ഓൺലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തു; യാത്രാ തീയിതി മാറ്റാനായി നോക്കിയപ്പോൾ ടിക്കറ്റ് ക്യാൻസൽഡ്; വിമാന യാത്രക്കാർക്കു ഭീഷണിയായി തട്ടിപ്പിന്റെ പുതിയ പതിപ്പ്; ഇൻഡിഗോയേയും സന്തോഷിനേയും പറ്റിച്ച് വിരുതന്മാർ കാശ് അടിച്ചെടുത്തത് ഇങ്ങനെ
ഇടുക്കി: വിദേശത്ത് ചോര നീരാക്കി ജീവിക്കാൻ തത്രപ്പെടുന്ന മലയാളികൾക്ക് കരുതിയിരിക്കാൻ മുന്നറിയിപ്പുമായി മറ്റൊരു തട്ടിപ്പു കൂടി പുറത്തുവരുന്നു. നാട്ടിലെത്തി മടങ്ങാൻ മൂന്നു മാസം മുമ്പേ ഓൺലൈൻ വഴി വിമാന ടിക്കറ്റ് എടുത്തു കാത്തിരുന്ന ദുബൈ മലയാളി കുടുംബത്തിന്റെ ടിക്കറ്റ് അവരറിയാതെ ക്യാൻസൽ ചെയ്ത് പണം അടിച്ചുമാറ്റിയതാണ് ഓൺലൈൻ തട്ടിപ്പിന്റെ പുത്തൻരൂപം. ഇൻഡിഗോ ഫ്ളൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്ത കണ്ണൂർ സ്വദേശി സന്തോഷ് ജെൻവിക്കാണ് ഒന്നരലക്ഷത്തോളം രൂപ നഷ്ടമായത്. പണം തട്ടിയെടുത്തത് ഇന്ത്യയിൽനിന്നാണെന്നാണ് പ്രാഥമിക അന്വേഷത്തിൽ വ്യക്തമായിരിക്കുന്നത്.
സീസൺ സമയത്ത് ടിക്കറ്റ് നിരക്കിൽ വൻനിരക്ക് ഈടാക്കുന്ന വിമാന കമ്പനികളുടെ തട്ടിപ്പിനെ അതിജീവിക്കാൻ മാസങ്ങൾക്കു മുമ്പുതന്നെ നാട്ടിലെത്താൻ ടിക്കറ്റെടുക്കുന്ന സ്വഭാവക്കാരാണ് വിദേശമലയാളികളിൽ മിക്കവരും. അടിയന്തിര ഘട്ടങ്ങളിൽ മാത്രമാണ് വൻതുക നൽകി അപ്പോഴത്തെ യാത്രയ്ക്കുള്ള ടിക്കറ്റ് എടുക്കുന്നത്. പീക്ക് സമയങ്ങളിൽ പത്തിരട്ടി വരെ യാത്രക്കൂലി വർധിപ്പിക്കാറുള്ള വിമാന കമ്പനികളെ നിയന്ത്രിക്കാൻ ഭരണാധികാരികൾക്ക് കെൽപില്ലാത്ത സാഹചര്യത്തിൽ മുൻകൂട്ടിയുള്ള ബുക്കിങ് മാത്രമാണ് നാട്ടിലെത്താനുള്ള ചെലവുകുറഞ്ഞ മാർഗം.
മുൻകാലങ്ങളിൽ ട്രാവൽ ഏജൻസികളെ സമീപിച്ച് അവർ വഴിയാണ് ടിക്കറ്റ് റിസർവ് ചെയ്തിരുന്നതെങ്കിലും ഇന്റർനെറ്റും ഓൺലൈൻ ഇടപാടുകളും സാധാരണമായതോടെ മിക്ക മലയാളികളും നേരിട്ടോ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള തങ്ങളുടെ സുഹൃത്തുക്കൾ മുഖേനയോ ആണ് ബുക്കിങ് നടത്തുന്നത്. മിക്ക വിദേശരാജ്യങ്ങളിലുമുള്ള മലയാളികൾ കൂടുതലും ആശ്രയിക്കുന്നത് ഇ-ബുക്കിങ് സംവിധാനത്തെയാണ്. ഇത് വ്യാപകമായതോടെയാണ് ഈ മേഖലയിൽ കടന്നു കയറി കൊള്ള നടത്താൻ തട്ടിപ്പുകാർക്ക് പ്രേരണയായത്.
