നിറപറയുടെ ചിക്കൻ ചില്ലി പൗഡർ ഭക്ഷ്യയോഗ്യമല്ല; പൗഡറിൽ നിറയെ പുഴുക്കളും പ്രാണികളും; മസാലയിലെ ലബോറട്ടറി പരിശോധനാ ഫലം ഞെട്ടിക്കുന്നത്; തിരൂരിലെ മായം നിറപറയ്ക്ക് വിനയാകും; കടുത്ത നടപടിയെടുക്കാനൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്; മറുനാടൻ ഇംപാക്ട്
എം പി റാഫി
മലപ്പുറം: തിരൂരിൽ നിന്നും ചിക്കൻ മസാലയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നിറപറക്കെതിരെ നടപടിക്കൊരുങ്ങുന്നു. ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ നിറപറ ചിക്കൻ ചില്ലി പൗഡറിന്റെ പരിശോധനാഫലം പുറത്തു വന്ന സാഹചര്യത്തിലാണ് നടപടിയുമായി മുന്നോട്ടു പോകാൻ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചത്. ഇക്കാര്യം മറുനാടൻ മലയാളിയാണ് റിപ്പോർട്ട് ചെയ്തത്. തുടർന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ ടിവി അനുപമ വിഷയത്തിൽ ഇടപെട്ടു. ഇതോടെയാണ് ഈ വിഷയത്തിൽ സമഗ്ര അന്വേഷണം സാധ്യമായത്.
ലാബോറട്ടറിയിൽ പരിശോധനക്ക് വിധേയമാക്കിയ ചിക്കൻ ചില്ലിപൗഡർ ഭക്ഷ്യയോഗ്യമല്ലെന്നും സുരക്ഷിതമല്ലാത്ത ഭക്ഷണ പദാർത്ഥമാണെന്നുമാണെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. പൗഡറിൽ പുഴുക്കളും പ്രാണികളും നിറഞ്ഞ് ഉപയോഗയോഗ്യമല്ലെന്നും പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമ നടപടികൾ നടത്തുക. കോഴിക്കോട് മാലാപറമ്പ് റീജണൽ അനാലിസീസ് ലബോറട്ടറിയിൽ പരിശോധനക്ക് അയച്ച ചിക്കൻ പൗഡറിന്റെ ഫലം കഴിഞ്ഞ ദിവസമാണ് അറിവായത്. ഫെബ്രുവരി 24ന് മുത്തൂർ താമസക്കാരനും താനൂർ കെ.പുരം സ്വദേശിയുമായ ടി.കെ മുസ്തഫ കോഴിക്കോട് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് നൽകിയ പരാതിയെ തുടർന്നായിരുന്നു ചിക്കൻ പൗഡർ പരിശോധനക്ക് അയച്ചത്. തുടർന്ന് 14 ദിവസത്തെ പരിശോധനാപ്രക്രിയയ്ക്കു ശേഷമാണ് ഫലം അറിവായത്.
ലബോറട്ടറിയിൽനിന്നും ലഭിച്ച പരിശോധനാ റിപ്പോർട്ടിന്മേൽ നടപടിക്കു ശുപാർശ ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോടു പറഞ്ഞു. ഭക്ഷ്യസുരക്ഷാ മലപ്പുറം അസിസ്റ്റന്റ് കമ്മീഷണർ മുഖേന സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കായിരിക്കും അനുമതി തേടി റിപ്പോർട്ട് സമർപ്പിക്കുക. അനുമതി ലഭിക്കുന്ന മുറക്ക് നിയമോപദേശം തേടി തിരൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. പുഴുക്കൾ കണ്ടെത്തിയ അതേ ബാച്ച് നമ്പറിലെ മറ്റു പാക്കറ്റുകൾ കമ്പനി അധികൃതർ മാർക്കറ്റുകളിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഇതേ ബാച്ച് നമ്പറിലുള്ള ഏതാനും പാക്കറ്റുകൾ പരിശോധനക്ക് വിധേയമാക്കിയിരുന്നു. എന്നാൽ ഇതിൽ പ്രശ്നമുള്ളതായി കണ്ടെത്തിയിട്ടില്ല. ചിക്കൻ ചില്ലി പൗഡറിൽ ഉൾപ്പെടുത്തിയ ചേരുവകളിലെ കാലപ്പഴക്കമാവാം പാക്കറ്റിൽ പുഴുക്കൾ നിറയാൻ ഇടയാക്കിയതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
