നികേഷ്കുമാറും വേണു ബാലകൃഷ്ണനും ആം ആദ്മിയാകുമോ? ബുദ്ധിജീവികളെയും സാമൂഹ്യ പ്രവർത്തകരെയും ഉൾപ്പെടുത്തി ബദൽ രാഷ്ട്രീയം തുടങ്ങാൻ വിഎസിന്റെ മുൻ സെക്രട്ടറി; ഷാജഹാന്റെ നേതൃത്വത്തിലെ ആദ്യ ചർച്ചയ്ക്ക് വേദിയായത് റിപ്പോർട്ടർ ടിവി ഓഫീസ്
ബി രഘുരാജ്
കൊച്ചി: ഡൽഹിയിൽ ആം ആദ്മി ഭരണം പിടിച്ചതോടെ ജനകീയ വിഷയങ്ങൾ ഉയർത്തി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരും ചാനൽ ചർച്ചകളിലൂടെ വിപ്ലവത്തിന് നേതൃത്വം നൽകുന്നവരും എല്ലാം വലിയ പ്രതീക്ഷയിലാണ്. പത്രപ്രവർത്തകരും സാമൂഹ്യപ്രവർത്തകരും അരാജകവാദികളും ഒക്കെയാണ് ഡൽഹിയിലെ മന്ത്രിമാരും എംഎൽഎമാരും എന്നതാണ് ഇവർക്ക് പ്രതീക്ഷ നൽകുന്നത്. എന്നാൽ ഇത്തരക്കാർക്ക് കേരളത്തിലെ ആം ആദ്മിയിൽ പെട്ടന്ന് ഇടം ലഭിക്കുന്നില്ല എന്ന പരാതിയും വ്യാപകമാണ്. കാരണം ആം ആദ്മി വിപ്ലവം തുടങ്ങുമ്പോൾ തന്നെ കേരളത്തിലെ ഭാരവാഹിത്വങ്ങൾ വീതിച്ച് കഴിഞ്ഞിരുന്നു. അതിന്റെ പേരിൽ വഴക്കും ലഹളയും ഒക്കെ പിന്നീട് ഉണ്ടാകുകയും ഏറ്റവും ഒടുവിൽ പരിസ്ഥിതി പ്രവർത്തകനായ സിആർ നീലകണ്ഠന്റെ ചുമതലയിലേക്ക് ആം ആദ്മിയെ ഏൽപ്പിക്കുകയും ചെയ്തു.
എന്നാലും പ്രതികരണ തൊഴിലാളികൾക്ക് ഇരിക്കപ്പൊറുതിയില്ല. ടിവി ചർച്ചകളിലൂടെ വികാരം കത്തിപ്പടരുമ്പോൾ ലഭിക്കുന്ന ആരാധക വൃന്ദം ഒരുമിച്ച് അണിനിരന്നാൽ പോലും ഏത് ആം ആദ്മിയേയും തറപറ്റിക്കാം എന്നാണ് ഇവരിൽ പലരും കരുതുന്നത്. അങ്ങനെ വലിയൊരു ജനകീയ മൂവ്മെന്റിന് രൂപം നൽകിയാൽ ഒറിജനിൽ ആം ആദ്മി ഇങ്ങോട്ട് ഇങ്ങോട്ട് വന്നു ചേർന്നോളും എന്നു വിശ്വസിക്കുന്നവരാണ് പലരും. അത്തരം നീക്കങ്ങൾ ഇടയ്ക്കിടെ നടക്കാറുമുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തേതിന് ചുക്കാൻ പിടിക്കുന്നത് വി എസ് അച്യുതാനന്ദന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ കെഎം ഷാജഹാനാണ്. ബുദ്ധിജീവികളായും പ്രതികരണ തൊഴിലാളികളായും അറിയപ്പെടുന്ന ചാനൽ ലേഖകരും ഒക്കെ ഉൾപ്പെടുന്ന ഒരു നവ ആം ആദ്മിയാണ് ഷാജഹാന്റെ ഇപ്പോഴത്തെ പദ്ധതി.