ദുബൈ സിറ്റിക്കടുത്ത് ഗാർഡൻസിൽ താമസക്കാരനായ സന്തോഷ് ഡീസൽ ടെക്നോളജി കമ്പനിയുടെ ഷിപ്പിങ് മാനേജരാണ്. ഡിസംബർ 18ന് നാട്ടിലെത്താൻ കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് സന്തോഷ് തന്റെ വീട്ടിലെ ഇന്റർനെറ്റ് ഉപയോഗിച്ച് ഓൺലൈൻവഴി ടിക്കറ്റെടുത്തത്. അദ്ദേഹത്തിനും ഭാര്യ ആനിക്കും മകൾ അലീനക്കും ജോലിക്കാരി പത്മജയ്ക്കും 18ന് ദുബൈയിൽനിന്നു കോഴിക്കോട്ടേക്കും ജനുവരി രണ്ടിന് തിരിച്ചുമുള്ള യാത്രയ്ക്കായി ഇൻഡിഗോയിൽ സീറ്റുകൾ ബുക്ക് ചെയ്യുകയായിരുന്നു. ഇതിനായി ഒന്നര ലക്ഷത്തോളം രൂപയാണ് അക്കൗണ്ടിൽനിന്ന് കൈമാറിയത്. ടിക്കറ്റിന്റെ കമ്പ്യൂട്ടർ പ്രിന്റെടുത്തു സൂക്ഷിക്കുകയും ചെയ്തു. ജോലിസംബന്ധമായ കാരണങ്ങളാൽ യാത്ര മറ്റൊരു ദിവസത്തേയ്ക്ക് മാറ്റാൻ കഴിഞ്ഞ ദിവസം സന്തോഷ് ശ്രമിച്ചപ്പോഴാണ് താൻ തട്ടിപ്പിനിരയായ വിവരം അറിഞ്ഞത്.
ഇൻഡിഗോയുടെ സൈറ്റിൽ കയറി ടിക്കറ്റ് മാറ്റാൻ ശ്രമിച്ചപ്പോൾ, ടിക്കറ്റ് സംബന്ധിച്ചു നൽകുന്ന വിവരങ്ങൾ തെറ്റാണെന്ന മറുപടിയാണ് വന്നത്. തുടർന്ന് അദ്ദേഹം എയർലൈൻ അധികൃതരുമായി ബന്ധപ്പെട്ടു. തന്റെ പക്കലുള്ള പിഎൻആർ പ്രകാരമുള്ള ടിക്കറ്റ് ക്യാൻസൽ ചെയ്തിരിക്കുകയാണെന്ന വിവരമാണ് ഇൻഡിഗോ അധികൃതരിൽനിന്നു ലഭിച്ചത്. സന്തോഷിന്റെ അന്വേഷണത്തിൽ അവർ കൂടുതൽ കാര്യങ്ങൾ വിശദമാക്കി. ഒക്ടോബർ 11ന് പുലർച്ചെ മൂന്നോടെ ആരോ ടിക്കറ്റ് റദ്ദാക്കിയിരിക്കുന്നു. തിരികെ പണം കൈപ്പറ്റുകയല്ല, ഈ തുകയ്ക്ക് സമാനമായ നിരക്കിൽ മുംബൈയിൽനിന്നും കൽക്കട്ടയിലേയ്ക്ക് നവംബർ പത്തിന് യാത്രചെയ്യാൻ അഞ്ച് പേർക്ക് ടിക്കറ്റ് എടുക്കുകയാണ് ചെയ്തിരിക്കുന്നതെന്നും കണ്ടെത്തി.
