ഫോണിൽ സംസാരിക്കാൻ ബ്ലൂടൂത്തോ? അങ്ങനൊരു സാധനത്തെ കുറിച്ച് കേട്ടിട്ടുപോലുമില്ല; നിന്റെ തെളിവും കാണേണ്ട; മര്യാദയ്ക്ക് കുറ്റം സമ്മതിച്ചാൽ മതി; കാറോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കാതിരുന്നിട്ടും നിർമ്മലിനെ കൊണ്ട് കൊടുങ്ങല്ലൂർ പൊലീസ് പിഴയടപ്പിച്ചു
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: വാഹന പരിശോധന എങ്ങനെയാകണമെന്ന് ഡിജിപി സെൻകുമാർ എല്ലാ പൊലീസുകാരോടും വ്യക്തമായി തന്നെ പറഞ്ഞു കൊടുത്തിട്ടുണ്ട്. സാറെന്ന് വിളിച്ച് പരിശോധന നടത്തണമെന്നാണ് നിർദ്ദേശം. എന്നാൽ സാറെന്ന് വിളിക്കുന്നുമില്ല,സത്യം പറഞ്ഞാൽ കേൾക്കുകയുമില്ല. ഇതാണ് പൊലീസുകാരുടെ ഇപ്പോഴത്തേയും രീതി. ഇതാണ് സ്വകാര്യ നിർമ്മാണ കമ്പനിയിലെ പ്രോജക്ട് മാനേജർ ആയ നിർമ്മൽ കുമാർ ഉയർത്തുന്ന വിഷയത്തിൽ നിറയുന്നത്. നിയമവും തെളിവുമൊന്നുമല്ല വിഷയം. തങ്ങൾ പറയുന്നത് ശരിയാണെന്ന് എല്ലാവരും സമ്മതിക്കുകയാണ് വേണ്ടെതെന്ന പൊലീസുകാരുടെ മാനസിക നിലയിൽ മാറ്റം വരുത്താൻ സെൻകുമാറിന്റെ സർക്കുലറുകൾക്കുമായില്ല.
വാഹനം ഓട്ടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുറ്റമാണ്. എന്നാൽ അത് ചെയ്യാതെ പിഴയടച്ച് രക്ഷപ്പെടേണ്ട അവസ്ഥയാണ് നിർമ്മൽകുമറിന് ഉണ്ടായത്. ജനമൈത്രി പൊലീസിന്റെ കാലത്ത് സാധാരണക്കാരുടെ വാക്കുകൾക്ക് പുല്ലുവില നൽകുന്ന പൊലീസുകാർക്കെതിരെ നിർമ്മൽ കുമാർ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ഡിജിപിയും അടക്കമുള്ളവർക്ക് ഫെയ്സ് ബുക്കിലൂടെ പരാതി നൽകി കഴിഞ്ഞു. ഔദ്യോഗികമായും കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകുമെന്നും വ്യക്തമാക്കുന്നു. കേരളാ പൊലീസിന്റെ ശോചനീയതയാണ് തനിക്കെതിരെ ഉണ്ടായ സംഭവങ്ങൾ തെളിയിക്കുന്നതെന്നും പറയുന്നു. തനിക്ക് പൊലീസിൽ നിന്നുണ്ടായ ദുരവസ്ഥ നിർമ്മൽ വിശദീകരിക്കുന്നത് ഇങ്ങനെ:
