ബ്ലൂ ബ്ലാക്ക് മെയിൽക്കേസിൽ ഉന്നതരെല്ലാം രക്ഷപ്പെട്ടു; എംപിക്കും എംഎൽഎയ്ക്കുമെതിരെയുള്ള കത്ത് പൊലീസ് അറിഞ്ഞതു പോലുമില്ല; എംഎൽഎ ഹോസ്റ്റലിൽ ജയചന്ദ്രൻ താമസിച്ചിട്ടുമില്ല
ബി രഘുരാജ്
കൊച്ചി: ബ്ലൂബ്ലാക്ക് മെയിൽക്കേസിലെ മുഖ്യപ്രതി ബിന്ധ്യാസ് തോമസ് മാദ്ധ്യമങ്ങൾക്ക് എഴുതി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയതുപോലുമില്ല. ഇത്തരമൊരു കത്ത് പൊലീസിന്റെ ശ്രദ്ധിൽപ്പെട്ടില്ലെന്നതാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. അതുകൊണ്ട് തന്നെ അന്വേഷണത്തിന്റെ പ്രാഥമിക നടപടികൾ പോലും ഉണ്ടായില്ല. കത്തിന്റെ വിവരം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പറയുന്ന ആഭ്യന്തര വകുപ്പ് ഇതുമായി ബന്ധപ്പെട്ട് നാല് വനിതാ പൊലീസുകാരെ സസ്പെന്റ് ചെയ്തത് എന്തിനെന്ന് വിശദീകരിക്കാൻ തയ്യാറാകുന്നുമില്ല.
മന്ത്രി കെഎം മാണിക്കെതിരെ ബാർ ഉടമകൾ ആരോപണം ഉന്നയിച്ചപ്പോൾ എല്ലാം കള്ളമാണെന്ന് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ ആരോപണത്തിൽ ക്വിക്ക് വെരിഫിക്കേഷൻ നടത്തി. മൊഴികളുടെ അടിസ്ഥാനത്തിൽ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി എഫ്ഐർആറും രജിസ്റ്റർ ചെയ്തു. എന്നാൽ ബ്ലൂ ബ്ലാക്ക് മെയിൽ കേസിൽ ബിന്ധ്യാസ് എഴുതി നൽകിയ കത്ത് മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടും അറിഞ്ഞില്ലെന്ന ന്യായം പറഞ്ഞാണ് ക്രിമിനൽ നടപടികൾ ഒഴിവാക്കിയത്. ബ്ലൂ ബ്ലാക്ക് മെയിൽക്കേസും സോളാർ മാതൃകയിൽ തട്ടിപ്പ് കേസായി ഒതുങ്ങുമെന്നാണ് സൂചന.
എന്നാൽ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ അന്വേഷണമെല്ലാം അട്ടിമറിച്ചെന്ന സൂചനയുള്ളത്. മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ വ്യക്തിക്ക് എതിരെയാണ് ബിന്ധ്യാസ് ആരോപണം ഉന്നയിച്ചത്. അതുകൊണ്ട് തന്നെ ഉന്നത ഇടപെടലിലൂടെ കത്തിൽ ആരോപണങ്ങൾ പരിശോധിക്കാതെ അവസാനിപ്പിക്കുയായിരുന്നു എന്നാണ് സൂചന. ഇത്തരം ആക്ഷേപങ്ങളുയർന്നാൽ പ്രാഥമിക പരിശോധന പൊലീസ് നടത്തും. ആരോപണങ്ങളിൽ കഴമ്പില്ലെങ്കിൽ അന്വേഷണം അവസാനിപ്പിക്കും. എന്നാൽ കത്ത് പോലും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന വാദത്താൽ കേസ് അന്വേഷിക്കാത്ത നടപടിയാണ് വിവാദമാകുന്നത്. ബിന്ധ്യാസ് ആരോപണം ഉന്നയിച്ച എംപിയുടേയും എംഎൽഎയുടേയും സ്വാധീനം തന്നെയാണ് ഇതിലേക്ക് വഴിവച്ചതെന്നും ഉറപ്പാണ്.
കേസിലെ പ്രതിയായ ജയചന്ദ്രൻ എംഎൽഎ ഹോസ്റ്റലിൽ ഒളിവിൽ താമസിച്ചു എന്നും അന്വേഷണത്തിൽ കണ്ടെത്തിയുരന്നു. കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ശരത് ചന്ദ്രപ്രസാദിന്റെ പേരിലാണ് മുറിയെടുത്തത് എന്നും വ്യക്തമായിരുന്നു. ശരത് ചന്ദ്രപ്രസാദിന്റെ മൊഴിയും പൊലീസ് എടുത്തു. സംഭവം വിവാദമായതോടെ എംഎൽഎ ഹോസ്റ്റലിലേക്ക് സന്ദർശക വിലക്കും സ്പീക്കർ ഏർപ്പെടുത്തി. സർവ്വകക്ഷി യോഗം ചേർന്ന് സ്ഥിതിഗതികൾ സ്പീക്കർ വിലയിരുത്തുകയും ചെയ്തു. എന്നാൽ പൊലീസ് അന്വേഷണത്തിൽ ജയചന്ദ്രൻ എംഎൽഎ ഹോസ്റ്റലിൽ താമസിച്ചതിന് വ്യക്തമായ തെളിവുകൾ ഒന്നുമില്ല. അതുകൊണ്ട് കൂടിയാണ് എംഎൽഎ ഹോസ്റ്റലിൽ ജയചന്ദ്രനെ കൊണ്ടു വന്ന് തെളിവുകൾ എടുക്കാത്തത്. അതായത് ജയചന്ദ്രന് മുറിയെടുത്ത് നൽകിയെന്ന ആരോപണത്തിൽ നിന്ന് ശരത്ചന്ദ്ര പ്രസാദിനേയും പൊലീസ് ഒഴിവാക്കിയെന്നാണ് വ്യക്തമാക്കുന്നത്.