ഏതാനും ആഴ്ചകളായി ഷാജഹാൻ ഊണിലും ഉറക്കത്തിലും ഇതേക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത് എന്നാണ് കേട്ടത്. പിണറായി വിരുദ്ധനായി തുടങ്ങി വി എസ് വിരുദ്ധനായി മാറിയ ഷാജഹാന്റെ നവ ആം ആദ്മി സ്വപ്നം കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലും ചർച്ച ചെയ്യപ്പെട്ടു. മാതൃഭൂമി ന്യൂസിലെ വേണു ബാലകൃഷ്ണനുമായി ആദ്യം പലതവണ ചർച്ച നടത്തിയ ഷാജഹാൻ വേണുവിനേയും കൂട്ടി കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തി നികേഷ്കുമാറുമായും സാധ്യതകൾ സംസാരിച്ചു. റിപ്പോർട്ടറിലെ തന്നെ പികെ പ്രകാശും ചർച്ചയിൽ പങ്കെടുത്തു. കേരളത്തിലെ മുഖ്യധാര പാർട്ടികൾ എല്ലാം ക്ഷയിക്കുമെന്നും പകരം ഒരു സംവിധാനം ഉണ്ടാക്കാൻ ഇപ്പോൾ തന്നെ മുൻകൈ എടുക്കണമെന്നുമുള്ള അഭിപ്രായമാണ് ഷാജഹാന്റേത്.
വെട്ടിനിരത്തൽ രാഷ്ട്രീയത്തിന്റെ പേരിൽ കേരള രാഷ്ട്രീയത്തിലെ കണിശക്കാരനായി വിലയിരുത്തിയിരുന്ന നേതാവായിരുന്നു വി എസ്. അത്തരമൊരു നേതാവിനെ ജനകീയനാക്കി മാറ്റിയത് ഷാജഹാന്റെ ഇടപെടലുകളായിരുന്നു. മതികെട്ടാനിലും മൂന്നാറിലും ഷാജഹാന്റെ ഉപദേശത്തിൽ വി എസ് നടന്നു കയറിയപ്പോൾ പ്രതിപക്ഷ നേതാവ് ജനങ്ങളുടെ പ്രിയങ്കരനായി. മുഖ്യമന്ത്രിയായി. എന്നാൽ പിണറായി വിജയന്റെ അതൃപ്തിയാണ് ഷാജഹാനെ കാത്തിരുന്നത്. പാർട്ടിയിലെ വാർത്ത ചോർത്തൽ വിവാദമുയർത്തി ഷാജഹാനെ പുറത്താക്കി. അതിന് ശേഷം ജനശക്തി എന്ന പ്രസ്ഥാനത്തിന് വി എസ് അനുകൂലികളുമായി ചേർന്ന് ഷാജഹാൻ രൂപം നൽകുകയും ചെയ്തു. എന്നാൽ വി എസ് സിപിഎമ്മിൽ ഉറച്ചു നിന്നതോടെ ജനശക്തിക്ക് പാളി. ഈ രാഷ്ട്രീയ മോഹങ്ങളാണ് ആംആദ്മിയുടെ മാതൃകയിൽ ഷാജഹാൻ പൊടിതട്ടിയെടുക്കുന്നത്.
വി എസ് അച്യുതാനന്ദനെ അനുകൂലിച്ചതിന്റെ പേരിൽ സിപിഎമ്മുമായി തെറ്റിയ നേതാക്കളിൽ ബഹുഭൂരിഭാഗവും തനിക്കൊപ്പം അണിനിരക്കുമെന്നാണ് ഷാജഹാന്റെ പ്രതീക്ഷ. ഇതിനൊപ്പം ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള മാദ്ധ്യമ പ്രവർത്തകരടക്കമുള്ളവരേയും കൂട്ടുക. ഇതിലൂടെ രാഷ്ട്രീയ മുന്നേറ്റത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. ജനങ്ങൾക്ക് താൽപ്പര്യമുള്ള മുഖങ്ങളെ ആകർഷിക്കാൻ ആംആദ്മിക്ക് കഴിഞ്ഞിട്ടില്ല. സാറാ ജോസഫിനെ മാത്രമേ ഈ ഗണത്തിൽ കൂട്ടാൻ കഴിയൂ. അതുകൊണ്ട് തന്നെ ബദൽ രാഷ്ട്രീയത്തിന്റെ ഇടം കേരളത്തിൽ ഒഴിഞ്ഞു കിടിക്കുന്നതായി ഷാജഹാൻ വിലയിരുത്തുന്നു. അതുതന്നെയാണ് ഇത്തരം ചർകൾക്ക് ഷാജഹാൻ മുൻകൈയെടുക്കാനും കാരണം.
