കോർപ്പറേറ്റ് ബോക്സ് വില്ലനാകും! 9 ബോക്സുകൾ ശരിയാക്കാൻ വേണ്ടത് 20 ലക്ഷത്തിൽ താഴെ; ഗ്രീൻ ഫീൽഡിലെ പോരായ്മ മുതലെടുത്ത് ഐപിഎല്ലിനെ അകറ്റാൻ കൊച്ചി ലോബി; സ്റ്റേഡിയത്തിലെ കുറവുകൾ പരിഹരിക്കേണ്ടത് സ്പോർട്സ് ഹബ്ബെന്ന വാദവുമായി ജയേഷ് ജോർജ്; എതിർപ്പുമായി പ്രസിഡന്റ് റോങ്കളിനും; കാര്യവട്ടത്തെ ഗ്രീൻ ഫീൽഡിനെ ചൊല്ലി കെസിഎയിൽ തമ്മിലടി രൂക്ഷം
അരുൺ ജയകുമാർ
തിരുവനന്തപുരം: ഐപിഎല്ലിൽ ചെന്നൈ ടീമിന്റെ മത്സരവേദിയായി തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയും ഉണ്ടാകില്ലെന്ന് സൂചന. പരസ്യമായി ഐപിഎൽ മത്സരം ഏറ്റെടുക്കാമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ പറയുമ്പോഴും ചില ഉന്നതർക്ക് അതിനോട് താൽപ്പര്യമില്ല.
സ്റ്റേഡിയത്തിൽ പിച്ചും മറ്റ് സംവിധാനങ്ങളും പൂർണ്ണ സജ്ജമാണ്. എന്നാൽ കോർപ്പറേറ്റ് ബോക്സിന്റെ പണി പൂർത്തിയായിട്ടില്ല. ഐപിഎൽ മത്സരങ്ങൾക്ക് കോർപ്പറേറ്റ് ബോക്സ് അനിവാര്യമാണ്. കോർപ്പറേറ്റ് ബോക്സ് പൂർണ്ണ സജ്ജമല്ലെന്ന കാരണത്തിൽ ഐപിഎൽ മത്സരവേദിയായി ഗ്രീൻ ഫീൽഡിനെ പരിഗണിക്കാതിരിക്കാനാണ് നീക്കം. കെസിഎയിൽ ഇതു സംബന്ധിച്ച ഭിന്നത രൂക്ഷമാണ്.
കെസിഎ പ്രസിഡന്റ് റോങ്ക്ളിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ വേദിയാക്കി മാറ്റാൻ ശ്രമം നടക്കുന്നുണ്ട്. അതിവേഗം പണി നടന്നാൽ ദിവസങ്ങൾക്കുള്ളിൽ കോർപ്പറേറ്റ് ബോക്സ് പ്രവർത്തന സജ്ജമാകും. എന്നാൽ കോർപ്പറേറ്റ് ബോക്സ് നിർമ്മിക്കേണ്ടത് സ്പോർട്സ് ഹബ്ബുകാരാണെന്നും അതിന് വേണ്ടി കെസിഎ പണം ചെലവാക്കില്ലെന്നുമാണ് കെസിഎയിലെ കൊച്ചി ലോബിയുടെ പക്ഷം. ഈ ചർച്ച നീട്ടിക്കൊണ്ട് പോയി മത്സരം നഷ്ടമാക്കുകയാണ് ലക്ഷ്യം.
ഇന്ത്യാ-വെസ്റ്റ് ഇൻഡീസ് മത്സരത്തിന്റെ വേദി കൊച്ചിയാക്കണമെന്ന താൽപ്പര്യം കെസിഎ സെക്രട്ടറി ജയേഷ് ജോർജിനുണ്ടായിരുന്നു. എന്നാൽ കൊച്ചിയിലെ ഫുട്ബോൾ മൈതാനം ക്രിക്കറ്റിന് വേണ്ടി വെട്ടിമുറിക്കുന്നതിനെതിരെ വ്യാപക പരാതി ഉയർന്നു. ഇതോടെ മത്സരം തിരുവനന്തപുരത്ത് നടത്തേണ്ട ഗതിയും വന്നു. ഇതോടെ ക്രിക്കറ്റിൽ കൊച്ചി ലോബി അപമാനിതരായി. ഐപിഎൽ മത്സരം തിരുവനന്തപുരത്ത് നടക്കുന്നതിനെ എങ്ങനേയും പാരവയ്ച്ച് പൊളിക്കാനാണ് ഇവരുടെ പരിപാടി.
