നാട്ടുകാർ പരാതിപ്പെട്ടിട്ടും തെളിവില്ലാത്തതിന്റെ പേരിൽ അനങ്ങാതിരുന്ന കേരളാ പൊലീസിനെ കുടുക്കി തമിഴ്നാട് പൊലീസ്; 1200 കോടി അടിച്ചു മാറ്റിയ നിർമ്മൽ കൃഷ്ണൻ ചിട്ടി തട്ടിപ്പിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിനെ ചോദ്യം ചെയ്തേക്കുമെന്ന് സൂചന; ശിവകുമാറിന്റെ ബന്ധുവിനേയും പേഴ്സണൽ സ്റ്റാഫിനേയും ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് നിർണ്ണായക വിവരങ്ങൾ; ഉന്നതർ കുടുങ്ങാതിരിക്കാൻ കേസ് അട്ടിമറിക്കാനും ഗൂഢാലോചന
അരുൺ ജയകുമാർ
തിരുവനന്തപുരം: കേരള തമിഴ്നാട് അതിർത്തിയിൽ 1200 കോടി തട്ടിയ നിർമ്മൽ കൃഷ്ണ സാമ്പത്തിക തട്ടിപ്പു കേസിൽ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ വി എസ് ശിവകുമാറിനെ തമിഴ്നാട് പൊലീസ് ചോദ്യം ചെയ്തേക്കും. ധനകാര്യ സ്ഥാപന ഉടമ നിർമ്മലനുമായി ശിവകുമാറിന് അടുത്ത ബന്ധമുണ്ട്. നിർമ്മലിന്റെ അച്ഛനും ശിവകുമാറിന്റെ അച്ഛനും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. ഈ സൗഹൃദമാണ് മക്കളിലേക്കും കൈമാറിയെത്തിയത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ശിവകുമാറിനെതിരേയും സംശയങ്ങൾ നാട്ടുകാർ ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്നാട് പൊലീസിന്റെ നീക്കം. അതിനിടെ ചില രാഷ്ട്രീയ ഇടപെടലും കേസിൽ നടക്കുന്നുണ്ട്. തമിഴ്നാട്ടിലെ ബിജെപി നേതൃത്വത്തെ കൈയിലെടുക്കാൻ കേരളത്തിലെ ചില കോൺഗ്രസുകാർ ശ്രമിക്കുന്നതായാണ് സൂചന.
ശിവകുമാറിന്റെ പേഴ്സണൽ സ്റ്റാഫിൽ പെട്ടിരുന്ന വ്യക്തികളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ ഒരാൾ ശിവകുമാറിന്റെ ബന്ധുവും സന്തത സഹചാരിയുമായ വാസുദേവൻ ആണെന്ന സൂചന മറുനാടന് ലഭിച്ചു. മഹേഷ് എന്നയാളേയും ചോദ്യം ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശിവകുമാറിനെ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നത്. കേസിൽ ശിവകുമാറിനെ നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. എന്നാൽ മന്ത്രിയുടെ ഉപദേശകനായ ഹരികൃഷണനെ തമിഴ്നാട് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഹരികൃഷ്ണനിൽ നിന്നും നിർണ്ണായക വിരവങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് സ്ഥിരീകരിക്കാൻ ശിവകുമാറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി കേന്ദ്രമന്ത്രിയായ പൊൻ രാധാകൃഷ്ണനെ സ്വാധീനിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമം തുടങ്ങിയിട്ടുണ്ട്.