തന്റെ വീട്ടിലെ കമ്പൂട്ടറിൽനിന്നും നടത്തിയ ബുക്കിങ്ങും പ്രിന്റെടുത്തു സൂക്ഷിച്ചിരിക്കുന്ന ടിക്കറ്റിന്റെ പിഎൻആർ നമ്പരും ഇടപാടുകൾക്ക് ഉപയോഗിച്ച ഇമെയിൽ അക്കൗണ്ടിന്റെ പാസ്വേഡും തനിക്ക് മാത്രം അറിയാവുന്ന കാര്യമാണെന്നിരിക്കെ എങ്ങനെ ടിക്കറ്റ് ക്യാൻസൽ ചെയ്യാനാകുമെന്നായിരുന്നു തുടർന്നു സന്തോഷിന്റെ ചോദ്യം. വളരെ തന്ത്രപൂർവം നടത്തിയ തട്ടിപ്പ് രീതിയാണ് പിന്നീട് വെളിപ്പെട്ടത്. മുംബൈയിലുള്ള കമ്പ്യൂട്ടർ ഉപയോഗിച്ചാണ് പണം തട്ടിയെടുത്തതെന്നു ഐ. പി അഡ്രസ് പരിശോധിച്ചതിൽനിന്നു വ്യക്തമായി. ഇൻഡിഗോയിൽ ഫോൺവിളിച്ച് ടിക്കറ്റിന്റെ പിഎൻആർ നമ്പരും മറ്റും നൽകിയശേഷം ഇമെയിൽവിലാസവും കോൺടാക്റ്റ് നമ്പരും മാറ്റണമെന്നാണ് തട്ടിപ്പുകാർആവശ്യപ്പെട്ടത്.
തുടർന്നു പുതിയ ഇ-മെയിൽ വിലാസത്തിൽ നിന്നു ടിക്കറ്റ് ക്യാൻസൽ ചെയ്തു പകരം മുംബൈ-കൽക്കട്ട യാത്രയ്ക്കുള്ള അഞ്ച് പേരുടെ വിവരങ്ങൾ നൽകി ഓൺലൈൻ വഴിതന്നെ ടിക്കറ്റ് വാങ്ങി. കോൺടാക്റ്റ് ടെലിഫോൺ നമ്പരും ആദ്യം തന്നെ തട്ടിപ്പുകാർ മാറ്റിയതിനാൽ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ സന്തോഷിന്റെ ഫോണിൽ എത്തിയുമില്ല. സാധാരണഗതിയിൽ യാത്രാദിവസം എയർപോർ്ട്ടിൽ യാത്രയ്ക്കായി എത്തുമ്പോൾ മാത്രം പുറത്താകുമായിരുന്ന തട്ടിപ്പ്, ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യാൻ ശ്രമിച്ചതുമൂലമാണ് സന്തോഷിന് അറിയാനായത്. ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പ് ഇതാദ്യമായാണ് റിപ്പോർ്ട്ട് ചെയ്യപ്പെടുന്നതെന്നു വിദേശമലയാളികൾ പറയുന്നു.
ഫോൺ മുഖാന്തിരമുള്ള ഇടപാടിലൂടെ സെക്യൂരിറ്റി നിയന്ത്രണമുള്ള ഇമെയിൽ വിലാസവും ഫോൺനമ്പരും മാറ്റിയശേഷം തട്ടിപ്പിന് വഴിയൊരുക്കിയ എയർലൈൻ അധികാരികളുടെ നടപടി ഇവിടെ ചോദ്യം ചോദ്യം ചെയ്യപ്പെടുകയാണ്. താന്മാത്രം ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലെ വിവരങ്ങളും പിഎൻആർ നമ്പർ ഉൾപ്പെടെയുള്ള ടിക്കറ്റിന്റെ വിശദാംശങ്ങളും പുറത്താകാൻ എയർലൈൻ ഓഫീസ് വഴി മാത്രമേ കഴിയൂ. ഇത് ഉപയോഗിച്ചുള്ള ഓൺലൈൻ തട്ടിപ്പ് നടത്തുന്നവർ ഒരു തട്ടിപ്പിൽ പ്രവർത്തി അവസാനിപ്പിക്കുമെന്നു കരുതാനാവില്ല.
ഇൻഡിഗോ കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. എങ്കിലും, നാട്ടിലെത്താൻ മാസങ്ങൾക്കു മുമ്പുതന്നെ പണം സ്വരൂപിച്ചു നൽകി കാത്തിരിക്കുന്ന ആയിരക്കണക്കിന് യാത്രക്കാരുടെ സുരക്ഷയാണിവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഒപ്പം ഇൻഡിഗോയുടെയും ഓൺലൈൻ സംവിധാനത്തിന്റെയും വിശ്വാസ്യതയും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