അതിനിടെ ഇത്തരം ഒരു ചർച്ചയ്ക്ക് പങ്കാളിയായി എന്ന് വേണു ബാലകൃഷ്ണൻ മറുനാടൻ മലയാളിയോട് സമ്മതിച്ചു. എന്നാൽ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലിറങ്ങുക എന്നത് തങ്ങളാരും ഉദ്ദേശിക്കുന്നില്ല എന്നാണ് വേണു പറുന്നത്. 'സുഹൃത്തായ ഷാജഹാൻ ഒരു കാര്യം സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചു എന്നത് ശരിയാണ്. കൊച്ചിയിൽ പോകുമ്പോൾ ഒക്കെ ഞാൻ നികേഷിനെ കാണാറുണ്ട്. ഷാജഹാന്റെ സ്വപ്നങ്ങൾ ഒക്കെ പറഞ്ഞു. എന്തായാലും ഇപ്പോൾ എനിക്കൊരു ജോലിയുണ്ട്. അത് ഉപേക്ഷിച്ച് സാമൂഹ്യ പ്രവർത്തനം നടത്താൻ ആലോചിക്കുന്നേയില്ല-വേണു ബാലകൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
നികേഷ്കുമാർ രാഷ്രീയത്തിൽ ഇറങ്ങുന്നു എന്ന് ശക്തമായ പ്രചരണം നാളുകളായുണ്ട്. സിഎംപിയുടെ അരവിന്ദാക്ഷൻ വിഭാഗവുമായി നകേഷ് മാനസിക ഐക്യം പ്രകടിപ്പിച്ചിട്ടുണ്ട്. പാർട്ടി പരിപാടികളിൽ പങ്കെടുക്കാറുമുണ്ട്. എം വി രാഘവന്റെ പിന്തുടർച്ചാവകാശിയായി നികേഷിനെ കാണാണാണ് അരവിന്ദാക്ഷൻ വിഭാഗത്തിനും താൽപ്പര്യം. നികേഷ് മാദ്ധ്യമ പ്രവർത്തനം അവസാനിപ്പിച്ച് മുഴുവൻ സമയ രാഷ്ട്രീയത്തിൽ ഇറങ്ങണെമെന്നാണ് അവരുടെ ആവശ്യം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ നികേഷ് മത്സരിക്കുമെന്നും പ്രചരണം ഉണ്ടായിരുന്നു. രാഷ്ട്രീയത്തോടുള്ള താൽപ്പര്യം സമ്മതികുമ്പോൾ തന്നെ മാദ്ധ്യമ പ്രവർത്തനം അവാസാനിപ്പിച്ച് മുഴുവൻ സമയ രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും നികേഷ് മറുനാടനോട് പറഞ്ഞു.
'ഞാൻ ഒരു സ്ഥാപനം നടത്തുകാണ് ഇപ്പോൾ. വലിയ തോതിൽ മുതൽ മുടക്കിയാണ് ഇതിനെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കടം വാങ്ങിയും നിക്ഷേപകർ നൽകിയതുമായ പണമാണിത്. പെട്ടെന്നൊരു ദിവസം അതെല്ലാം ഉപേക്ഷിച്ച് ഇറങ്ങിപോകാന്‍ എനിക്ക് സാധിക്കുമോ? ഒരോ ദിവസവും മെച്ചപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു സ്ഥാപനം ആണ് എന്റേത്. അതുകൊണ്ട് തൽക്കാലം എന്റെ ലക്ഷ്യം ഇത് മാത്രമാണ്'. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ നികേഷിന്റെ പ്രതികരണം ഇതായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