ബാങ്ക് പൂട്ടുന്നതിന് മുമ്പ് 60 കോടിയുടെ നിക്ഷേപം ചിലർ പിൻവലിച്ചിരുന്നു. ഇത് നെയ്യാറ്റിൻകരയിലെ ചിലരാണ് എന്നാണ് സൂചന. ഈ വിവരങ്ങളാണ് ശിവകുമാറിനെ കേസിൽ സംശയ നിഴലിൽ നിർത്തുന്നത്. ബാങ്ക് പൊട്ടുമെന്ന മുൻധാരണയിലാണ് ഈ പണം പിൻവലിച്ചതെന്നാണ് സൂചന. ശിവകുമാറിന്റെ അടുപ്പക്കാരനായ സുനിൽ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പേജിൽ ചില ചിത്രങ്ങൾ ഉണ്ടായിരുന്നു. ഈ ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്തു. ഈ ഫോട്ടോ വീണ്ടെടുക്കാൻ തമിഴ്നാട് പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ തെളിവുകൾ കിട്ടിയാൽ നിർമലനുമായി ശിവകുമാറിനുള്ള ബന്ധം വ്യക്തമാകും. ഇനിനുള്ള നീക്കം പൊലീസ് നടത്തുന്നുണ്ട്. ഷീ ഒപ്ടിക്കൽസിന് റോസ് ഒപ്ടിക്കൽസിനെ തിരെഞ്ഞെടുത്ത് യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. റോസ് ഒപ്ടിക്കൽസിലെ പ്രധാന നിക്ഷേപകനും നിർമലനാണ്.
തമിഴ്നാട്ടിലെ സാമ്പത്തിക കുറ്റാന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ഒരു ഡിവൈഎസ്പിയും തമിഴ്നാട് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. നിർമ്മൽ കൃഷ്ണ ചിട്ടിഫണ്ടിൽ ഹരികൃഷണന് 10 കോടിയിലേറെ രൂപ പല പേരുകളിലായി നിക്ഷേപം ഉണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ നിക്ഷേപത്തിൽ ചില സംശങ്ങളുണ്ട്. നിർമ്മൽ കൃഷ്ണയുടെ പേരിൽ തലസ്ഥാനത്തിന്റെ കണ്ണായ ഭാഗത്ത് ഉള്ള വസ്തുക്കൾ വിൽക്കാൻ ശ്രമം നടത്തിയത് ഹരികൃഷണനായരുന്നു. ഇതിലെ ബിനാമിമാരിൽ ഒരാളെ ചോദ്യം ചെയ്തപ്പോഴാണ് ഹരികൃഷ്ണനെയും മുൻ മന്ത്രിയേയും സംബന്ധിച്ച വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്. അതിനിടെ നിർമ്മലനേയും കുടുംബത്തേയും ഒളിച്ചു താമസിപ്പിക്കുന്നത് തിരുവനന്തപുരത്തെ ഉന്നതനാണെന്ന വാർത്തയും പുറത്തുവന്നിരുന്നു.
അന്വേഷണ സംഘം തലവൻ കൂടിയായ ഡിവൈഎസ്പി പാൽദുരൈയാകും ശിവകുമാറിനെ ചോദ്യം ചെയ്യുക. ഹരികൃഷണൻ ഇപ്പോൾ ടൂറിസം വകുപ്പിന് കീഴിലെ കിറ്റ്സിൽ അദ്ധ്യാപകനായി ജോലി നോക്കുന്നുവെങ്കിലും നഗരത്തിലെ അറിയപ്പെടുന്ന സാമ്പത്തിക ഇടപാടുകാരനാണ്. ഇദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസ് രഹസ്യമാണ്. ശിവകുമാറിന്റെ വിശ്വസ്തനായ ഇയാൾ അക്കാലത്ത് ജോലി തരപ്പെടുത്തിയത് തന്നെ വിവാദത്തിന് ഇടയാക്കിയിരുന്നു. മതിയായ യോഗ്യതയില്ലെന്നായിരുന്നു ഹരികൃഷ്ണന് എതിരെ ഉയർന്നിരുന്ന ആരോപണം. കൂടാതെ തിരുവനന്തപുരം എയർപോർട്ടിലെ അസിസ്റ്റന്റ് ഡയറക്ടർ അനിൽ, എസ് കെ പ്രദീപ് എന്നിവരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇരുവർക്കും മുന്മന്ത്രിയുമായുള്ള ബന്ധം മനസിലാക്കിയാണ് ചോദ്യം ചെയ്തത്. ഇതിൽ എയർ പോർ്ട്ട ജീവനക്കാരൻ മുൻ മന്ത്രിയും ഹരികൃഷണനും നിർമ്മൽ ചിട്ടിഫണ്ട് ഉടമയും ഒരുമിച്ചു വിദേശയാത്ര നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘത്തോടു സമ്മതിച്ചു. ഇവർക്ക് വിദേശത്ത് ബെന്യാമി പേരിൽ ബിസിനസ് ഉള്ളതായും മൊഴി നൽകിയാതായി അറിയുന്നു.