കൊടുങ്ങല്ലൂർ ട്രസ്റ്റ് സൂപ്പർ മാർക്കറ്റിനടുത്താണ് നിർമ്മൽ കുമാറിന് ദുരനുഭവം ഉണ്ടായത്. പ്രാധന റോഡിൽ നിന്ന് കാറിൽ ഹെൽത്ത് ക്ലബ്ബിനടുത്തേക്ക് പോവുകയായിരുന്നു നിർമ്മൽ. ഈ സമയത്ത് പൊലീസ് കൺട്രോൾ റൂമിന്റെ വാഹനം നിർത്തിയിരിക്കുന്നതും കണ്ടു. പാർക്കിങ് ഏര്യായിൽ വാഹനം നിർത്തുന്ന സമയത്ത് പൊലീസ് ജീപ്പ് അടുത്തോട്ട് വന്നു. അതിന് ശേഷം ജീപ്പിൽ നിന്ന് പുറത്തിറങ്ങിയ പൊലീസുകാരൻ തന്റെ അടുത്ത് വന്ന് മൊബൈൽ ഫോൺ ഉപയോഗിച്ചോയെന്ന് ചോദിച്ചു. ഇല്ലെന്ന് വ്യക്തമാക്കിയപ്പോൾ ഫോണിൽ സംസാരിക്കുന്നത് കണ്ടെല്ലോ എന്നായി പൊലീസുകാരുടെ മറുപടി. തങ്ങളെ കരുടന്മാരാക്കുന്നതു പോലെ സംസാരിക്കരുതെന്ന് പറഞ്ഞ് ഡാ ചേർത്ത് അസഭ്യം പറയലും തുടങ്ങിയെന്ന് നിർമ്മൽ വിശദീകരിക്കുന്നു.
താൻ ആർക്കെങ്കിലും ഫോൺ ചെയ്യുകയോ അല്ലെങ്കിൽ ഫോണിൽ കോൾ അറ്റൻഡ് ചെയ്യുകയോ ഉണ്ടായിട്ടില്ല. അതിനൊപ്പം ഫോണിൽ സംസാരിക്കാനുള്ള ബ്ലൂടൂത്ത് സംവിധാനം കാറിലുണ്ടെന്നും പറഞ്ഞു. അതുകൊണ്ട് തന്നെ ഫോൺ ചെവിയിൽ ചേർത്ത് പിടിക്കേണ്ട ആവശ്യമില്ലെന്നും വിശദീകരിച്ചു. എന്നാൽ എസ് ഐയെ ചെന്നുകാണാനായിരുന്നു പൊലീസുകാരുടെ ആവശ്യം. എസ് ഐയോടും താൻ ഫോൺ ചെയ്തില്ലെന്ന് കോൾ ലിസ്റ്റ് ഉൾപ്പെടെയുള്ളവ കാട്ടി വിശദീകരിച്ചു. എന്നാൽ ഫലമുണ്ടായില്ല. മോശം ഭാഷയായിരുന്നു എസ് ഐയും ഉപയോഗിച്ചത്. അതിൽ എല്ലാം വ്യക്തമായിരുന്നു. പൊലീസ് പറയുന്ന സമയത്ത് ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടും എസ്ഐയും സംഘവും വെറുതെ വിട്ടില്ല. അതിന് മുമ്പ് വന്ന കോളിൽ സംസാരിച്ചത് ബ്ലൂടൂത്ത് ഉപയോഗിച്ചാണെന്ന് പറഞ്ഞപ്പോൾ പരിഹാസമായിരുന്നു ഫലം.