ടിസി മാത്യുവിനെ പുറത്താക്കിയാണ് ജയേഷ് ജോർജ് കെസിഎയിൽ മേൽകോയ്മ നേടിയത്. ഇടുക്കിയിൽ നിന്നുള്ള വിനോദായിരുന്നു പ്രസിഡന്റ്. അഴിമതിയുടെ പേരിൽ വിനോദിനേയും പുറത്താക്കി. ഇടുക്കിയിലെ സ്റ്റേഡിയം നിർമ്മാണത്തിന് ചതുപ്പ് നിലം വാങ്ങിയെന്നതായിരുന്നു ആരോപണം. ഇതേ രീതിയിലായിരുന്നു ഇടക്കൊച്ചിയിൽ കെസിഎയും സ്റ്റേഡിയും നിർമ്മാണത്തിന് കണ്ടൽ കാട് വാങ്ങിയത്. എറണാകുളം അസോസിയേഷനായിരുന്നു ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത്.
ഇതു മൂലവും കെ സി എയ്ക്ക് വമ്പൻ നഷ്ടമുണ്ടായി. കണ്ടൽ കാട് വാങ്ങലും റിയൽ എസ്റ്റേറ്റ് ഇടപടാണെന്ന ആരോപണം ഉയർന്നു. ഇതിൽ അന്വേഷണവും നടപടിയും ഇല്ല. എന്നാൽ ഇടുക്കിയിലെ സ്റ്റേഡിയും ചർച്ചയാക്കി. ഇതിന് പിന്നിൽ ടിസിയേയും വിനോദിനേയും ഒഴിവാക്കുകയെന്ന ബുദ്ധിയായിരുന്നു. വിനോദ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ റോങ്ക്ളിൻ പ്രസിഡന്റായി. ജയേഷുമായി റോങ്ക്ളിൻ പല കാര്യങ്ങളിലും എതർപ്പിലാണ്. തിരുവനന്തപുരത്തെ ഐപിഎൽ വേദിയുടെ കാര്യത്തിലും അത് തന്നെയാണ് സ്ഥിതി.
കെസിഎ പ്രസിഡന്റ് സജീവമായി ഇടപെട്ടാൽ മാത്രമേ ഗ്രീൻ ഫീൽഡിൽ ഐപിഎൽ എത്തൂവെന്നതാണ് സ്ഥിതി. ചെന്നൈ സൂപ്പർ കിങ്സിന്റെ വേദി തിരുവനന്തപുരത്തേക്ക് മാറ്റുന്നത് സുരക്ഷാ കാരണങ്ങളാലാണ്. കാവേരി വിഷയത്തിൽ ഐപിഎല്ലിനെതിരായ നിലപാട് രജനികാന്ത് അടക്കമുള്ളവർ സ്വീകരിച്ചു. ഇതോടെ കളി നടന്നാൽ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്ക സജീവമായി.
അതുകൊണ്ടാണ് തിരുവനന്തപുരത്തെ പകരം വേദിയായി കണ്ടത്. ഇന്ത്യാ-ന്യൂസിലണ്ട് 20-20 മത്സരം വലിയ വിജയമാക്കി മാറ്റാൻ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് ആയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചെന്നൈയുടെ വേദിയായി ഗ്രീൻ ഫീൽഡിനെ മാറ്റാനുള്ള ചർച്ച ബിസിസിഐ സജീവാക്കിയത്. ചെന്നൈ ടീമും ഇതുമായി ബന്ധപ്പെട്ട ആശയ വിനിമയത്തിലാണ്. നാളെ ചെന്നൈയിൽ കളി നടക്കുന്നുണ്ട്. അത് വിജയകരമായില്ലെങ്കിൽ ഹോം ഗ്രൗണ്ട് ഐപിഎൽ മാറ്റും. തിരുവനന്തപുരത്തിന് തന്നെയാണ് കൂടുതൽ സാധ്യത.