ഫെബ്രുവരി 22ന് തിരൂരിലെ സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ നിറപറ ചിക്കൻ ചില്ലി മസാലപ്പൊടിയിലാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. 2015 ജൂൺ അഞ്ചിന് പാക്ക് ചെയ്ത മസാല പൗഡറിന് നാലു മാസം കൂടി കാലാവധി ബാക്കിയുണ്ടായിരുന്നു. എന്നാൽ കാലാവധി തീരുംമുമ്പ് ചിക്കൻ പൗഡറിൽ കറുത്തതും വെളുത്ത നിറത്തിലുമുള്ള പുഴുക്കളെയും പ്രാണികളെയും കണ്ടെത്തുകയായിരുന്നു. കൂടാതെ നിറവ്യത്യാസവും കണ്ടെത്തിയിട്ടുണ്ട്. 28 രൂപയുടെ നൂറ് ഗ്രാം പാക്കറ്റ് ചിക്കൻ ചില്ലി മസാലപ്പൊടിയാണ് പുഴുക്കളെ കണ്ടെത്തിയിരുന്നത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് തിരൂർ നഗരസഭാ ആരോഗ്യ വകുപ്പിനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും ഉപഭോക്താവ് ടികെ മുസ്തഫ പരാതി സമർപ്പിക്കുകയായിരുന്നു. തുടർന്ന് ഫൂഡ് ആൻഡ് സേഫ്റ്റി കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർ എൻ ഹലീൽ, മൊബൈൽ വിജിലൻസ് സ്ക്വാഡ് ഓഫീസർ പി.ജെ വർഗീസ് എന്നിവർ തിരൂരുലെത്തി തെളിവെടുപ്പ് നടത്തുകയും മസാലപ്പൊടി പരിശോധനക്കായി ലാബിലേക്ക് അയയ്ക്കുകയുമായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ദിവസം തിരൂർ നഗരസഭാ അധികൃതർക്ക് ഉപഭോക്താവ് പരാതി നൽകിയിരുന്നെങ്കിലും അധികൃതർ യാതൊരു നടപടിയും എടുത്തിരുന്നില്ല. തുടർന്ന് മറുനാടൻ മലയാളി സംഭവം പുറത്തു വിട്ടതോടെ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ അനുപമ ഐഎഎസ് സംഭവത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് കോഴിക്കോട് നിന്നും എത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ചിക്കൻ പൗഡർ സീൽചെയ്ത് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയേക്കാവുന്ന ചിക്കൻ പൗഡറിനെതിരെ പരാതി ലഭിച്ചിട്ടും ഇതുവരെയും നടപടിയെടുക്കാൻ നഗരസഭാ അധികൃതർ തയ്യാറായില്ല. അതേസമയം നിറപറ കമ്പനി അധികൃതർ മുനിസിപ്പൽ ഭരണസമിതി അംഗങ്ങളെയും പരാതിക്കാരനെയും സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പരാതിക്കാരൻ നടപടിയുമായി മുന്നോട്ടു പോകുമെന്നറിയിച്ചതോടെ ഇവർ പിൻവാങ്ങി. എന്നാൽ കമ്പനി അധികൃതരിൽ നിന്നും പണം വാങ്ങിയെന്ന ആരോപണം നഗരസഭക്കു മേൽ വന്നതോടെ പരാതി ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറി നഗരസഭയും തടിതപ്പി.
ഹൈക്കോടതി സ്റ്റേയുടെ മറവിൽ മായം കലർത്തിയ നിറപറ കറിപൗഡറുകൾ വീണ്ടും സംസ്ഥാന വ്യാപകമായി തകൃതിയായി വിറ്റെഴിക്കുന്നത്. മായംകലർത്തിയതും പുഴുവരിക്കുന്നതുമായ ഭക്ഷ്യയോഗ്യമല്ലാത്ത കറിപൗഡറുകൾ വിൽപന നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിറപറക്കെതിരെ മാത്രം 78 കേസുകളാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ നിലനിൽക്കുന്നത്. നേരത്തെ നിറപറയുടെ കറിപൗഡറിൽ അന്നജം മായമായി ചേർക്കുന്നത് കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിറപറയുടെ മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപൊടി എന്നിവയുടെ നിർമ്മാണവും വിപണനവും തടഞ്ഞ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ ടിവി അനുപമ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഉത്തരവിനെതിരെ സ്റ്റേ വാങ്ങി വിപണിയിൽ സജീവമായ നിറപറ ജനങ്ങളെ വീണ്ടും മായം തീറ്റിക്കുന്നതായാണ് ഈ പരാതികളിൽ നിന്നും വ്യക്തമാകുന്നത്.
