ചിക്കൻ ഉൾപ്പെടെയുള്ള വിഭവങ്ങളാൽ സമൃദ്ധമായ പ്രത്യേക ഭക്ഷണം; ഭക്ഷണവും വിശ്രമവും അല്ലാതെ മെയ്യനങ്ങി ഒന്നും ചെയ്യേണ്ട; ആശ്വസിപ്പിക്കാൻ ആഴ്ചയിൽ മൂന്ന് തവണ ഭാര്യയും മക്കളും എത്തും; ആഴ്ചപ്പതിപ്പുകൾ വായിച്ചും തമാശ പറഞ്ഞും സമയം കൊല്ലുമ്പോൾ എന്താവശ്യത്തിനും തുണയേകി വാർഡന്മാർ; കിങ് ബീഡി ഉടമ നിസാം പൂജപ്പുര സെൻട്രൽ ജയിലിലും വിഐപി തന്നെ
പ്രവീൺ സുകുമാരൻ
തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിലെ പൂജപ്പുര സെൻട്രൽ ജയിലിലെ യു ടി ബ്ലോക്ക് ബി യിൽ ഒറ്റക്ക് ഒരു സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്. അതീവ സുരക്ഷ മുൻ നിർത്തിയാണ് ഈ നടപടിയെങ്കിലും സത്യത്തിൽ ഇവിടെയും നിസാമിന് പരമസുഖമാണ്. രാവിലെ പ്രഭാത കൃത്യം കഴിഞ്ഞാൽ ജയിൽ കാന്റീനിൽ നിന്നു തന്നെ ബ്രേക്ക്ഫാസ്റ്റ്് എത്തും. ഉച്ചക്ക് വിഭവ സമൃദ്ധമായി തന്നെ വിശാലമായ ഊണ്. അത് കഴിഞ്ഞ് ഉച്ചയുറക്കം. വൈകിട്ട് സ്നാക്സും ടീയും രാത്രി ചപ്പാത്തിയും ചിക്കനോ ലിവർ ഫ്രൈയോ ഉണ്ടാകും. ജയിൽ കാന്റീനിൽ നിന്നുള്ള ഭക്ഷണത്തിന് നിസാമിന്റെ പ്രിസൺ കാഷ് പ്രോപ്പർട്ടി അക്കൗണ്ടിൽ നിന്നാണ് പണം നൽകുന്നത്.
ഒരു മാസം ഒരു തടവുകാരന് 800 രൂപ മാത്രമേ ഇങ്ങനെ അനുവദിക്കാവു എന്ന വ്യവസ്ഥയിരിക്കെ നിസാമിന്റെ കാര്യത്തിൽ ഇതെല്ലാ കാറ്റിൽ പറത്തപ്പെടുന്നുവെന്നാണ് ആക്ഷേപം. ജയിൽ വെൽഫെയർ ഓഫീസറുടെ സഹായത്താലാണ് നിസാമിന് അനുവദിനീയമാതിനുമപ്പുറം ക്യാന്റീൻ ഭക്ഷണം ലഭിക്കുന്നത്. യു ടി ബ്ളോക്കിൽ ഡ്യൂട്ടിയിലുള്ള വാർഡന്മാർ നിസാമിന് നൽകുന്നതും വി ഐ പി പരിണന തന്നെ. ജയിലിനുള്ളി്ലെ സി സി ടിവി കേടായതിനാൽ നിസാം ആവിശ്യപ്പെടുന്ന എന്തും ഇവർ ജയിലിനുള്ളിൽ എത്തിക്കുമെന്നാണ് വിവരം. സി സി ടി പ്രവർത്തിക്കാത്തതിനാൽ സൂപ്രണ്ടോ മേൽ ഉദ്യോഗസ്ഥരോ ഇതൊന്നു അറിയാറില്ല. അഴിമതി തടയാൻ യു ടി ബി ബ്ളോക്കിലെ ഡ്യൂട്ടി റൊട്ടേറ്റു ചെയ്യപ്പെടണമെന്ന നിർദ്ദശവും പാലിക്കപ്പെടുന്നില്ല.