ഇത് മനസ്സിലാക്കിയാണ് കൊച്ചി ലോബി കളിക്കുന്നത്. അതിവേഗം മത്സരം നടത്താനുള്ള സംഘടനാ ശേഷി തിരുവനന്തപുരത്തില്ലെന്ന് പോലും ഇവർ പരോക്ഷമായി പറയുന്നു. ഇതിനൊപ്പമാണ് കോർപ്പറേറ്റ് ബോക്സിലെ പ്രശ്നം ചർച്ചയാക്കുന്നത്. കൊച്ചിയിലെ സ്റ്റേഡിയത്തിൽ എല്ലാ പണിയും നടത്തുന്നത് കെസിഎയാണ്. അടിയന്തര ഘട്ടത്തിൽ ഐപിഎൽ മത്സരമെത്തിക്കാൻ കോർപ്പറേറ്റ് ബോക്സ് ബിസിസിഐ മാനദണ്ഡം അനുസരിച്ച് കെസിഎ നിർമ്മിക്കണമെന്നാണ് പൊതുവേയുള്ള ആവശ്യം.
സ്പോർട്സ് ഹബ്ബ് ഇതു ചെയ്താൽ സമയം എടുക്കും. ഈ സാഹചര്യത്തിൽ തർക്കത്തിന് പോകാതെ സ്റ്റേഡിയത്തിലെ ചെറിയ പിഴവ് മാറ്റണമെന്നാണ് ആവശ്യം. ഇതിനെ കെസിഎ അധ്യക്ഷൻ പിന്തുണയ്ക്കുന്നു. എന്നാൽ സെക്രട്ടറിക്ക് താൽപ്പര്യക്കുറവുണ്ടെന്നാണ് വിലയിരുത്തൽ. കാവേരി വിഷയം കേരളത്തേയും ബാധിക്കും. അതിനാൽ കേരളത്തിലും കളി വേണ്ടെന്ന് പറയുന്ന ഭാരവാഹികളും ഉണ്ട്.
കെസിഎയിൽ നിന്ന് ലഭിക്കുന്ന സൂചനയനുസിരച്ച് മത്സരം നടത്താൻ വലിയൊരു വിഭാഗത്തിന് താൽപ്പര്യമില്ലെന്ന് തന്നെയാണ്. കോർപ്പറേറ്റ് ബോക്സിൽ തട്ടി ഐപിഎൽ തിരുവനന്തപുരത്ത് നിന്ന് അകലുമെന്നും അവർ പറയുന്നു. ഇന്ത്യാ-വെസ്റ്റ് ഇൻഡീസ് മത്സരം നവംബറിലാണ് നടത്തുന്നത്. അതു പോലും തിരുവനന്തപുരത്ത് നിന്ന് മഴയുടെ പേരിൽ ഒഴിവാക്കാനാണ് നീക്കമെന്നും വിലയിരുത്തലുണ്ട്.
Stories you may Like
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- ഐപിഎൽ അടുത്ത അഞ്ചുവർഷത്തേക്ക് ടാറ്റ തന്നെ സ്പോൺസർ ചെയ്യും
- കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവും പാരിസ്ഥിതിക ചർച്ചകളിൽ കുടുങ്ങാൻ സാധ്യത
- ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി
- 'അതിവേഗ' ക്രിക്കറ്റിലേക്ക് വീണ്ടും ബിസിസിഐ; ടി10 ക്രിക്കറ്റ് ലീഗിനെ പരീക്ഷിച്ചേക്കും
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