെ മാതൃസ്ഥാപനമായ സിഎൻഎൻ ന്യൂസ് 18ന്റെ മാനേജിങ് എഡിറ്റർ രാധാകൃഷ്ണനേയും ധരിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹവും പരാതിയും കേട്ടാണ് ഡൽഹിക്ക് മടങ്ങിയത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