അതേസമയം സാമ്പത്തിക തട്ടിപ്പിലെ കുറ്റവാളികളെ രക്ഷിക്കാൻ ഗൂഢനീക്കം നടക്കുന്നതായും ആരോപണം ഉണ്ട്. നിക്ഷേപകരിൽനിന്ന് പിരിച്ച കോടികളുമായി ഉടമ നിർമൽ മുങ്ങിയിട്ട് രണ്ടു മാസം കഴിഞ്ഞിട്ടും അദ്ദേഹത്ത പിടിക്കാനാവാത്തതാണ് സംശയത്തിനിടവെയ്ക്കുന്നത്.. വഞ്ചിതരായവരിൽ ചിലർ നിയമനടപടിയുടെ ഭാഗമായി ശേഖരിച്ച തെളിവുകൾ അന്വേഷകസംഘത്തിന് കൈമാറിയിട്ടുണ്ട്്.. നിർമലന്റെ ബിനാമി ബന്ധങ്ങളും ഇടപാടുകളും സംബന്ധിച്ച രേഖകളാണ് കൈമാറിയത്. ഒളിവിൽ പോകുന്നതിന് തൊട്ടുമുമ്പ് തമിഴ്നാട് മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി കശുവണ്ടി ഫാക്ടറികൾ നിർമലൻ ബിനാമി പേരുകളിലേക്ക് മാറ്റിയതായി കണ്ടെത്തി. അതിനിടെ, ചിട്ടി തട്ടിപ്പുകാരുമായി ചില കോൺഗ്രസ് നേതാക്കൾക്ക് ബന്ധമുണ്ടെന്ന പരോക്ഷ വിമർശവുമായി പാറശാല മുൻ എംഎൽഎയായ കോൺഗ്രസ് നേതാവ് രംഗത്തുവന്നിരുന്നു.
കോൺഗ്രസിലെ ചില നേതാക്കൾക്കെതിരെ ആക്ഷേപം നിലനിൽക്കെയാണ് മുൻ എംഎൽഎയുടെ ആരോപണം. നിർമലന് വിദേശത്തേക്ക് കടക്കാനുള്ള സാഹചര്യം തമിഴ്നാട് പൊലീസ് ഒരുക്കുന്നതായ ആരോപണവും ഉയരുന്നു. ആത്മഹത്യാ പ്രേരണ, വഞ്ചനാക്കുറ്റവും ചുമത്തപ്പെട്ട നിർമലൻ വിദേശത്തേക്ക് പോകുന്നത് തടയാൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. നേരത്തെ നിർമ്മൽ കൃഷണ നിക്ഷേപതട്ടിപ്പ് കേസിൽ നിർമൽ കൃഷ്ണ നിധിയുടെ മൂന്ന് ഡയറക്ടർമാർ പിടിയിലായിരുന്നു. പളുകൽ മത്തംമ്പാല കുഴിവിളാകം സ്വദേശി രാഘവൻ ശേഖരൻ, പളുകൽ നാഗക്കോട് സ്വദേശി സുകുമാരൻ രവീന്ദ്രൻ, പത്മനാഭപുരം സ്വദേശിയും നിർമലന്റെ ബന്ധുവുമായ കുമാരപിള്ള അജിത്ത് കുമാർ എന്നിവരാണ് മധുര കോടതിയിൽനിന്ന് മുൻകൂർ ജാമ്യം എടുക്കാൻ പോകവെ നാഗർകോവിലിൽ െവച്ച് പിടിയിലായത്.