ഒരു മാസത്തിൽ ഒന്നോ രണ്ടോ ദിവസം ഒരു ഉദ്യോഗസ്ഥന് അവിടെ ഡ്യൂട്ടി എന്ന് നിലയിൽ ക്രമീകരിക്കപ്പെട്ടാലും പ്രശ്നങ്ങൾ ഒരു പരിധിവരെ തീർന്നേക്കും. ജയിലിനുള്ളിൽ മുഴുൻ നിരീക്ഷിക്കാൻ കഴിയുന്ന സി സി ടിവി യുടെ യുപിഎസും ബാറ്റിറിയും കേടായി മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ ഇതി വരെ നന്നാക്കാൻ തുനിഞ്ഞിട്ടില്ല. ഏകാന്ത തടവായാതിനാൽ മറ്റു തടവുകാരെ പോലെ നിസാമിന് ജോലിക്ക് പോകേണ്ടതില്ല, മുഴുവൻ സമയവും വിശ്രമം തന്നെ. വിശ്രമ വേളകളിൽ മനോരമ് ആഴ്ചപ്പതിപ്പും മംഗളം വാരികയും വായിക്കലാണ് പ്രധാന ജോലി. പത്രം മറിച്ചാൽ ഷെയർ മാർക്കറ്റിന്റെ ഗതിയും ബിസിനസ് പേജും വായിക്കും. രാഷ്ട്രീയ വാർത്തകൾ നോക്കാറെ ഇല്ല. വന്നയിടക്ക് നിസ്ക്കാരം ഇല്ലാതിരുന്നു. എന്നാലിപ്പോൾ ബാങ്കു വിളി കേൾക്കുമ്പോൾ സെല്ലിൽ ഇരുന്ന് തന്നെ നിസ്ക്കരിക്കുന്നുണ്ട്്.
നിസാമിന്റെ അടുത്ത സെല്ലിൽ ഉള്ളത് ബണ്ടി ചോറാണ്. പുറത്തിറങ്ങുമ്പോൾ ഇരുവരും തമ്മിൽ സംസാരിക്കാറുണ്ട്്. ആഴ്ചയിൽ മൂന്ന് തവണ ഭാര്യയും മക്കളും വന്നു കാണുന്നുണ്ട്. ഭാര്യ നെയ്യ്ചോറും കോഴിക്കറിയും ഒക്കെ കൊണ്ടു വരാറുണ്ടെന്നാണ് കേൾവി. ജയിലിനുള്ളിലേക്ക് പുറത്തു നിന്ന് ഭക്ഷണം അനുവദിക്കാറില്ലങ്കിലും നിസാമിന്റെ കാര്യത്തിൽ കാവൽക്കാർ കണ്ണടയ്ക്കുന്നുണ്ട്. ഇത് സൂപ്രണ്ടോ മേലുദ്യോഗസ്ഥരോ അറിയുന്നില്ല. ആദ്യം യു ടി എ ബ്ലോക്കിലാണ് നിസാമിനെ പാർപ്പിച്ചിരുന്നത്. എന്നാൽ സഹ തടവുകാരായിരുന്ന രണ്ടു പേരെ നിസാം ജോലിക്കാരായി വെച്ചിരിക്കുകയാണന്ന് സൂപ്രണ്ടന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് യു ടി ബിയിലേക്ക് മാറ്റിയത്. നേരത്തെ കണ്ണൂർ ജയിലിലെ ഉദ്യോഗസ്ഥരും നിസാമും തമ്മിലുള്ള അവിഹിത ഇടപാടുകളെക്കുറിച്ച് ഡിജിപി ആർ ശ്രീലേഖയ്ക്ക് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു.ഇതിനെത്തുടർന്നാണ് നിസാമിനെ ഇവിടെ എത്തിച്ചത്.
