മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കണമെന്ന് വാശി പിടിച്ച രണ്ട് ഉദ്യാഗസ്ഥർ ശ്രമിച്ചിട്ടും വേണ്ടത്ര തെളിവുകൾ ലഭിച്ചില്ല; നുണപരിശോധനാ വിവാദം തന്ത്രത്തിന്റെ ഭാഗമായി; മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലൻസ് റിപ്പോർട്ട് രണ്ട് ദിവസത്തിനകം പുറത്തു വരും
ബി രഘുരാജ്
തിരുവനന്തപുരം: ബാർകോഴക്കേസിൽ ധനമന്ത്രി കെ എം മാണിയെ വിജിലൻസ് കുറ്റവിമുക്തനാക്കും. കെ എം മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കണമെന്ന ആഗ്രഹത്തോടെ രണ്ട് വിജിലൻസ് ഉദ്യോഗസ്ഥർ പരമാവധി ശ്രമിച്ചിട്ടും വിശ്വസനീയമായ രേഖകൾ ഒന്നും ലഭിച്ചില്ലെന്ന് സൂചന. മാണിയുമായി മുൻ വൈരാഗ്യമുള്ള വിജിലൻസ് എഡിജിപി ജേക്കബ് തോമസാണ് ഇതിന് ചുക്കാൻ പിടിച്ച ഒരു ഉദ്യോഗസ്ഥൻ. ബിജു രമേശുമായി അടുപ്പമുള്ള എസ് സുകേഷനാണ് അന്വേഷണത്തിന് ചുക്കാൻ പിടിച്ചത്. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ജേക്കബ് തോമസിനും മേൽനോട്ട ചുമത ഉണ്ടായിരുന്നു. എന്നിട്ടും മാണിയെ കുടുക്കാൻ പറ്റിയ തെളിവുകൾ ഒന്നും ലഭിച്ചില്ലെന്നാണ് സൂചന. തുടർന്നു മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ചെന്നാണ് വിജിലൻസ് തീരുമാനിക്കുക ആയിരുന്നു. അതിന് മുന്നോടിയായി മാണിക്ക് പരമാവധി പരിക്കേൽപ്പിക്കുക എന്ന രീതിയിലാണ് നുണപരിശോധന റിപ്പോർട്ടിന്റെ പേരിൽ രണ്ട് ദിവസമായി വാർത്തകൾ പരക്കുന്നതെന്നാണ് സൂചന.
നുണപരിശോധനാ റിപ്പോർട്ടിൽ പണം കൊടുക്കാനായി താൻ പോയി എന്ന ഭാഗം മാത്രമാണ് ശരിവയ്ക്കുന്നത്. പണം കൊടുക്കുന്നത് കണ്ടോ, ആരാണ് വാങ്ങിയത് തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ ഡ്രൈവർ പറഞ്ഞ മൊഴികൾ ശരിയാണ് എന്നു നുണപരിശോധനയിൽ തെളിഞ്ഞു എന്ന വാർത്ത ചാനലുകളെ അറിയിക്കുന്നത് വിജിലൻസിൽ നിന്നു തന്നെയായിരുന്നു. തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ അതിന്റെ നാണക്കേട് ഒഴിവാക്കാനായി ഉന്നത സമ്മർദ്ദം മൂലം ഒഴിവാക്കി എന്ന വിമർശനം പ്രതീക്ഷിച്ചാണ് ഇത്തരം ഒരു നീക്കം നടത്തിയതെന്നാണ് കേരള കോൺഗ്രസ് വൃത്തങ്ങൾ ആരോപിക്കുന്നത്. ആഭ്യന്തര മന്ത്രിക്ക് ഇതിൽ പങ്കുണ്ടോ എന്ന കാര്യത്തിൽ മാത്രമാണ് കേരളാ കോൺഗ്രസ് തീർപ്പിൽ എത്താത്തത്.
വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ കേസ് അന്വേഷണ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ ഇന്ന് വിജിലൻസ് നിയമ വിഭാഗത്തിന് സമർപ്പിക്കും. നാളെ രാവിലെ നിയമവിഭാഗത്തിന്റെ അഭിപ്രായം സഹിതം വിജിലൻസ് എഡിജിപിയുടെ ഡസ്കിൽ എത്തും. വ്യാഴാഴ്ച തന്നെ വിജിലൻസ് ഡയറക്ടർ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും എന്നാണ് റിപ്പോർട്ട്. ഈ ആഴ്ച ഒടുവിൽ തന്നെ വിജിലൻസ് കുറ്റപത്രം നൽകാൻ സാധിക്കില്ല എന്നു പറഞ്ഞ് കോടതിയിൽ കേസ് റിപ്പോർട്ട് നൽകുമെന്നും ഉന്നതവൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിലവിൽ വിജിലൻസിന്റെ ദക്ഷിണ മേഖലാ എഡിജിപിയായ ഷെയ്ഖ ദർവേശ് സാഹിബിനാണ് കേസ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. നിർണ്ണായക തെളിവുകൾ ഒന്നും ബാർ കോഴയിൽ കിട്ടിയിട്ടില്ലെന്ന നിഗമനമാണ് എഡിജിപിക്കുള്ളത്. ഇത് തന്നെയാകും ഡിജിപിക്കുള്ള റിപ്പോർട്ടിലും ദർവേശ് സാഹിബ് കുറിക്കുക.
നിലവാരമില്ലാത്തതിന്റെ പേരിൽ പൂട്ടിയ ബാറുകൾ തുറക്കാൻ മന്ത്രി മാണി അഞ്ചുകോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു ബാർ ഉടമകളുടെ വെളിപ്പെടുത്തൽ. മാണിയുടെ ഔദ്യോഗികവസതിയിലെത്തി 35 ലക്ഷം രൂപ കൈമാറിയെന്നും മന്ത്രിയുടെ വിശ്വസ്തൻ കുഞ്ഞാപ്പ അതിനു സാക്ഷിയാണെന്നും ബാർ ഉടമ ബിജു രമേശ് വെളിപ്പെടുത്തിയതായി റിപ്പോർട്ടിലുണ്ടാകും. ഇതു സാധൂകരിക്കുന്ന തരത്തിൽ മൊഴി നൽകിയ, ബിജു രമേശിന്റെ ഡ്രൈവർ അമ്പിളി കഴിഞ്ഞദിവസം നുണപരിശോധനയ്ക്കു വിധേയനാകുകയും ചെയ്തു. എന്നാൽ, സുപ്രീം കോടതി ഉത്തരവുപ്രകാരം നുണപരിശോധനാ റിപ്പോർട്ട് തെളിവായി അംഗീകരിക്കാനാകില്ല. ഈ സാഹചര്യത്തിൽ ഈ മൊഴിയും കണക്കിലെടുക്കാൻ കഴിയില്ല. നുണപരിശോധനയിൽ നിർണ്ണായകമായത് കിട്ടിയുമില്ല. അതായത് മാണി പണം വാങ്ങുന്നത് കണ്ടു എന്ന് വ്യക്തമായി തെളിഞ്ഞില്ല. അതുകൊണ്ട് തന്നെ അഴിമതിക്കുറ്റം നിലനിൽക്കില്ല
എക്സൈസ് ലൈസൻസുകൾ പുതുക്കാൻ മന്ത്രി ബാബു 10 കോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു മറ്റൊരു ആരോപണം. ബാറുകളുടെ പ്രവൃത്തിസമയം കുറച്ചതിനാൽ ലൈസൻസ് ഫീസ് 30 ലക്ഷത്തിൽനിന്ന് 25 ലക്ഷമാക്കണമെന്നായിരുന്നു ബാർ ഉടമകളുടെ ആവശ്യം. പിന്നീടിത് 23 ലക്ഷത്തിന് ഉറപ്പിച്ചു. മന്ത്രി ബാബുവിന്റെ ഓഫീസിൽ എത്തിച്ച കോഴപ്പണം പ്രൈവറ്റ് സെക്രട്ടറി സുരേഷ് പൈ വാങ്ങുകയും പിന്നീടു മന്ത്രിയുടെ കാറിൽ കൊണ്ടുവയ്ക്കുകയുമായിരുന്നെന്നാണു ബിജു രമേശിന്റെ മൊഴി. എന്നാൽ ഈ ആരോപണത്തിനു തെളിവില്ലെന്നു വിജിലൻസ് കണ്ടെത്തി. ബാർ ഉടമകളുടെയും എക്സൈസ് കമ്മിഷണറുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണു ലൈസൻസ് ഫീസ് 23 ലക്ഷത്തിന് ഉറപ്പിച്ചതെന്നു മിനിട്സിലുണ്ട്. കമ്മിഷണർ, നികുതി സെക്രട്ടറി എന്നിവർ പങ്കെടുത്ത യോഗം നിർത്തിവച്ച് നിരക്കുവർധന ചർച്ചചെയ്തിട്ടില്ല. മിനിട്സിൽ യാതൊരു തിരുത്തലുമുണ്ടായിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി.