പൊലീസ് കസ്റ്റഡിയിലാണ് നെടുമങ്ങാട് കോടതി വളപ്പിൽ വച്ച് ബിന്ധ്യാസ് തന്റെ കൈപ്പടയിൽ എഴുതിയ കത്ത് മാദ്ധ്യമ പ്രവർത്തകർക്ക് കൈമാറിയത്. കത്തെഴുതിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ സൗത്ത് സോൺ ഐ.ജി. മനോജ് എബ്രഹാം തിരുവനന്തപുരം റൂറൽ എസ്പി.രാജ്പാൽ മീണയ്ക്ക് നിർദ്ദേശവും നൽകിയിരുന്നു. ഈ അന്വേഷണമൊന്നും നടന്നിട്ടില്ലെന്ന തരത്തിലാണ് നിയമസഭയിൽ ആഭ്യന്തര വകുപ്പ് മറുപടി നൽകിയിരുന്നു. ഇക്കാര്യം എല്ലാ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെയാണ് നാല് വനിതാ പൊലീസുകാരെ സസ്പെന്റ് ചെയ്തത്. എന്നാൽ നിയമസഭാ മറുപടിയിൽ ഇത്തരമൊരു സംഭവം ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ അന്വേഷണവും വേണ്ട.
രണ്ടു എംഎൽഎമാർക്കും ഒരു എംപിക്കും തട്ടിപ്പിൽ പങ്കെന്ന് കോടതി വളപ്പിൽ വച്ച് നൽകിയ കത്തിൽ ബിന്ധ്യാസ് പറഞ്ഞിരുന്നു. എറണാകുളം പൊലീസ് കേസന്വേഷണം വഴിതിരിച്ച് വിടുകയാണെന്നും സിഐ എൻ.സി. സന്തോഷ് തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സിഐയുടെ അറിവോടെ രവീന്ദ്രനെ സ്റ്റേഷനു പുറത്തെ വളപ്പിൽ വച്ച് ജൂലൈ 10ന് രാത്രി 9.30ന് വിൻസന്റ് പെരേരയെന്ന ഗുണ്ട മർദ്ദിച്ചത്. എന്തിനാണെന്ന് അന്വേഷിക്കുന്നില്ലെന്നും ബിന്ധ്യാസ് കത്തിൽ വെളിപ്പെടുത്തിയിരുന്നു. ചെന്നൈ സ്വദേശി സുന്ദരവും സജികുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാട് അന്വേഷിച്ചിട്ടില്ലെന്നും സരോവരം ഹോട്ടലിലെ തെളിവെടുപ്പ് പ്രഹസനമാണെന്നും ചില ഉന്നതന്മാരെ രക്ഷിക്കാനുള്ള ശ്രമമാണിതിനു പിന്നിലെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
ഇതുമായി മാദ്ധ്യകേരളത്തിലെ രണ്ടു എംഎൽ.എമാർക്കും നേരത്തെ വിവാദത്തിൽപ്പെട്ട ഒരു എംപിക്കും ബന്ധമുണ്ടെന്നും കത്തിൽ സൂചിപ്പിക്കുന്നു. സി.ഡി ദൃശ്യമുണ്ടെന്ന് പറയുന്ന പൊലീസ് അതു കാണിക്കാൻ തയാറാകണമെന്നും സജികുമാർ ഒളിവിൽ പോയത് പൊലീസ് ഒത്താശയോടെയാണെന്നും സിഐ അടക്കമുള്ള പൊലീസ് സംഘത്തിന് ബന്ധമുണ്ടെന്നും കത്തിൽ ആരോപിച്ചിരുന്നു. ഇത്തരം ഗുരുതരമായ ആരോപണങ്ങളാണ് ബ്ലൂ ബ്ലാക്ക് മെയിൽക്കേസിൽ പൊലീസ് കണ്ടില്ലെന്ന് നടിക്കുന്നത്. സോളാർക്കേസിന് സമാനമായി തട്ടിപ്പ് കേസാക്കി മാറ്റി പ്രതികളെ രക്ഷിക്കാമെന്ന ഉറപ്പും നൽകിയിട്ടുണ്ടെന്നാണ് സൂചന. അതുകൊണ്ട് കൂടിയാണേ്രത കോടതി വളപ്പിൽ നൽകിയ കത്തിലെ ആരോപണങ്ങളെ കുറിച്ച് ബിന്ധ്യാസും മിണ്ടാത്തതെന്നാണ് വിലയിരുത്തൽ.
Stories you may Like
- അഫ്സാന പറഞ്ഞിടത്തെല്ലാം കുഴിച്ച് അവശരായി പൊലീസ്
- 'നൗഷാദിനെ കൊന്നുവെന്ന് മൊഴി നൽകാൻ പൊലീസ് മർദ്ദിച്ചു': അഫ്സാന
- 'അഫ്സാന പറഞ്ഞത് പച്ചക്കള്ളം; ഭാര്യയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു'
- നൗഷാദിന് സംഭവിച്ചത് എന്ത്? ഭാര്യയുടെ കുറ്റസമ്മതത്തിൽ വലയുന്നത് പൊലീസ്
- ഭാവഗായകൻ എൺപതിന്റെ നിറവിൽ; പി ജയചന്ദ്രന് പിറന്നാൾ ആശംസകൾ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