നിക്ഷേപകരെ വഞ്ചിച്ച് മുങ്ങിയശേഷം ഇവർ തിരുവനന്തപുരത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഇവരുടെ നീക്കങ്ങൾ തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണവിഭാഗം നിരീക്ഷിച്ച് വരികയായിരുന്നു. നിർമൽ അനടക്കം മറ്റ് പതിനേഴ് പേർക്കുമായി മുൻകൂർ ജാമ്യം എടുക്കുന്നതിലേക്ക് മധുര കോടതിയിലേക്ക് തിരുവനന്തപുരത്തുനിന്ന് ഇവർ സഞ്ചരിക്കുന്നതായി സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് രഹസ്യാന്വേഷണവിഭാഗം ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടർന്ന് വരികയായിരുന്നു. ഇവർ എത്തുന്ന വിവരമറിഞ്ഞ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം നാഗർകോവിലിൽ കാത്തുനിന്ന് പിടികൂടുകയായിരുന്നു. തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ ഇവർ രൂപമാറ്റം വരുത്തിയത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി. പിടികൂടിയവരെ നാഗർകോവിൽ സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിന്റെ ഓഫിസിലെത്തിച്ച് ഇവരാണെന്ന് ഉറപ്പുവരുത്തുകയായിരുന്നു.
നിർമ്മൽ കൃഷ്ണ നിക്ഷേപ തട്ടിപ്പ് കേസിൽ കോടീശ്വരന്മാരുടെ പട്ടികയിൽ നിർമ്മലന്റ അമ്മയും ഭാര്യയും. നിർമ്മൽ കൃഷ്ണ ബാങ്ക് കോടതിയിൽ സമർപ്പിച്ച 13,667 പേരുടെ നിക്ഷേപ പട്ടികയിൽ കോടികളുടെ നിക്ഷേപമുള്ളത് നൂറിൽ കൂടുതൽ പേർക്ക്. സ്ഥാപന ഉടമ കെ.നിർമ്മലന്റെ ഭാര്യയും നിർമ്മൽ കൃഷ്ണ നിധി ലിമിറ്റഡിലെ ഡയറക്ടറുമായ രേഖയുടെ അക്കൗണ്ട് നമ്പർ 13422 ലെ നിക്ഷേപം 1,22,17,500 രൂപയാണ്. പലിശ മാത്രം വാങ്ങിയിരുന്നത് 2,36,26,416 രൂപയാണ്. മറ്റൊരു ബോർഡ് അംഗമായ നിർമ്മലന്റെ അമ്മയായ രാജലക്ഷ്മിയുടെ അക്കൗണ്ട് 13366 ലെ 1,01,41,261 രൂപയുടെ നിക്ഷേപത്തിന് പലിശ വാങ്ങിയിട്ടുള്ളത് 2,36,60,364 രൂപയാണ്.കോടതിയിൽ നല്കിയ കണക്ക് പ്രകാരം 510 കോടി രൂപയാണ് നിക്ഷേപകർക്ക് നല്കാനുള്ളത്. 13,667 നിക്ഷേപകരുണ്ടെന്ന് ബാങ്ക് തന്നെ വ്യക്തമാക്കിയിട്ടും വൻതുകയുടെ നിക്ഷേപമാണ് പുറത്താകുന്നത്.
ഇതിനിടെ തമിഴ്നാട് പൊലീസിന് പരാതി നൽകുന്നതിന് കന്നുമാമൂട്, കളിയിക്കാവിള, പളുകൽ, എന്നിവിടങ്ങളിൽ കമ്പ്യൂട്ടർ സെന്ററുകൾ വൻതുക പരാതിക്കാരിൽ നിന്ന് ഈടാക്കുന്നതായി പരാതികളുണ്ട്. നാഗർകോവിലിൽ 80 രൂപ മാത്രമാണ് ഈടാക്കുന്നത്. എന്നാൽ കന്നുമാമൂട്ടിൽ ഒരു സ്ഥാപനത്തിൽ 150 രൂപയും മറ്റൊരു സ്ഥാപനത്തിൽ 270 രൂപയും കളിയിക്കാവിളയിൽ 250 രൂപയുമാണ് പരാതിക്കാരിൽ നിന്നും ഈടാക്കുന്നത്. രാവിലെ 6 മുതൽ പരാതി നൽകാനെത്തുന്നവരുടെ വൻ തിരക്കാണ്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്