ഇത്തരം പ്രശ്നങ്ങളിൽ ധനമന്ത്രിക്ക് നയപരമായി ഒന്നും ചെയ്യാൻ കഴിയില്ല. അതുകൊണ്ട് തന്നെ വഴിവിട്ട ഇടപെടലുകൾ മദ്യനയത്തെ സ്വാധീനിക്കുന്ന തരത്തിൽ ധനമന്ത്രി ചെയ്തതായും തെളിയിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് മാണിയെ കുറ്റവിമുക്തനാക്കാനുള്ള നീക്കം. ബിജു രമേശ് നൽകിയ ഓഡിയോ തെളിവുകളും വിശ്വാസ യോഗ്യമല്ലെന്നാണ് വിലയിരുത്തൽ. സാക്ഷിമൊഴികളെ പൂർണ്ണമായും വിശ്വസിക്കാൻ കഴിയില്ല. ബാർ ഇടപാടുമായി ബന്ധപ്പെട്ട് ആർക്കും മന്ത്രിമാരിൽ നിന്ന് വഴിവിട്ട് യാതൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിക്കാതെ കേസ് എഴുതി തള്ളുന്നതിനുള്ള തീരുമാനത്തിലേക്ക് എത്തുന്നത്. ബാർ ഉടമകളുടെ ഭിന്നതയും തെളിവുകൾ ലഭിക്കുന്നതിന് തടസ്സമായി. പലരും പലപ്പോഴും പലതാണ് പറയുന്നത്.
ഈ സാഹചര്യത്തിൽ ഗൂഢാലോചന വ്യക്തമുമാണ്. അതുകൊണ്ടാണ് കേസ് എഴുതി തള്ളുന്നതെന്നാണ് വിജിലൻസ് നൽകുന്ന സൂചന. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധമുയർത്തുമെന്ന് വിജിലൻസിന് അറിയാം. ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടുന്നത്. ഇതിനിടെ ഉണ്ടായ നുണപരിശോധനാ റിപ്പോർട്ട് വിവാദം വിജിലൻസിലെ ചേരിതിരിവും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കൈക്കൂലി വാങ്ങിയത് കണ്ടെന്ന് തെളിയാത്തത് മാണിക്ക് ഗുണകരമായി. കൈക്കൂലി നൽകിയെന്ന് രാജ്കുമാർ ഉണ്ണിയും പറയുന്നില്ല. ഈ സാഹചര്യത്തിലാണ് മാണിയെ കുറ്റവുമുക്തനാക്കുന്ന റിപ്പോർട്ട് വിജിലൻസ് തയ്യാറാക്കുന്നത്.
കോൺഗ്രസിലെ എഐ ഗ്രൂപ്പുകൾ തമ്മിലെ ഭിന്നതകൾ ബാർ കോഴ അന്വേഷണത്തെ സ്വാധീനിക്കുന്നതായി ആരോപണം ഉയർന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എ ഗ്രൂപ്പിനെ തകർക്കാൻ ശ്രമിക്കുന്നതായും ആക്ഷേപമെത്തി. ഇതിനെല്ലാം അതിസമർത്ഥമായി മറികടക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കായി. ഹൈക്കമാണ്ടിന്റെ പിന്തുണയോടെ നടത്തിയ നീക്കവും ഫലം കണ്ടു. മന്ത്രിസഭ താഴെ വീണാൽ എല്ലാത്തിനും ഉത്തരവാദി ചെന്നിത്തലയാകും. രാഷ്ട്രീയ ഭാവിയേയും ബാധിക്കും. ഈ സാഹചര്യത്തിൽ തെളിവുകൾ സൂക്ഷമായി പരിശോധിച്ച് തീരുമാനം എടുക്കാൻ ആഭ്യന്തരമന്ത്രിയും വിജിലൻസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനിടെ കുറ്റപത്രം വന്നാൽ മന്ത്രിസഭ തന്നെ താഴെ പോകുന്ന തരത്തിലെ തീരുമാനം ഉണ്ടാകുമെന്ന് മാണിയും കേരളാ കോൺഗ്രസും യുഡിഎഫിനേയും മുഖ്യമന്ത്രിയേയും അറിയിച്ചിട്ടുണ്ട്. ബാർ കോഴയിലെ അന്തിമ റിപ്പോർട്ട് വേഗത്തിൽ കോടതിയിൽ സമർപ്പിക്കണമെന്നാണ് ആവശ്യം
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