കാർ ഡ്രൈവിങ്ങിനിടെ ഫോണിൽ സംസാരിക്കാനുള്ള ബ്ലൂടൂത്ത് എന്ന ഉപകരണം ഇല്ലെന്നായിരുന്നു എസ് ഐയുടെ മറുപടി. അങ്ങനെ ഒന്നിനെ പറ്റി താനിതുവരെ കേട്ടിട്ടില്ലെന്നും എസ് ഐ പറഞ്ഞു. ഇതോടെ ചുറ്റുമുള്ള പൊലീസുകാർ ചിരിക്കാനും കളിയാക്കലും തുടങ്ങി. ഇതോടെ താൻ നിസ്സഹായനായി. താൻ കുറ്റമൊന്നും തെളിയിക്കാനുള്ള എല്ല രേഖകളും തന്റെ കൈയിലുണ്ടെന്ന് പൊലീസിനോട് വീണ്ടും വിശദീകരിച്ചെന്നും നിർമ്മൽ പറയുന്നു. എന്നാൽ താൻ കാതിൽ ഫോൺ വച്ച് സംസാരിക്കുന്നത് കണ്ടെന്ന് എല്ലാ പൊലീസുകാരും പറഞ്ഞു. അതുകൊണ്ട് തന്നെ ഒരു തെളിവും വേണ്ടെന്നും എസ് ഐ വ്യക്തമാക്കി. എന്റെ കാറും ഫോണും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയാണെന്നും വ്യക്തമാക്കി. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ വരാനും നിർദ്ദേശിച്ചു. അങ്ങനെ പൊലീസ് സ്റ്റേഷനിലേക്ക് പോകുമ്പോൾ തന്റെ പുറകേയുള്ള പൊലീസ് ജീപ്പിന് നമ്പർ പ്ലേറ്റ് പോലുമില്ലെന്ന് ഞെട്ടലോടെ മനസ്സിലാവുകയും ചെയ്തു.
തന്നെ പൊലീസ് സ്റ്റേഷനിൽ കൊണ്ടു വന്ന പൊലീസുകാരൻ അവിടെയുണ്ടായിരുന്ന ആളോട് കാര്യങ്ങൾ പറഞ്ഞ് മടങ്ങി. പൊലീസുകാരൻ 20 മിനിറ്റിന് ശേഷം വിളിച്ച് പേരും മറ്റും തിരിക്കി. എന്താണ് സംഭവിച്ചതെന്ന് ആ പൊലീസുകാരനോടും വിശദീകരിച്ചു. എന്നാൽ മറുപടിയൊന്നും ലഭിക്കാത്തതിനാൽ എന്താണ് ഒന്നും പറയാത്തതെന്നു പോലും ചോദിക്കേണ്ടി വന്നു. അപ്പോൾ തനിക്കൊന്നും ചെയ്യാനില്ലെന്നായിരുന്നു മറുപടി. പിന്നീട് ഒരു ഷീറ്റിൽ എന്തോ തയ്യാറാക്കിയ ശേഷം രണ്ട് പേർ വന്നാലെ വിട്ടയയ്ക്കാൻ കഴിയൂ എന്നും പറഞ്ഞു. മൊബൈൽ നൽകിയാലെ ആരെയെങ്കിലും വിളിക്കാനാകൂ എന്ന് പറഞ്ഞപ്പോൾ അത് നൽകുകയും ചെയ്തു. അതിന് ശേഷം എന്റെ അമ്മാവനെ വിളിച്ചു. അദ്ദേഹം വരാമെന്നും പറഞ്ഞു.
അതിന് ശേഷം ആ പൊലീസുകാരൻ എസ് ഐയേയും എ എസ് ഐയേയും ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ആയിരം രൂപ പിഴയടച്ച് എന്നെ വിടാനായിരുന്നു എഎസ്ഐ നൽകിയ നിർദ്ദേശം. എന്നാൽ തെറ്റ് തന്റേതല്ലാത്തതിനാൽ പിഴയടയ്ക്കാൻ കഴിയില്ലെന്ന് പറഞ്ഞു. എന്നാൽ പിഴയടയ്ക്കുന്നതാണ് നല്ലതെന്ന മാന്യമായ രീതിയിൽ പൊലീസുകാരൻ ആവശ്യപ്പെട്ടു. അവിടെ നിന്ന് രക്ഷപ്പെടാൻ മറ്റ് മാർഗ്ഗമില്ലത്തതിനാൽ അത് ചെയ്തുവെന്നും നിർമ്മൽ കുമാർ വ്യക്തമാക്കുന്നു. രസീത് ചോദിച്ചപ്പോൾ പൊലീസുകാരൻ നൽകിയെന്നത് മാത്രമാണ് ഏക ആശ്വാസം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്ന പരാതിയിൽ പ്രതീക്ഷയർപ്പിക്കുകയാണ് ഈ ചെറുപ്പക്കാരൻ.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