എല്ലാവിധ സുഖ സൗകര്യങ്ങളുമായി കണ്ണൂർ സെന്റ്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഏറെ സ്വാധീനമുള്ള വ്യക്തിയാണ് നിസാം. പല തരത്തിലുള്ള പരാതികൾ നിസാമിനെതിരെ പൊലീസിന് ലഭിച്ചു. അതിലൊന്നും അന്വേഷണം നടന്നതു പോലുമില്ല. അതിനിടെയാണ് ജയിൽ ഡിജിപിയുടെ നിർണ്ണായക നീക്കമുണ്ടായത്. ജയിൽ മാറ്റത്തോടെ നിസാം ഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാകും എന്ന കണക്കു കൂട്ടലിലായിരുന്നു നിസാമിന്റെ ജയിൽ മാറ്റം. കണ്ണൂർ ജയിലിൽ നിസാമിനെ സംരക്ഷിച്ച ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടില്ലന്നാണ് വിവരം. ഇവർക്കുള്ള സിപിഎം ബന്ധമാണ് നടപടിക്ക് തടസമെന്ന് അറിയുന്നു. നേരത്തെ നിസാമിന് ശിക്ഷാ ഇളവ് നൽകാനും നീക്കം നടന്നിരുന്നു. മറുനാടൻ വാർത്തയാണ് ഈ ശ്രമം പൊളിച്ചത്.
കണ്ണൂർ വിയ്യൂർ ജയിലുകളിൽ ആഡംബര പൂർവ്വമായിരുന്നു നിസാം കഴിഞ്ഞത്. ബീഡി വ്യവസായത്തിലൂടെ കോടികൾ സമ്പാദിച്ച നിസാം 2015 ജനുവരി 15നു പുലർച്ചെ മൂന്നോടെയാണു തൃശൂർ ശോഭാ സിറ്റിയിലെ സുരക്ഷാജീവനക്കാരൻ ചന്ദ്രബോസിനെ ആഡംബരക്കാർ ഇടിപ്പിച്ചു കൊലപ്പെടുത്തിയത്. കേസിൽ 79 ദിവസത്തെ വിചാരണയ്ക്കൊടുവിലാണു ശിക്ഷ വിധിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ ഫോൺ ഉപയോഗിച്ചതായി സംശയം തോന്നിയതോടെ നിസാമിനെ നിരീക്ഷിക്കാൻ ജയിൽ ആസ്ഥാനത്തുനിന്നു നിർദ്ദേശിച്ചു. തടവിൽ കഴിയവേ സഹോദരന്മാരുമായുണ്ടായ സ്വത്തുതർക്കങ്ങളും വിവാദമായി.
ജയിലിലെ ഫോൺ വിളിയെക്കുറിച്ചും സഹോദരങ്ങളാണു പൊലീസിൽ പരാതിപ്പെട്ടത്. നിസാമിനുവേണ്ടി അധോലോകത്തലവൻ രവി പൂജാരി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയതും വിവാദമായിരുന്നു. ജയിലിലെ ഒരു ഉന്നതോദ്യോഗസ്ഥനുമായി നിസാമിനു രഹസ്യബന്ധമുണ്ടെന്നു സഹതടവുകാർതന്നെ ആരോപിച്ചിരുന്നു. 5000 കോടിയോളം രൂപയുടെ സമ്പത്തിനുടമയാണു നിസാമെന്നാണു സൂചന.70 കോടി രൂപ വിലമതിക്കുന്ന ഇരുപതിലേറെ ആഡംബരവാഹനങ്ങളാണു നിസാമിനുണ്ടായിരുന്നത്. മകനെ സ്കൂളിൽ കൊണ്ടുപോകാൻ മാത്രം ഫെരാരി കാറാണ് ഉപയോഗിച്ചിരുന്നത്. ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചും നിസാമിന് ഒട്ടേറെ ബിസിനസുകളുണ്ടായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