സ്റ്റേറ്റ് ഫൂഡ് ആൻഡ് സേഫ്റ്റി ഡിപ്പാർട്ടുമെന്ററിനു കീഴിലെ വിവിധ റീജണൽ ഓഫീസുകളിലായി അസിസ്റ്റന്റു കമ്മീഷണർമാർക്കു ലഭിച്ച പരാതികൾ മാത്രം 150 നു മുകളിൽ വരും. ഈ പരാതികളെല്ലാം നിറപറ കറിപൗഡർ കമ്പനിക്കെതിരെയാണ്. ഇതിൽ 78 പരാതികളിൽ കേസെടുത്ത് നടപടി തുടർന്നുകൊണ്ടിരിക്കുകയാണ്. മറ്റു പരാതികളിൽ പരിശോധന തുടരുകയുമാണ്. ഏറ്റവും കൂടുതൽ മായം കലർത്തിയ കറിപൗഡറുകൾ വിറ്റൊഴിക്കുന്നത് കോഴിക്കോട് റീജണലിനു കീഴിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മലബാർ ജില്ലകളിൽ നിന്നും നിറപറ കറിപൗഡറിനെതിരെ കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർക്ക് ലഭിച്ച പരാതിയിൽ 35 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രജിസ്റ്റർ ചെയ്ത കേസുകളെല്ലാം സമാന സ്വഭാവം പുലർത്തുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു.
നിറപറയുടെ മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, ചിക്കൻ മസാല, ചിക്കൻ ചില്ലി മസാല, കുരുമുളക് പൊടി എന്നിവയിലാണ് മായം ചേർത്ത് വിൽപ്പന നടത്തുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇത്തരം കറിപൗഡറുകൾ നിർമ്മിക്കുന്നതിനും വിപണനം നടത്തുന്നതിനും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരം ചില മാനദണ്ഡങ്ങളുണ്ട്. ഈ മാനദണ്ഡങ്ങളെല്ലാം മറികടന്നാണ് തൂക്കം കൂട്ടുന്നതിനായി വ്യാപകമായി മായം കലർത്തുന്നത്. 20 ശതമാനം മുതൽ 70 ശതമാനം വരെ സ്റ്റാർച്ച് ആഡ് ചെയ്തിരിക്കുന്നതായി ഏറ്റവും ഒടുവിൽ കണ്ടെത്തിയിരിക്കുന്നു. ഇതിൽ അരിപ്പൊടി, ഗോതമ്പ് പൊടി, പിണ്ണാക്ക്, മറ്റു വിലകുറഞ്ഞ പൊടികളും അതിന്റെ അവശിഷ്ടങ്ങളും വരെയാണ് മസാലപ്പൊടികളിൽ ചേർക്കുന്നത്. ചില രാസ പദാർത്ഥങ്ങളും ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
നിലവിൽ എല്ലാ ജില്ലകളിലും നിറപറക്കെതിരെ കേസുകളുണ്ട്. നേരത്തെ കർഷന നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് മുന്നോട്ട് പോയത് ഏറെ എതിർപ്പുകൾക്കും സമ്മർദങ്ങൾക്കും വഴിവച്ചിരുന്നു. എന്നാൽ നിയമനടപടിയുമായി തുടർന്ന് പോകാനാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. നിറപറക്കെതിരെ വർഷങ്ങൾക്കു മുമ്പേ പരാതികൾ ലഭിച്ചിരുന്നു. എന്നാൽ കമ്പനി അധികൃതരുടെ സ്വാധീനവും സമ്മർദവും നടപടി കടലാസിൽ ഒതുങ്ങുകയായിരുന്നു. എന്നാൽ നിരന്തരമായ പരാതിയെ തുടർന്ന് ഭക്ഷസുരക്ഷാ വിഭാഗം കഴിഞ്ഞ മൂന്ന് വർഷമായി നിറപറ കമ്പനിയെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് വാണിംങ് നോട്ടീസ് നൽകിയെങ്കിലും ഇതിന് യാതൊരു വിലയിൽ കമ്പനി കൽപിച്ചിരുന്നില്ല. പിന്നീട് നിരോധനം നടപ്പാക്കുകയായിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ നിന്നും സ്റ്റേവാങ്ങിച്ച് വിപണനം തുടർന്നെങ്കിലും ഇതിനെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു.
തുടർന്ന് ഹൈക്കോടതി വീണ്ടും സാമ്പിൾ പിശോധ നടത്താൻ ഉത്തരവിട്ടു. പിന്നീട് നടത്തിയ സാമ്പിളുകളിലും മായം കണ്ടെത്തിയിട്ടുണ്ട് . ഈ പരിശോധനാ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കാനിരിക്കുകയാണിപ്പോൾ. ഇതിന്റെ നടപടിക്രമങ്ങൾ നടന്നു വരുന്നതിനിടെയാണ് മലപ്പുറം തിരൂരിൽ ഉപഭോക്താവിന്റെ പരാതി നിറപറക്കെതിരെ ലഭിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്